മലപ്പുറത്തു ഭരണം ത്രിശങ്കുവിലായിടത്തു വിലപേശലും കുതിരക്കച്ചവടവും; സ്വതന്ത്രരും വിമതരും വിഐപികൾ; പണവും പദവിയും വാഗ്ദാനം; ബിജെപി പിന്തുണ മാത്രം സ്വീകരിക്കരുതെന്നു ലീഗ്
എം പി റാഫി
മലപ്പുറം: ഭരണം ത്രിശങ്കുവിലായ മലപ്പുറത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ വിലപേശലും കുതിരക്കച്ചവടവും തകൃതിയായി നടക്കുന്നു. പതിനാല് പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമാണ് ആർക്കും വ്യക്തമായ ഭൂരിപക്ഷം നൽകാതെ ജനം വിധിയെഴുതിയത്. ഇവിടെങ്ങളിലെല്ലാം ഭരണം ഉറപ്പിക്കാനുള്ള നെതട്ടോട്ടത്തിലാണ് മുസ്ലിം ലീഗും ഇടതുമുന്നണിയും.
വിമതരായും സ്വതന്ത്രരായും വിജയിച്ചവർക്ക് വലിയ വാഗ്ദാനങ്ങൾ നൽകിയാണ് ഇരുമുന്നണികളും രംഗത്തെത്തിയിരിക്കുന്നത്. ലീഗും കോൺഗ്രസും മുന്നണി ബന്ധം ഉപേക്ഷിച്ച സ്ഥലങ്ങളിൽ ഒരുമിച്ചു നിന്ന് ഭരണം പിടിക്കണമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ നിർദ്ദേശം.
എന്നാൽ ലീഗ് വിരോധം ഇളക്കി വിട്ട് വിജയം കരസ്ഥമാക്കിയ സാമ്പാർ മുന്നണികൾക്ക് ലീഗിനോടൊപ്പം കൂടുക പ്രയാസകരമാണ്. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ലീഗ്-കോൺഗ്രസ് ചർച്ചയും സജീവമാണ്. വിജയിച്ച കോൺഗ്രസ് അംഗങ്ങളെ ഇടതിലേക്ക് എത്തിക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. മലപ്പുറത്തെ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ഏറ്റവും വലിയ ഒറ്റകക്ഷി മുസ്ലിംലീഗ് തന്നെയാണെങ്കിലും ഒന്നോ രണ്ടോ സീറ്റിന് ഭരണം നഷ്ടമായത് പല പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ തിരിച്ചടിയായി. എന്നാൽ സ്വതന്ത്രരെയും വിമതരെയും കൊണ്ടുവരുന്നതോടെ ഇതി പരിഹരിക്കാനാകുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
പരപ്പനങ്ങാടി, തിരൂർ, കൊണ്ടോട്ടി നഗരസഭകളിലും എടപ്പറ്റ, തവനൂർ, പൊന്മള, ചോക്കാട്, കാളിക്കാവ്, വെട്ടത്തൂർ, കീഴുപറമ്പ്, എടയൂർ, മാറഞ്ചേരി, മക്കരപ്പറമ്പ്, മങ്കട, പെരുവള്ളൂർ, ഒഴൂർ, കരുവാരക്കുണ്ട് എന്നീ പഞ്ചായത്തുകളിലുമാണ് ഭരണം ആർക്കായിരിക്കുമെന്ന് തീരുമാനമാകാത്തത്. ഇവിടങ്ങളിലെല്ലാം സ്വതന്ത്രരുടെയോ ബിജെപിയുടെയോ നിലപാട് നിർണായകമാണ്. എന്നാൽ ബിജെപിയുടെ പിന്തുണ വേണ്ടെന്ന നിലപാടിലാണ് ഇരുമുന്നണികളും. അതേസമയം ചെയർമാൻ സ്ഥാനത്തേക്ക് ബിജെപിയുടെ വോട്ട് നിർണായകമാണെന്നതിനാൽ രഹസ്യ ചർച്ചകൾ ഇരുമുന്നണികളും നടത്തുന്നുണ്ട്. ബിജെപി പിന്തുണച്ചാൽ സ്വീകരിക്കേണ്ടന്നാണ് മുസ്ലിംലീഗിന്റെ തീരുമാനം.
ത്രിശങ്കുവിൽ നി്ൽക്കുന്ന സ്ഥലങ്ങളിൽ ബിജെപി അംഗം വോട്ടു ചെയ്താൽ ഭരണത്തിലേറാതെ സ്ഥാനം രാജിവച്ച് പ്രതിപക്ഷത്തിരിക്കാനുമാണ് ലീഗിന്റെ ഔദ്യോഗിക വൃത്തങ്ങളുടെ നിലപാട്. ബിജെപിയുടെ പിന്തുണ സ്വീകരിച്ച് ഭരണത്തിലേറിയാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമോ എന്ന ഭയമാണ് പിന്തുണ വേണ്ടെന്നുവയ്ക്കാൻ കാരണം. എന്നാൽ ഇടനിലക്കാർ മുഖേനയും രഹസ്യമായുമെല്ലാം ഇരുമുന്നണികളും ചർച്ചകൾ നടത്തുന്നുവെന്നതാണ് വസ്തുത.
അതേസമയം സ്വതന്ത്രർക്കും വിമതർക്കുമുൾപ്പെടെ മികച്ച വാഗ്ദാനങ്ങൾ നൽ്കി ഭരണം ഉറപ്പിക്കുകയാണ് ലക്ഷ്യം. സ്ഥാനമാനങ്ങൾ മുതൽ കോടികൾ വരെ മുന്നണികൾ ഇവർക്കായി വിലപേശുന്നുണ്ടെന്നാണ് അറിവ്. നാൽപത്തിയഞ്ച് സീറ്റുകളുള്ള പരപ്പനങ്ങാടി നഗരസഭയിൽ യു.ഡി.എഫിന് 20 സീറ്റും ജനകീയ വികസന മുന്നണിക്ക് 18 സീറ്റുമാണുള്ളത്. എന്നാൽ ബിജെപിക്ക് നാലുസീറ്റും മൂന്ന് സ്വതന്ത്രരും ഉണ്ടെന്നതാണ് ഇവിടത്തെ പ്രത്യേകത. സ്വതന്ത്രർ ആരെ പിന്തുണക്കുന്നു എന്നതും ബിജെപിയുടെ നിലപാടും ഇവിടത്തെ ഭരണത്തിൽ നിർണായകമാകും. തിരൂർ നഗരസഭയിലും ബിജെപിയുടെ നിലപാട് നിർണായകമാകും. 38ൽ 18 യു.ഡി.എഫും 19 എൽ.ഡി.എഫുമാണ്. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് നിർമ്മല കുട്ടികൃഷ്ണനാണ് വിജയിച്ച ഏക ബിജെപി അംഗം. ബിജെപി യു.ഡി.എഫിനെ പിന്തുണച്ചാൽ ഇരു മുന്നണികൾക്കും 19 വീതമാകും.ഇതോടെ ചെയർമാൻ സ്ഥാനത്തേക്ക് നറുക്കെടുക്കേണ്ടി വരും. എന്നാൽ ഇടതുമുന്നണിക്കൊപ്പമുള്ള 19ൽ 12 പേരും ഇടതുസ്വതന്ത്രരാണ്. മുൻ കെപിസിസി അംഗം വി.അബ്ദു റഹ്മാന്റെ നേതൃത്വത്തിലുള്ളവരാണിവർ. ഇതിനാൽ ബിജെപിയുടെ പിന്തുണ തേടാതെ ഇടതു സ്വതന്ത്രരെ യു.ഡി.എഫിൽ കൊണ്ടുവരാനുള്ള ശ്രമം മുസ്ലിംലീഗ് നടത്തുന്നുണ്ട്. എന്നാൽ വിജയിച്ച ഏക കോൺഗ്രസ് അംഗത്തെ യു.ഡി.എഫിൽ നിന്നും അടർത്തി മാറ്റി ഇടതുപാളയത്തിലേക്കു കൊണ്ടുപോകാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. അതേസമയം തിരൂരിലെ വിജയം അബ്ദു റഹ്മാന്റെ വിജയമാണെന്ന് മനസിലാക്കിയ ലീഗ് അബ്ദു റഹ്മാനെ ലീഗിലേക്ക് കൊണ്ടുവരാനുള്ള ചർച്ചകളും തുടങ്ങി. പരസ്പരം മുന്നണിയിൽ നിന്നും പുറത്തുപോയി മറുചേരിയിൽ ചേക്കേറിയെന്ന വാർത്ത നേതൃത്വം നിഷേധിക്കുമ്പോഴും ചർച്ചകൾ തകൃതിയായി നടക്കുന്നുണ്ട്.
കൊണ്ടോട്ടി നഗരസഭ ലീഗും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടിയ സ്ഥലമായിരുന്നു. വിജയിച്ച ലീഗ് വിമതരെയും കോൺഗ്രസ് സ്ഥാനാർത്ഥികളെയും കൂട്ടി ഭരണം പിടിക്കാമെന്നതാണ് ഇവിടെ ലീഗിന്റെ പ്രതീക്ഷ. 40 സീറ്റുകളിൽ ഇടത്-കോൺഗ്രസ് കൂട്ടുകെട്ടിലുള്ള മതേതര മുന്നണിക്ക് 21 സീറ്റും മുസ്ലിംലീഗിന് 18ഉം എസ്.ഡി.പി.ഐക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. മുന്നണി ബന്ധം പുനഃസ്ഥാപിക്കുന്നതിനും വിമതരെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിനും നേതൃത്വം ഇടപെട്ടിട്ടുണ്ട്. എന്നാൽ അവസരം പാഴാക്കാതെ മികച്ച സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള വിലപേശലാണ് ഇവിടെയും നടക്കുന്നത്. പഞ്ചായത്തുകളിലെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ ഇപ്പോഴും ആര് ഭരിക്കുമെന്ന വ്യക്തമായ ചിത്രം തെളിഞ്ഞിട്ടില്ല. ഈ മാസം പതിനെട്ടിനാണ് ചെയർമാൻ തെരഞ്ഞെടുപ്പ്.
ബിജെപിയും സ്വതന്ത്രരും ആരെയും പിന്തുണച്ചില്ലെങ്കിൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഒറ്റക്കക്ഷിക്കാകും ഭരിക്കാൻ സാധിക്കുക. ഇങ്ങനെ വന്നാൽ കൂടുതൽ നേട്ടം മുസ്ലിംലീഗിനായിരിക്കും. ലീഗും കോൺഗ്രസും എൽ.ഡി.എഫും ത്രികോണ മത്സരം നടന്ന ഒഴൂർ പഞ്ചായത്തിൽ കോൺഗ്രസ് വിജയിച്ച രണ്ടു സീറ്റുകൾ നിർണായകമായിരിക്കുന്നു. ഒഴൂരിനു പുറമെ ലീഗും കോൺഗ്രസും തർക്കം മറന്ന് ഒന്നിച്ചാൽ കീഴുപറമ്പ്, കരുവാരക്കുണ്ട്, പെരുവള്ളൂർ പഞ്ചായത്തുകളിലും ഭരണം ലഭിക്കും. പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തിനായുള്ള ചർച്ചകളാണ് ഇവിടെ നടക്കുന്നത്. അതേസമയം എടയൂർ, മാറഞ്ചേരി പഞ്ചായത്തുകളിൽ ബിജെപിയുടെ തീരുമാനമാണ് നിർണായകം. എടയൂരിൽ ആകെയുള്ള 19 സീറ്റുകളിൽ ഒമ്പത്വീതം സീറ്റാണ് ഇരുമുന്നണികൾക്കും. എന്നാൽ ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചിട്ടുണ്ട്. മാറഞ്ചേരിയിൽ യു.ഡി.എഫ് 8, എൽ.ഡി.എഫ് 9, ബിജെപി രണ്ട് എന്നിങ്ങനെയാണ്. ചെയർമാൻ, പ്രസിഡന്റ് തരെഞ്ഞെടുപ്പ് വരെയും അതു കഴിഞ്ഞാലും വിലപേശൽ നീളാനാണ് സാധ്യത. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും എപ്പോൾ വേണമെങ്കിലും ചിത്രം മാറിമറിയാവുന്നതാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍