മെഗാ സ്റ്റാറുകൾ തലയിൽ മുണ്ടിട്ട് നടക്കട്ടെ; മലയാള സിനിമയെ സ്നേഹിക്കുന്നവരൊക്കെ ഈ സിനിമ കാണണം
വൗ! വൗ! വൗ! എങ്ങനെ മറക്കാൻ കഴിയും ഈ സിനിമയെ....എത്ര നല്ല കഥ...എത്ര മനോഹരമായ തിരക്കഥ...എന്തൊരു സുന്ദരമായ ക്യാമറ...എത്ര കൃത്യമായ സംഭാഷണം....ഓരോ കഥാപാത്രത്തിനും പറ്റിയ നടന്മാർ....എന്തൊരു അഭിനയം..ഏച്ചുകെട്ടില്ലാത്ത അതിസ്വാഭിവികമായ എഡിറ്റിങ്ങ്..നിസ്സാര സംഭവങ്ങൾ പോലും യാഥാർത്ഥ്യ ബോധത്തോടെ അവതരിപ്പിച്ച അതിസ്വാഭാവികത.... വളരെക്കുറച്ചേ ഉള്ളെങ്കിലും അർത്ഥവത്തായ ഹാസ്യവും സാമൂഹ്യ വിമർശനവും...ഹൊ എങ്ങനെയാണ് ഈ സിനിമയുടെ മഹത്വം വർണ്ണിക്കുക..
പറഞ്ഞു വരുന്നത് 'ഈ അടുത്ത കാലത്ത് എന്ന സിനിമയെക്കുറിച്ചാണ്. വളരെ യാദൃശ്ചികമായി ഇന്നലെ തിയേറ്ററിൽ കയറി ഈ സിനിമ കാണുന്നതുവരെ ഇതിനെക്കുറിച്ച് യാതൊന്നും കേട്ടിട്ടില്ലായിരുന്നു. ഭരതന്റെ മകന്റെ സിനിമയായ നിദ്ര കാണാൻ വേണ്ടിയാണ് ഇന്നലെ കുടുംബസമേതം ഇറങ്ങിയത്. ശ്രീ വിശാഖ് തിയേറ്ററിൽ ടിക്കറ്റ് റിസേർവ്വ് ചെയ്യാൻ ചെന്നപ്പോൾ റിസർവേഷൻ വേണ്ട, ആളു കുറവാണ് സമയത്ത് വന്നാൽ മതി എന്ന് കൗണ്ടറിൽ ഇരുന്ന ആൾ പറഞ്ഞപ്പോഴേ നിദ്ര കാണാനുള്ള താത്പര്യം പോയി. മാത്രമല്ല, കുട്ടികളുമായി കാണാൻ പറ്റുമോ എന്ന ആശങ്കയും ഉണ്ടായി.
സിനിമ കാണുന്നതിനു മുമ്പ് അഭിപ്രായം തിരക്കാറുള്ള റിപ്പോർട്ടർ ചാനലിലെ കെവി മധുവിനെ വിളിച്ച് തിരക്കിയപ്പോൾ ആശങ്കയൊന്നും ഇല്ലാതെ മധു പറഞ്ഞു- ഞാൻ കണ്ടില്ല, എന്നാൽ കോക്ക്ടെയിൽ എടുത്ത അരുൺകുമാർ അരവിന്ദിന്റെ സിനിമയാണ് 'ഈ അടുത്ത കാലത്ത്. അതു മോശമാവില്ല, പോയി കാണൂ. ഞാൻ കോക്ക്ടെയിൽ കണ്ടിട്ടില്ല. എങ്കിലും മധു പറയുന്നത് വിശ്വാസമായതുകൊണ്ടാണ് കൈരളിയിൽ പോയി ടിക്കറ്റ് എടുത്തത്. തിയേറ്റർ നിറയെ ആളുകൾ കയ്യടിയോടെ വരവേൽക്കുകയാണ് എല്ലാവരെയും. നായകന്മാരായ ഇന്ദ്രജിത്തിനും മുരളീ ഗോപിക്കും പൊലീസ് ഓഫീസറായി തിളങ്ങിയ അനൂപ് മോനോനും നായികയായി എത്തിയ ബംഗാളി തിയേറ്റർ ആർട്ടിസ്റ്റായ തനുശ്രീ ഘോഷിനുമൊക്കെ കയ്യടി.
സിനിമ തുടങ്ങിയപ്പോൾ കയ്യടിക്കാരുടെ കൂടെ ഞാനും ചേർന്നു. ഈ കുറിപ്പ് എഴുതുമ്പോഴും അറിയില്ല, എങ്ങനെയാണ് ഈ സിനിമ കണ്ടതിന്റെ ആഹ്ലാദം പ്രകടിപ്പിക്കേണ്ടതെന്ന്. സിനിമ ഒന്നുകിൽ കലയ്ക്കോ അല്ലെങ്കിൽ കച്ചവടത്തിനോ ആകാമെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാൻ. ഇതിൽ കലയും ഉണ്ട് കച്ചവടവും ഉണ്ട്. രണ്ടും അതിന്റെ പൂർണ്ണ അർത്ഥത്തിൽ. ഇത്തരം ഒരു സിനിമ മലയാള സിനിമയിൽ അപൂർവ്വമായാണ് ഉണ്ടാകുന്നത്. പത്മരാജനും ലോഹിതദാസനും കമലിനും ഒക്കെ മാത്രം ചെയ്യാൻ പറ്റുന്നത്ര കരവിരുതോടെ ഇറങ്ങിയ സിനിമ. മനുഷ്യ ജീവിതത്തിന്റെ അതിസ്വാഭാവികതകളെ ഇത്രയും സുതാര്യമായും ലളിതമായും യാഥാർത്ഥ്യ ബോധത്തോടെയും അവതരിപ്പിച്ച ഒരു സിനിമയും ഈ അടുത്ത കാലത്തൊന്നും എന്റെ ഓർമ്മയിൽ ഇല്ല.
തിരുവനന്തപുരം നഗരത്തിലെ വ്യത്യസ്തരായ ആറു മനുഷ്യരുടെ കഥയാണ് ഈ അടുത്ത കാലത്ത്. ഈ ആറുപേരും നാം ഇന്ന് എന്നും കണ്ടറിയുന്ന മനുഷ്യജീവികൾ തന്നെ. ഇവർ എല്ലാവരും അവരവരുടെ ജീവിത വഴികളിൽ നേരിടുന്ന പ്രതിസന്ധികളും അതിലുണ്ടാകുന്ന അവിചാരിതമായ വഴിത്തിരിവുകളുമാണ് ഈ കഥ. ഇവരിൽ ചിലരൊക്കെ പരസ്പരം പരിചയപ്പെടുന്നു. എന്നാൽ ചിലർ സിനിമ അവസാനിക്കുമ്പോഴും അപരിചിതരാണ്. എന്നാൽ ഇവരുടെ എല്ലാം ജീവിതം ഒരു പ്രപഞ്ച നീതിയുടെ കണ്ണിയാൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.
വിഷ്ണു എന്ന സാധാരണക്കാരന്റെ വേഷത്തിൽ ഇന്ദ്രജിത്ത് എത്തുന്നു. ഇന്ദ്രജിത്ത് അപ്പനെപ്പോലെ പ്രതിഭയുള്ള ഒരു നടനാണെന്ന് വിശ്വസിക്കുന്നവർക്ക് അത്യാഹ്ലാദം നൽകുന്ന കഥാപാത്രമാണ് വിഷ്ണുവിന്റേത്. മലയാളിത്തിലെ മികച്ച നടിമാരിൽ ഒരാളായ മൈഥിലിയാണ് വിഷ്ണുവിന്റെ ഭാര്യ രമണി. ചവറു സംസ്കരണ ഫാക്ടറിയിൽ നിന്നും സാധനങ്ങൾ പെറുക്കി രൂപമാറ്റം വരുത്തി കച്ചവടം ചെയ്തു ജീവിക്കാൻ ശ്രമിക്കുകയാണ് മുൻപ് ഒട്ടേറെ കച്ചവടങ്ങൾ നടത്തി പൊളിഞ്ഞുപോയ വിഷ്ണു. തെരുവിന്റെ ഓരത്തെ കുടിലിൽ കഴിയുന്ന രമണി അതിശക്തമായ ഒരു സ്ത്രീകഥാപാത്രമാണ്. വിഷ്ണുവിന്റെ ജീവിത ശ്രമങ്ങളിൽ ബ്ലെയ്ഡ് കമ്പനികൾ നടത്തുന്ന ഇടപെടലുകളും പ്രതിസന്ധികളുമാണ് ഇവരുടെ ജീവിതകഥ പറയുന്നത്. കാര്യശേഷിയില്ലാത്ത ഭർത്താവിനെയോർത്ത് ദേഷ്യത്തോടെ ജീവിക്കുന്ന രമണിയായി മൈഥിലി തിളങ്ങുകയാണ്.
പെൺമക്കൾ വലുതാകുമ്പോൾ കെട്ടിച്ചുവിടാൻ രമണി സൂക്ഷിക്കുന്ന ആഭരണങ്ങൾ അമ്മയുടെ രോഗം മാറ്റാൻ വിഷ്ണു എടുത്ത് വിൽക്കുന്നത് തിരിച്ചറിയുമ്പോൾ രമണി ചോദ്യം ചെയ്യുന്ന രീതിയുടെ സ്വാഭാവികത ഈ സിനിമയിലെ എല്ലാ രംഗത്തിലും ഉണ്ട്. മക്കളുമായി വീട്ടിലെത്തുന്ന വിഷ്ണുവിനെ വീട്ടിനു പുറത്തു നിർത്തി, മക്കളെ അകത്തേക്ക് കയറ്റി കതകടച്ച് രമണി നടത്തുന്ന ക്രോധപ്രകടനം ഉണ്ട്. ഇതു രമണിയാണ് പറയുന്നത് ഒരാഴ്ചയ്ക്കകം എന്റെ ആഭരണങ്ങൾ തിരിച്ചു കിട്ടിയില്ലെങ്കിൽ ഈ വീടിനുള്ളിൽ തൂങ്ങിച്ചാകുമെന്നു പറയുന്ന രമണി വിഷ്ണുവിന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവിനു കാരണമാകുന്നു. തൂങ്ങിച്ചാകാൻ രമണിയുണ്ടാക്കിയ കയറിഴ വിഷ്ണുവിന് ഇടയ്ക്കിടെ പേടി ഉണർത്തുന്നു.
വിഷ്ണുവിന്റെ കൊച്ചു കുടിലിന്റെ ഉടമയായ പൊട്ടൻ പട്ടരുടെ റോളിൽ മണികണഠൻ കസറുകയാണ്. മണികണഠൻ പോലെയൊരു നടന് ഇങ്ങനെയൊക്കെ അഭിനയിക്കാൻ അറിയാം എന്ന് മലയാളി തിരിച്ചറിയുന്നത് ഈ സിനിമയിലൂടെയാണ്. ബാബുരാജിന് സാൾട്ട് ആന്റ് പെപ്പർ വഴിത്തിരിവായതുപോലെ മണികണഠൻ ഈ സിനിമ വഴിത്തിരിവാകുമെന്നത് തീർച്ച. മണികണഠൻ മാത്രമല്ല, ഈ സിനിമയിൽ അഭിനയിച്ച എല്ലാവർക്കും ഈ സിനിമ വഴിത്തിരിവാകും. ഏതാനും ചില സിനിമകളിലൂടെ അനൂപ് മേനോൻ മലയാള സിനിമയിൽ ഒരു സംഭവം ആയി മാറിയതുപോലെ തന്നെ ഇതിലൂടെ അസാധാരണമായ ഒരു ചരിത്രമായി മാറുകയാണ് മുരളീ ഗോപി.
മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായിരുന്ന ഭരത്ഗോപിയുടെ മകനും പത്രപ്രവർത്തകനുമായ മുരളി മലയാള സിനിമയ്ക്ക് ഇനിയും ശോഭനമായ ഭാവി ബാക്കിയുണ്ടെന്ന് അടിവരയിട്ട് പറയുകയാണ് ഈ സിനിമയിലൂടെ. ഈ സിനിമയുടെ സുന്ദരമായ കഥയും തിരക്കഥയും സംഭാഷണവും മുരളിയുടേതാണ്. എന്നുവച്ചാൽ ഈ സിനിമ തന്നെ മുരളിയുടേതാണെന്നർത്ഥം. കോക്ക്ടെയിലിലൂടെ പേരു തെളിയിച്ച അരുൺകുമാറിനെ മുരളി മനപൂർവ്വം കൂട്ടുപിടിച്ചതാണെന്നു തീർച്ച. ഇവർ രണ്ടുപേരും കൂടി ചേർന്നപ്പോഴാണ് ഇത് ഇത്തരം ഒരു മഹാസിനിമയായി മാറിയത്.
ഭ്രമരത്തിലും ഗദ്ദാമയിലും ശ്രദ്ധേയമായ റോൾ വഹിച്ച മുരളിയാണ് ഈ സിനിമയുടെ സ്രഷ്ടാവ് എന്നറിയുന്നതുപോലും സിനിമ കണ്ടിറങ്ങിയപ്പോഴാണ്. ഇന്ദ്രജിത്തിനൊപ്പം നായകസ്ഥാനം പങ്കിടുകയാണ് ഈ സിനിമയിൽ മുരളിയുടെ അജയ് കുര്യൻ എന്ന കഥാപാത്രം. ഒരു ഫൈവ്സ്റ്റാർ ആശുപത്രി ഉടമയായാണ് അജയ് കുര്യൻ ഇതിൽ പ്രത്യക്ഷപ്പെടുന്നത്. കുത്തഴിഞ്ഞ ജീവിതം നയിച്ച അജയ് ഒരു ബോളീവുഡ് സിനിമാനടിയെ വിവാഹം കഴിക്കുന്നതും പിന്നീട് വ്യക്തി ജീവിതത്തിൽ അജയ്ക്കുണ്ടായ ചില തിരിച്ചടികൾക്കു മറുപടിയായി നിസ്സഹായ ആയ ഭാര്യയെ ഒരു സാഡിസ്റ്റിനെപ്പോലെ പീഡിപ്പിക്കുന്നതുമാണ് പ്രമേയം. സാഡിസ്റ്റ് ആയ ഈ ആശുപത്രി ഉടമയെ പ്രതിഫലിപ്പിക്കാൻ മുരളിയോളം മറ്റാർക്കെങ്കിലും കഴിയുമോ എന്ന് ഇതു കണ്ടു കഴിയുമ്പോൾ സംശയം തോന്നും. ഗദ്ദാമയിൽ കാവ്യാമാധവന്റെ കഥാപാത്രത്തിനെ മരുഭൂമിയിൽ നിന്നു രക്ഷിക്കുന്ന ഡ്രൈവറുടെ വേഷം അനശ്വരമാക്കിയ മുരളി ഈ റോളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാകുകയാണ്.
അഭിനയത്തിനപ്പുറം ഈ സിനിമയുടെ സ്രഷ്ടാവ് കൂടിയാണ് മുരളി എന്നു തിരിച്ചറിയുമ്പോഴാണ് ഇനി വരാൻ പോകുന്ന മുരളി യുഗത്തിന്റെ വലിപ്പം നാം തിരിച്ചറിയുക. വലിയ സൗന്ദര്യം ഒന്നും ഇല്ലെങ്കിലും ബംഗാളി തിയേറ്റർ ആർട്ടിസ്റ്റായ തനുശ്രീ അജയ് കുര്യന്റെ അടിച്ചമർത്തപ്പെട്ട ഭാര്യയായി അസാധാരണമായി തിളങ്ങി. ഭാവനയുടെ മുഖഛായയുള്ള തനുശ്രീ സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകൾ അനുഭവിക്കുന്ന വേദനയുടെയും സ്വാതന്ത്ര്യ ശ്രമത്തിന്റെയും അതിന്റെ ഫലമായി ഉണ്ടാകുന്ന തിരിച്ചടിയുടെയും ശരി രൂപമായി മാറുകയാണ്.
അനൂപ് മേനോൻ ഒരു ശരാശരി ഐപിഎസുകാരന്റെ പ്രതീകമാണ്. ഊതിവീർപ്പിക്കപ്പെട്ട മാദ്ധ്യമ ബിംബമായ ടോം ചെറിയാൻ എന്ന ഐപിഎസുകാരന്റെ ജീവിതവും ലെന അവതരിപ്പിക്കുന്ന രൂപ എന്ന മാദ്ധ്യമ പ്രവർത്തകയുടെ നേർക്കഥയും നമ്മുടെ ചുറ്റുപാടുനിന്നു തന്നെ വാർത്തെടുത്തതാണ്. സാധാരണ സിനിമകളിൽ ആക്ഷേപ കഥാപാത്രമാകുന്ന ഒരു മാദ്ധ്യമ പ്രവർത്തകനെയാണ് ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്നത്. എന്നാൽ ഈ സിനിമയിൽ അത്തരം ആഭാസത്തരത്തിന് അവസരം ഒരുങ്ങിയില്ല.
ടോം ചെറിയാനും രൂപയും രമണിയും വിഷ്ണുവും അജയ് കുര്യനും മാധുരിയും ഒക്കെ നമ്മുടെ മുന്നിലെ തനതു ജീവിതങ്ങളുടെ അടയാളമായി മാറുമ്പോൾ മുരളീഗോപിയും അരുണും ചേർന്ന് മലയാള സിനിമയ്ക്ക് പുതിയൊരു വാതായനം തുറക്കുകയാണ്. മെഗാതാരങ്ങളും പിന്നെ വന്ന സൂപ്പർ താരങ്ങളും ഒക്കെ സൃഷ്ടിച്ച ഒരു കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ച് നീങ്ങുന്ന സിനിമ എന്ന സങ്കൽപമാണ് ഇവിടെ പൊളിച്ചു കളയുന്നത്. നായകന്മാരുടെ ഈഗോയെ മറികടക്കാതെ തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങൾ സൃഷ്ടിക്കുന്ന സിനിമകൾ ഉണ്ടാകുകയില്ല. ഇവിടെ നായകനും നടനുമായിരുന്നില്ല പ്രാധാന്യം. കഥയ്ക്കും സന്ദർഭങ്ങൾക്കും ആയിരുന്നു. അതാണ് ഈ സിനിമയുടെ വിജയവും.
പ്രണയവും ബ്യൂട്ടിഫുള്ളും മംഗലശ്ശേരി മാധവൻകുട്ടി നേമം പിഒയും ഒക്കെ നല്ല സിനിമയുടെ കൂട്ടത്തില്പെടുത്താമെങ്കിലും അവയ്ക്കൊന്നും ഇല്ലാത്ത അസാധാരണമായ ഒരു സൗന്ദര്യവും പുതുമയും ഈ സിനിമയിൽ ഉണ്ട്. മാധുരിയെ കുമ്പസാരിപ്പിക്കാൻ എത്തിയ ഒരു വൈദികന്റെ ലൈംഗിക താത്പര്യത്തോടെയുള്ള പെരുമാറ്റം മാത്രമാണ് ഈ സിനിമയ്ക്ക് ചേരാതെ പോയ ഒരേയൊരു സംഗതി. വളരെക്കുറച്ച് രംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും മർമ്മത്തിൽ കൂവിച്ചേർക്കാൻ തോന്നുന്ന മർമ്മത്തിൽ കൊള്ളുന്ന ഹാസ്യമായിരുന്നു അവ.
അർദ്ധരാത്രിയിൽ വണ്ടി ഓടിച്ചു വരുന്ന മാധുരിയെ പൊലീസ് തടയുന്നു. വണ്ടിയിൽ ഒളിഞ്ഞിരിക്കുന്ന വിഷ്ണു പൊലീസ് എന്തൊക്കെ ചോദിക്കുമെന്ന് പറയുന്നു. സിനിമയ്ക്ക് പോയതാണന്നു പറയണം, ഏത് സിനിമ എന്നു ചോദിക്കും, പ്രണയം എന്നു പറയണം. ഏത് തിയേറ്റർ എന്നു ചോദിക്കും, ശ്രീകുമാർ എന്നു പറയണം- ഇത് സംഭവിക്കുന്നു എന്നു മാത്രമല്ല, അതിനുശേഷം പ്രണയം, അത് നമ്മുടെ മോഹൻലാൽ കിളവനായി അഭിനയിക്കുന്ന സിനിമയല്ലേ എന്ന് പൊലീസുകാർ തമ്മിൽ സംസാരിക്കുന്നതിലെ സ്വാഭാവിക ഹാസ്യവും യാഥാർത്ഥ്യ ബോധവും തീയേറ്ററിൽ ഇരുന്ന് ആസ്വദിച്ചാലേ പൂർത്തിയാകൂ
ഈ സിനിമ കണ്ടു പുറത്തിറങ്ങിയപ്പോൾ ആന്റണി പെരുമ്പാവൂരിനെ വിളിച്ചു രണ്ടു തള്ളയ്ക്കു വിളിക്കാനാണ് ആദ്യം തോന്നിയത്. അസാധാരണ പ്രതിഭാശാലിയായ മോഹൻലാലിനെ ഉള്ളം കൈയിൽ വച്ചു കശാപ്പു ചെയ്യുന്ന ആന്റണി ഈ സിനിമ ഒന്നു മനസ്സിരുത്തി കണ്ടിട്ട് ലാലേട്ടൻ ആത്മഹത്യാ ചെയ്യാതിരിക്കാൻ ഇതുപോലൊരു സിനിമ എടുത്തു കൊടുക്കൂ. കാസനോവ എന്ന ചവറു എടുക്കാൻ മുടക്കിയ കോടികൾ ഒന്നും വേണ്ട, ഇത്തരം കഥയും കാമ്പുമുള്ള സിനിമകൾക്ക്. പക്ഷേ അഭിനയത്തിന്റെ മഹാസൗധം കേറിയപ്പോൾ മലയാള സിനിമ പ്രേക്ഷകർ ചൂടി കൊടുത്ത മെഗാ താരപദവിയുടെ ഈഗോയും കോപ്ലക്സും വലിച്ചെറിഞ്ഞ് സാധാരണ ഒരു നടനായി ഇറങ്ങി വരണം. മൂന്നോ നാലോ സിനിമ അടുപ്പിച്ച് പൊളിഞ്ഞപ്പോൾ ബാക്കിയാകുന്നത് നാണക്കേടിന്റെ കിരീടമാണെന്ന് ലാലേട്ടനെപ്പോലെയുള്ളവർ തിരിച്ചറിഞ്ഞ് ഇത്തരം ചെറുപ്പക്കാരുടെ ശ്രമങ്ങൾക്കൊപ്പം ചേർന്നു നിൽക്കണം. എങ്കിൽ മലയാള സിനിമയ്ക്ക് ഇനിയും ലോകത്തിനു മുന്നിൽ ഏറെ ദൂരം നടക്കാൻ കഴിയും.
നിങ്ങൾ മലയാള സിനിമയെ സ്നേഹിക്കുന്ന ആളാണെങ്കിൽ, നിങ്ങൾ നല്ല സിനിമ കാണാൻ കാത്തിരിക്കുന്ന ആളാണെങ്കിൽ ധൈര്യമായി ഈ സിനിമ കാണാം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്