സാധാരണക്കാരന്റെ കണക്കിൽ ഒരു രൂപ മാറിയിൽ ആറസ്റ്റും ജയിലും; കെജിബിയുടെ ബന്ധു 12 കോടി അടച്ചാൽ ആദായനികുതി വകുപ്പിന് ബഹുസന്തോഷം; മറനീക്കുന്നത് നിയമ വ്യവസ്ഥയെ വ്യഭിചരിച്ചു സമ്പാദിച്ച കോടികളുടെ കള്ളക്കണക്കുകൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നമ്മുടെ സമൂഹത്തിൽ എല്ലാവരെയും തുല്യരായി കാണണം എന്നാണ് പറയാറെങ്കിലും ഭരിക്കുന്നവരും അധികാരവും പണവും കൈയിൽ ഉള്ളവരും ഈ തുല്യതയുടെ പരിധിയിൽ വരുന്നവരല്ല. ഇതിന് പല ഉദാഹരണങ്ങളും ഉണ്ട്. കേരളത്തിലേക്ക് നോക്കിയാൽ ഇത്തരം സംഭവത്തിന് ഉദാഹരണം പറയാവുന്നത് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്തിരുന്ന ജസ്റ്റിസ് കെ ജി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്. സുപ്രീകോടതിയുടെ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായ കെജിബിക്കെതിരെ ഉയർന്നിരുന്നത് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്. അദ്ദേഹം ന്യായാധിപനായിരിക്കേ, മക്കളും മരുമക്കളും അനധികൃതമായി പലതും സമ്പാദിച്ചു എന്നതായിരുന്നു കെജിബിയെ പലപ്പോഴും പ്രതിക്കൂട്ടിൽ നിർത്തിയത്. ഇപ്പോൾ സമാനമായ മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കയാണ്.
കണക്കിൽപ്പെടാത്ത പണം കൈവശം വച്ചതിന്റെ പേരിൽ കെ ജി ബാലകൃഷ്ണന്റെ ബന്ധു അഭിലാഷ് ടി. ചന്ദ്രന് 12 കോടി രൂപ നികുതി അടയ്ക്കാൻ ആദായ നികുതി വകുപ്പ് നിർദ്ദേശം നൽകിയ നടപടിയാണ് വിവാദത്തിന് ഇടയാക്കുന്നത്. സാധാരണക്കാരനായ ഒരാൾ നികുതി വെട്ടിപ്പ് നടത്തിയാൽ റെയ്ഡും പിഴയും ചുമത്തി ജയിലിൽ അടയ്ക്കാൻ മെനക്കെടുന്ന ആദായനികുതി വകുപ്പ് അധികൃതർ കെജിബിയുടെ ബന്ധുവിന്റെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടും ആദായ നികുതി വകുപ്പിൽ ആദായ നികുതി ഇനത്തിൽ അടയ്ക്കേണ്ടുന്ന തുക മാത്രം അടപ്പിച്ചു വിടുകയായിരുന്നു.
ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ പിതാവിന്റെ സഹോദരന്റെ മകനാണ് കോട്ടയം ജില്ലയിലെ ആപ്പാഞ്ചിറ സ്വദേശിയായ അഭിലാഷ് ചന്ദ്രൻ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് 22 കോടിയോളം രൂപ അഭിലാഷ് ചന്ദ്രൻ കേരളത്തിലേക്ക് കൊണ്ടുവന്നതായാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. ഇത്രയും വലിയ തുക കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ സാധാരണ ഗതിയിൽ നിരവധി നടപടിക്രമങ്ങൾ പാലിക്കേണ്ടതും നികുതി അടയ്ക്കേണ്ടതുമാണ്. എന്നാൽ, ഇതൊന്നും പാലിക്കാതെയാണ് കെജിബിയുടെ ബന്ധുവെന്ന ബന്ധത്തിൽ അഭിലാഷ് ചന്ദ്രൻ പണം കേരളത്തിൽ എത്തിച്ചതെന്നാണ് ആദായനികുതി വകുപ്പ് അധികൃതർ കണ്ടെത്തിയത്.
കെജിബിയുടെ ബന്ധുക്കളുടെ അനധികൃത സമ്പാദ്യങ്ങളെ കുറിച്ച് തുടക്കം മുതൽ റിപ്പോർട്ട് ചെയ്തിരുന്ന പ്രമുഖ മാദ്ധ്യമപ്രവർത്തകൻ ബിജു പങ്കജ് ആണ് അഭിലാഷ് ചന്ദ്രനോട് 12 കോടി രൂപ അടയ്ക്കാൻ ആദായനികുതി വകുപ്പ് നിർദ്ദേശം നൽകിയെന്ന ഈ വാർത്തയും റിപ്പോർട്ട് ചെയ്തത്.
കണക്കിൽപ്പെടാത്ത പണത്തിന്റെ പേരിൽ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മക്കൾക്കും മരുമകൾക്കുമെതിരെ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ അന്വേഷണമാണ് അഭിലാഷ് ചന്ദ്രനിലേക്കും നീണ്ടത്. ഒരു സാധാരണക്കാരനിൽ നിന്ന് ചുരുങ്ങിയ കാലയളവിൽ കോടികളുടെ സമ്പാദ്യത്തിലേക്കുള്ള അഭിലാഷ് ചന്ദ്രന്റെ വളർച്ചയും ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിന് ഇടയാക്കി. ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ചില കമ്പനികളുടെ പേരിൽ നടത്തിയ നിക്ഷേപങ്ങളും ആദായ നികുതി വകുപ്പ് പരിശോധിച്ചിരുന്നു.
കേരളത്തിന് അകത്തും പുറത്തും നിരവധി പണമിടപാടുകൾ അഭിലാഷ് ചന്ദ്രൻ നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പല ഇടപാടുകളിേലയും പണത്തിന്റെ ഉറവിടം സംബന്ധിച്ച് അഭിലാഷ് ചന്ദ്രൻ നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ആദായ നികുതി വകുപ്പ് 12 കോടി രൂപ നികുതി അടയ്ക്കാൻ നിർദേശിച്ചത്. കമ്മീഷൻ, ശമ്പളം, ബിസിനസ് പങ്കാളിത്തം എന്നിവയിലൂടെയാണ് കോടികൾ സമ്പാദിച്ചതെന്നാണ് അഭിലാഷ് ചന്ദ്രൻ ആദായ നികുതി വകുപ്പിനോട് വ്യക്തമാക്കിയതായും ബിജു പങ്കജ് റിപ്പോർട്ട് ചെയ്യുന്നു.
ആദായ നികുതി വകുപ്പിന്റെ ഉത്തരവിനെതിരെ അഭിലാഷ് ചന്ദ്രൻ അപ്പീൽ നൽകിയിട്ടുണ്ട്. അഭിലാഷ് ചന്ദ്രൻ അടക്കം കെ. ജി. ബാലകൃഷ്ണന്റെ ബന്ധുക്കളുടെ സാമ്പത്തിക വളർച്ചയുടെ ഉറവിടം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ അന്വേഷണ വിഭാഗം ഡയറക്ടർ ജനറലായിരുന്ന ഇ.ടി. ലൂക്കോസ് കത്തിലൂടെ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല. കെ.ജി.ബി.യുടെ ബന്ധുക്കളുടെ സാമ്പത്തിക ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ സമർപ്പിച്ച ഹർജി ഈ മാസം പത്തിന് സുപ്രീം കോടതി പരിഗണിക്കും.
കെ.ജി.ബി.യുടെ ബന്ധുക്കൾക്കെതിരെ നടക്കുന്ന അന്വേഷണം സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി കഴിഞ്ഞയാഴ്ച ആദായ നികുതി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. അറ്റോർണി ജനറലിനെ അന്വേഷണ വിവരങ്ങൾ ധരിപ്പിക്കാൻ കൊച്ചിയിൽ നിന്നുള്ള ആദായ നികുതി വകുപ്പിന്റെ ഉദ്യോഗസ്ഥർ അടുത്ത ദിവസം ഡൽഹിയിലെത്തും. അഭിലാഷ് ചന്ദ്രനടക്കമുള്ളവർക്കെതിരെ നടക്കുന്ന അന്വേഷണം സംബന്ധിച്ച വിവരങ്ങൾ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറ്റോർണി ജനറലിന് കൈമാറാനാണ് സാധ്യത.
ജുഡീഷ്യറിയിലെ അഴിമതികൾക്കെതിരെ നടപടി വേണമെന്ന പ്രഖ്യാപനങ്ങൾ വിവിധ കോണുകളിൽ നിന്നും നടക്കുമ്പോഴും യഥാർത്ഥ്യം മറ്റൊന്നാണെന്ന വ്യക്തമാക്കുന്നതാണ് കെജിബിയുടെ ബന്ധുക്കളെ ചുറ്റിപ്പറ്റി ഉയർന്നിരിക്കുന്ന ആരോപണങ്ങൾ. നേരത്തെ കെജിബിയുടെ മരുമകൻ പി വി ശ്രീനിജൻ അനധികൃതമായി സ്വത്ത് സമ്പാദാനം നടത്തിയെന്ന ആരോപണങ്ങളും ശക്തമായിരുന്നു.
Stories you may Like
- മാസപ്പടി വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
- ഗുരുവായൂർ ദേവസ്വം ബോർഡിലെ പരിശോധന ശരിവച്ച് ആദായ നികുതി വകുപ്പ്
- വീണാ വിജയൻ വിവാദത്തിൽ ഗവർണ്ണർ നിർണ്ണായക കൂടിയാലോചനകളിൽ
- കരിമണൽ കർത്തയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് വെറുതെ കിട്ടിയത് 1.72 കോടി
- നിയമസഭ അതിവേഗം പിരിയും; കർത്തയുടെ 'പടിയിൽ' വിവാദം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍