മഹാസഖ്യത്തിന് ആയുസ് എത്ര നാൾ? ഒരുമിച്ചുനിന്നു നേടിയ ശേഷം തമ്മിൽത്തല്ലിച്ചാകുക മൂന്നാം മുന്നണിയുടെ പാരമ്പര്യം; മുലായം ഇല്ലാത്തതും കോൺഗ്രസ് ഉള്ളതും മാത്രം പ്രതീക്ഷ
മറുനാടൻ മലയാളി ബ്യൂറോ
പട്ന: ജയപ്രകാശ് നാരായണന്റെ ശിഷ്യന്മാരാണ് നിതീഷ് കുമാർ യാദവും ലാലു പ്രസാദ് യാദവ്. പിളരും തോറും വളരുമെന്ന രാഷ്ട്രീയ വിലയിരുത്തലിനെ ശരിവച്ച് രണ്ട് വഴിക്ക് പിരിഞ്ഞവർ. എങ്കിലും ബീഹാറിൽ സോഷ്യലിസ്റ്റ് ഭരണം ഉറപ്പാക്കാൻ ഇവർക്ക് കഴിഞ്ഞു. ലാലു ഭരണത്തിന് വിരാമമായപ്പോൾ നിതീഷ് മുഖ്യമന്ത്രിയായി. കാലിതീറ്റ കുംഭകോണമാണ് ലാലുവിനേയും നിതീഷിനേയും വഴിപിരിച്ചത്. പിന്നീട് ബിജെപിയുടെ സഹായത്തോടെ നിതീഷ് മുഖ്യമന്ത്രിയായി. കടുത്ത ശത്രുക്കളായി അറിയപ്പെട്ടിരുന്ന ഇരുവരും ഒരുമിക്കുമെന്ന് ആരും കരുതിയില്ല. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി പ്രഭാവത്തിൽ തോറ്റ് തുന്നംപാടിയതോടെ പഴയ സഹപ്രവർത്തകനിലേക്ക് നിതീഷ് മടങ്ങി.
അഴിമതിക്കപ്പുറമുള്ള വെല്ലുവിളിയായി വർഗ്ഗീയതയെ കണ്ടായിരുന്നു നീക്കം. നിതീഷ് കുമാറിന്റെ തന്ത്രപരമായ നീക്കമായിരുന്ന ഇതിന് കാരണം. ദശാബ്ദത്തിനു ശേഷം ബിഹാർ രാഷ്ട്രീയത്തിലെ അതികായന്മാരും മുൻ സഹപ്രവർത്തകരുമായ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും അങ്ങനെ യോജിപ്പിച്ചു. രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ രണ്ട് ജെഡിയു സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ ആർജെഡി തീരുമാനിച്ചതോടെയായിരുന്നു ഇത്. ലാലുവിനെ നിതീഷ് ഫോണിൽ വിളിച്ച് നേരിട്ടായിരുന്നു പിന്തുണ ആവശ്യപ്പെട്ടത്. വർഗീയ ശക്തികളെ പരാജയപ്പെടുത്താനാണു തീരുമാനം കൈക്കൊണ്ടതെന്നും രണ്ടു പേരും പ്രതികരിച്ചു. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും മാറ്റങ്ങളുണ്ടാകുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങി. ഇതാണ് ബിജെപിയെ തകർത്ത് ബീഹാർ പിടിക്കാൻ മഹാ സഖ്യത്തെ തയ്യാറാക്കിയതും.
ഇനി എത്ര നാൾ ഈ സഖ്യമെന്നതാണ് ഉയരുന്ന ചോദ്യം. വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് കുതിച്ചാൽ അത് മോദിക്ക് എതിരായ ബദലാകും. ബീഹാറിൽ ഏറെ ശക്തിയുള്ള പാർട്ടിയായി ബിജെപി മാറിക്കഴിഞ്ഞു. എന്നാൽ ആഴത്തിൽ വേരോട്ടമുള്ള നിതീഷും ലാലും ഒന്നിച്ചതോടെ കഥ കഴിഞ്ഞു. പക്ഷേ കരുതലോടെ അവർ ഉണ്ടാകും. മഹാസഖ്യത്തിൽ വിള്ളലുണ്ടാക്കി ബിഹാർ പിടിക്കുകയാകും സംഘപരിവാർ അജണ്ട. ബിജെപിക്കെതിരെ ഒന്നിച്ച നിതീഷും ലാലുവും രണ്ട് വഴിക്ക് ചിന്തിക്കുന്നവരാണ്. അതുകൊണ്ട് കൂടിയാണ് ഇത്തരത്തിൽ ചർച്ച പുരോഗമിക്കുന്നത്. എത്രനാൾ മഹാസഖ്യമെന്ന ചോദ്യമാണ് ഇപ്പോഴെ ഉന്നയിക്കപ്പെടുന്നത്. എന്നാൽ ദേശീയ തലത്തിൽ നേതാവായി ഉയരണമെന്ന ആഗ്രഹമുള്ളതിനാൽ ലാലുവിനെ പിണക്കാൻ നിതീഷ് തയ്യാറാകില്ലെന്നതാണ് മറ്റൊരു വസ്തുത.
ബിഹാർ തെരഞ്ഞെടുപ്പിൽ ഉയർത്തെഴുന്നേൽക്കുന്നത് ലാലു പ്രസാദ് യാദവാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ നേടി നിതീഷിന്റെ ജെഡിയുവിനേക്കാൽ മുന്നിൽ ലാലു എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നൂറ് വീതം സീറ്റുകളിൽ മത്സരിക്കാൻ നിതീഷും ലാലുവും സമ്മതിച്ചത്. ഈ നൂറ് സീറ്റിൽ 75ലും ലാലു ജയിച്ചു. അപ്രതീക്ഷിതമാണ് ഈ മുന്നേറ്റം. യാദവ വോട്ടുകളെല്ലാം പെട്ടിയിലാക്കി. ഈ നേട്ടമാണ് മഹാസഖ്യത്തിന് ഉയർന്ന ഭൂരിപക്ഷം നൽകിയത്. നിതീഷിന് അതിലും കുറവ് സീറ്റുകൾ മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ നിതീഷ് മുഖ്യമന്ത്രിയാകുമ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലാലു അവകാശ വാദമുന്നയിക്കും. സുപ്രധാന വകുപ്പുകളും ചോദിക്കും. ഇതെല്ലാം നിതീഷ് അംഗീകരിക്കുമോ എന്നതാണ് ഇനി നിർണ്ണായകം. ഏതായാലും ബിഹാറിൽ കരുത്ത് കാട്ടിയ ലാലു വിട്ടുവീഴ്ചകൾക്ക് തയ്യാറാവുകയില്ല. മുഖ്യമന്ത്രി പദം രണ്ടര വർഷത്തിന് ശേഷം കൈമാറണമെന്ന് പോലും ആവശ്യപ്പെടും. ഇതെല്ലാം മഹാസഖ്യത്തിന്റെ ഭാവിയെ സ്വാധീനിക്കും.
ദേശീയ രാഷ്ട്രീയത്തിൽ പിടിമുറുക്കാൻ ജനതാപരിവാറിന് പലപ്പോഴും അവസരം കിട്ടിയിരുന്നു. കോൺഗ്രസിന് ബദലായി ഉയർന്ന വിപിസിങ് മന്ത്രി സഭയ്ക്ക് സംഭവിച്ചതും അതുതന്നെ. ചന്ദ്രശേഖറും പ്രധാനമന്ത്രിയായി. പക്ഷേ അധികാര മോഹത്തിൽ തട്ടിക്കൂട്ടിയ സഖ്യത്തിന് അധികനാൾ ആയുസുണ്ടായില്ല. ജനതാപരിവാറിലെ ഭിന്നത തന്നെയാണ് പ്രധാനമന്ത്രി പദത്തിൽ ദേവഗൗഡയ്ക്കും ഐകെ ഗുജറാളിനുമെല്ലാം ഭീഷണിയായത്. തുല്യ ശ്ക്തികളായ ലാലുവും നിതീഷും തമ്മിലുള്ള പുതിയ സഖ്യത്തിലും ഇത്തരം പ്രശ്നങ്ങൾ എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. അത് സമർത്ഥമായി വിനിയോഗിക്കാൻ ബിജെപിയുമെത്തും. മുലായം സിങ് മഹാസഖ്യത്തിൽ ഇല്ലാത്തതു മാത്രമാണ് ഏക ആശ്വാസം. വിട്ടു വീഴ്ചയ്ക്ക് തയ്യാറാവുന്ന കോൺഗ്രസും ലാലുവിനേയും നിതീഷിനേയും ഒരുമിപ്പിച്ച് നിർത്താൻ കോൺഗ്രസ് ആവുന്നതെല്ലാം ചെയ്യും. മോദി വിരുദ്ധ മുന്നണിയുടെ ആവശ്യകതയാണ് ഇതിന് കാരണവും.
ബീഹാറിലെ നിതീഷ് കുമാർ ലാലുപ്രസാദ് സഖ്യം വഴിപിരിയുകയാണെന്ന് സംശയം പ്രചരണ സമയത്ത് തന്നെ ഉയർന്നിരുന്നു. നിതീഷിന്റെ ട്വിറ്റർ സന്ദേശമാണ് ഈ സംശയത്തിലേക്ക് കാരണമായത്. ആർജെഡിയുമായി സഖ്യത്തിലേർപ്പെട്ട നിതീഷിന് എങ്ങനെ ബീഹാറിന്റെ വികസനം സാധ്യമാക്കാൻ കഴിയുമെന്ന് ഒരാൾ നിതീഷിനോട് ട്വിറ്ററിലൂടെ ചോദിച്ചു. നല്ല മനുഷ്യർ ചന്ദനം പോലെയാണെന്നും ചന്ദനമരത്തിൽ പാമ്പ് ചുറ്റിപ്പിണഞ്ഞുകിടന്നാലും ചന്ദനത്തിന്റെ സുഗന്ധം നശിക്കുന്നില്ലെന്നുമായിരുന്നു നിതീഷിന്റെ മറുപടി. ലാലുവിനെ വിനാശകാരിയായ പാമ്പായിട്ടാണ് നിതീഷ് പരോക്ഷമായി സൂചിപ്പിച്ചത്. ഇത് ലാലുവിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നും വാർത്തകൾ എത്തി. ബീഹാർ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ട് ഉണ്ടാക്കിയ അസ്വാഭാവിക സഖ്യത്തിന്റെ ഗതി ഇതാകുമെന്നാണ് ട്വീറ്റിനോട് അന്ന് ബിജെപി പ്രതികരിച്ചത്. ഇതോടെ വിവാദങ്ങൾ ഒഴിവാക്കാൻ നിതീഷ് പുതിയ വിശദീകരണവുമായെത്തി. അങ്ങനെ ആ പ്രശ്നം തീർന്നു.
ബീഹാറിൽ തിരിച്ചുവരവിന് ഒരുമിച്ച് നിൽക്കണമെന്ന് നിതീഷനും ലാലുവിനും അറിയാമായിരുന്നു. അതുകൊണ്ട് കൂടിയാണ് അന്ന് പ്രശ്നങ്ങളെല്ലാം ഇല്ലാതായത്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. ബിഹാറിൽ രണ്ട് പേരും അതിശക്തരായി മാറിയിരിക്കുന്നു. കൂടതൽ ശക്തിയും അധികാരവും നേടാനുള്ള മത്സരമാകും നടക്കുക. ഇതിനെ അനുകൂലമാക്കാൻ ബിജെപിയും ഉണ്ട്. അതുകൊണ്ട് കൂടിയാണ് മഹാസഖ്യത്തിന്റെ ഭാവിയിൽ ചർച്ചകളും സജീവമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍