ഇന്ദ്രാണി മകളെ കൊന്നത് വിധിയോടുള്ള വാത്സല്യം കാരണം; സ്വത്ത് കൈവിടാതിരിക്കാനുള്ള കൊലയെ കുറിച്ച് പീറ്റർ മുഖർജിക്കും അറിയാമായിരുന്നു; ഷീനാ ബോറ കൊലക്കേസിൽ വിചാരണ അടുത്തമാസം തുടങ്ങും
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ഷീന ബോറ കൊലക്കേസ് വിചാരണ ഡിസംബർ ആദ്യ വാരം തുടങ്ങും. തന്റെയും ഭർത്താവിന്റെയും ആജീവനാന്ത സമ്പാദ്യം മുഴുവൻ മുൻ ഭർത്താവിലുള്ള മകൾ ഷീന ബോറയ്ക്ക് ലഭിക്കുമോ എന്ന ഭയമാണ് ഷീനയെ കൊല്ലാൻ ഇന്ദ്രാണിയെ പ്രേരിപ്പിച്ചതെന്ന് സിബിഐ കുറ്റപത്രം. മുൻ ഭർത്താവ് സജ്ഞീവ് ഖന്നയിലുണ്ടായ മറ്റൊരു മകൾ വിധിയോട് ഷീനയ്ക്കുണ്ടായിരുന്ന അമിത വാത്സല്യവും ഭയത്തിന് കാരണമായെന്നാണ് കുറ്റപത്രം വിശദീകരിക്കുന്നത്.
ഭർത്താവ് പീറ്റർ മുഖർജിയുടെ മകൻ രാഹുലുമായുള്ള ഷീനയുടെ പ്രണയം വിവാഹത്തിലെത്തിയാൽ സ്വത്ത് നഷ്ടപ്പെടുമെന്ന് ഇവർ കരുതിയിരുന്നു. ഇക്കാരണത്താൽ ഖന്നയെയും അവരുടെ ഡ്രൈവർ ശ്യാംവർ റായിയെയും കൂട്ടുപിടിച്ച് ഗൂഢാലോചന നടത്തുകയായിരുന്നെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. കൊലപാതകത്തിന്റെ ആസൂത്രണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പീറ്റർ മുഖർജിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തതെന്ന് സിബിഐ മെട്രോപൊളിറ്റൻ കോടതിയിൽ അറിയിച്ചു. കേസിൽ പീറ്റർ മുകർജിക്ക് എതിരെ അനുബന്ധ കുറ്റപത്രം സിബിഐ സമർപ്പിക്കും. ഷീനയെ കൊന്നിട്ടില്ലെന്നും അവൾ അമേരിക്കയിലുണ്ടെന്നുമുള്ള വാദമാണ് ഇന്ദ്രാണി ആദ്യം മുംബൈ പൊലീസിനോടും പിന്നീട് സിബിഐയോടും ആവർത്തിച്ചത്. എന്നാൽ, ഗാഗൊഡെ ഖുർദിൽനിന്ന് കണ്ടത്തെിയ മൃതദേഹാവശിഷ്ടങ്ങൾ ഷീനയുടേതുതന്നെയാണെന്ന് മൂന്നിടങ്ങളിൽ നടത്തിയ ഫോറൻസിക് പരിശോധനകളിലും തെളിഞ്ഞു. ആദ്യ ഭർത്താവ് സിദ്ധാർഥ് ദാസിൽ ഇന്ദ്രാണിക്കു പിറന്ന മകളാണ് ഷീന. ഷീനക്കു പിന്നാലെ ഷീനയുടെ സഹോദരൻ മിഖായലിനെയും കൊല്ലാൻ ശ്രമിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഷീന കൊല്ലപ്പെട്ട കാര്യം മകനും ഷീനയുടെ കാമുകനുമായ രാഹുലിൽ നിന്ന് ഇയാൾ മറച്ചുവച്ചു. കൊലപാതകത്തിന് മുമ്പും സമയത്തും ശേഷവും പീറ്ററും ഇന്ദ്രാണിയും തമ്മിൽ നിരന്തരം ഫോൺ സംഭാഷണം നടന്നതായും അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് കോടതിയിൽ പറഞ്ഞു. സ്വത്ത് വിഭജനം സംബന്ധിച്ച് ഇന്ദ്രാണിയും ഷീനയും തമ്മിൽ പീറ്ററിന്റെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ തർക്കമുണ്ടായിരുന്നു. അമേരിക്കയിൽ നിന്ന് പീറ്ററും ഇന്ദ്രാണിയും പ്രത്യേകം തിരികെയെത്തിയതിന് ശേഷവും ഇരുവരും തമ്മിൽ സാധാരണയിലും കൂടുതൽ സംഭാഷണം നടന്നിരുന്നു. പീറ്റർ വിദേശത്തായിരുന്നപ്പോഴും ഇവർ തമ്മിൽ തുടർച്ചയായി 25 മിനിട്ട് വരെ നീളുന്ന ഫോൺ സംഭാഷണം നടന്നിരുന്നു സിങ് കോടതിയിൽ അറിയിച്ചു. ഷീനയുടെ മൊബൈൽഫോണും എ.ടി.എം കാർഡുകളും നഷ്ടപ്പെട്ടിരുന്നെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഇന്ദ്രാണിയുടെ ആദ്യഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ രവി എന്നിവർ ചേർന്നാണ് 24കാരിയായ ഷീനയെ കൊലപ്പെടുത്തിയതായി സിബിഐ കണ്ടത്തെിയത്. 1000 പേജുള്ള കുറ്റപത്രത്തിൽ 150 സാക്ഷികളെയാണ് പരാമർശിച്ചിരിക്കുന്നത്. 200 രേഖകളും സിബിഐ സമർപ്പിച്ചു. കേസിൽ ഇന്ദ്രാണി മുഖർജി ഓഗസ്റ്റ് മുതൽ ജയിലിലാണ്.
കേസിൽ അറസ്റ്റിലായ ഇന്ദ്രാണി മുഖർജി, മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവർക്കെതിരെ ഗൂഢാലോചന, കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്ക് ഐ.പി.സി, ആയുധ, വിവരസാങ്കേതിക നിയമങ്ങൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ജുഡീഷ്യൽ കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ ഇന്ദ്രാണി, സഞ്ജീവ് ഖന്ന, ശ്യാംവർ റായ് എന്നിവരുടെ കസ്റ്റഡി അടുത്ത മൂന്നുവരെ നീട്ടിയ മജിസ്ട്രേറ്റ് കോടതി ഇനി മൂവരെയും സെഷൻസ് കോടതിയിൽ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. പ്രത്യേക കോടതിയിൽ മൂവർക്കുമെതിരെ വിചാരണ തുടങ്ങുമ്പോഴേക്കും വ്യാഴാഴ്ച അറസ്റ്റിലായ പീറ്റർ മുഖർജിക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണ് സിബിഐ നീക്കം.
ഷീനയെ താൻ കൊന്നിട്ടില്ലെന്നും തന്നെ കേസിൽ കുടുക്കിയതാണെന്നുമാണ് കഴിഞ്ഞ ദിവസം ഇന്ദ്രാണി മുഖർജി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ദക്ഷിണ മുംബൈയിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം ജയിലിലേക്ക് മടങ്ങുമ്പോഴായിരുന്നു മാദ്ധ്യമങ്ങളോട് ഇന്ദ്രാണി ഇത് പറഞ്ഞത്. പീറ്റർ മുഖർജിയെയും കേസിൽ കുടുക്കിയതാണോ എന്ന ചോദ്യത്തോട് ഇന്ദ്രാണി പ്രതികരിച്ചില്ല. കേസിൽ പീറ്റർ മുഖർജിക്കെതിരെ കൊലക്കുറ്റം ചുമത്തി. ക്രിമിനൽ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങളാണ് സിബിഐ ചുമത്തിയത്. പീറ്റർ മുഖർജി ഉൾപ്പെടെ മുഴുവൻ പ്രതികളെയും നവംബർ 23 വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു. പീറ്ററുടെ സഹോദരൻ ഗൗതം മുഖർജി, ഇയാളുടെ മകൻ രാഹുൽ മുഖർജി എന്നിവരും കോടതിയിലത്തെിയിരുന്നു. സിബിഐ അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുമെന്ന് ഷീനയുടെ സഹോദരൻ മിഖായേൽ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. തന്റെ സഹോദരിക്ക് നീതി കിട്ടണമെന്ന് മിഖയേൽ ആവർത്തിച്ചു.
ഷീനയെ കൊന്നതിനെ പറ്റി പീറ്ററിന് അറിയാമായിരുന്നു എന്ന് സിബിഐക്ക് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. പീറ്ററിനേയും മകൻ രാഹുലിനെയും ചോദ്യം ചെയ്യുന്നതിനായി ഉച്ചക്കു സിബിഐ ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഷീനയുടെ കാമുകനായിരുന്നു രാഹുൽ. സ്റ്റാർ ടി.വി.യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മാദ്ധ്യമരംഗത്ത് തലയെടുപ്പോടെ നിന്നിരുന്ന പീറ്റർ മുംബൈയിലെ നിശാവിരുന്നിലാണ് ഇന്ദ്രാണിയെ ആദ്യം കാണുന്നത്. അത് പ്രണയമായി വളർന്നു. 2002ൽ ഇരുവരും വിവാഹിതരായി. സ്റ്റാർ ടി.വി.യുമായി അകന്ന പീറ്റർ ഇന്ദ്രാണിയുമായി ചേർന്ന് ഐ.എൻ.എക്സ്.മീഡിയ എന്ന സ്ഥാപനം ആരംഭിച്ചു. ഇന്ദ്രാണിയുടെ ആശയമായിരുന്നു ഇത്. സ്ഥാപനത്തിന്റെ തലപ്പത്തേക്ക് അവർ എത്തുകയും ചെയ്തു. എന്നാൽ, വൈകാതെ സ്ഥാപനം പൂട്ടേണ്ടി വന്നു. പീറ്റർ മുഖർജിയുടെ ആദ്യ വിവാഹം 1975ലായിരുന്നു. ശബ്നം സിങ്ങായിരുന്നു ആദ്യഭാര്യ. 1994ൽ ബന്ധം വേർപെടുത്തി. അതിൽ റാബിൻ, രാഹുൽ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. രാഹുൽ ഇന്ദ്രാണിയുടെ മകൾ ഷീനയുമായി പ്രണയത്തിലായി. ഇവർ തമ്മിലുള്ള പ്രണയം ഇന്ദ്രാണി ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊലപാതകത്തിന്റെ കാരണങ്ങളിലൊന്നാണെന്ന് കേസ് അന്വേഷിച്ച മുംബൈ പൊലീസും ഇപ്പോൾ സിബിഐ.യും പറയുന്നു. ഏകദേശം 800 കോടിയുടെ സ്വത്ത് പീറ്റർക്കും ഇന്ദ്രാണിക്കും ഉണ്ടെന്നാണ് വിവരം. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളും കാരണമാണത്രെ.
പീറ്റർ മുഖർജിയെ അറസ്റ്റ് ചെയ്തത് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു, തെറ്റായ വിവരങ്ങൾ നൽകി കുറ്റവാളിയെ സംരക്ഷിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയെന്ന് സിബിഐ. അറിയിച്ചു. ഇന്ദ്രാണിയുടെ മൊഴിയിൽ നിന്നും ഷീനയുടെ കൊലപാതകം സംബന്ധിച്ച് പീറ്ററിനും അറിവുണ്ടായിരുന്നതിനായി സിബിഐ കണ്ടെത്തി. ഇതിനെ തുടർന്നാണ് പീറ്ററിനെ സിബിഐ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഷീന തന്റെ സഹോദരിയാണെന്നാണ് ഇന്ദ്രാണി തന്നോട് പറഞ്ഞതെന്നാണ് പീറ്റർ ആദ്യം ഉദ്യോഗസ്ഥർക്ക് നൽകിയിരുന്ന മൊഴി. ഷീനയെ കാണാതായതിനെ തുടർന്ന് മുംബൈയിലെ നാലു പൊലീസ് സ്റ്റേഷനുകളിൽ രാഹുൽ പരാതി നൽകിയിരുന്നുവെന്നും എന്നാൽ ഷീന അമേരിക്കയിലാണെന്ന് ഇന്ദ്രാണിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസിൽ തുടരന്വേഷണം നടത്തിയില്ലെന്നും രാഹുൽ സിബിഐയോടു പറഞ്ഞു. പീറ്റർ മുഖർജിയോട് സംസാരിച്ചിരുന്നുവെന്നും ഷീനയുടെ പാസ്പോർട്ട് തന്റെ കൈയിലാണെന്ന് പീറ്ററിനെ അറിയിച്ചതായും രാഹുൽ സിബിഐയെ അറിയിച്ചു.
Stories you may Like
- കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുലിന് കഴിയുമെന്ന് പ്രണബ് മുഖർജി കരുതിയിരുന്നില്ല;
- 'ഇല്ല, അവർ എന്നെ പ്രധാനമന്ത്രിയാക്കില്ല': മകളോടു പ്രണബ് അന്നു പറഞ്ഞു
- വിവാഹ മോചിതനായി ശിഖർ ധവാൻ
- കൂട്ടംതെറ്റി സന്നിധാനത്ത് എത്തിയ 103 വയസ്സുകാരിക്ക് ദർശന പുണ്യം
- ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ മലയാളിയായ ഷിലോ വർഗീസ് പൗരോഹിത്യം ഏറ്റെടുക്കും
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്