അശ്നയുടെ കാലിൽ ബോംബ് പതിച്ച പൂവത്തൂരിനു മാറ്റമില്ല; അശ്ന മെഡിക്കൽ വിദ്യാർത്ഥിനി; ബിജെപിക്കാരൻ അശോകൻ ഇന്നു സിപിഐ(എം) നേതാവ്; ബോംബേറു കേസിൽ ശിക്ഷിക്കപ്പെട്ടതുകൊണ്ടു സ്ഥാനാർത്ഥിയാക്കാനായില്ല: കണ്ണൂരിലെ ചില തിരഞ്ഞെടുപ്പ് കഥകൾ
രഞ്ജിത് ബാബു
കണ്ണൂർ: ചെറുവാഞ്ചേരി പൂവത്തൂരിലെ നാണുവിനും ഭാര്യ ശാന്തക്കും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വേദനിക്കുന്ന ഓർമ്മയാണ്. അവരുടെ മകൾ അശ്നക്ക് വൈകല്യം സംഭാവന ചെയ്ത ആ തിരഞ്ഞെടുപ്പിനെ ഭീതിയോടെയാണ് അവർ ഓർക്കുന്നത്. അധികാരം പിടിച്ചടക്കാൻ ഒരു കൂട്ടം രാഷ്ട്രീയ കിരാതന്മാരുടെ ബോംബേറിലാണ് അശ്നക്ക് ഈ ദുർവിധി ഉണ്ടായത്.
പൂവത്തൂർ യുപി സ്കൂളിനു പിന്നിലാണ് അശ്നയുടെ വീട്്്. പഴയ ഓടുമേഞ്ഞ ചെറിയ വീടിനു പകരം ചെറുതെങ്കിലും കോൺക്രീറ്റ് ചെയ്ത വീട് കോൺഗ്രസ് പാർട്ടി പിന്നീടു പണിയിപ്പിച്ചുകൊടുത്തതാണ്, 2001-ൽ എട്ടു ലക്ഷം മുടക്കായി. പതിനഞ്ചു വർഷം മുമ്പ്് ഇതുപോലൊരു തദ്ദേശതെരഞ്ഞെടുപ്പു സമയത്താണ് അശ്നയുടെ കാലു തകർത്ത ബോംബേറുണ്ടായത്. അന്നു ബോംബു വീണ മുറ്റത്തിനു സ്കൂൾ വക മതിൽക്കെട്ട് അതിർത്തി തിരിച്ചിട്ടുണ്ടെന്ന മാറ്റമുണ്ട്.
കൂത്തുപറമ്പിൽനിന്നു ചെറുവാഞ്ചേരിയിൽ ബസിറങ്ങിയാൽ പിന്നെ നമ്മെ പിന്തുടരാൻ ഒട്ടേറെ കണ്ണുകളും പിന്തുടരാൻ നിരവധി കാലുകളുമുണ്ടാവും, പാർട്ടിഗ്രാമം പോലെ, ഇവിടെ ബിജെപിയാണെന്നേയുള്ളൂ, അശ്നയുടെ അച്ഛൻ നാണുവിന് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതിന്റെ അവശതയുള്ളതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ട്. അതോ, ഭയമോ? പഴയ രാഷ്ട്രീയ സാഹചര്യം ഇപ്പോഴും. മനുഷ്യരുടെ സ്വഭാവത്തിലും വലിയ മാറ്റമില്ല. അന്നത്തെപ്പോലെ ഒരു വിളിപ്പാടകലെയാണ് പോളിങ് ബൂത്തായ പൂവത്തൂർ സ്കൂൾ. അന്നു പോളിങ് ബൂത്തിൽ നിന്നു പുറപ്പെട്ട സംഘർഷമാണ് അശ്നയുടെ ശരീരത്തിൽ ചെന്നു പതിച്ചത്.
തെരഞ്ഞെടുപ്പിന്റെ ലഹരിയൊന്നും ഇല്ലാത്ത പ്രായത്തിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് അശ്നയെ വികലാംഗയാക്കിയ ബോംബു വന്നു പതിച്ചത്. അനിയൻ ആനന്ദിനും പരിക്കേറ്റു. അശ്നക്ക് അന്ന് പ്രായം 6, അനിയന് മൂന്ന്.. ഏറെക്കാലം എറണാകുളത്ത് ചികിത്സയിൽ കഴിഞ്ഞാണ് അശ്ന വീട്ടിലേക്ക് തിരിച്ചത്.
പഠിപ്പിൽ മിടുക്കിയായ എ.അശ്ന ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. പഴയ സംഭവത്തെക്കുറിച്ച് അശ്ന പറയുന്നത് ഇങ്ങനെ- ആ ദുരന്തദിനത്തെക്കുറിച്ച് ഓർക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഒരേയൊരു അപേക്ഷ മാത്രമേ ഉള്ളൂ. തെരഞ്ഞെടുപ്പുകൾ സമാധാനപരമായിരിക്കണം. ആരുടേയും രക്തം ചീന്തിയുള്ള ജനവിധി ഉണ്ടാകരുത്. എനിക്കുണ്ടായ ദുരന്തം ഇനിയൊരാൾക്കും ഉണ്ടാകരുത്. ജനാധിപത്യത്തിൽ പിടിച്ചടക്കലല്ല, ജനവിധിയായിരിക്കണം ഉണ്ടാകേണ്ടത്. നിർഭാഗ്യവശാൽ എനിക്ക് സംഭവിച്ചത് ആവർത്തിക്കപ്പെടരുത്...
തിരഞ്ഞെടുപ്പിന് രണ്ടു ദിവസത്തെ അവധി ലഭിച്ചാൽ താൻ വോട്ടു ചെയ്യാനെത്തും. ഒറ്റദിവസം കൊണ്ട് വന്നുതിരിച്ചു പോകാനാവില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കന്നിവോട്ടു ചെയ്തതും അശ്ന അനുസ്മരിച്ചു. 2000 സെപ്റ്റംബർ 27 നു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലാണ് അശ്നക്കും അനുജൻ ആനന്ദിനും അമ്മ ശാന്തക്കും പരിക്കേൽക്കാനിടയായ സംഭവം അരങ്ങേറിയത്. പാട്യം പഞ്ചായത്തിലെ പൂവ്വത്തുർ യു.പി.സ്കൂളിലെ 10- ാം നമ്പർ ബൂത്തിലാണ് ബിജെപി- കോൺഗ്രസ്സ് സംഘർഷം നടന്നത്. കാലാകാലങ്ങളിൽ കോൺഗ്രസ്സിന്റെ ശക്തി കേന്ദ്രമായ പൂവ്വത്തൂരിൽ അവരാണ് ഇവിടെ തെരഞ്ഞെടുക്കപ്പെട്ടു പോന്നത്. തൊട്ടടുത്ത കണ്ണവവും കോൺഗ്രസ്സിന്റെ കയ്യിലാണ്. ഈ രണ്ടു വാർഡുകളും പിടിച്ചടക്കുക എന്ന തന്ത്രവുമായി തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ആർ.എസ്.എസ്. സഹായത്തോടെ ബിജെപി.ക്കാർ പരസ്യമായി രംഗത്തുവന്നു.
പോളിങ് ആരംഭിച്ച ഉടൻ തന്നെ വ്യാജപ്പേരിൽ വോട്ടു ചെയ്യാനെത്തിയ ബിജെപി.ക്കാരനെ കോൺഗ്രസ്സുകാർ ചോദ്യം ചെയ്തു. തുടർന്ന് മറുഭാഗത്തുനിന്ന് ഭീഷണിയും അക്രമവും അരങ്ങേറി. ബൂത്തിനു നേരേയും പരിസരത്തും ബിജെപി.ക്കാർ ബോംബെറിഞ്ഞു ഭീതി പരത്തി. ശബ്ദം കേട്ട് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 6 വയസ്സുകാരി അശ്നയേയും ആനന്ദിനേയും വീട്ടിനകത്തേക്ക് എടുത്തു കൊണ്ടുവരാൻ ശ്രമിക്കവെയാണ് ബോംബേറുണ്ടായത്. വീട്ടുമുറ്റത്ത് പതിച്ച ബോംബ് അശ്നയേയും ആനന്ദിനേയും അപകടത്തിലാക്കി. അശ്നയുടെ വലത് കാൽ ചിതറി. ആനന്ദിന്റെ ദേഹത്ത് മുഴുവൻ ചോര. ശാന്തക്കും പരിക്കേറ്റു. തുടർന്ന് തലശ്ശേരി ആശുപത്രിയിലെത്തി. അവിടെനിന്ന് കോഴിക്കോട്. പിന്നീട് കൊച്ചിയിലും ചികിത്സ തേടി. ചികിത്സയിലൊന്നും അശ്നക്ക് സംഭവിച്ച പരിക്കിന്റെ ഗൗരവത്തെ ഭേദമാക്കാൻ കഴിഞ്ഞില്ല. മുട്ടിനുമുകളിൽ വച്ച് പിഞ്ചുകാൽ മുറിച്ചു മാറ്റി. നടക്കാൻ കൃത്രിമക്കാൽ വേണ്ടി വന്നു. വളരുന്നതിനനുസരിച്ച് അത് മാറ്റുകയും വേണം.
വേദന തിന്നുമ്പോഴും അവൾ പഠിച്ചു മിടുക്കിയായി. എസ്.എസ്.എൽ. സി., +2 വിജയങ്ങൾക്കു ശേഷം മെഡിക്കൽ പ്രവേശനവും ലഭിച്ചു. എന്നാൽ അവിടേയും വൈകല്യം പ്രശ്നക്കാരനായി. മെഡിക്കൽ കോളേജിലെ മൂന്നാം നിലയിലായിരുന്നു ക്ലാസ്സ്. അവിടെ കയറിയെത്തുക വിഷമം സൃഷ്ടിച്ചു. കോഴിക്കോട് എംപി, എം.കെ. രാഘവൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ വിഷയം അവതരിപ്പിച്ചു. നടപടി ഉടനെയുണ്ടായി. അശ്നയുടെ പഠനസൗകര്യത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ലിഫ്റ്റ് ഏർപ്പെടുത്തി. അതിനിടെ തന്നെ അശ്നയുടെ കുടുംബത്തിന് കോൺഗ്രസ്സുകാർ വീടുണ്ടാക്കി നൽകിയിരുന്നു. മറ്റ് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും കുടുംബത്തെ സഹായിക്കാനും പാർട്ടി മുൻനിരയിലുണ്ടെന്ന് പ്രാദേശിക നേതാവ് സുരേശൻ പറഞ്ഞു. അശ്നയുടെ സഹോദരൻ ആനന്ദ് ഇപ്പോൾ നഴ്സിങ് വിദ്യാർത്ഥിയാണ്.
കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ അക്രമത്തിന് ഒരു കുട്ടി ഇരയാകുന്നത് ഇതാദ്യമായിരുന്നു. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തിൽ ഈ സംഭവം ഏറെ കോളിളക്കമുണ്ടാക്കി. ബിജെപി, ആർ.എസ്.എസ്. നേതൃത്വങ്ങൾ അശ്ന സംഭവത്തിൽ മുൾമുനയിലായി. തലശ്ശേരി അതിവേഗ കോടതിയിൽ പതിനാല് ബിജെപി- ആർ.എസ്.എസ്. കാരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിക്കപ്പെട്ടു. വിധി അശ്നക്കനുകൂലമായിരുന്നു. അതിവേഗ കോടതി 13 പ്രതികളേയും ശിക്ഷിച്ചു. അഞ്ചാം പ്രതി നരോത്ത് രാമചന്ദ്രനെ പത്തുവർഷവും എ.അശോകനുൾപ്പെടെയുള്ളവരെ അഞ്ചുവർഷം വീതവും തടവുശിക്ഷക്കു വിധിച്ചു. കേസിലെ ആറാം പ്രതി പ്രദീപൻ മറ്റൊരു ബോംബു സ്ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു. അശോകന്റെ ഭാര്യ ജസീനയായിരുന്നു പൂവത്തൂരിലെ ബിജെപി. സ്ഥാനാർത്ഥി. അശോകനിപ്പോൾ ഒ.കെ. വാസുവിനൊപ്പം സിപിഐ (എം)യിൽ ചേർന്നിരിക്കയാണ്. സ്ഥാനാർത്ഥിപ്പട്ടികയിൽപ്പെടുത്താൻ പരിഗണിച്ചെങ്കിലും അശ്നക്കേസിൽ കീഴ്ക്കോടതി ശിക്ഷിച്ചതിനാൽ മത്സരിക്കാൻ അയോഗ്യനാണ്. പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനാൽ ഇപ്പോൾ ജാമ്യത്തിൽ കഴിയുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍