കെ എം മാണി മന്ത്രിസ്ഥാനം രാജിവച്ചു; നിയമവ്യവസ്ഥയോട് ആദരവ് പ്രകടിപ്പിക്കാൻ വേണ്ടിയാണ് രാജി; രാജിക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു; യുഡിഎഫിന് കലവറയില്ലാത്ത പിന്തുണ നൽകുമെന്നും കെ എം മാണി മാദ്ധ്യമങ്ങളോട്; പിന്തുണയുമായി തോമസ് ഉണ്ണിയാടൻ ചീഫ് വിപ്പ് സ്ഥാനവും രാജിവച്ചു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാർകോഴ കേസിൽ കോടതി പരാമർശത്തിന്റ പശ്ചാത്തലത്തിൽ ധനമന്ത്രി കെ എം മാണി രാജിവച്ചു. മാണിക്കൊപ്പം പിന്തുണ അർപ്പിച്ച് ചീഫ് വിപ്പ് സ്ഥാനത്തു നിന്നും തോമസ് ഉണ്ണിയാടനും രാജിവച്ചു. ഉദ്യോഗം നിറഞ്ഞ മണിക്കൂറുകൾക്കൊടുവിൽ ഇന്ന് രാത്രി 8.05 ഓടെയാണ് മാദ്ധ്യമങ്ങളെ കണ്ട് മാണി തന്റെ രാജിക്കാര്യം അറിയിച്ചത്. നിയമ വ്യവസ്ഥയോട് ഉള്ള ആദരവ് പ്രകടിപ്പിക്കുന്നതിന് വേണ്ടി നിയമ മന്ത്രി എന്ന സ്ഥാനം രാജിവെക്കുന്നുവെന്ന മാണി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. രാജിവെക്കുന്ന കാര്യം നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇത്രയും കാലം തന്റെ കൂടെ ജോലി ചെയ്ത സഹമന്ത്രിമാർക്ക് നന്ദി അറിയിക്കുന്നതായും മാണി അറിയിച്ചു. തുടർന്നും കലവറയില്ലാത്ത പിന്തുണ യുഡിഎഫിന് നൽകുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് രാജി നൽകാൻ മാണി തയ്യാറായില്ല. രാജിക്കത്ത് റോഷി അഗസ്റ്റിനും ജോസഫ് എം പുതുശ്ശേരിയും മുഖേന മുഖേന രാജിക്കത്ത് അദ്ദേഹം മുഖ്യമന്ത്രിയെ ഏൽപ്പിക്കുകയായിരുന്നു. ധനമന്ത്രിയുമായ കെ എം മാണി രാജിവയ്ക്കുന്ന സാഹചര്യം വന്നു ചേർന്നതിൽ അങ്ങേയറ്റം വിഷമമുണ്ടെന്ന് പറഞ്ഞാണ് ഉണ്ണിയാടൻ രാജി പ്രഖ്യാപിച്ചത്. കെ എം മാണി നീതിന്യായ വ്യവസ്ഥയോടുള്ള നീതിയും കൂറും പ്രഖ്യാപിച്ചാണു രാജിവയ്ക്കുന്നത്. രാജിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താനും ഗവൺമെന്റ് ചീഫ് വിപ്പ് പദവിയിൽ നിന്നും രാജിവെക്കുന്നതായി തോമസ് ഉണ്ണിയാടൻ പറഞ്ഞു.
അതേസമയം മാണിയുടെ രാജിക്കത്ത് ഉമ്മൻ ചാണ്ടി സ്വീകരിച്ചു. എന്നാൽ, തോമസ് ഉണ്ണിയാടന്റെ രാജി സ്വീകരിച്ചിട്ടില്ല. യുഡിഎഫ് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മാണിയുടെ രാജി. മുന്നണി ഭേദമന്യേ മാണി രാജി വയ്ക്കണമെന്ന ആവശ്യമുയർന്നതിനെ തുടർന്ന് ഇന്നലെ മുതൽ കടുത്ത സമ്മർദ്ദത്തിലായിരുന്നു അദ്ദേഹം. എന്നാൽ, രാജിക്കായി സമ്മർദ്ദമുണ്ടായിട്ടില്ലെന്ന് കെ.എം. മാണിയും രാജി വയ്ക്കാനുള്ള തീരുമാനം മാണി സ്വമേധയാ കൈക്കൊണ്ടതാണെന്ന് പിന്നീട് മാദ്ധ്യമങ്ങളെ കണ്ട മുഖ്യമന്ത്രിയും വ്യക്തമാക്കി. മാണി തെറ്റു ചെയ്തതായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജിവിഷയത്തിൽ പിജെ ജോസഫിന്റെ നിലപാടിനെ കുറിച്ച് പ്രതികരിക്കാൻ മാണി തയ്യാറായില്ല. മാണിക്കൊപ്പം രാജിവെക്കാൻ തയ്യാറല്ലെന്ന് മന്ത്രി പി ജെ ജോസഫ് വ്യക്തമാക്കിയിരുന്നു. താൻ രാജിവെക്കുമെന്ന കാര്യം നേരത്തെ തന്നെ തോമസ് ഉണ്ണിയാടൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. യുഡിഎഫ് നേതാക്കളും മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും അടക്കമുള്ളവരും രാജിവെക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നത് സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനായ മാണിക്ക് തിരിച്ചടിയായത്.
പിജെ ജോസഫിനെ കൊണ്ട് കൂടി രാജി വയ്പ്പിക്കാനാണ് നീക്കമാണ് മാണി തുടക്കം മുതൽ നടത്തിയത്. അതുകൊണ്ടാണ് രാജി നീണ്ടുപോയത്. രാജിയെന്ന തീരുമാനത്തോട് ജോസഫ് വഴങ്ങാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് മാണി മാത്രം രാജിവെക്കുന്ന സാഹചര്യം ഒരുങ്ങിയത്. ജോസഫിനെ രാജിവെക്കാനുള്ള തീരുമാനം രാജി വയ്ക്കാൻ ജോസഫ് തയ്യാറാണെങ്കിലും ഫ്രാൻസിസ് ജോർജും ആൻണി രാജുവും അടക്കമുള്ള നേതാക്കൾ അതിന് സമ്മതിച്ചില്ല. കൂടാതെ യുഡിഎഫ് മുന്നണി വിടേണ്ട സാഹചര്യം ഇല്ലെന്നും ഇവർ വ്യക്തമാക്കി. തുടർന്ന് ജോസഫ് വിഭാഗം നേതാക്കൾ പ്രത്യേകം യോഗം ചേർന്ന് മാണിയെ ജോസഫ് രാജിവെക്കില്ലെന്ന തീരുമാനം അറിയിക്കുകയായിരുന്നു.
കേരളാ കോൺഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് മാണി താൻ രാജിവെക്കാൻ സന്നദ്ധനാണെന്ന് അറിയിച്ചത്. മാണിയുടെ നിർദ്ദേശത്തെ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും സിഎഫ് തോമസും റോഷി അഗസ്റ്റിനും ജയരാജും അനുകൂലിച്ചു. മാണി എടുക്കുന്ന എന്ത് തീരുമാനവും എടുക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തു. സ്റ്റിയറിങ് കമ്മറ്റിയിലെ ഭൂരിപക്ഷവും അതിന് പിന്തുണച്ചു. എന്നാൽ പിജെ ജോസഫ് വ്യക്തമായ മറുപടി നൽകിയില്ല. കൂടിയാലോചനകൾ അനിവാര്യമാണെന്നും മാണിക്കൊപ്പമാണ് താനെന്നും വ്യക്തിമാക്കി. എന്നാൽ ഫ്രാൻസിസ് ജോർജും ആന്റണി രാജുവും കുടുത്ത നിലപാട് എടുത്തതോടെ ജോസഫ് പ്രതിസന്ധിയിലായി. മോൻസ് ജോസഫും ടിയു കുരുവിളയും ജോസഫ് മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനെ എതിർത്തു.
തുടർന്ന് കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം പിജെ ജോസഫ് വിഭാഗം എംഎൽഎമാർ പ്രത്യേകം യോഗം ചേർന്നു. മോൻസ് ജോസഫ്, ടി യു കുരുവിള എന്നിവരുമായി ജോസഫ് വിശദമായാണ് ചർച്ച ചെയ്തത്. ജോസഫ് രാജിവെക്കില്ലെന്ന് വ്യക്കമായ സന്ദേശം ലഭിച്ചതോടെയാണ് മാണി മാദ്ധ്യമപ്രവർത്തകർക്ക് മുമ്പിലെത്തി രാജി പ്രഖ്യാപിച്ചത്.
നേരത്തെ, രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ ധനമന്ത്രി കെ.എം.മാണിക്ക് ഒരു ദിവസം സമയം അനുവദിക്കാൻ യുഡിഎഫിൽ ധാരണയായിരുന്നു. നാളത്തോടെ തീരുമാനമുണ്ടാകണം. ഇല്ലെങ്കിൽ രാജി ആവശ്യപ്പെടുമെന്ന് യുഡിഎഫ് നേതൃത്വം മാണിയെ അറിയിച്ചിരുന്നു. മാണി രാജിവയ്ക്കുമോയെന്ന ചോദ്യത്തിന് കാത്തിരുന്നു കാണുകയെന്ന ഒറ്റവാക്ക് മറുപടിയാണ് കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ നൽകിയത്. കോടതി പരാമർശം എതിരായതിനാൽ രാജിവയ്ക്കണമെന്ന നിലപാട് തന്നെയാണ് മാണിയെ പലപ്പോഴും പിന്തുണച്ചിരുന്ന മുസ്ലിം ലീഗിന്റെയും. പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നതിനു മുമ്പ് രാജി തന്നെയാണ് നല്ലതെന്നാണ് ലീഗ് നിലപാട്.
ബാർകോഴയുടെ പേരിൽ കഴിഞ്ഞ ഒരു വർഷത്തോളമായി തുടർന്നു വരുന്ന രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിലാണ് മാണിയുടെ രാജി. 2014 ഒക്ടോബർ 31ന് മനോരമ ന്യൂസ് ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് ബാർ ഉടമയായ ബിജു രമേശ് മന്ത്രി കെ.എം. മാണി ബാർ ഉടമകളിൽ നിന്ന് ഒരു കോടി രൂപയും പിന്നീട് അഞ്ചു കോടി രൂപയും കോഴ വാങ്ങിയതായി ആദ്യം ആരോപണമുന്നയിച്ചത്. ചാനൽ ചർച്ചയിൽ ഉയർന്ന ഈ ആരാപണമാണ് മാണിയെ തകർക്കുന്ന വിധത്തിലേക്ക് വളർന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍