ഷീനാ ബോറ കൊലക്കേസിൽ പീറ്റർ മുഖർജിയെ സിബിഐ അറസ്റ്റ് ചെയ്തു; സ്റ്റാർ ഇന്ത്യാ മുൻ മേധാവിയെ കസ്റ്റഡിയിൽ എടുത്തത് അന്വേഷണവുമായി സഹകരിക്കാത്തതിനാൽ
ന്യൂഡൽഹി: ഷീനാ ബോറ കൊലക്കേസിൽ പീറ്റർ മുഖർജിയെ സിബിഐ അറസ്റ്റ് ചെയ്തു. ഷീന ബോറ കൊലക്കേസുമായി ബന്ധപ്പെട്ട് മാതാവ് ഇന്ദ്രാണി മുഖർജിയുടെ ഭർത്താവ് മുൻ സ്റ്റാർ ഇന്ത്യ സിഇഒ പീറ്റർ മുഖർജിയെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസ് സിബിഐയ്ക്ക് കൈമാറിയതിന് ശേഷവും ചോദ്യം ചെയ്യലിന് ശ്രമിച്ചു. എന്നാൽ പീറ്റർ മുഖർജി ചോദ്യം ചെയ്യലുകളോട് കൃത്യമായി സഹകരിച്ചില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. ഷീനാ ബോറ കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ പീറ്റർമുഖർജിയെ അറസ്റ്റ് ചെയ്ത ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സിബിഐ അറിയിച്ചു. ഷീനാ ബോറ കൊലക്കേസിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്. എന്നാൽ കൊലയിൽ പീറ്റർ മുഖർജിക്കും പങ്കുണ്ടെന്ന വാദവും സജീവമാണ്.
ഷീനാ ബോറാ കേസിലെ മുഖ്യപ്രതിയായ ഇന്ദ്രാണി മുഖർജിയുടെ ഇപ്പോഴത്തെ ഭർത്താവാണ് പീറ്റർ മുഖർജി. മുംബൈ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് സിബിഐ പീറ്ററിനെ അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ പ്രതി ചേർക്കാതിരുന്ന പീറ്ററിനെ അപ്രതീക്ഷിതമായ നീക്കത്തിലാണ് സിബിഐ അറസ്റ്റ് ചെയ്തത്. പീറ്ററിനേയും ഷീനയുടെ കാമുകനായിരുന്ന മകൻ രാഹുലിനെയും ചോദ്യം ചെയ്യാനായി ഉച്ചയ്ക്കു സിബിഐ ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ഇന്ദ്രാണിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പീറ്ററിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സിബിഐ അറിയിച്ചു. ഷീനയുടെ അമ്മയായ ഇന്ദ്രാണി മുഖർജി, ആദ്യഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ രവി എന്നിവർ ചേർന്ന് 24കാരിയായ ഷീനാ ബോറയെ കൊലപ്പെടുത്തി മൃതദേഹം മറവു ചെയ്തുവെന്നാണ് 1000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നത്. ഓഗസ്റ്റിൽ അറസ്റ്റിലായ ഇവർ ഇപ്പോൾ ജയിലിലാണ്. 150 സാക്ഷികളുടെ മൊഴിയും 200 രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.
2012 ലാണ് ഇന്ദ്രാണിയുടെ മകൾ ഷീന ബോറ കൊല്ലപ്പെട്ടത്. ഈ അടുത്ത ദിവസമാണ് ഷീനയുടെ മൃതദേഹ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തത്. ഇന്ദ്രാണിയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. മുംബൈയിൽ നിന്ന് 84 കിലോമീറ്റർ അകലെ റായ്ഗഢിൽ വനത്തിലാണ് മൃതദേഹം കുഴിച്ചിട്ടത്. താനാണ് കൊലനടത്താൻ ഇന്ദ്രാണിയെ സഹായിച്ചതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. മൃതദേഹം കുഴിച്ചിട്ട സ്ഥലവും ഇയാൾ കാട്ടിക്കൊടുത്തു. വസ്തുതർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. മുംബൈ പൊലീസിന് ലഭിച്ച രഹസ്യവിവരമാണ് കേസിൽ നിർണ്ണായകമായത്. ഈ സൂചന നൽകിയത് പീറ്റർ മുഖർജിയാണെന്ന വാദവും സജീവമായിരകരുന്നു.
മകൾ ഷീന ബോറ കൊല്ലപ്പെട്ടതാണെന്ന് നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ഇന്ദ്രാണി മുഖർജി അന്വേഷണോദ്യോഗസ്ഥർ മുമ്പാകെ സമ്മതിച്ചത്. കഴിഞ്ഞദിവസംവരെ മകളെ താൻ കൊന്നിട്ടില്ലെന്നും അവൾ അമേരിക്കയിൽ പഠിക്കുകയാണെന്നുമാണ് ഇന്ദ്രാണി പറഞ്ഞിരുന്നത്. എന്നാൽ, മുൻഭർത്താവ് സഞ്ജയ് ഖന്നയും കാർ ഡ്രൈവർ ശ്യാംവർ റായിയും ഷീന ജീവനോടെയില്ലെന്ന് നേരത്തേതന്നെ മൊഴിനൽകിയിരുന്നു. കൊലയ്ക്കു കൂട്ടുനിന്ന ഇവർക്കൊപ്പം ഒന്നിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് ഇന്ദ്രാണി കുറ്റംസമ്മതിച്ചതെന്ന് പൊലീസ്വൃത്തങ്ങൾ പറയുന്നു. എന്തിനുവേണ്ടിയാണ് മകളെ കൊലപ്പെടുത്തിയതെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. കേസിൽ പീറ്റർ മുഖർജിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തു.
ഓഗസ്റ്റ് 24നാണ് ഇന്ദ്രാണി മുഖർജി അറസ്റ്റിലാകുന്നത്. അതിനുപിന്നാലെ പീറ്റർ മുഖർജി പൊലീസ് സ്റ്റേഷനിലെത്തി വിശദീകരണം എഴുതിനൽകിയിരുന്നു. എന്നാൽ, പൊലീസ് ഇതു സ്വീകരിച്ചില്ല. ഷീന കൊല്ലപ്പെട്ടുവെന്നതും അവൾ ഇന്ദ്രാണിയുടെ മകളാണെന്നതും തനിക്കറിയില്ലെന്നാണ് പീറ്റർ മുഖർജി ആദ്യം പൊലീസിനോടു വെളിപ്പെടുത്തിയത്. എന്നാൽ, ഇത് പൂർണമായും വിശ്വാസയോഗ്യമല്ലെന്നാണ് സിബിഐ പറയുന്നത്. ഷീന ബോറ കൊല്ലപ്പെട്ടശേഷം ഇന്ദ്രാണി കൂടുതൽ സമയവും ലണ്ടനിലാണു കഴിച്ചുകൂട്ടിയത്. ഇത് പീറ്ററിന്റെ സമ്മതത്തോടെയായിരുന്നോ, ഇന്ദ്രാണിയെ എത്രമാത്രം സാമ്പത്തികമായി സഹായിച്ചിരുന്നു തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാനുണ്ട്. പീറ്റർ മുഖർജിയെ രക്ഷിക്കാൻ മുംബൈ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപണവും സജീവമായി. ഈ സാഹചര്യത്തിലാണ് അന്വേഷണം സിബിഐ്ക്ക് വിട്ടത്.
ഷീന ബോറ പീറ്റർ മുഖർജിയുടെ ആദ്യഭാര്യയിലുള്ള മകൻ രാഹുൽ മുഖർജിയുമായി പ്രണയബന്ധത്തിലായിരുന്നു. വിവാഹംകഴിഞ്ഞാൽ പീറ്ററിന്റെ സ്വത്തുക്കളിൽ നല്ലൊരുഭാഗം അവരിലേക്കു പോകുമെന്ന് ഇന്ദ്രാണി ഭയപ്പെട്ടിരുന്നതായാണ് വിലയിരുത്തൽ. ഇതു നടക്കാതിരിക്കാനാണ് മുൻ ഭർത്താവ് സഞ്ജയ് ഖന്നയുടെ സഹായത്തോടെ ഷീന ബോറയെ കൊന്നതെന്നും പറയപ്പെടുന്നു. എന്നാൽ എല്ലാം പീറ്റർ മുഖർജിക്ക് അറിയാമായിരുന്നുവെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം. മുംബൈ പൊലീസിൽ നിന്ന് കേസ് അന്വേഷണം സിബിഐയിൽ എത്തിയതോടെ പീറ്റർ മുഖർജി അന്വേഷണവുമായി സഹകരിക്കാതെയായി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.
ഷീനാ ബോറ വധക്കേസുമായി ബന്ധപ്പെട്ട് മുംബൈ എസ്പ്ലനേഡ് കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. സിബിഐ തയ്യാറാക്കിയ ആയിരം പേജടങ്ങിയ കുറ്റപത്രത്തിൽ ഷീനയുടെ അമ്മ ഇന്ദ്രാണി മുഖർജി, ഇന്ദ്രാണിയുടെ മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവരെ പ്രതി ചേർത്തിട്ടുണ്ട്. നേരത്തെ ശ്യാംവർ റായ് കോടതി മുമ്പാകെ മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രിമിനൽ പ്രൊസീഡറിലെ സെക്ഷൻ 164 പ്രകാരമാണ് റായ് കോടതി മുമ്പാകെ മൊഴി രേഖപ്പെടുത്തിയത്. മഹാരാഷ്ട്രാ സർക്കാറിന്റെ അഭ്യർത്ഥനയെത്തുടർന്നാണ് കേസ് സിബിഐ. ഏറ്റെടുക്കാൻ കാരണം. ആവശ്യമെങ്കിൽ പീറ്റർ മുഖർജിയേയും കേസിൽ പ്രതിചേർക്കും.
കേസിന്റെ തുടക്കത്തിൽ മുംബൈ പൊലീസ് കമ്മിഷണർ രാകേഷ് മരിയയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മരിയയെ സ്ഥലം മാറ്റി അഹമ്മദ് ജാവേദ് എത്തുകയും ഈ സ്ഥലം മാറ്റങ്ങൾ വിവാദമാകുകയുമുണ്ടായി. ഇന്ദ്രാണി മുഖർജിയെയും ഭർത്താവ് പീറ്റർ മുഖർജിയെയും അറിയാമെന്നും പല വിരുന്നുകളിലും ഒന്നിച്ചു പങ്കെടുത്തിട്ടുണ്ടെന്നുമുള്ള അഹമ്മദ് ജാവേദിന്റെ വെളിപ്പെടുത്തൽ സർക്കാറിനെ കുഴക്കി. അതോടെയാണ് കേസ് സിബിഐയ്ക്കു വിടാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് തീരുമാനിച്ചത്. മുംബൈ പൊലീസ് കേസിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറിയത്. അതാണ് പീറ്റർ മുഖർജിയുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
Stories you may Like
- കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുലിന് കഴിയുമെന്ന് പ്രണബ് മുഖർജി കരുതിയിരുന്നില്ല;
- 'ഇല്ല, അവർ എന്നെ പ്രധാനമന്ത്രിയാക്കില്ല': മകളോടു പ്രണബ് അന്നു പറഞ്ഞു
- വിവാഹ മോചിതനായി ശിഖർ ധവാൻ
- കൂട്ടംതെറ്റി സന്നിധാനത്ത് എത്തിയ 103 വയസ്സുകാരിക്ക് ദർശന പുണ്യം
- ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ മലയാളിയായ ഷിലോ വർഗീസ് പൗരോഹിത്യം ഏറ്റെടുക്കും
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍