ആദ്യം ടിഒ സൂരജിലൂടെ കുഞ്ഞാലിക്കുട്ടിയെ ഒതുക്കി; പിന്നെ വഴങ്ങാത്ത മാണിയെ ബാർകോഴയിൽ ഇരുത്തിവെട്ടി; ഇനി ലക്ഷ്യം ഉമ്മൻ ചാണ്ടി തന്നെ; ബാബുവിനെ വീഴ്ത്തുന്നത് ഉമ്മൻ ചാണ്ടിയെ നിരായുധനാക്കാൻ; അടൂർ പ്രകാശിനെ ഉപയോഗിച്ച് ബിജു രമേശിലൂടെയുള്ള ചെന്നിത്തലയുടെ യാത്ര ലക്ഷ്യത്തിലേക്ക് അടുക്കുന്നു; അടുത്ത തെരഞ്ഞെടുപ്പിൽ രമേശ് യുഡിഎഫിനെ നയിക്കുമോ?
ബി രഘുരാജ്
തിരുവനന്തപുരം: കൂട്ട മോഷണത്തിനിടയിൽ പണം വീതം വയ്ക്കുന്നതിനെ ചൊല്ലി തർക്കം ഉണ്ടായാൽ പിടിയിലാകുന്നത് കള്ളന്മാരെല്ലാരുമാണെന്നത് ലോക തത്വമാണ്. എല്ലാവരും കൂടി ചേർന്ന് കീശ വീർപ്പിച്ച ബാർ കോഴയിൽ മാണിയെ വീഴ്ത്തുകയും അത് ബാബുവിന്റെ തലയിൽ ഡെമോക്ലസിന്റെ വാളായി തൂങ്ങുകയും ചെയ്യുമ്പോൾ വ്യക്തമാകുന്നത് കൂട്ടുകച്ചവടത്തിന്റെ കള്ളക്കളികൾ തന്നെ. മാണിയോ ബാബുവോ ബാർ കോഴ കൈപ്പറ്റിയില്ലെന്ന് ആരും വിശ്വസിക്കില്ല എന്നാണ് സത്യം. ജനവികാരം കടുത്തതോടെ ആത്യന്തികമായി ചരട് വലിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലക്ഷ്യത്തോട് അടുക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്.
കെപിസിസി പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തല എംഎൽഎയായത് ഒരു കാര്യം മനസ്സിലുറപ്പിച്ചാണ്. ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ ഉമ്മൻ ചാണ്ടിയെ നിരായുധനാക്കണം. നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച ചെന്നിത്തല, മന്ത്രിസഭയിൽ ചേരാതെ പാർട്ടി ഭരിച്ചു. എന്നാൽ നാടകീയമായ നീക്കങ്ങളിലൂടെ ഉപമുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കരുക്കൾ നീക്കി. എല്ലാ ഐ ഗ്രൂപ്പുകാരേയും ഒന്നിപ്പിച്ച് വിശാല ഗ്രൂപ്പുമുണ്ടാക്കി. കെ മുരളീധരനെ കൊണ്ട് പോലും നേതാവെന്ന് അംഗീകരിപ്പിച്ചു. അങ്ങനെ ഗ്രൂപ്പിനുള്ളിലെ ഒന്നാം സ്ഥാനം ചെന്നിത്തല ഉറപ്പിച്ചു. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായി മാറാൻ പിന്നേയും കടമ്പകളുണ്ടായിരുന്നു. അവയെല്ലാം ചാടിക്കടന്ന് നിയമസഭാ കക്ഷി നേതാവെന്ന സ്ഥാനത്തിന് തൊട്ടടുത്താണ് ചെന്നിത്തല ഇപ്പോൾ. ഘടകകക്ഷികളെ പോലും വരുതിയിലാക്കാനുള്ള ആയുധങ്ങൾ ചെന്നിത്തല ശേഖരിച്ചു കഴിഞ്ഞു.
അതീവ രഹസ്യമായാണ് സൂരജിന്റെ ഓപ്പറേഷൻ നടന്നത്. പൊതുമാരമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് പോലും അറിഞ്ഞില്ല. വകുപ്പ് സെക്രട്ടറിക്കെതിരായി വിജിലൻസ് നീക്കം രഹസ്യമാക്കിയത് മന്ത്രിയേയും ചൊടുപ്പിച്ചു. വീടുകളും ഓഫീസുകളും ഒരേ സമയം വിജിലൻസ് കടത്തി. ഇതിൽ പലതും മുസ്ലിം ലീഗിലെ ഉന്നതരെ കുടുക്കാൻ പോന്ന തെളിവായിരുന്നു. ഇത് കിട്ടിയതോടെ തന്നെ ചെന്നിത്തലയോടുള്ള ലീഗിന്റെ മനോഭാവത്തിൽ മാറ്റം വന്നു. സൂരജും ലീഗ് നേതാക്കളും തമ്മിലുള്ള കച്ചവടത്തിന്റെ രേഖകളാണ് സൂരജിൽ നിന്ന് നടത്തിയത്. ഈ നീക്കങ്ങൾക്ക് ജേക്കബ് തോമസ് സമർത്ഥമായി കരുക്കൾ വീഴ്ത്തിയതോടെ വിജിലൻസിന്റെ പ്രതിച്ഛായ ഉയർന്നു. ഇതിന്റെ രാഷ്ട്രീയ നേട്ടം രമേശ് ചെന്നിത്തലയ്ക്കുമായി. ഓപ്പറേഷൻ കുബേര പോലുള്ള പദ്ധതികളും രാഷ്ട്രീയ എതിരാളികളെ വീഴ്ത്താൻ സമർത്ഥമായി തന്നെ വിനിയോഗിച്ചു. ഇതിനെല്ലാം മുന്നിൽ നിന്ന് ചെന്നിത്തല നേതൃത്വം നൽകി.
യുഡിഎഫിലെ രണ്ടാം കക്ഷിയാണ് മുസ്ലിം ലീഗ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി കസേരയിലെത്താൻ ലീഗിന്റെ പിന്തുണ അനിവാര്യമാണ്. ലീഗ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയാകട്ടെ ചെന്നിത്തലയോട് താൽപ്പര്യമില്ലാത്ത വ്യക്തിയും. ഉപമുഖ്യമന്ത്രി സ്ഥാനം ചെന്നിത്തലയ്ക്ക് നഷ്ടമാക്കിയത് കുഞ്ഞാലിക്കുട്ടിയുടെ കടുംപിടിത്തം മാത്രമാണ്. അതുകൊണ്ട് തന്നെ ആഭ്യന്തര വകുപ്പിലെത്തിയ ചെന്നിത്തല ആദ്യം ലക്ഷ്യമിട്ടത് കുഞ്ഞാലിക്കുട്ടിയെ. നേരിട്ട് വ്യവസായ മന്ത്രിയെ കുടുക്കാതെ പരോക്ഷമായി സമ്മർദ്ദത്തിലാക്കാനായിരുന്നു ലക്ഷ്യം. അതിന് കണ്ടെത്തിയ വഴിയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനെന്ന ആക്ഷേപമുണ്ടായിരുന്ന പൊതു മരാമത്ത് വകുപ്പ് സെക്രട്ടറി ടിഒ സൂരജ്. വിജിലൻസിനെ കൊണ്ട് റെയ്ഡ് കുരുക്കിൽ സൂരജിനെ കുടുക്കി കുഞ്ഞാലിക്കുട്ടിയെ ചെന്നിത്തല നിശബ്ദനാക്കി. ഇതോടെ മുസ്ലിംലീഗിലെ നേതാക്കളെ കുടുക്കാനുള്ള പല തെളിവും ചെന്നിത്തലയുടെ പക്ഷത്തായി.
അതിന് ശേഷം മാണിയെ നോട്ടമിട്ടു. കരുതലോടെ കരുക്കൾ നീക്കി. മാണി ഇടതുപക്ഷത്തേക്ക് പോവുന്നത് തടയുകയായിരുന്നു ലക്ഷ്യം. അതുകൊണ്ട് തന്നെ ബാർ കോഴയിലെ ആരോപണങ്ങൾ ഉമ്മൻ ചാണ്ടി ഉണ്ടാക്കിയതാണെന്ന് വരുത്തുകയും ചെയ്തു. പക്ഷേ എല്ലാം മാണിക്ക് മനസ്സിലായത് പെട്ടെന്നായിരുന്നു. ബിജു രമേശും മന്ത്രി അടൂർ പ്രകാശും തമ്മിലെ ബന്ധവും പുറത്തായി. എല്ലാം രമേശ് ചെന്നിത്തലയും സംഘവും പറഞ്ഞ് പറയിച്ചതാണെന്നും പിസി ജോർജ് ഇവർക്ക് കൂട്ടാണെന്നും മാണി തിരിച്ചറിഞ്ഞു. അതോടെ ഗൂഢാലോചന തിയറി പൊളിഞ്ഞു. മാണി കരുത്തനാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വിധിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇതിന് പിന്നിൽ ഉമ്മൻ ചാണ്ടിയാണെന്ന് വരുത്താനും ചെന്നിത്തല ശ്രമിക്കുന്നുണ്ട്. ബാർ കോഴയിലെ വിജിലൻസ് കോടതി വിധിക്കെതിരെ റിട്ട് ഹർജി നൽകിയതിന് പിന്നിൽ അഡ്വക്കേറ്റ് ജനറലും മുഖ്യമന്ത്രിയുമാണെന്ന് വരുത്താനാണ് ചെന്നിത്തലയുടെ ശ്രമം.
പൊലീസിന് പുറത്തുള്ള ജേക്കബ് തോമസിനെ വിജിലൻസിൽ എത്തിച്ചതും ചെന്നിത്തലയുടെ ഇടപെടലിലൂടെയാണ്. ഇതിലൂടെ പ്രതിച്ഛായ ഉയർത്തലാണ് ചെന്നിത്തല ലക്ഷ്യമിട്ടതെന്ന് പൊതുവേ വിലയിരുത്തലെത്തി. ഇത് തന്നെയാണ് ജേക്കബ് തോമസും വിചാരിച്ചത്. അതുകൊണ്ട് തന്നെ ടിഒ സൂരജിനെതിരെ സമർത്ഥമായ ഇടപെടൽ ജേക്കബ് തോമസ് നടത്തി. എല്ലാം ഭംഗിയായി തന്നെ മുന്നേറുകയും ചെയ്തു. ബാർ കോഴയുടെ ആദ്യ ഘട്ടത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. എന്നാൽ കാര്യങ്ങളെല്ലാം തനിക്ക് അനുകൂലമായതോടെ ചെന്നിത്തല കളം മാറ്റി ചവിട്ടി. ജേക്കബ് തോമസിനെ വിജിലൻസിൽ നിന്ന് മാറ്റാനുള്ള നീക്കങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ ഒപ്പം കൂടി. ജേക്കബ് തോമസ് അങ്ങനെ പൊലീസ് കൺട്രക്ഷൻ കോർപ്പറേഷന്റെ സിഎംഡിയായി ഒതുങ്ങി. ഇവിടെയെല്ലാം തന്റെ പേര് ചീത്തയാകാതെ എല്ലാ്ം ചെയ്യാൻ കഴിഞ്ഞുവെന്നതാണ് ചെന്നിത്തലയുടെ വിജയം.
ബാർ കോഴയിലും ആദ്യ ഘട്ടത്തിൽ ജേക്കബ് തോമസ് ഇടപെട്ടിരുന്നു. സുകേശനെ അന്വേഷണ ഉദ്യോഗസ്ഥനായി നിശ്ചയിച്ചതും ജേക്കബ് തോമസിന്റെ നിർദ്ദേശ പ്രകാരമായിരുന്നു. ദക്ഷിണമേഖലാ എഡിജിപിയെന്ന നിലയിൽ സുകേശനെ ഉപദേശിക്കാനും അന്വേഷണത്തിന് മേൽനോട്ടം വഹിക്കാനും ജേക്കബ് തോമസിന് കഴിഞ്ഞു. സുകേശന്റെ അന്വേഷണത്തെ നന്നായി സ്വാധീനിക്കാനും ആയി. ഇതോടെ ജേക്കബ് തോമസ് മാണിയുടെ കണ്ണിൽ കരടായി. പിസി ജോർജിന്റെ ഗുഡാലോചനാ തിയറി കണ്ടെത്തിയ മാണി അതി ശക്തമായി പ്രതികരിച്ചു. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടുള്ള ചെന്നിത്തലയുടെ നീക്കങ്ങളെ ഉമ്മൻ ചാണ്ടിയെ ബാധ്യപ്പെടുത്തി. ഇതോടെ ജേക്കബ് തോമസിനെ കൈവിട്ട് ചെന്നിത്തല സെയ്ഫായി. എല്ലാം തീർന്നുവെന്ന് കരുതിയെങ്കിലും ബിജു രമേശ് മാത്രം വഴങ്ങിയില്ല. ഇതിനുള്ള കരുത്ത് കോൺഗ്രസിലെ ഐ പക്ഷമാണ് നൽകിയതെന്നാണ് മാണിയുടേയും തിരിച്ചറിവ്.
ഏതായാലും ലക്ഷ്യത്തിലേക്ക് അടുത്തുവെന്ന് ചെന്നിത്തലയ്ക്ക് അറിയാം. ഇനി വീഴ്ത്തേണ്ടത് ഉമ്മൻ ചാണ്ടിയെയാണ്. സോളാർ കേസിൽ കമ്മീഷൻ സിറ്റിങ് പുരോഗമിക്കുന്നു. സർക്കാർ സമ്മതിച്ച ജ്യൂഡീഷ്യൽ കമ്മീഷൻ നിരീക്ഷണങ്ങളിൽ എന്തെങ്കിലുമൊന്ന് ഉമ്മൻ ചാണ്ടിയെ ലക്ഷ്യമിട്ടുണ്ടാകുമെന്നാണ് ചെന്നിത്തലയുടെ പ്രതീക്ഷ. അതിന് മുമ്പ് എ ഗ്രൂപ്പിന്റെ ചിറകരിയണം. അതിന്റെ ഭാഗമായാണ് കെ ബാബുവിനെതിരെ ബിജു രമേശ് നടത്തുന്ന ആരോപണങ്ങളെന്നാണ് സൂചന. ബാബുവിനെതിരെ കോടതിയിലും പോകും. ഈ കോടതി വിധികളിൽ ബാബുവിനെതിരെ പരമാർശം ഉണ്ടായാൽ എക്സൈസ് മന്ത്രിക്കും പിടിയിറങ്ങേണ്ടി വരും. അത് ഉമ്മൻ ചാണ്ടിയെ കൂടുതൽ ദുർബ്ബലനാക്കും. അതിന് ശേഷം ബാർ കോഴയിലെ ആരോപണങ്ങൾ മുഖ്യമന്ത്രിക്ക് നേരെയും തിരിച്ചുവിടും. അഴിമതിയുടെ ആരോപണങ്ങളിൽ കുളിച്ചു നിൽക്കുന്ന ഉമ്മൻ ചാണ്ടിയുടെ മുഖ്യമന്ത്രി പദത്തിലെ തുടർച്ചയെ ഇങ്ങനെ വെട്ടാമെന്നാണ് കണക്ക് കൂട്ടൽ.
തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തോൽവിയും തനിക്ക് അനുകൂലമാണെന്നാണ് ചെന്നിത്തലയുടെ വിലയിരുത്തൽ. നായർ സമുദായം കോൺഗ്രിസനെ കൈവിടുന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലത്തിലുള്ളത്. മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻ ചാണ്ടി നടപ്പാക്കിയ ന്യൂനപക്ഷ പ്രീണനമാണ് ഇതിന് കാരണമെന്നാണ് ചെന്നിത്തലയുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ സവർണ്ണ വിഭാഗത്തെ ഒപ്പം കൂട്ടാൻ നേതൃത്വത്തിലെ മുഖം മാറണം. തൊലിപ്പുറത്തെ ചികിൽസയിലൂടെ തദ്ദേശത്തിലെ തോൽവിയിലെ തിരുത്തൽ സാധ്യമാകില്ലെന്ന ചെന്നിത്തലയുടെ പ്രസ്താവനയും ഈ ലക്ഷ്യത്തോടെയാണ്.
എൻഎസ്എസിന്റെ പിന്തുണയും ഇതിനായി ചെന്നിത്തല ഉറപ്പാക്കിയിട്ടുണ്ട്. ഈ സമർദ്ദമെല്ലാം മുഖ്യമന്ത്രി പദത്തിലേക്ക് തന്നെ എത്തിക്കുമെന്ന് ചെന്നിത്തല കരുതുന്നു. ഉമ്മൻ ചാണ്ടി ദുർബ്ബലനാകേണ്ടത് ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അനിവാര്യതയാണ്. അതുകൊണ്ടാണ് ബാബുവിനെ തകർക്കാനുള്ള പുതിയ നീക്കം. ഇതു ബാബുവിനും അറിയാം. തൃപ്പുണ്ണിത്തറയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയവും വലുതാണ്. അതുകൊണ്ടാണ് ബിജു രമേശിനെ കടന്നാക്രമിക്കാൻ ബാബു തയ്യാറായതും. ഇത്തരം നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ തന്നെയാണ് കോൺഗ്രസിലെ എ പക്ഷവും തയ്യാറെടുക്കുന്നത്. ഈ കളികളിൽ മൗനമായിരിക്കും കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ മറുപടി.
വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പാർട്ടിയും ബിജെപി മുന്നണിയുമെല്ലാം തനിക്ക് കരുത്താകുമെന്ന് ചെന്നിത്തല തിരിച്ചറിയുന്നു. സവർണ്ണ സമുദായമാണ് കോൺഗ്രസിന്റെ പ്രധാന വോട്ട് ബാങ്ക്. മാണിയും ലീഗുമാണ് ന്യൂനപക്ഷങ്ങളെ അടുപ്പിച്ച് നിർത്തുന്നത്. നായർ സമുദായം കൈവിട്ടാൽ കാര്യങ്ങൾ പ്രതികൂലമാകും. എന്നാൽ ഇത് തിരിച്ചറിയാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞില്ല. അരുവിക്കര, നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് മോഡൽ കേരളമാകെ വ്യാപിപ്പിക്കാനാകുമെന്ന് കരുതി മുന്നോട്ട് പോയി. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നീക്കത്തെ അവഗണിച്ചു. എന്നാൽ അത് തീർത്തും പരാജയമായി. തദ്ദേശത്തിൽ കോൺഗ്രസിന് തിരിച്ചടി നേരിട്ടത് അതുകൊണ്ട് മാത്രമാണ്. സവർണ്ണ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞാൽ നിയമസഭയിൽ അമ്പേ പരാജയപ്പെടും. കോൺഗ്രസിന് കുരത്ത് വീണ്ടെടുക്കാൻ ഉമ്മൻ ചാണ്ടിയെ മാറ്റി ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉർത്തിക്കാട്ടണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം.
ഇത് തിരിച്ചറിഞ്ഞാണ് അടുത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ആയിരിക്കുമെന്ന് സുധീരനെ കൊണ്ട് എ പക്ഷം പറയിച്ചത്. എന്നാൽ അതിനെ പൊളിക്കാനും ചെന്നിത്തലയ്ക്കായി. അതിന്റെ അടുത്ത ഘട്ടമായിരുന്നു ബാർ കോഴയിലെ സംഭവവികാസങ്ങൾ. ധാർമികതയാണ് മാണിയുടെ രാജിക്ക് കാരണമെന്ന് വരുത്തുകയും ചെയ്യുന്നു. സോളാർ കമ്മീഷനിൽ നിന്ന് എതിരഭിപ്രായമുണ്ടായാൽ ഉമ്മൻ ചാണ്ടിക്കും അത് ബാധകമാകും. ബിജു രമേശ് കേസുമായി പോവുകയും കെ ബാബുവിനെ സംശയ നിഴലിൽ നിർത്തുകയും ചെയ്താൽ എക്സൈസ് മന്ത്രിക്കും സ്ഥാനം പോകും. അങ്ങനെ തിരക്കഥ മുൻക്കൂട്ടിയൊരുക്കിയാണ് ചെന്നിത്തലയുടെ നീക്കങ്ങൾ. ഇതിനെ നേരിടാൻ മറുതന്ത്രങ്ങൾ ഒരുക്കി ഉമ്മൻ ചാണ്ടി രംഗത്ത് വരും. എന്നാൽ ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണമുള്ള ചെന്നിത്തലയെ വെട്ടുക അസാധ്യമാണ്. ഉയർന്നു കേട്ട അഴിമതി കഥകളുടെ നിർണ്ണായക തെളിവുകൾ പലതും ചെന്നിത്തല ശേഖരിച്ചു കഴിഞ്ഞു. കൃത്യമായ സമയത്ത് അവ ഉയർത്തി മുഖ്യമന്ത്രി പദത്തിലേക്ക് നടന്നെത്തുകയാണ് ചെന്നിത്തലുയടെ ലക്ഷ്യം.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്