അത്ഭുത സിദ്ധി മോതിരം ധരിച്ചാൽ സമ്പൽസമൃദ്ധി വീട്ടുമുറ്റത്തെത്തും; പ്രണയ വിജയവും സുനിശ്ചിതം! പത്ത് രൂപ വിലയില്ലാത്ത മോതിരത്തിന് ആയിരങ്ങൾ ഈടാക്കി ആധുനിക തട്ടിപ്പു സംഘങ്ങൾ; എസ്എംഎസും ഇമെയ്ലും വഴി ആളെ കൂട്ടുന്നു
കൊച്ചി: റോഡരികിൽ ഇരുന്ന് വിൽക്കുന്ന 'അൽഭുത ശക്തിയുള്ള' പഞ്ചലോഹത്തിൽ നിർമ്മിച്ച മോതിര വിൽപ്പന കേരളത്തിൽ വ്യാപകമാണ്. മിക്ക നഗരങ്ങളുടേയും ബസ് സ്റ്റാൻഡിനോട് കേന്ദ്രീകരിച്ചാണ് ഇവയുടെ വിൽപ്പന. 50 രൂപ കൊടുത്താൽ ഇഷ്ടപ്പെട്ട ജോലി , വിവാഹം, പ്രണയവിജയം, പരീക്ഷകളിൽ വിജയം, ശത്രുസംഹാരം എന്നു വേണ്ട ആഗ്രഹിച്ചാൽ ചന്ദ്രനിൽ പോക്ക് വരെ ഈ മോതിരം നടത്തി കൊടുക്കും. സംഗതി തട്ടിപ്പാണെന്നറിയാതെ വാങ്ങുന്നവരും വല്ലതും നടക്കുമോ എന്ന് അറിയാൻ വേണ്ടി വാങ്ങുന്നവരും വെറുതെ ഒരു രസത്തിന് മോതിരം വാങ്ങി ഇടുന്നവരും ധാരാളമുണ്ട്.
സംഗതി തട്ടിപ്പാണെന്നറിഞ്ഞിട്ടും ഇവർക്ക് പരസ്യമായി മോതിരം വിൽക്കാൻ കഴിയാത്തത് വില തുച്ഛമാണെന്നതാണ്. ഒരു മുക്ക് പണ്ട മോതിരത്തിന് നൽകുന്ന വില നൽകി മോതിരം വാങ്ങി ധരിക്കുന്നവരാണ് അധികവും. എന്നാൽ ഇതെ പരിപ്പ് തന്നെ പത്രങ്ങളിലൂടെ പരസ്യം നൽകി വിൽക്കുന്ന ഒരു സംഘം കേരളത്തിൽ സജീവമായിരിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് കേരളകൗമുദി പത്രത്തിൽ അത്ഭുത സിദ്ധ മോതിരത്തിന്റെ പരസ്യം വന്നിരുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള ഒരു സംഘമായിരുന്നു പരസ്യത്തിന് പിന്നിൽ ഉണ്ടായിരുന്നത്. പരസ്യത്തിൽ കാണുന്ന വിലാസത്തിൽ പോസ്റ്റ് കാർഡ് അയക്കുന്നവർക്ക് വിപിപിയായി മോതിരം അയച്ചു നൽകി പണം തട്ടുന്ന സംഘമായിരുന്നു അത്.
പത്ത് രൂപ പോലും വിലയില്ലാത്ത മോതിരത്തിന് അന്ന് 600 രൂപയിൽ കൂടുതൽ വില ഈടാക്കിയിരുന്നു. പിന്നീട് മറ്റ് പത്രങ്ങളിലേക്കും ഈ പരസ്യം വ്യാപിക്കുകയും തട്ടിപ്പ് സംഘം തടിച്ചു കൊഴുക്കുകയും ചെയ്തു. പിന്നീട് തട്ടിപ്പ് മോതിരതിതനെതിരായ ഒരു ബോധവൽകരണം തന്നെ നടന്നിരുന്നു. തുടർന്നാണ് പത്രങ്ങൾ ഇത്തരത്തിലുള്ള പരസ്യങ്ങൾ താൽക്കാലികമായെങ്കിലും നിറുത്തിയത്. എന്നാൽ മലയാളികളെ മാത്രം ലക്ഷ്യമാക്കി ത്യശൂർ, കൊച്ചി, എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് ഒരു അത്ഭുത സിദ്ധ മോതിരം വീണ്ടും വിൽപ്പനക്ക് എത്തിയിട്ടുണ്ട്. ഈ പേജിൽ കാണുന്ന പരസ്യങ്ങളിൽ പറയുന്ന കാര്യങ്ങൾക്ക് ഞങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് കാണിച്ചുള്ള കൈകഴുകൽ നോട്ടീസ് മുൻകൂർ നൽകിയാണ് പ്രമുഖ പത്രങ്ങളിൽ ക്ലാസ്സിഫൈഡ് പരസ്യങ്ങൾ നൽകാറുള്ളത്.
അത്തരം ക്ലാസ്സിഫൈഡ് പരസ്യത്തിലാണ് പ്രമുഖ പത്രങ്ങളിൽ ഈ പരസ്യം വരുന്നത്. ഝാർഖണ്ഡിൽ നിന്നുള്ളതാണ് മോതിരമെന്നാണ് പരസ്യത്തിൽ പറയുന്നതെങ്കിലും മോതിരം അയക്കുന്നത് ത്യശൂർ, കൊച്ചി പോസ്റ്റ് ഓഫീസുകളിൽ നിന്നാണ്. നിങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടിലാണോ, മാനസിക ബുദ്ധിമുട്ടുകളും മാറാൻ ഉടൻ പരിഹാരം. വിചാരിച്ചത് നിറവേറ്റുന്ന അത്ഭുത സിദ്ധ മോതിരം എന്ന തലക്കെട്ടിലാണ് പരസ്യം വരുന്നത്. ആശ്രമത്തിൽ വിശേഷ പൂജയിലൂടെ ശക്തി സ്വരൂപിച്ചാണ് മോതിരം നിർമ്മിക്കുന്നത്.
കുറച്ച് ദിവസങ്ങൾ സൗജന്യമായി ലഭിക്കും എന്ന് പരസ്യത്തിലുണ്ട്. പരസ്യത്തിലെ രണ്ട് നമ്പറുകളിൽ ഒന്നിലേക്ക് പേരും വിലാസവും എസ്.എം.എസ്.വഴി അയച്ചു നൽകിയാൽ സൗജന്യമായി മോതിരം എത്തുമെന്നാണ് പരസ്യം. എസ്.എം.എസ് കിട്ടിയാൽ ഉടൻ തിരികെ വിളിച്ച് പേരും നാളും പ്രശ്നവും ചോദിക്കും. ജാർഖണ്ഡ് ആണെങ്കിലും കേരളം ആയതിനാൽ മലയാളത്തിലാവും ചോദ്യങ്ങൾ. കൊച്ചി, ത്യശൂർ എന്നിവിടങ്ങളിൽ നിന്ന് മാനേജർമാരണ് വിവരം അറിയാൻ വിളിക്കുന്നത്. പൂജിക്കപ്പെട്ട വെള്ളി മോതിരവും പ്രസാദവും തപാൽ വഴി അയക്കുന്നുണ്ടെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യും.
എന്നാൽ മോതിരം എത്തുമ്പോൾ 1050 രൂപ മുതൽ രണ്ടായിരം വരെയുള്ള വിവിധ ചാർജുകൾ നൽകേണ്ടി വരും. പണം നൽകി കവർ തുറന്നാൽ ഒരു ചെറിയ പെട്ടിയിൽ ഹിന്ദി പേപ്പറിൽ പൊതിഞ്ഞ പത്തു രൂപ പോലും വില മതിക്കാത്ത ഒരു മോതരവും കുറച്ച് ഭസ്മവും ഉണ്ടാകും. പിന്നീട് നമ്പറിലേക്ക് തിരിച്ചു വിളിച്ചാൽ പ്രതികരണവും ഉണ്ടാവില്ല. ഇത്തരം തട്ടിപ്പ് പരസ്യം നൽകിയ പത്രക്കാരോട് ചോദിച്ചാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും ഇടപാടിന് മുമ്പ് അന്വേഷിച്ചു ബോധ്യപ്പെടേണ്ട ബാധ്യത പാർട്ടിക്കാണെന്നും പറഞ്ഞ് കൈ മലർത്തും. തട്ടിപ്പിനിരയാവർ മാനഹാനിയും മറ്റും ഭയന്ന് പൊലീസിനേയും സമീപിക്കാറില്ല. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത് കൂടുതലും വിശ്വാസികളാണെന്നതാണ് വാസ്തവം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍