നാടകം അരങ്ങിൽ എത്തുമ്പോൾ രമേശൻ ട്രൂപ്പിന്റെ വണ്ടിയുമായി മോഷണത്തിന് ഇറങ്ങും; ആറ്റിങ്ങൽ വേദവ്യാസ നാടക ട്രൂപ്പ് ഉടമ ആട് ആന്റണിയെ തോൽപ്പിച്ച പെരുംകള്ളൻ; കട്ടു കൂട്ടിയത് പത്തു കോടിയിലേറെ രൂപയുടെ സ്വത്തുക്കൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നാണ് പഴഞ്ചൊല്ല്. ഇങ്ങനെ മോഷണം പതിവാക്കി കോടികളുടെ വസ്തുക്കൾ മോഷ്ടിച്ചു കൂട്ടിയ കള്ളൻ പിടിയിലായപ്പോൾ ഞെട്ടിയത് പൊലീസ് മാത്രമല്ല, നാട്ടുകാർ മുഴുവനായിരുന്നു. നാടകത്തെ മറയാക്കി മോഷണം നടത്തിയ ആറ്റിങ്ങൾ വേദവ്യാസ നാടക ട്രൂപ്പ് ഉടമ രമേശനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. നാടകം അരങ്ങിലെത്തുമ്പോൾ ട്രൂപ്പിന്റെ വാഹനവുമായി കറങ്ങി നടന്ന് മോഷണമാണ് കള്ളൻ രമേശന്റെ സ്ഥിരം ശൈലി. പത്ത് കോടിയിലേറെ രൂപയുടെ ആസ്തിയാണ് കള്ളൻ രമേശൻ ഇങ്ങനെ മോഷ്ടിച്ചു സമ്പാദിച്ചത്. മോഷ്ടിച്ച പണം വളരെ സേഫായി ചിട്ടിയിൽ നിക്ഷേപിക്കുകയും ചെയ്തു.
ചിറയിൻകീഴ് പെരുങ്ങുഴി സ്വദേശി രമേശൻ(48), സഹായിയും ഡ്രൈവറുമായ മുരുകൻ എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലടക്കം നൂറോളം കവർച്ചകേസുകളിലെ പ്രതികളാണ് ഇവരെന്ന് റൂറൽ എസ്പി ഷെഫീൻ അഹമ്മദ് അറിയിക്കുകയായിരിരുന്നു.
നാടകം മറയാക്കി മോഷണം പതിവാക്കിയ കള്ളൻ
വേദവ്യാസ നാടകകമ്പനിയുടെ മറവിലായിരുന്നു രമേശന്റെ മോഷണ പരിപാടി. ഈ ബോർഡും വച്ചാണ് ഇയാൾ പതിവായി മോഷണത്തിന് ഇറങ്ങിയിരുന്നത്. രാത്രിയിൽ പൊലീസിനെ കബളിപ്പിക്കാനാണ് നാടകകമ്പനിയുടെ ബോർഡ് വയ്ക്കുന്നത്. ആറ്റിങ്ങലിലെ വേദവ്യാസ എന്ന ട്രൂപ്പിന്റെ പേരിലായിരുന്നു രമേശന്റെ കറക്കം. കൊട്ടിയം, പാരിപ്പള്ളി, ഇരവിപുരം, പരവൂർ, ചാത്തന്നൂർ തുടങ്ങി കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് രമേശൻ പൊലീസിനോട് സമ്മതിച്ചു. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ, കാട്ടാക്കട, കല്ലമ്പലം, വലിയമല തുടങ്ങിയ സ്റ്റേഷൻ അതിർത്തികളിലും നാടകം കളിക്കാനെത്തി രമേശൻ മോഷണം നടത്തിയിട്ടുണ്ട്.
ഉത്സവ സ്ഥലങ്ങളിൽ വാനുമായെത്തി നാടകം ആരംഭിച്ച ശേഷം വാനുമായി കറങ്ങിനടന്ന് വീടുകളിൽ മോഷണം നടത്തുന്നതായിരുന്നു രമേശന്റെ ശൈലി. ഉത്സവമായതിനാൽ പുരുഷന്മാർ പലരും വീട്ടിലുണ്ടാകില്ലെന്നതും രമേശന് തന്റെ മോഷണശൈലി നടപ്പാക്കാൻ എളുപ്പമായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിറുത്തിയിട്ടശേഷം മൂന്നും നാലും കിലോമീറ്റർ നടക്കും. ഒരുപ്രദേശത്തെ നാലോ അഞ്ചോ വീടുകളിൽ മോഷണത്തിന് കയറും. മോഷണത്തിനിടെ വീട്ടുകാർ ബഹളംവച്ചാലും സ്ഥലം വിടില്ല. തൊട്ടടുത്ത വീട്ടിലും കയറിയിട്ടേ രമേശൻ ഇവിടെ നിന്ന് പോവുകയുള്ളൂ. ഇതാണ് കള്ളൻ രമേശന്റെ സ്ഥിരം ശൈലി.
നാടകപ്രേമികളും സുഹൃത്തുക്കളുമായ രണ്ടുപേർക്കായി സ്വന്തമായി നാടക ട്രൂപ്പ് ആരംഭിച്ചാണ് രമേശൻ നാടകലോകത്തേക്ക് എത്തിയത്. വർഷങ്ങൾക്ക് മുമ്പ് ചിറയിൻകീഴിൽ നിന്ന് ആറ്റിങ്ങൽ കേന്ദ്രീകരിച്ചാരംഭിച്ച പ്രമുഖ നാടകട്രൂപ്പ് ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ അറിയപ്പെടുന്ന ട്രൂപ്പുകളിലൊന്നായി. നാടകത്തിന്റെ കഥയോ അഭിനയമോ സംവിധാനമോ ആയൊന്നും രമേശന് കാര്യമായ ബന്ധമുണ്ടായില്ലെങ്കിലും നിരവധി നല്ലപ്രമേയങ്ങൾ നാടകങ്ങളായതോടെ ട്രൂപ്പിന്റെ നാടകങ്ങൾ നാടാകെ നിറഞ്ഞു.ഒരുദിവസം പോലും ഒഴിവില്ലാതെ നാടൊട്ടുക്ക് നാടകം കളിച്ചുതിമിർക്കുമ്പോൾ ഡ്രൈവറും മാനേജരും ചമഞ്ഞെത്തിയ രമേശൻ മോഷണകലയിൽ കുപ്രസിദ്ധിനേടി. ഇതിനിടെ ട്രൂപ്പ് സുഹൃത്തിന് കൈമാറി രമേശൻ ഏതാനും വാനുകളുമായി വാഹന രംഗത്തേക്ക് ചുവടുമാറ്റി. ഇതേ വാനുകളും ട്രൂപ്പിനായി ഓടിയിരുന്നതിനാൽ രമേശന്റെ മോഷണം ട്രൂപ്പിനും പേരുദോഷങ്ങൾക്കിടയാക്കി. ബുക്ക് ചെയ്ത നാടകം കളിക്കാനെത്തിയ ട്രൂപ്പിനെ ഉത്സവസ്ഥലത്ത് കള്ളന്മാരെന്ന് ജനം കൂകിവിളിച്ചു.
മോഷണത്തിനിടെ വെഞ്ഞാറമൂട്ടിലും വേളിയിലുമായി രണ്ട് തവണ പിടിക്കപ്പെട്ടതോടെ നാടകട്രൂപ്പുകാർ രമേശനെ കൈയൊഴിഞ്ഞു. ഇതിനിടെ ട്രൂപ്പിന്റെ ബാനർ സംബന്ധിച്ച തർക്കങ്ങളെച്ചൊല്ലി രമേശൻ സുഹൃത്തുക്കളുമായി തെറ്റിപ്പിരിഞ്ഞു. നാടകലോകത്തുനിന്ന് പിന്മാറിയ രമേശൻ തസ്കരശ്രീയായി നാട്ടിൽ കൊള്ള തുടർന്നു. മോഷ്ടാവെന്ന് നാട്ടിലെ കുപ്രസിദ്ധിയിൽ മനംമടുത്ത രമേശൻ പെരുങ്കുഴിയിൽ വാങ്ങിയ വീടും വസ്തുവും വിറ്റ് ആറ്റിങ്ങലേക്ക് ചേക്കേറി. കോടികളുടെ മുതലുകൾ കവർച്ചചെയ്ത് ആഡംബരജീവിതം തുടരുന്നതിനിടെയാണ് പിടിയിലായത്.
പൊന്നിനോട് പെരുത്തിഷ്ടം, ജീവിതം ആഡംബരം
സ്വർണ്ണത്തോടാണ് കള്ളൻ രമേശന് ഇഷ്ടം കൂടുതൽ. അതുകൊണ്ട് സ്വർണം കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ള വീട്ടിൽ കയറി മോഷ്ടിക്കുകയാണ് കള്ളൻ രമേശന്റെ സ്ഥലിരം പരിപാടി. സ്വർണവും പണവുമാണ് കൂടുതലും അപഹരിക്കുന്നത്. സ്വർണം വിറ്റു കാശാക്കിയ ശേഷം ചിട്ടിയിൽ നിക്ഷേപിക്കും. 12 ഓളം ചിട്ടികളിൽ അംഗമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്വന്തംപേരിൽ വസ്തുക്കൾ വാങ്ങി. മോഷണകേസുകളുടെ എണ്ണം നോക്കിയാൽ ആട് ആന്റണിയെ വെല്ലും. മൊബൈൽഫോൺ ഉപയോഗിക്കാത്തതിനാൽ രമേശന്റെയും നീക്കങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു.
കല്ലമ്പലത്തെ ഒരു വീട്ടിൽ നിന്ന് 24 പവൻ കവർന്നതുൾപ്പെടെ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഇയാൾ നടത്തിയ നൂറോളം കവർച്ചകളാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. കല്ലമ്പലത്തുനിന്ന് കവർന്ന സ്വർണം ഇയാളിൽ നിന്ന് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, കല്ലമ്പലം, കാട്ടാക്കട, വലിയമല തുടങ്ങിയ സ്ഥലങ്ങളിലും കൊല്ലം ജില്ലയിലെ പരവൂർ, പാരിപ്പള്ളി, കൊട്ടിയം, ചാത്തന്നൂർ എന്നിവിടങ്ങളിലുമായി നടത്തിയ കവർച്ചകളാണ് ഇയാൾ പൊലീസിനോട് സമ്മതിച്ചത്. വീടുകളുടെ പിൻവാതിൽ തകർത്ത് മേശകളിലും അലമാരകളിലും സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങളും പണവുമാണ് ഇയാൾ കവർച്ച ചെയ്തിട്ടുള്ളത്.
സ്വന്തം പേരിലുള്ള മിനിബസിൽ കറങ്ങി നടന്നായിരുന്നു കവർച്ച. വാഹനം സുരക്ഷിതമായി ആളൊഴിഞ്ഞ റോഡുകളിൽ ഒതുക്കിയിട്ട് പൊലീസിന്റെ നീക്കങ്ങൾ നിരീക്ഷിച്ചശേഷമാണ് കവർച്ച നടത്താറുള്ളത്. മോഷണമുതലുകളായ സ്വർണം വിറ്റ് ഇയാൾ നടത്തിയിട്ടുള്ള സമ്പാദ്യങ്ങളുടെ കണക്കുകൾ പൊലീസ്ശേഖരിച്ചുവരികയാണ്. വൻതുകകളാണ് ബാങ്കുകളിൽ നിക്ഷേപമായുള്ളത്. ഇയാളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ പല സ്ഥലങ്ങളിലും വസ്തുക്കളും സമ്പാദിച്ചതായി സൂചനയുണ്ട്.
മോഷണത്തിൽ നിന്നും മാത്രം പത്തുകോടിയോളം രൂപയുടെ ആസ്തി ഇയാൾ നേടിയതായാണ് വിലയിരുത്തുന്നത്. ബാങ്ക് ഡെപ്പോസിറ്റ് 4 കോടിയോളം വരും. സർക്കാർ ചിട്ടിയിൽ 4 കോടിയോളം. ഇതിൽ മാത്രം വർഷം തോറും അടയ്ക്കുന്നത് 5 ലക്ഷം രൂപയിലേറെ. മോഷണത്തിനു ശേഷം വീട്ടിലെ സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതും രമേശന്റെ രീതിയായിരുന്നു.
അകത്തായപ്പോൾ അന്തം വിട്ട് നാടകപ്രവർത്തകർ
രമേശൻ അറസ്റ്റിലായതോടെ ശരിക്കും ഞെട്ടിയത് നാടകപ്രവർത്തകരായിരുന്നു. പ്രശസ്തരും പ്രതിഭാധനന്മാരുമായ നിരവധി പേരെ രംഗത്തിറക്കിയിരുന്ന വ്യക്തി കൂടിയായിരുന്നു രമേശൻ. ഫൈൻആർട്ട്സ് സൊസൈറ്റികളുടേതടക്കം അവാർഡുകൾ വാരിക്കൂട്ടിയിരുന്നു ഇയാൾ. ഒടുവിൽ അകത്തായപ്പോഴാണ് നാടകക്കള്ള'ന്മാരുടെ യഥാർത്ഥമുഖം നടീനടന്മാരും നാട്ടുകാരും മനസ്സിലാക്കിയത്.
ഇതാദ്യമായല്ല രമേശൻ അറസ്റ്റിലാകുന്നത്. വേദവ്യാസയുെട കീഴിൽ തുമ്പോലാർച്ചയുമായെത്തിയ കൊട്ടിയത്തെ നാടക ട്രൂപ്പ് മുതലാളിയെ പൊലീസ് പൊക്കിയതോടെ സമിതിയിൽ ചേർന്ന കലാകാരന്മാരും കലാകാരികളും നേരത്തെ പട്ടിണിയിലായിരുന്നു. വടക്കൻ കേരളത്തിലുള്ള ചില നാടകപ്രവർത്തകർ സമിതി ഏറ്റെടുത്തു നടത്തിയെങ്കിലും കള്ളന്റെ നാടകമെന്ന ദുഷ്പേര് മാറിയില്ല. കഴിവുറ്റ കലാകാരന്മാരായിരുന്ന ഇവരൊക്കെയും ഒരു സീസണിലെ പട്ടിണിക്കുശേഷം മറ്റുസമിതികളെ അഭയംപ്രാപിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍