മഴക്കാലവും ഉൽസവസീസണും കൊയ്ത്തുൽസവം; സിസിടിവിയും പട്ടിയുമുള്ള വീടുകൾ ഒഴിവാക്കും; തെളിവെടുപ്പിനെത്തിയപ്പോൾ മാത്രം മോഷണവിവരം അറിഞ്ഞ വീട്ടുകാർ; മക്കളുടെ നല്ല ജീവിതത്തിനായി ധൂർത്തടിയില്ല; മോഷണകലയിലെ 'ബെസ്റ്റ് ആക്ടറായി' കള്ളൻ രമേശൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നാട്ടിൽ മോഷണം നടന്നാൽ പൊലീസ് ആദ്യം പൊക്കുന്നത് ആസ്ഥാന കള്ളന്മാരെയും പെട്ടെന്ന് ആഡംബരജീവിതം നയിക്കുന്നവരെയും ഒക്കെയാണ്. പല കള്ളന്മാരും മോഷ്ടിക്കുന്നത് തന്നെ ധൂർത്തടിച്ച് ജീവിക്കാനാണ്. ആ ധൂർത്ത് തന്നെയാണ് പൊലീസിന്റെ പിടിവള്ളിയും. പിന്നെ ഓരോ കള്ളന്മാരുടേയും ശൈലിയും വ്യത്യസ്തമാണ്.
എല്ലാ കുറ്റകൃത്യങ്ങളിലും കുറ്റവാളികൾ അറിയാതെ ഒരു തുമ്പ് അവശേഷിപ്പിട്ടുണ്ടായിരിക്കും എന്നാണ് പൊലീസ് തിയറി. എന്നാൽ ഈ തിയറി തെറ്റിക്കാൻ പരമാവധി ശ്രമിച്ച് കള്ളനായിരുന്നു രമേശൻ. ഓരോ എന്നാൽ ഒരു രൂപ പോലും ധൂർത്തടിക്കാത്ത കള്ളൻ രമേശന് സമ്പാദ്യശീലമായിരുന്നു ആകെയുള്ള ഒരു ഗുണം. മോഷ്ടാക്കളുടെ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തനായ രമേശന്റെ മൊഴികളിൽ പൊലീസാണ് അന്തം വിട്ടത്.
രമേശന്റെ 'മോഡസ് ഓപ്പറാൻഡി' ഇങ്ങനെ
മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ടെംപോ ട്രാവലറിൽ എത്തുന്ന രമേശൻ വീടുകൾ തെരഞ്ഞെടുത്ത ശേഷം മൂന്നു കാലു കിലോമീറ്റർ ദൂരത്തെവിടെയെങ്കിലും വാഹനം പാർക്ക് ചെയ്യും. സംശയം തോന്നാതിരിക്കാൻ വാഹനം കേടായതു പോലെ തോന്നിപ്പിക്കാനുള്ള ടെക്നിക്കുകളും പ്രയോഗിക്കും. പിന്നീട് ഉപകരണങ്ങളായ കമ്പിപ്പാര, കട്ടർ, തോർത്ത്, പൂട്ട് തുറക്കാനുള്ള നെയിൽ കട്ടർ, കുടക്കമ്പി എന്നിവ കരുതും. ആധുനിക രീതിയിലുള്ള പൂട്ടുകളാണ് തുറക്കാൻ എളുപ്പമെന്നാണ് രമേശന്റെ പക്ഷം.
നെയിൽ കട്ടർ, കുടകമ്പി എന്നിവയാണ് ഇതിനുള്ള ആയുധങ്ങൾ. പ്രധാനവാതിൽ കിടപ്പ് മുറിക്ക് സമീപമായാൽ പിൻവാതിലാണ് രമേശന്റെ ലക്ഷ്യം. ഇതിന് കമ്പിപ്പാരയാണ് ഉപയോഗിക്കുന്നത്. അകത്ത് കടക്കുന്ന രമേശൻ വീടിന്റെ ലേ ഔട്ട് ആദ്യം മനസിലാക്കും. പിന്നീട് ഒരു തുണിയും കൈക്കലാക്കും. ബെഡ്റൂമിൽ കടക്കുന്ന രമേശൻ കട്ടർ ഉപയോഗിച്ചാണ് സ്ത്രീകളുടെ കഴുത്തിൽ നിന്ന് മാല മുറിച്ച് മാറ്റുന്നത്. തലമുടിയിലോ, വസ്ത്രത്തിലോ മാല കുരുങ്ങിയാൽ കഴുത്തിലോ, മുഖത്ത് എന്തെങ്കിലും കൊണ്ട് പതുക്കെ ഉരസും. ഇതിന്റെ അസ്വസ്ഥതയിൽ തിരിയുമ്പോഴേക്കും ആഭരണം രമേശന്റെ കയ്യിലിരിക്കും.
മോഷണം നടത്തി കഴിഞ്ഞാൽ ആദ്യം കയ്യിൽ കരുതിയ തുണി വെള്ളത്തിൽ മുക്കി തന്റെ വിരലടയാളം പതിഞ്ഞ സ്ഥലങ്ങളെല്ലാം തുടച്ച് വൃത്തിയാക്കും. പിന്നീട് അയൽ വീട്ടിലേക്ക്. ഈ തുണി അവിടെ ഉപേക്ഷിച്ച് അവിടെ നിന്നും പുതിയ തുണി എടുക്കും. ഇങ്ങനെ ഏറ്റവും കുറഞ്ഞത് അഞ്ചു വീടുകൾ കയറിയിരിക്കും.
ആകാശം ഇടിഞ്ഞു വീണാൽ പോലും അറിയാത്ത ഉറക്കം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം തൊഴിലാക്കിയ രമേശന് മലയാളികളുടെ ഉറക്കത്തെ കുറിച്ച് വലിയ 'മതിപ്പാ'ണ്. ആകാശം ഇടിഞ്ഞു വീണാൽ പോലും അറിയാത്ത തരത്തിലുള്ള ഉറക്കമാണ് പലരുടേയും. ശബ്ദം കേട്ട് പലപ്പോഴും വീട്ടമ്മമാർ എണീറ്റിട്ടുണ്ടെങ്കിലും മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങുന്ന ഗൃഹനാഥന്മാർ എണീൽക്കാത്തതു കൊണ്ട് അവരും പേടിച്ച് മിണ്ടാതെ കിടക്കും. ഒന്നരയ്ക്കും മൂന്നു മണിക്കും ഇടയ്ക്കുള്ള സമയമാണ് രമേശന്റെ സമയം. ഇപ്പോൾ മിക്ക വീടുകളിലെ ആൾക്കാർ ഉറങ്ങുന്നത് 12 മണിക്ക് ശേഷമാണ്. അതു കൊണ്ട് ഒരു മണിമുതൽ മൂന്നു മണി വരെ ഇവരുടെ ഉറക്കം ഒന്നൊന്നര ഉറക്കമായിരിക്കുമെന്നാണ് രമേശന്റെ കണ്ടെത്തൽ.
പഴയ പൂട്ടുകളെക്കാൾ തുറക്കാൻ എളുപ്പം പുതിയ പൂട്ടുകളാണെന്ന് രമേശന്റെ സാക്ഷ്യം. വാതിലിന് പിന്നിൽ ഇരുമ്പ് പട്ടയുണ്ടെങ്കിൽ തുറക്കാൻ ബുദ്ധിമുട്ടാണ്. തുറന്നാൽ തന്നെ വാതിലിനോട് ബന്ധിപ്പിച്ചിരിക്കുന്ന ഇരുമ്പ് പട്ട ഭിത്തിയിൽ ഇടിച്ച് ശബ്ദമുണ്ടാകുകയും വീട്ടുകാർ ഉണരാനും സാധ്യതയുണ്ട്. വേനൽക്കാലത്ത് ഒരുപാട് ബുദ്ധിമുട്ടാതെ ജനലിലൂടെ തന്നെ സാധനം കയ്യിലൊതുക്കാം. മഴക്കാലവും ഉത്സവസീസണുമാണെങ്കിൽ ഒരു ഏരിയ തന്നെ വെളുപ്പിക്കാൻ കഴിയുമെന്ന് രമേശൻ പറയുന്നു. സിസിടിവിയും പട്ടികളും ഉള്ള വീടുകൾ ഒഴിവാക്കും.
വ്യത്യസ്തനാമീ.. പെരുംകള്ളൻ
സാധാരണ കള്ളന്മാർ മോഷ്ടിക്കുന്നതൊക്കെ അടിച്ചുപൊളിക്കാൻ ഉപയോഗിക്കുമ്പോൾ ഒരു രൂപ പോലും ധൂർത്തടിക്കാതെ കോടികൾ സമ്പാദിച്ച രമേശന്റെ സമ്പാദ്യം കണ്ട് പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഞെട്ടിപ്പോയി. രണ്ടരലക്ഷം തവണ വ്യവസ്ഥയിൽ കെ.എസ്.എഫ്.ഇയിൽ മൂന്നരക്കോടിയുടെ ചിട്ടി ഉൾപ്പെട 18 ചിട്ടികൾ.
ആലംകോട് 1.8 ഏക്കർ, മംഗലപുരത്ത് 42 സെന്റും ഇരുനില വീട്, കിളിമാനൂരിൽ എം.സി റോഡിനോട് ചേർന്ന് 37 സെന്റ്, മാമത്ത് 60 സെന്റ് ഭൂമി എന്നിവയാണ് ഇതുവരെ രമേശൻ വെളിപ്പെടുത്തിയ സമ്പാദ്യങ്ങൾ. എന്നാൽ, ഇതിൽ കൂടുതൽ വസ്തുവകകൾ രമേശനുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. നൂറിൽപരം കവർച്ചകൾ നടത്തിയ രമേശന് ഇതരസംസ്ഥാനങ്ങളിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപമുള്ളതായും രമേശൻ വെളിപ്പെടുത്തിയിട്ടുണ്ട്. രമേശിന്റെ സമ്പാദ്യങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാനാണ് രമേശിന്റെ രണ്ടു ഭാര്യമാരെയും പൊലീസ് ചോദ്യം ചെയ്തത്. രമേശിന് മോഷണമുണ്ടെന്ന് ആദ്യമൊന്നും മനസിലായില്ലെങ്കിലും പിന്നീടാണ് തങ്ങൾക്ക് മനസിലായതെന്നും ഭാര്യമാർ പൊലീസിന് മൊഴി നൽകി. നിയമപ്രകാരമുള്ള രമേശിന്റെ ഭാര്യ പലതവണ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇവർ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടുമില്ല.
എന്നാൽ മക്കളുടെ മുന്നിൽ സ്നേഹനിധിയായ അച്ഛന്റെ വേഷമായിരുന്നു രമേശന്. മക്കൾക്ക് ഏത് ആഗ്രഹവും സാധിച്ചു കൊടുക്കുന്ന പ്രിയപ്പെട്ട അച്ഛനായിരുന്നു രമേശൻ. രണ്ടു പെൺമക്കൾക്കും നല്ല വിദ്യാഭ്യാസം നൽകുകയും അവരെ നല്ല രീതിയിൽ വിവാഹം കഴിച്ചു കൊടുക്കാനുമാണ് ഇത്രയും സമ്പാദിച്ചതെന്നാണ് രമേശന്റെ മൊഴി. ഇടയ്ക്ക് മോഷണം നിർത്തി ബിസിനസ് തുടങ്ങാൻ പദ്ധതിയിട്ടെങ്കിലും കുറച്ച് കൂടി 'സാമ്പത്തിക'മായി മെച്ചപ്പെട്ട ശേഷം മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് രമേശൻ പൊലീസിന് മൊഴി നൽകി. മക്കളിൽ ഒരാളെ ബി.ടെക്ക് വരെയും മറ്റൊരാളെ ബി.എസ്.സി എം.എൽ.ടി വരെയും പഠിപ്പിച്ചും. മക്കളെ നല്ല ഉദ്യോഗസ്ഥരെ കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു ലക്ഷ്യം. ഇതിനായി മാരേജ് ബ്യൂറോകളിൽ പരസ്യം നൽകുകയും ചെയ്തു. എത്ര രൂപ സ്ത്രീധനം നൽകിയാലും വേണ്ടിയില്ല ഡോക്ടറോ, എൻജിനീയറോ വരനായി വേണമെന്നായിരുന്നു രമേശന്റെ ആഗ്രഹം.
മാരത്തൺ തെളിവെടുപ്പ്
മൂന്നു ജില്ലകളിൽ തെളിവെടുപ്പ് നടത്തിയപ്പോൾ വാ പൊളിച്ചു പോയത് പൊലീസാണ്. തുമ്പില്ലാതെ എഴുതിത്ത്ത്ത്തള്ളിയ പല കേസുകളുടേയും മാസ്റ്റർ ബ്രെയിൻ രമേശാണെന്ന് മനസിലാകുന്നത് ഇപ്പോഴാണ്. രമേശൻ മോഷ്ട്ിച്ച ആയിരം പവൻ സ്വർണം കണ്ടെത്തുക എന്ന ശ്രമകരമായ ജോലിയാണ് പൊലീസ് ഉദ്യോഗസ്ഥർക്കുള്ളത്. അറുപത്തി മോഷണക്കേസുകളാണ് രമേശന്റെ കിരീടത്തിൽ ഇതു വരെ ചേർത്തത്. സുഹൃത്തായ സെന്തിൽ കുമാറായിരുന്നു സ്വർണം വിൽക്കാൻ ഇയാളെ സഹായിച്ചത്. ഇങ്ങനെ വാങ്ങിയ സ്വർണാഭരങ്ങൾ കൂടുതലും ഉരുക്കി മറ്റ് ആഭരണങ്ങളാക്കിയതായാണ് സൂചന.
ഓരോ അഞ്ചു കിലോമീറ്റർ പിന്നിടുമ്പോഴും രമേശൻ പറയും വണ്ടി നിർത്താൻ, പിന്നെ ആ സ്ഥലത്തെ അഞ്ചു വീടുകളിലാണ് തെളിവെടുപ്പ്. രമേശനുമായി പൊലീസ് ചെന്നപ്പോൾ മാത്രം വീട്ടിൽ മോഷണം നടന്ന വിവരമറിഞ്ഞ വീട്ടുകാരും ഉണ്ട്. രണ്ടര വർഷം കൊണ്ട് മംഗലപുരം മീരാ കോട്ടേജിൽ രമേശൻ എന്ന കായംകുളം കൊച്ചുണ്ണി മോഷണം നടത്തിയ വീടുകളുടെ എണ്ണം നൂറിലേറെയാണ്. കേസുകളിൽ നിന്ന് ഊരിപ്പോകാതിരിക്കാൻ കഴിയാവുന്നത്ര തെളിവുകൾ ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്