സുകുമാരൻ നായരും വെള്ളാപ്പള്ളിയും നേർക്കുനേർ; കരുതലോടെ പ്രതികരിച്ച് ബിജെപി; ഹിന്ദും ഐക്യം ചിലരുടെ കള്ളത്തരം ഒളിപ്പിക്കാനെന്ന് എൻഎസ്എസ്; മന്നത്ത് പത്മനാഭനും ആർ ശങ്കറും തമ്മിലുണ്ടായിരുന്ന ഐക്യം കള്ളമായിരുന്നോവെന്ന് വെള്ളാപ്പള്ളി; തദ്ദേശ തെരഞ്ഞെടുപ്പിനിടെ സമുദായ പോരും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ബിജെപി-എസ്എൻഡിപി കൂട്ടുകെട്ടിനേയും പുതിയ ഹൈന്ദവ പാർട്ടി രൂപീകരണത്തേയും വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഇരു കൂട്ടരേയും പേരെടുത്ത് പറയാതെ അതി രൂക്ഷമായ വിമർശനങ്ങളാണ് സുകുമാരൻ നായർ നടത്തിയത്. ചിലരുടെ സ്വാർഥ താത്പര്യങ്ങൾക്ക് വേണ്ടിയാണ് വിശാല ഹിന്ദു ഐക്യമെന്ന ആശയം പ്രചരിപ്പിക്കുന്നത്. എൻഎസ്എസിനു രാഷ്ട്രീയമില്ലെന്നും സമദൂര നിലപാടുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയിൽ നായർ മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുകുമാരൻ നായർ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ കരയോഗത്തിന്റെ ലേബലിൽ മത്സരിക്കാൻ ആരേയും അനുവദിക്കില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
അതിനിടെ വിശാല ഹിന്ദു ഐക്യത്തിനില്ല എന്നു പറഞ്ഞ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്ക് മറുപടിയുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത് വന്നു.. സുകുമാരൻ നായർ കാര്യങ്ങൾ മനസിലാക്കാതെ കാടടച്ച് വെടിവയ്ക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സത്യം മനസിലാക്കുന്പോൾ നേരത്തെ പറഞ്ഞത് സുകുമാരൻ നായർക്ക് തിരുത്തേണ്ടി വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കള്ളക്കഥകൾ മറച്ചു വയ്ക്കാനാണ് ഹിന്ദു ഐക്യമെന്നാണ് എൻ.എസ്.എസ് പറയുന്നത്. അങ്ങനെ പറയുന്ന സുകുമാരൻ നായർ, ആർശങ്കറും മന്നത്ത് പത്മനാഭനും തമ്മിലുണ്ടായിരുന്ന ഐക്യം കള്ളമാണോയെന്ന് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എന്നാൽ വിവാദത്തോട് കരുതലോടെയായിരുന്നു ബിജെപിയുടെ പ്രതികരണം. എൻഎസ്എസ് ആരേയും പേരെടുത്ത് വിമർശിക്കാത്തിടത്തോളം കാലം പരസ്യവിവാദത്തിനില്ലെന്നായിരുന്നു ബിജെപി വക്താവ് വിവി രാജേഷിന്റെ നിലപാട്.
വിശാല ഹിന്ദു ഐക്യത്തിന്റെ ഭാഗമാകാൻ എൻഎസ്എസിനേയും വെള്ളാപ്പള്ളി ക്ഷണിച്ചിരുന്നു. എന്നാൽ ഈ വിവാദത്തോടെ പരസ്യമായി പ്രതികരിക്കാൻ എൻഎസ്എസ് തയ്യാറായതുമില്ല. അതിനിടെ സുകുമാരൻ നായരെ എതിർക്കുന്ന സമസ്ത നായർ സമാജമെന്ന വിഭാഗം വെള്ളാപ്പള്ളിയ്ക്കൊപ്പം സജീവമാവുകയും ചെയ്തു. അതിനിടെ വെള്ളാപ്പള്ളിക്ക് എതിരെ ബെൽ ചിട്സും മൈക്രോ ഫിനാൻസും ഉൾപ്പെടെ നിരവധി ആരോപണങ്ങളുമെത്തി. ബിജെപിയിലും രണ്ടഭിപ്രായം ഉണ്ടാവുകയും ചെയ്തു. എൻഎസ്എസുമായുള്ള കൂട്ടാണ് നല്ലതെന്ന അഭിപ്രായമാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് സുകുമാരൻ നായർ മനസ്സ് തുറക്കുന്ന്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലുകളെ ഭയന്നാണ് മിണ്ടാതിരിക്കുന്നതെന്ന വിമർശനങ്ങളെ അപ്രസക്തമാക്കുന്നതാണ് സുകുമാരൻ നായരുടെ പ്രതികരണം.
ഹൈന്ദവ ഐക്യത്തിനു വേണ്ടി ഇപ്പോൾ ചിലർ സംഘടനയുണ്ടാക്കുന്നത് പല കള്ളക്കഥകളും മറച്ചുവെക്കാനാണെന്നും സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടിയാണെന്നും ജി.സുകുമാരൻ നായർ പറഞ്ഞു. ഹിന്ദു ഐക്യം ഉണ്ടെങ്കിലേ ഹിന്ദുക്കളുടെ താൽപര്യം സംരക്ഷിക്കാൻ സാധിക്കു എന്നില്ല. ഇപ്പോൾ ചിലർ അതിന് വേണ്ടി നടക്കുന്നതിന്റെ പിന്നിലെ കളി എന്താണന്ന് മനസിലായതുകൊണ്ടാണ് എൻ.എസ്.എസ് അതിൽ പങ്കെടുക്കാത്തത്. വിശാല ഹിന്ദു ഐക്യത്തിൽ പങ്കാളിയായെ പറ്റൂ എന്ന അഭിപ്രായം എൻ.എസ്.എസിനില്ല. എൻ.എസ്.എസിന്റെ അടിസ്ഥാന തത്വങ്ങൾ അതിനനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസിന്റെ വിജയദശമി ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ നാളിന് ശേഷമാണ് രാഷ്ട്രീയം പറഞ്ഞ് പൊതുവേദിയിൽ സുകുമാരൻ നായർ എത്തുന്നത്.
വിശാല ഹിന്ദു ഐക്യത്തിന് പിന്നിൽ സ്ഥാപിത താൽപ്പര്യമാണ്. ഹിന്ദു ഐക്യത്തിൽ ചേർന്നാൽ കുഴപ്പമുണ്ടെന്നും അതുകൊണ്ടാണ് എൻഎസ്എസ് സഹകരിക്കാത്തതെന്നും സുകുമാരൻ നായർ വിശദീകരിച്ചു. ഹിന്ദു ഐക്യത്തിന് എൻ.എസ്.എസ് എതിരാണന്നാണ് ആരോപണം. ഹൈന്ദവന്റെ പൊതു താൽപര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. ഇതൊക്കെ വളരെ മോഹന സുന്ദരമായി പറയാൻ മാത്രമെ പറ്റുകയുള്ളുവെന്നും ഒരു ഹിന്ദു സംഘടനയുണ്ടാക്കി അതിൽ പ്രവർത്തിക്കാൻ എൻ.എസ്.എസ് നയം അനുവദിക്കുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. മതേതരമായ എൻ.എസ്.എസ് ഒരു ഹിന്ദു വകഭേദമാണ്. ഹിന്ദുക്കളുടെ പൊതുവായ ആവശ്യങ്ങൾക്ക് വേണ്ടി എൻ.എസ്.എസ് എല്ലായ്പ്പോഴും നിലകൊണ്ടിട്ടുണ്ടെന്ന് സുകുമാരൻ നായർ പറഞ്ഞു.
എൻ.എസ്.എസ് ശക്തരായത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കൊപ്പം ചേർന്നിട്ടല്ല. എന്നാൽ എൻ.എസ്.എസിന് രാഷ്ട്രീയ നിലപാടുകളുണ്ട്. മതേതരത്വത്തിനും സാമൂഹിക നീതിക്കും വേണ്ടിയാണ് എൻ.എസ്.എസ് എന്നും നിലകൊണ്ടത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് എൻ.എസ്.എസിന് മമതയില്ല. ഒരു മതത്തോടും എൻ.എസ്.എസിന് എതിർപ്പില്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാകാൻ എൻ.എസ്.എസ് ഒരിക്കലും തയ്യാറല്ല. പണ്ടൊരിക്കൽ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി നോക്കിയതാണ്. ഇനി അതിനില്ല. നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും എൻ.എഎസ്.എസ് സമദൂരം പാലിക്കും. വിവിധ രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നവർ എൻ.എസ്.എസിലുണ്ട്. അവർക്കാർക്കും മത്സരിക്കുന്നതിന് വിലക്കില്ല. എന്നാൽ എൻ.എസ്.എസ് എന്ന ലേബൽ ഉപയോഗിക്കാൻ പാടില്ല. അദ്ദേഹം വ്യക്തമാക്കി.
എൻ.എസ്.എസ് നിലകൊണ്ടത് മതേതരത്വത്തിനും സാമൂഹ്യ നീതിക്കും വേണ്ടിയാണ്. എൻ.എസ്.എസിന്റെ സംഭവനകൾ മറക്കരുത്. ഒരു സമുദായത്തോടോ രാഷ്ട്രീയത്തോടോ ചേർന്നല്ല എൻ.എസ്.എസ് ശക്തി പ്രാപിച്ചത്. എല്ലാക്കാലത്തും സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കുക എന്നത് എൻ.എസ്.എസിന്റെ നയമാണ്. ഒരു പാർട്ടിക്കും എൻ.എസ്.എസ് എതിരല്ല. എൻ.എസ്.എസിന് രാഷ്ട്രീയമില്ല. പക്ഷ രാഷ്ട്രീയ നിലപാടുകളുണ്ട്. വിവിധ സർക്കാരുകളെക്കൊണ്ട് എൻ.എസ്.എസിന്റെ നിലപാടുകൾ അംഗീകരിപ്പിക്കാൻ എൻ.എസ്.എസിന് സാധിച്ചിട്ടുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.
സംവരണ പ്രശ്നത്തിൽ മാത്രമെ ഇതുവരെ പരിഹാരമുണ്ടാതിരുന്നിട്ടുള്ളു. സംവരണ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. കേന്ദ്രസർക്കാരിന് മുന്നിൽ എൻ.എസ്.എസ് ഇക്കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സംവരണ പ്രശ്നത്തിൽ എൻ.എസ്.എസ് നിലപാടിൽ മാറ്റമില്ല. സംവരണ സംവരണേതര സമുദായങ്ങളിലെ പാവങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ ഇന്നത്തെ വികലമായ സംവരണ നയം പൊളിച്ചെഴുതിയേ പറ്റൂ എന്നാണ് എൻ.എസ്.എസ് നിലപാടെന്നും സുകുമാരൻ നായർ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍