Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിൽ ക്ലിന്റൺ തുടർ പീഡകനോ? ഹില്ലാരി കെട്ടിയോനെ തല്ലുന്ന ലെസ്‌ബിയനോ? ചെൽസിയുടെ പിതാവ് മറ്റൊരാളോ? അമേരിക്കയ്ക്ക് തെരഞ്ഞെടുപ്പ് ചൂട് പടരുമ്പോൾ

ബിൽ ക്ലിന്റൺ തുടർ പീഡകനോ? ഹില്ലാരി കെട്ടിയോനെ തല്ലുന്ന ലെസ്‌ബിയനോ? ചെൽസിയുടെ പിതാവ് മറ്റൊരാളോ? അമേരിക്കയ്ക്ക് തെരഞ്ഞെടുപ്പ് ചൂട് പടരുമ്പോൾ

മോണിക്ക ലെവിൻസ്‌കിയും മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനുമായി ബന്ധപ്പെട്ട നിറം പിടിപ്പിച്ച കഥകൾ നാം ഏറെ കേട്ടതാണ്. എന്നാൽ ക്ലിന്റന്റെ പീഡനകഥകൾ അവിടം കൊണ്ടൊന്നും നിൽക്കില്ലെന്നാണ് പുതിയ വെളിപ്പെടുത്തലുകളുണ്ടായിരിക്കുന്നത്. അറുപതുകളിൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ബിൽ ക്ലിന്റന്റെ സഹപാഠിയായിരുന്ന വിദ്യാർത്ഥിനി താൻ അക്കാലത്ത് ക്ലിന്റന്റെ ലൈംഗിക ആക്രമണത്തിന് ഇരയായെന്ന വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്ന ഒരു പുസ്തകം വെളിപ്പെടുത്തിയിരിക്കുന്നത്. 'ദി ക്ലിന്റൻസ് വാർ ഓൺ ദി വുമൺ' എന്ന പുസ്തകമാണ് ഇത്തരം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. സീനിയർ റിപ്പബ്ലിക്കൻ അഡൈ്വസറായ റോഗെർ സ്‌റ്റോണും ചരിത്രകാരനായ റോബർട്ട് മോറോയും ചേർന്നാണീ വിവാദ പുസ്തകം എഴുതിയിരിക്കുന്നത്.

തന്റെ ഭർത്താവിന്റെ ലൈംഗികാസക്തിക്ക് കുടപിടിക്കുന്ന പ്രവൃത്തികളാണ് ഹില്ലാരി ചെയ്തിരുന്നതെന്നും പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. കൂടാതെ ഹില്ലാരി കെട്ടിയോനെ തല്ലുന്ന ലെസ്‌ബിയനായിരുന്നുവെന്ന സാക്ഷ്യപ്പെടുത്തൽ നടത്തുന്ന ഈ പുസ്തകം ചെൽസിയുടെ പിതാവ് മറ്റൊരാളോ...? എന്ന സംശയവും പ്രകടിപ്പിക്കുന്നുണ്ട്. അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ പ്രസിഡന്റ് സ്ഥാനാർത്ഥിയും ബിൽ ക്ലിന്റന്റെ ഭാര്യയുമായി ഹില്ലാരി ക്ലിന്റനെ ആക്രമിക്കാനുള്ള പുതിയ ആയുധമായി എതിരാളികൾ ഈ പുസ്തകത്തെ ഉയർത്തിക്കാട്ടാനും തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിൽ ഫെല്ലോ സ്റ്റുഡന്റായിരുന്നപ്പോൾ കൂടയുണ്ടായിരുന്നു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് തന്റെ പീഡന പർവത്തിന് തുടക്കം കുറിച്ച ബിൽ ക്ലിന്റൻ തുടർന്ന് ദീർഘകാലത്തിനിടെ അനേകം യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നാണ് ഈ പുസ്തകം വെളിപ്പെടുത്തുന്നത്. ഇത്തരം പീഡനങ്ങൾക്ക് നേരെ പലപ്പോഴും മൗനം പാലിച്ച ഹില്ലാരി ഇവയിൽ പലതിന്റെയും ആസൂത്രകയായിരുന്നുവെന്ന വിചിത്രമായ വെളിപ്പെടുത്തലും പുസ്തകം നടത്തുന്നുണ്ട്. വൈറ്റ് ഹൗസിൽ നിന്നിറങ്ങിയ ശേഷം ജെഫ്രി എപ്‌സ്‌റ്റെയിനുമായി ബിൽ ക്ലിന്റനുണ്ടായ വിവാദബന്ധത്തെയും പുസ്തകം ചോദ്യം ചെയ്യുന്നുണ്ട്. കുപ്രസിദ്ധയായ പെഡോഫയലും പ്രിൻസ് ആൻഡ്രൂവിന്റെ സുഹൃത്തുമാണ് ജെഫ്രി. തന്റെ ഭർത്താവിന്റെ നേരെ കടുത്ത ആക്രമണമാണ് ബിൽ ക്ലിന്റൻ നടത്തിയതെന്നും ചെൽസിയ ക്ലിന്റന്റെ പുത്രിയാകാൻ സാധ്യത കുറവാണെന്നും ജെഫ്രി പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

തന്റെ പുസ്തകത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് വിശദമായി പറയുന്നില്ലെങ്കിലും അങ്ങേയറ്റം മോശമായ ഒരു തെറ്റ് ചെയ്യുന്നതിന് മുമ്പ് അമേരിക്കക്കാരെ ബോധവൽക്കരിക്കുയാണ് ഈ പുസ്തകത്തിലൂടെ താൻ ലക്ഷ്യമിടുന്നതെന്ന് റോഗെർ സ്‌റ്റോൺ പറയുന്നു. ഈ പുസ്തകത്തിൽ ക്ലിന്റനെതിരെ ആരോപിക്കപ്പെടുന്ന ചില ആരോപണങ്ങൾ ഇതിന് മുമ്പ് തന്നെ വെളിച്ചത്ത് വന്ന സംഗതികളാണെങ്കിലും ചിലത് ക്ലിന്റന്മാരുടെ ഉഗ്രകോപം ഭയന്ന് മാദ്ധ്യമങ്ങൾ പൂഴ്‌ത്തിയിട്ടുണ്ടെന്നും അവ കൂടി ജനങ്ങളെ അറിയിക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യമെന്നും സ്‌റ്റോൺ പറയുന്നു. ഹില്ലാരി ചിരിച്ച് കൊണ്ടു നിൽക്കുന്ന ഗ്രാൻഡ്മ അല്ലെന്നും യഥാർത്ഥ ഹില്ലാരിയെ ജനം മനസിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഹില്ലാരി വിട്ടു വീഴ്ചയില്ലാത്ത വ്യക്തിയും എളുപ്പത്തിൽ ദേഷ്യം പിടിക്കുന്ന സ്ത്രീയുമാണെന്നും സ്‌റ്റോൺ ആരോപിക്കുന്നു.1998ൽ മോണിക്ക ലെവിൻസ്‌കിയുമായി ക്ലിന്റനുണ്ടായിരുന്ന ബന്ധത്തിലേക്കും അതിൽ ഹില്ലാരിക്കുണ്ടായിരുന്ന പങ്കിനെക്കുറിച്ചും പുസ്തകം വെളിച്ചം വീശുന്നുണ്ട്. തനിക് മോണിക്കയുമായി ലൈംഗികപരമായ ബന്ധവുമില്ലെന്നായിരുന്നു ബിൽ ക്ലിന്റൻ ടെലിവിഷനിലൂടെ പ്രസ്താവിച്ചിരുന്നത്. എന്നാൽ ക്ലിന്റന് താനുൾപ്പടെ നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നായിരുന്നു മോണിക്ക സാക്ഷ്യപ്പെടുത്തിയിരുന്നത്. ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുകയാണ് പുതിയ പുസ്തകം ചെയ്യുന്നത്.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ 1969ൽ ബിൽ ക്ലിന്റൻ തന്നെ ഒരു പബിൽ നിന്ന് കയറിപ്പിടിച്ചിരുന്നുവെന്നാണ് അന്ന് 19 വയസുണ്ടായിരുന്ന വിദ്യാർത്ഥിനി സാക്ഷ്യപ്പെടുത്തിയിരുന്നത്. അന്ന് ബിൽ ക്ലിന്റന് വെറും 23 വയസായിരുന്നു പ്രായം. എന്നാൽ പെൺകുട്ടിയുടെ മാതാപിതാക്കന്മാർ കേസ് കൊടുക്കാൻ തയ്യാറാവാത്തതിനാൽ കേസ് തേഞ്ഞ് മാഞ്ഞ് പോവുകായിയിരുന്നുവെന്നാണ് പുസ്തകം വെളിപ്പെടുത്തുന്നത്. 2004ൽ പുറത്തിറക്കിയ തന്റെ ആത്മകഥയിൽ ക്ലിന്റൻ ഈ 19കാരിയെക്കുറിച്ചോ തന്റെ മറ്റ് കാമുകിമാരെക്കുറിച്ചോ ലൈംഗിക ഇരകളെക്കുറിച്ചോ വെളിപ്പെടുത്തിയിട്ടില്ല.

തന്നെ ബിൽ ക്ലിന്റൻ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്ന് വൈറ്റ് ഹൗസിലെ എയ്ഡായ കാത്‌ലീൻ വില്ലെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.എന്നാൽ അവരുടെ ആരോപണത്തെ ക്ലിന്റൻ ശക്തമായി നിഷേധിക്കുയായിരുന്നു ചെയ്തത്. തുടർന്ന് കാത്‌ലീനെ ഭയപ്പെടുത്തി വൈറ്റ് ഹൗസിൽ നിന്ന് പറഞ്ഞ് വിടുകയും ചെയ്തു. ഹില്ലാരി ക്ലിന്റൻ പ്രസിഡന്റാകുന്നതിൽ തനിക്ക് വെറുപ്പാണുള്ളതെന്നാണ് പുതിയ പുസ്തകത്തിലൂടെ കാത്‌ലീൻ വില്ലെ വെളിപ്പെടുത്തുന്നത്. ബിൽ ക്ലിന്റനുമായുള്ള പ്രശ്‌നത്തെ തുടർന്ന് ഹില്ലാരി ഏർപ്പെടുത്തിയ െ്രെപവറ്റ് ഡിറ്റെക്ടീവുകൾ തന്റെ വീട് കൊള്ളയടിച്ചുവെന്നും തന്നെയും കുട്ടികളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തന്റെ ഒരു പൂച്ചയെ കൊന്നുവെന്നും കാത്‌ലീൻ വെളിപ്പെടുത്തുന്നു.

ലിറ്റിൽ റോക്ക് മോട്ടൽ റൂമിൽ വച്ച് ബിൽ ക്ലിന്റൻ തന്റെ മുന്നിൽ തുണിയുരിച്ച് കാണിച്ചുവെന്ന ആരോപിച്ചതിനെ തുടർന്ന് 850,000 ഡോളർ നഷ്ടപരിഹാരം ലഭിച്ച സ്ത്രീയാണ് പോള ജോൺസ്. ഒരു അർകാനസ് സ്‌റ്റേറ്റ് വർക്കറായിരുന്നു ഇവർ. ക്ലിന്റന്റെ ഭാര്യ പ്രസിഡന്റാകുന്നതിൽ പോളയും കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്.2000ത്തിന്റെ തുടക്കത്തിൽ ജെഫ്രി എപ്‌സ്‌റ്റെയിനിന്റെ െ്രെപവറ്റ് ജെറ്റിൽ ബിൽ ക്ലിന്റൻ 11 പ്രാവശ്യമെങ്കിലും യാത്ര ചെയ്തിരുന്നുവെന്നും ഈ യാത്രക്കിടയിൽ പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ ഇദ്ദേഹം ചൂഷണം ചെയ്തിരുന്നുവെന്നും പുസ്തകം വെളിപ്പെടുത്തുന്നു. ഏതായാലും പ്രസിഡന്റാകാൻ കുപ്പായം തുന്നിയിരിക്കുന്ന ഹില്ലാരി ക്ലിന്റന് ഈ പുസ്തകം കനത്ത തിരിച്ചടിയേകുമെന്നാണ് എതിരാളികൾ പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP