വെള്ളമെടുക്കാൻ കിണറ്റിനടത്തു പോയ അമ്മയുടെ തല വെട്ടി മാറ്റി; ചെങ്ങന്നൂരിനെ ഞെട്ടിച്ച കൊല പ്രേമചന്ദ്രൻ നടത്തിയത് മാനസിക വിഭ്രാന്തിയിൽ; ഒരു വർഷം മുമ്പ് സ്വന്തം ബൈക്കിൽ നിന്ന് തെറിച്ചു ഭാര്യ മരിച്ചതു കണ്ടു മനോനില തെറ്റിയ വെറും പാവം
ആലപ്പുഴ : കേന്ദ്ര സർക്കാർ ജീവനക്കാരനായ പ്രേമചന്ദ്രൻ പൊതുവെ ശാന്തസ്വഭാവക്കാരനായിരുന്നു. ആർക്കും ഒരു ദോഷവും ചെയ്യാത്ത ഗൃഹനാഥൻ. എന്നാൽ പ്രേമചന്ദ്രൻ ഇന്ന് അമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ്. നൊന്തു പെറ്റ മാതാവിന്റെ കഴുത്തു വെട്ടിമാറ്റിയ നരാധമൻ.
കേട്ടവർ കേട്ടവർ ഈ മൃഗതുല്യനായ മനുഷ്യനെ കല്ലെറിഞ്ഞു കൊല്ലാൻ വെമ്പൽകൊള്ളുന്നു. ഇന്നലെ പുലർച്ചെയാണ് ചെങ്ങന്നൂരിൽ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ആ അരുംകൊല നടന്നത്. കിണറ്റുകരയിൽ വെള്ളം കോരാൻ നിന്ന മാതാവിനെ മകൻ കോടാലി കൊണ്ട് വെട്ടി കഴുത്തു വേർെപടുത്തുകയായിരുന്നു. പിന്നീട് കലിയടങ്ങാത്ത മദയാനയെപ്പോലെ ചിന്നം വിളിച്ചു. മണിക്കൂറോളം പ്രദേശമാകെ ഭീതിപരത്തി. ഒടുവിൽ പൊലീസിനു കീഴടങ്ങി. ആലാ പെണ്ണുക്കര ശ്രീകാന്ത് ഭവനിൽ ശ്രീധരന്റെ ഭാര്യ ഭാസുരാംഗി (67) ആണ് മകൻ പ്രേമചന്ദ്രന്റെ വെട്ടേറ്റു മരിച്ചത്. മാരകമായ വെട്ടിൽ ഭാസുരാംഗിയുടെ തല മുറിഞ്ഞുമാറി. ഇവരുടെ നിലവിളികേട്ട് വീട്ടിനുള്ളിൽനിന്നും ഇറങ്ങിവന്ന ഭർത്താവ് ശ്രീധരൻ ശിരസറ്റ നിലയിൽ കിടക്കുന്ന ഭാര്യയെയാണ് കണ്ടത്. വീടിനു സമീപമുള്ള കിണറ്റിൽനിന്നു വെള്ളമെടുക്കാനെത്തിയപ്പോഴാണ് ഭാസുരാംഗിയെ പ്രേമചന്ദ്രൻ പിന്നിൽനിന്നു വെട്ടി കൊന്നത്.
ഒരു നിമിഷം പകച്ച ശ്രീധരൻ പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിച്ചു. എന്നിട്ടും ആരാണ് കൃത്യം ചെയ്തതെന്ന് മനസിലായില്ല. സ്ഥലകാലബോധം വീണ്ടെടുത്ത ശ്രീധരൻ പിന്നീടാണ് ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. അമ്മയുടെ തല വെട്ടിമാറ്റിയത് തന്റെ മകൻ തന്നെയാണെന്ന്. തിരുവല്ല ബി.എസ്.എൻ.എല്ലിലെ ജീവനക്കാരനാണ് പ്രേമചന്ദ്രൻ. ശ്രീധരൻ- ഭാസുരാംഗി ദമ്പതികളുടെ നാലുമക്കളിൽ രണ്ടാമൻ. ശ്രീദേവി, ശ്രീകുമാരി, ശ്രീകാന്ത് എന്നീ സഹോദരങ്ങളും ഇയ്യാൾക്കുണ്ട്. വീട്ടിൽ ആർക്കും ഭ്രാന്തോ മാനസിക വിഭ്രാന്തിയോ നേരത്തെ ഉള്ളതായി സൂചനകളൊന്നുമില്ല. എന്നാൽ പ്രേമചന്ദ്രന്റെ വിഭ്രാന്തിക്ക് കാരണം ഭാര്യയുടെ അകാലത്തിലുള്ള ദാരുണമരണമാണ്. ഇയാളും ഭാര്യ ജഗദമ്മയും ഒരുമിച്ച് ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് പ്രേമചന്ദ്രന്റെ ജീവിതത്തെ താളം തെറ്റിച്ച മറ്റൊരു ദാരുണാന്ത്യം ഉണ്ടായത്. ഭാര്യ ബൈക്കിന്റെ പിന്നിൽനിന്നും തെറിച്ച് ചെങ്ങന്നൂർ ഇറപ്പുഴ പാലത്തിൽ മരിച്ചതാണ്. ഒരു വർഷം മുമ്പായിരുന്നു സംഭവം. ഇതിനുശേഷമാണ് പ്രേമചന്ദ്രന്റെ മനോനില വഷളായത്.
ഭാര്യയുടെ ദാരുണമരണം വരുത്തിയ ആഘാതം പിന്നീട് എല്ലാറ്റിനോടുമുള്ള രോഷമായി മാറിയെന്നാണ് നാട്ടുകാർ പറയുന്നത്. രോഷം തീർക്കാൻ കണ്ടെത്തിയതാകട്ടെ അമ്മയെയും. ഈ പ്രവണത തെളിയിക്കുന്ന തരത്തിലായിരുന്നു പ്രേമചന്ദ്രന്റെ പിന്നീടുള്ള പ്രവൃത്തികൾ. അമ്മയ്ക്കുനേരെ ഇതുരണ്ടാം വട്ടമാണ് പ്രേമചന്ദ്രൻ ആക്രമണം നടത്തുന്നത്. ഇതിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പിന്നീട് പ്രേമചന്ദ്രനെ ഭയന്ന് മാതാവ് പലപ്പോഴും മറ്റു മക്കളോടൊപ്പമായിരുന്നു അന്തിയുറങ്ങിയിരുന്നത്. കഴിഞ്ഞദിവസം മറ്റൊരു മകന്റെ വീട്ടിൽ പോയി തിരിച്ചെത്തിയ ഉടനായിരുന്നു കൊല നടന്നത്. ഒടുവിൽ മനസിൽ കൊണ്ടുനടന്നരോഷം അമ്മയിൽ തീർത്ത് പ്രേമചന്ദ്രൻ പൊലീസിനു കീഴടങ്ങി ശാന്തനാകുകയും ചെയ്തു. എന്നാൽ ചെങ്ങന്നൂരിലെ ജനങ്ങൾ ഇന്നും ഞെട്ടലിൽനിന്നും മാറിയിട്ടില്ല. ഭാസുരാംഗിയുടെ ദാരുണമരണം ഒരു ഗ്രാമത്തെ മുഴവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്; പ്രേമചന്ദ്രൻ, അച്ഛൻ ശ്രീധരൻ, ഭാസുരാംഗി എന്നിവർ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. പ്രേമചന്ദ്രനും, അമ്മയും തമ്മിൽ കലഹം പതിവായിരുന്നു. ഒരുവർഷം മുൻപ് തർക്കത്തെ തുടർന്ന് പ്രേമചന്ദ്രൻ ഭാസുരാംഗിയെ ഗുരുതരമായി വെട്ടി പരിക്കൽപ്പിച്ചിരുന്നു. ഇതിന് ശേഷം ഭാസുരാംഗി മറ്റ് മക്കളുടെ വീട്ടിൽ മാറിമാറിയാണ് താമസിച്ചുവന്നിരുന്നത്. സംഭവത്തിൽ പ്രേമചന്ദ്രനെതിരെ കേസ് നിലവിലുണ്ട്. മാനസിക വിഭ്രാന്തിയുള്ള പ്രതി മാസങ്ങളായി തിരുവല്ലയിലെ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മൂന്ന് ദിവസം മുൻപാണ് ഭാസുരാംഗി വീട്ടിലെത്തിയത്. മാനസികാസ്വാസ്ഥ്യത്തിനു ചികിൽസയിൽ കഴിയുന്നയാളാണു പ്രേമചന്ദ്രൻ. കഴിഞ്ഞ ദിവസം അക്രമവാസന കാട്ടിയതിനെ തുടർന്നു മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ മുറി തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗി വാതിൽ തുറന്നു കൊടുത്തു.
വെള്ളം കോരാനായി കിണറ്റിൻകരയിലേക്കു പോയ ഭാസുരാംഗിയെ പിന്തുടർന്നെത്തിയ പ്രേമചന്ദ്രൻ കോടാലി കൊണ്ടു തലയ്ക്കുപിന്നിൽ വെട്ടുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ ഭാസുരാംഗി സംഭവസ്ഥലത്തു തന്നെ മരിച്ചു. ശ്രീധരന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. എസ്ഐ കെ.പി. ധനീഷിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പറമ്പിലെ മരങ്ങൾക്കിടയിൽ പതുങ്ങിയിരുന്ന പ്രേമചന്ദ്രനെ പിടികൂടുകയായിരുന്നു. വെട്ടാനുപയോഗിച്ച കോടാലിയും കണ്ടെടുത്തു. കുടുംബസ്വത്ത് വീതം വയ്ക്കുന്നതു സംബന്ധിച്ച തർക്കത്തെ തുടർന്ന് ഒരു വർഷം മുൻപും ഭാസുരാംഗിയെ വെട്ടുകത്തി കൊണ്ടു വെട്ടിപ്പരുക്കേൽപ്പിച്ചതിനു പൊലീസ് പ്രേമചന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. വഴക്കിനെ തുടർന്നു മറ്റു മക്കളുടെ വീടുകളിൽ മാറിമാറി താമസിച്ചിരുന്ന ഭാസുരാംഗി പെണ്ണുക്കരയിൽ തന്നെയുള്ള ഇളയമകന്റെ വീട്ടിലാണു കുറെ ദിവസങ്ങളായി കഴിഞ്ഞിരുന്നത്.
നാലു ദിവസം മുൻപാണു പ്രേമചന്ദ്രനെ ശുശ്രൂഷിക്കാനായി കുടുംബവീട്ടിലേക്കു തിരിച്ചെത്തിയത്. ബിഎസ്എൻഎൽ തിരുവല്ല ജനറൽ മാനേജരുടെ ഓഫിസിലെ പ്യൂൺ ആയ പ്രേമചന്ദ്രൻ കഴിഞ്ഞ ആറുമാസമായി ജോലിക്കു പോയിരുന്നില്ല. ഇയാളുടെ ഭാര്യ ജഗദമ്മ മൂന്നു വർഷം മുൻപു സ്കൂട്ടറപകടത്തിൽ മരിച്ചിരുന്നു. ഭാസുരാംഗിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോള!ജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. മറ്റു മക്കൾ: ശ്രീകാന്ത്, ശ്രീദേവി, ശ്രീകുമാരി. മരുമക്കൾ: അശോകൻ, താമരാക്ഷൻ, പ്രസീദ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍