ബിഹാറിൽ മഹാസഖ്യത്തിന് മുൻതൂക്കം നൽകി ബഹുഭൂരിപക്ഷം എക്സിറ്റ് പോളുകൾ; മഹാസഖ്യത്തിന് 140 സീറ്റ് വരെ ലഭിക്കുമെന്ന് ന്യൂസ് എക്സ്; 122 എന്ന് ടൈംസ് നൗ; ബിജെപിക്ക് 155 സീറ്റ് നൽകി ചാണക്യയും; മോദി പ്രഭാവം മങ്ങുന്നുവോ?
പാട്ന: ബിഹാറിൽ വിവിധ ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ചതോടെ ദേശീയ ചാനലുകൾ സർവേഫലങ്ങൾ പുറത്തുവിട്ടു തുടങ്ങി. ബിഹാറിൽ മോദി പ്രഭാവത്തിന് മങ്ങലേറ്റു എന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. ബിഹാറിൽ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഒരുമിച്ച മഹാസഖ്യം നേട്ടമുണ്ടാക്കുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ബിജെപിക്ക് വ്യക്തമായ മുൻതൂക്കം കിട്ടുമെന്ന് ചാണക്യയുടെ സർവ്വേയും പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം നൽകുമെന്ന് ചാണക്യ പ്രവചിച്ചിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം ബീഹാറിൽ നടന്നുവെന്ന് തന്നെയാണ് എക്സിറ്റ് പോളുകൾ നൽകുന്ന പൊതു ചിത്രം.
243 അംഗ നിയമസഭയാണ് ബീഹാറിലേത്. 122 സീറ്റ് നേടുന്നവർക്ക് അധികാരത്തിലെത്താൻ കഴിയും. ഭൂരിപക്ഷം എക്സിറ്റ് പോളുകളും നിതീഷ് കുമാറിനും ലാലു പ്രസാദ് യാദവും ഈ മാന്ത്രിക നമ്പർ കൈവരിക്കുമെന്നാണ് വിശദീകരിക്കുന്നത്.
എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
എബിപി-നീൽസൺ
മഹാസഖ്യം-130
ബിജെപി-108
മറ്റുള്ളവർ-5
ഇന്ത്യാ ടുഡേ
മഹാസഖ്യം-111-123
ബിജെപി-113-127
മറ്റുള്ളവർ-4-8
ന്യൂസ് എക്സ്
മഹാസഖ്യം-135
ബിജെപി-95
മറ്റുള്ളവർ-18
ന്യൂസ് നേഷൻ
മഹാസഖ്യം-123-127
ബിജെപി-112-116
മറ്റുള്ളവർ-3-5
ടൈംസ് നൗ-ഇന്ത്യാ ടിവി-സിവോട്ടർ
മഹാസഖ്യം-112-132
ബിജെപി-101-121
മറ്റുള്ളവർ-6-14
ആജ്തക്
മഹാസഖ്യം-117
ബിജെപി-120
മറ്റുള്ളവർ-6
ചാണക്യ
മഹാസഖ്യം-83
ബിജെപി-155
മറ്റുള്ളവർ-5
ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യമോ, അതോ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യമോ അടുത്ത അഞ്ചു വർഷം ബിഹാർ ഭരിക്കുക എന്ന ഏകദേശധാരണയാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നത്. കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലും എക്സിറ്റ് പോൾ ഫലങ്ങൾ ഏറക്കുറെ ശരിയായ പ്രവചനമാണു നടത്തിയത്. അതുകൊണ്ട് തന്നെ വലിയ ഏറ്റക്കുറച്ചിൽ ഇല്ലാതെ ബീഹാറിലും എക്സിറ്റ് പോൾ ഫലത്തിന് അനുസരിച്ച ഭരണം ഉണ്ടാകുമെന്ന് തന്നെയാണ് പൊതുവിൽ ഉയരുന്ന പ്രതീക്ഷ. എന്നാൽ എക്സിറ്റ് പോളിലും വലിയ വിജയമാണ് നിതീഷ് കുമാറും ലാലു പ്രസാദും പ്രതീക്ഷിക്കുന്നത്. ഇഞ്ചോടിഞ്ഞ് പോരാട്ടമെന്ന ഫലങ്ങളെ അവർ അംഗീകരിക്കുന്നില്ല. 190ലധികം സീറ്റുകൾ മഹാ സഖ്യം നേടുമെന്നാണ് ലാലുവിന്റെ പ്രതികരണം. ഇതിന് ഡൽഹി തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളാണ് ആധാരം.
ഡൽഹിയിൽ ആംആദ്മി മുൻതൂക്കം നേടി അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലം. എന്നാൽ രണ്ട് സീറ്റിലൊഴികെ എല്ലായിടത്തും അരവിന്ദ് കെജ്രിവാളിന്റെ ആളുകൾ വിജയിച്ചു. ഇതാകും ബീഹാറിലും നടക്കുകയെന്നും ലാലുവും നിതീഷും പറയുന്നു. നിതീഷ് തന്നെയാകും അടുത്ത മുഖ്യമന്ത്രിയെന്നും ലാലു ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ അവകാശവാദങ്ങളെ ബിജെപി തള്ളിക്കളയുന്നു. ബീഹാറിൽ ബിജെപി തന്നെ അധികാരത്തിലെത്തുമെന്നാണ് അമിത് ഷാ ഇപ്പോഴും പറയുന്നത്. നരേന്ദ്ര മോദി ഫാക്ടർ കരുത്താകുമെന്ന് തന്നെയാണ് വിലയിരുത്തൽ. എന്നാൽ മറ്റ് നേതാക്കളാരും ഈ ആത്മവിശ്വാസം പങ്കുവയ്ക്കുന്നില്ല.
പ്രചാരണത്തിന്റെ തുടക്കത്തിൽ ബിജെപിയും സഖ്യകക്ഷികളുമായിരുന്നു മുന്നിലെങ്കിൽ, അവസാനഘട്ടമായപ്പോൾ അതായിരുന്നില്ല സ്ഥിതി. നിതീഷ്കുമാറിന്റെ ജനതാദളും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും കോൺഗ്രസും ചേർന്ന 'മഹാസഖ്യം' വ്യക്തമായി മുന്നേറി. ഇത് തന്നെയാണ് എക്സിറ്റ് പോളിലും പ്രതിഫിലിക്കുന്നത്. ആദ്യത്തെ ആത്മവിശ്വാസം ബിജെപി നേതാക്കൾ പ്രകടിപ്പിക്കുന്നുമില്ല. ബിഹാറിൽ വിജയിച്ചാൽ ആരാകും മുഖ്യമന്ത്രി എന്നു പറയാതെയാണ് ബിജെപി പ്രചാരണം നടത്തിയത്. മഹാരാഷ്ട്രയിലും ഹരിയാനയിലും പയറ്റിയ ഈ തന്ത്രം ബിഹാറിൽ പരാജയപ്പെട്ടു. ഒപ്പം അസഹിഷ്ണുതാ വാദമയുർത്തിയുള്ള പ്രചരണങ്ങളുമെന്നാണ് എക്സിറ്റ് പോൾ നൽകുന്ന സൂചന. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് ബിജെപിക്ക് കൂടുമെന്നാണ് എക്സിറ്റ് പോൾ നൽകുന്ന സൂചന. നേരത്തെ നിതീഷ് സഖ്യത്തിന്റെ ഭാഗമായാണ് ബിജെപി മത്സരിച്ചത്. ഇപ്പോൾ ഒറ്റയ്ക്ക് മത്സരിച്ചിട്ടും നൂറിലേറെ സീറ്റ് കിട്ടുമെന്നത് നേട്ടമായും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ ലോക്സഭയിൽ ഏകപക്ഷീയമായ ജയം ബിജെപിയെ കൈവിട്ടുപോയി. അന്ന് നിതീഷും ലാലുവും വെവ്വേറെയാണ് മത്സരിച്ചത്. ഇവർ ഒരുമിച്ചത് തന്നെയാണ് ഫലത്തെ സ്വാധിനിക്കുന്നത് എന്നാണ് എക്സിറ്റ് പോൾ നൽകുന്ന സൂചന.
മുഖ്യമന്ത്രി എന്ന നിലയിൽ നിതീഷ് കുമാറിന്റെ ജനപ്രീതി അൽപ്പവും കുറഞ്ഞിട്ടില്ല. മാത്രമല്ല, ബിഹാറിയോ ബാഹ് റിയോ (പുറത്തുനിന്നുള്ളയാൾ) എന്ന നിതീഷിന്റെ ചോദ്യം ഏറ്റുവെന്നാണ് എക്സിറ്റ് പോൾ വ്യക്തമാക്കുന്നതും. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിദേശ പൗരത്വ പ്രശനം ഉയർത്തിയുള്ള പ്രചരണവും ബിജെപിക്ക് ഗുണകരമായില്ല. ബിജെപിയുടെ മുഖ്യപ്രചാരകനായിരുന്ന പ്രധാനമന്ത്രി, ബിഹാറുകാരുടെ ഡിഎൻഎയെ പരിഹസിച്ചു തുടങ്ങിയ പ്രചാരണം തെറ്റായ ദിശയിലേക്കാണു നീങ്ങുന്നതെന്നു കണ്ടു വിഷയങ്ങൾ പൊടുന്നനെ മാറ്റുകയായിരുന്നു. എന്നാൽ, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് സംവരണനയം പുനഃപരിശോധിക്കും എന്നു പറഞ്ഞതോടെ ബിജെപി തികച്ചും പ്രതിരോധത്തിലായി.
വിദേശത്തായിരുന്ന നരേന്ദ്ര മോദി തിരിച്ചെത്തി സംവരണ നയം മാറ്റില്ല എന്നു പറഞ്ഞതിനിടെ രണ്ടു ഘട്ടം വോട്ടെടുപ്പു കഴിഞ്ഞുപോയി. പിന്നീട് ബീഫും ദാദ്രിയുമെല്ലാം ഉണ്ടാക്കിയ കോലാഹലങ്ങൾ ബിജെപിക്ക് തിരിച്ചിയായെന്ന് വേണം എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് ഉൾക്കൊള്ളേണ്ടത്. നിതീഷിനെതിരെ ബിജെപി ഉന്നയിച്ച അഴിമതി ആരോപണങ്ങളൊന്നും ഫലപ്രദമായില്ല. പത്തു വർഷത്തിനിടയിൽ ബിഹാറിനെ പുരോഗതിയുടെ പാതയിലൂടെ വളരെയേറെ മുന്നോട്ടു നയിച്ച നിതീഷിനെ നല്ല ഭരണത്തിന്റെ പ്രതീകം എന്ന നിലയിൽ സുശാസൻ ബാബു എന്നാണു ബിഹാറികൾ വിളിക്കുന്നത്. ലാലുനിതീഷ് കൂട്ടുകെട്ടിലെ ഇരട്ടത്താപ്പും ബിഹാർ തെരഞ്ഞെടുപ്പിൽ പ്രതിഫിലക്കുന്നുമില്ലെന്നാണ് എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത്.
ജാതി രാഷ്ട്രീയം ഈ തിരഞ്ഞെടുപ്പിലും കാര്യമായ സ്വാധീനം ചെലുത്തി എന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. ദലിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കവിഭാഗങ്ങളുംകൂടി ചേർന്നതാണ് ബിജെപിക്ക് തിരിച്ചടിയാകുന്നതെന്ന് ഭൂരിപക്ഷ സർവ്വേകളും പറയുന്നു. എന്നാൽ ഈ വാദമെല്ലാം ചാണക്യ തള്ളിക്കളയുന്നു. യാദവും പിന്നോക്ക വിഭാഗങ്ങളും മോദിയ്ക്കൊപ്പമാണെന്നാണ് ചാണക്യയുടെ വിലയിരുത്തൽ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍