രാഹുലിന്റെ ലാപ്ടോപ്പിൽ എംഎൽഎയുടെ ചിത്രമെന്ന കഥ പരക്കുന്നു; രശ്മിക്കും രാഹുലിനും വിലപിടിപ്പുള്ള കസ്റ്റമേഴ്സിനെ കണ്ടെത്തി നൽകിയിരുന്നത് മുബീന; കുട്ടികളെ എത്തിക്കാൻ ലെനീഷ് എന്ന യുവതി റിക്രൂട്ട്മെന്റ് ഏജൻസിയും നടത്തി: ഓൺലൈൻ പെൺവാണിഭ കഥകൾക്ക് അന്ത്യമില്ല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭ കേസിൽ രാഹുൽ പശുപാലനും ഭാര്യ രശ്മി ആർ നായരും അറസ്റ്റിലായ ശേഷം അന്വേഷണം പുരോഗമിക്കവേ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പെൺവാണിഭ സംഘത്തിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പിൽ നിന്നും സംഘത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് അറിയുന്നത്. ഇത് സംബന്ധിച്ച് വ്യത്യസ്ത കഥകളാണ് പുറത്തുവരുന്നതും. കൊച്ചിയിലെ പല ഉന്നതർക്കും രാഹുൽ പശുപാലനും രശ്മിയുമായും ബന്ധമുണ്ടെന്ന വിധത്തിലാണ് പുറത്തുവരുന്ന വാർത്തകൾ. കൂടാതെ ഇവർ എങ്ങനെയാണ് പ്രവർത്തിച്ചിരുന്നത് എന്ന വിശദമായ വിവരങ്ങളും പുറത്തുവന്നു. രശ്മിക്കും രാഹുലിനും വിലപിടിപ്പുള്ള കസ്റ്റമേഴ്സിനെ കണ്ടെത്തിയിരുന്നത് മുബീന ആയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. മുബീന ഓൺലൈൻ പെൺവാണിഭ സംഘത്തിലെ പ്രധാന കണ്ണിയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
രശ്മിക്ക് കസ്റ്റമേഴ്സിനെ എത്തിച്ചത് മുബീന
ഓൺലൈൻ പെൺവാണിഭ സംഘത്തിലെ യുവതികളിൽ വിലയേറിയ പെൺകുട്ടിയാണ് മുബീന എന്നാണ് പുറത്തുവരുന്ന വിവരം. മുബീന വഴിയായിരുന്നു രശ്മിയിലേക്കും രാഹുലിലേക്കും പൊലീസ് എത്തിയത്. ഓൺലൈൻ പെൺവാണിഭ സംഘത്തിലൂടെ ഉന്നതർക്കു പെൺകുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത് തിരുവനന്തപുരം സ്വദേശിനിസ കൂടിയായ മുബീന ആയിരുന്നു. ചുംബന സമര നേതാവ് രാഹുൽ പശുപാലനും ഭാര്യ രശ്മി ആർ.നായർക്കും പെൺകുട്ടികളെ എത്തിച്ചുകൊടുക്കുന്ന ചുമതല മുബീനയ്ക്കായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
പിടിയിലായ ആഷിക്കിന്റെ ഭാര്യയാണ് മുബീന. നെടുമ്പാശേരിയിൽവച്ചു പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ പൊലീസുകാരനെ കാറിടിപ്പിക്കാൻ ശ്രമിച്ചു രക്ഷപ്പെട്ടതും മുബീനയായിരുന്നു. കാറോടിച്ചത് മുബീനയുടെ പ്രധാനസഹായി വന്ദനയാണ്. പതിനാറുകാരിയായ പെൺകുട്ടിയും ഈ കാറിലുണ്ടായിരുന്നു. ബംഗളുരുവിൽനിന്നു പെൺകുട്ടികളെ കാറിലെത്തിച്ച് വിദേശത്തുകൊണ്ടുപോകാനുള്ള നീക്കവും സംഘത്തിനുണ്ടായിരുന്നു.
അതേസമയം പെൺവാണിഭ സംഘവുമായി ഒരു ഭരണകക്ഷഇ നേതാവിന് ബന്ധമുണ്ടെന്ന വാർത്തകളും വ്യാപകമായി പരക്കുന്നുണ്ട്. ഭരണകക്ഷി എംഎൽഎ അടക്കമുള്ള ഉയർന്ന നേതാക്കൾക്ക് സംഘം പെൺകുട്ടികളെ എത്തിച്ചുകൊടുത്തിരുന്നു. ഇതിലൊരു നേതാവ് ഇവർക്കൊപ്പം ഗൾഫിലെത്തിയിരുന്നെങ്കിലും അന്വേഷണം ആ വഴിക്കു നീക്കാതെ അറസ്റ്റിലായവരിൽ ഒതുക്കാനാണ് ഉന്നതതല നിർദേശമെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്. .
മുബീനയെപ്പോലെ ലിനീഷ് മാത്യുവിനും പെൺകുട്ടികളെ സംഘടിപ്പിക്കുന്ന ചുമതലയായിരുന്നു. മയക്കുമരുന്ന് മാഫിയകളിൽ കുടുങ്ങുന്ന പെൺകുട്ടികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യംവച്ചിരുന്നത്. ശീതളപാനീയത്തിൽ മയക്കുമരുന്നു കലക്കി നൽകിയാണു സ്കൂൾ വിദ്യാർത്ഥിനികളെ സംഘം കുടുക്കിവന്നത്. പെൺകുട്ടികളെ കടത്താൻ ബംഗളുരുവിൽ ലിനീഷ് മാത്യു റിക്രൂട്ട്മെന്റ് ഏജൻസിതന്നെ ആരംഭിച്ചിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മോഡലാക്കാമെന്നു പെൺകുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ചിത്രം വീഡിയോയിൽ പകർത്തിയശേഷം ബ്ലാക്ക്മെയിൽ ചെയ്യുന്നതും സംഘത്തിന്റെ പതിവായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
സംഘം വഴി പെൺകുട്ടികളെ ഉപയോഗിച്ചവരിൽ ഭരണപ്രമുഖരും എംഎൽഎയും?
ഓൺലൈൻ പെൺവാണിഭ സംഘത്തിന്റെ ഇടപാടുകാരായി ഒരു ജനപ്രതിനിധി ഉൾപ്പെടെ പ്രമുഖ രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് കിംവതന്ദികളും ഇതിനിടെ പരക്കുന്നുണ്ട്. രാഹുൽ പശുപാലന്റെ കൊച്ചി കാക്കനാട് പാലച്ചുവടുള്ള ഫ്ളാറ്റിൽ നടത്തിയ റെയ്ഡിൽ പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ ലാപ്ടോപ്പിൽ നിന്നുമാണ് രാഹുലിന്റെ രഹസ്യ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
പെൺവാണിഭസംഘത്തിന്റെ പ്രധാന ഇടപാടുകാരുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ഫയൽതന്നെ ലാപ്ടോപ്പിൽ സൃഷ്ടിച്ചിരുന്നെന്നാണ് സൂചന. പാസ്വേഡ് അറിയാത്തതിനാൽ ലാപ്ടോപ്പ് പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്ന പൊലീസ് സംഘം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഫയലുകൾ തുറന്നത്. ഓരോ ഇടപാടുകാരുടേയും പേരുകളും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും ഇവർ കൊടുത്ത പണത്തിന്റെ കണക്കും ബാക്കി നൽകാനുള്ള പണത്തിന്റെ കണക്കും ഫയലുകളിൽ ഉണ്ടായിരുന്നു.ഓരോരുത്തരുമായും ഇടപാടുകൾ നടത്തിയ തീയതിയും ഇനി ബന്ധപ്പെടാനുള്ള തീയതികളും ഫയലുകളിൽ ഉണ്ടായിരുന്നതായാണു സൂചന.
ഈ പട്ടികയിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെയും ഒരു എംഎൽഎയുടെയും ചില ബിസിനസ് പ്രമുഖരുടെയും പേരുകൾ ഇടംപിടിച്ചത്. അതേസമയം ഇവർക്ക് പെൺകുട്ടികളെ ഉപയോഗിച്ചോ എന്നകാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. രാഹുൽ പശുപാലൻ താമസിച്ചിരുന്ന ഫ്ളാറ്റിൽ റെയ്ഡ് നടത്തിയ പൊലീസ് സംഘം ലാപ്ടോപ്പിനു പുറമേ ഒരു ഐപാഡ്, ഹാർഡ് ഡിസ്ക്കുകൾ, പെൻ ഡ്രൈവുകൾ, ഇംഗ്ലീഷ് മാഗസിനുകൾ, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. കേസന്വേഷണത്തിൽ നിർണായകമായേക്കാവുന്ന ഒട്ടേറെ തെളിവുകൾ റെയ്ഡിൽ പൊലീസിനു ലഭിച്ചിട്ടുണ്ട്.
പെൺകുട്ടികളെ റിക്രൂട്ട് ചെയ്യാൻ ലെനീഷ് മാത്യുവിന് റിക്രൂട്ട്മെന്റ് ഏജൻസിയും
ഓൺലൈൻ പെൺവാണിഭ സംഘത്തിലേക്ക് പെൺകുട്ടികളെ വലവീശിപിടിക്കാൻ വേണ്ടി വൻ സൃംഖല തന്നെ പ്രവർത്തിച്ചിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇതിനായി പ്രത്യേകം റിക്രൂട്ട്മെന്റ് ഏജൻസി തന്നെ പ്രവർത്തിച്ചിരുന്നു. മുഖ്യപ്രതിയായ ലെനീഷ് മാത്യു എന്ന സ്ത്രീയാണ് റിക്രൂട്ടിങ് ഏജൻസിയിലൂടെ ഇരകളെ കണ്ടെത്തിയിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ പെൺവാണിഭ സംഘത്തിലേയ്ക്ക് എത്തിപ്പെട്ടത് ഈ റിക്രൂട്ടിങ് ഏജൻസിവഴിയായിരുന്നു. ഈ പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൂത്തസഹോദരി ബിരുദശേഷം ജോലിക്ക് ശ്രമിക്കവേയാണ് ഈ റിക്രൂട്ട്മെന്റ് ഏജൻസിയിലേയ്ക്ക് എത്തപ്പെട്ടത്. പെൺകുട്ടിയുടെ വ്യക്തിവിവരങ്ങൾ പരിശോധിച്ച ശേഷം ജോലിനൽകാമെന്ന് വാഗ്ദാനം ചെയ്തുകൊച്ചിയിലേയ്ക്ക് വിളിപ്പിച്ച പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനിടെയാണ് ഈ പെൺകുട്ടിക്ക് ഇളയ സഹോദരിയുള്ളതായി ലെനീഷ് മാത്യു അറിയുന്നത്. അങ്ങനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി സെക്സ് റാക്കറ്റിലേയ്ക്ക് എത്തപ്പെട്ടത്.
ശീതളപാനീയത്തിൽ മയക്കു മരുന്ന് കലർത്തി നൽകിയ ശേഷമാണ് ആദ്യ തവണ പീഡിപ്പിച്ചെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൊഴി നൽകി. 45 കാരനായ വ്യക്തിയാണ് ആദ്യം പീഡനത്തിന് ഇരയാക്കിയതെന്നും പെൺകുട്ടി പറഞ്ഞു. പീഡന രംഗങ്ങൾ വീഡിയോയിൽ പകർത്തി പെൺകുട്ടികളെ ബ്ലാക്ക്മെയിൽ ചെയ്തിരുന്നുവെന്നും ഇതാണ് ഇരകളെ ഇവരിലേയ്ക്ക് വീണ്ടും അടുപ്പിച്ചിരുന്നതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഏജന്റാണെന്നു തൊഴിൽ വെബ്സൈറ്റുകളിൽ പരസ്യം നൽകിയും ഓൺലൈൻ പെൺവാണിഭ സംഘം ഇരകളെ കണ്ടെത്തി. ലിനീഷ് മാത്യു, രാഹുൽ പശുപാലൻ, ഭാര്യ രശ്മി ആർ. നായർ എന്നിവരായിരുന്നു സംഘത്തിലെ മുഖ്യകണ്ണികൾ. തൊഴിൽ സൈറ്റുകളിലെ പരസ്യം കണ്ടു ബെംഗളൂരുവിലെത്തുന്നവർക്കു പ്രാഥമിക പരിശീലനം നൽകും. മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളുടെ അവസ്ഥ മനസ്സിലാക്കാനെന്നു തെറ്റിദ്ധരിപ്പിച്ചു പിന്നീടു യാത്രകൾ സംഘടിപ്പിക്കും.
ഇങ്ങനെ കൊച്ചിയിലെത്തിക്കുന്ന യുവതികളെ രാഹുൽ പശുപാലനു പരിചയപ്പെടുത്തും. സുന്ദരികളായ പെൺകുട്ടികളെ രശ്മിയെപ്പോലെ മോഡലാക്കാമെന്നു പ്രലോഭിപ്പിക്കും. ഇങ്ങനെ വന്നുചേരുന്ന യുവതികളാണു ചൂഷണത്തിനിരകളായിരുന്നത്. ചതിയിൽപ്പെടുന്നവരുടെ നഗ്നദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി വീണ്ടും ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കൊച്ചു സുന്ദരിയുടെ അപ്ഡേഷൻ യുഎഇയിൽ നിന്ന്
ഓൺലൈൻ പെൺവാണിഭ സംഘം ഫേസ്ബുക്കിലൂടെ ഇടപാടു നടത്തിയ കൊച്ചുസുന്ദരികൾ എന്ന ഫേസ്ബുക്ക് പേജിന്റെ അപ്ഡേഷൻ യുഎഇയിൽ നിന്നുമായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഫേസ്്ബുക്ക് പേജ് തുടങ്ങിയത് ഉമ്മർ എന്നയാളായിരുന്നു. ഫേസ്ബുക്ക് അധികൃതരുടെ സഹായത്തോടെ പേജിന്റെ ഉടമയായ ഉമ്മറിനെ പൊലീസ് തിരിച്ചറിയുകയും നാട്ടിലെത്തിയപ്പോൾ പിടികൂടുകയുമായിരുന്നു. ഇയാളായിരുന്നു കേസിലെ പൊലീസിന്റെ ആദ്യ കണ്ണി. കാസർകോട് സ്വദേശിയായ അബ്ദുൾ ഖാദർ ആണ് കേസിലെ ഒന്നാം പ്രതി. ലൊക്കാന്റോ എന്ന സൈറ്റിൽ നൽകിയിരുന്ന കഴിഞ്ഞ ദിവസം അറസ്റ്റിലായ അബ്ദുൾ ഖാദറിന്റെ ഫോൺ നമ്പരിൽ നിന്നായിരുന്നു പൊലീസ് അന്വേഷണം തുടങ്ങിയത്.
രാഹുൽ പശുപാലനും രശ്മിക്കും കഴിഞ്ഞ ഒരു വർഷത്തോളമായി അബ്ദുൽ ഖാദറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. കടത്തിക്കൊണ്ടുവരുന്ന പെൺകുട്ടികളേയും സ്ത്രീകളേയും ഇടപാടുകാർക്ക് നൽകുകയായിരുന്നു രാഹുൽ പശുപാലന്റെ പണി. ഇടപാടുകാർക്ക് ആദ്യം അബ്ദുൽ ഖാദർ കാട്ടുന്നത് രശ്മിയുടെ ചിത്രങ്ങളും വിവരങ്ങളുമാണ്. പിന്നീട് തുക പറഞ്ഞുറപ്പിക്കും. എന്നാൽ, ഇടപാടുകാർക്ക് പെൺകുട്ടികളിലേക്കെത്താൻ ഒന്നുരണ്ട് ഫോൺ നമ്പരുകളിൽക്കൂടി ബന്ധപ്പെട്ടാലേ കഴിയുമായിരുന്നുള്ളൂ. മാസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കും തെളിവുശേഖരിക്കലിനും ശേഷമാണ് പൊലീസ് ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ റെയ്ഡ് നടത്തിയത്. ഈ അന്വേഷണമാണ് മറ്റുള്ളവരിലേക്കും പൊലീസിനെ എത്തിച്ചത്.
അതേസമയം ഫേസ്ബുക്ക് അധികൃതരും അന്വേഷണത്തിന് പൊലീസിനെ സഹായിച്ചിട്ടുണ്ട്. തുടക്കത്തിൽ സഹകരിക്കാതിരുന്നെങ്കിലും പിന്നീട് സംഗതി ബാലപീഡനമാണെന്ന് വ്യക്തമായതോടെയാണ് കൊച്ചു സുന്ദരികളുടെ സൈറ്റിന്റെ വിവരം ഫേസ്ബുക്ക് അധികൃതർ പൊലീസിന് കൈമാറിയത്. ആദ്യം ആക്ടീവായിരുന്ന പേജ് പിന്നീട് ഒഴിവാക്കുകയും വീണ്ടും ആക്ടീവാക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ അഞ്ചുപേരും പേജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരേ അശ്ലീല കമന്റുകൾ ഇട്ടിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്