പേടിപ്പിക്കേണ്ട, പോരാട്ടം തുടരും..! ഫേസ്ബുക്കിൽ എഴുതിയ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു; മുസ്ലിം മതപൗരോഹിത്യം സ്ത്രീയെ കാണുന്നത് ശരീരമായി മാത്രം; മദ്രസാ പീഡനങ്ങളെ കുറിച്ച് എഴുതിയത് ഇസ്ലാമിനെ അടിക്കാൻ വടികൊടുക്കാനല്ല: വി പി റജീന മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു
എം പി റാഫി
കോഴിക്കോട്: മദ്രസാ പഠനകാലത്ത് സംഭവിച്ച ചില കാര്യങ്ങളെ കുറിച്ച് തുറന്നെഴുതിയതിന്റെ പേരിൽ ഫേസ്ബുക്കിൽ രൂക്ഷമായ ആക്രമണമാണ് വി പി റജീന എന്ന മാദ്ധ്യമപ്രവർത്തക നേരിടേണ്ടി വന്നത്. ഒരു വിഭാഗം ആളുകൾ സംഘം ചേർന്ന് റജീനയെ തെറിവിളിച്ചും മറ്റും രംഗത്തെത്തി. ഒടുവിൽ അവരുടെ ഫേസ്ബുക്ക് അക്കൗണ്ട് പോലും മാസ് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചു. എന്നാൽ എന്തൊക്കെ വന്നാലും താൻ ഇപ്പോഴും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നാണ് റജീന മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്. ഏതെങ്കിലും സംഘടനകളെ കരിവാരിത്തേക്കാനായിരുന്നില്ല മദ്രസാ പഠനകാലത്തെ അനുഭവങ്ങൾ ഫേസ്ബുക്കിൽ കുറിച്ചതെന്നും ഇപ്പോഴുള്ള ഘടനകൾ പൊളിക്കലല്ല ശുദ്ധീകരിക്കലാണ് ഉദ്ദേശ്യമെന്നും അവർ പറഞ്ഞു. ആരോഗ്യകരമായ ചർച്ചക്ക് എല്ലാ മതസംഘടനകളും രംഗത്തുവരണമെന്നും റജീന മറുനാടൻ മലയാളിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പത്ത് വർഷമായി മാദ്ധ്യമ മേഖലയിൽ ജോലി ചെയ്യുന്ന റജീന സ്വന്തം നിലപാടുകളാൽ മതത്തിനകത്തെ ജീർണതകൾ ചൂണ്ടിക്കാട്ടാനും മനുഷ്യപക്ഷത്ത് നിലയുറപ്പിക്കാനുമുള്ള പോരാട്ടങ്ങൾ നടത്തി വരികയായിരുന്നു. മൂന്നര വർഷക്കാലം ആരാമം മാഗസിനിലായിരുന്നു. ഇപ്പോൾ കഴിഞ്ഞ ഏഴു വർഷക്കാലമായി മാദ്ധ്യമം ദിനപത്രത്തിൽ ജോലി ചെയ്തു വരികയാണ് റജീന. കോഴിക്കോട് സ്വദേശിയായ റജീനയ്ക്ക് ഞെളിയം പറമ്പിനെ കുറിച്ച് എഴുതിയ പരമ്പരക്ക് രണ്ട് ദേശീയ അവാർഡുകളും മെഡിക്കൽ കോളേജിലും പരിസരത്തുമുള്ള മാലിന്യ പ്രശ്നങ്ങളും പ്രതിപാദിച്ചെഴുതിയ ലേഖനത്തിന് കേരളീയത്തിന്റെ ഫെലോഷിപ്പും ഇക്കാലയളവിൽ തേടിയെത്തി. പരിസ്ഥിതിയും മനുഷ്യാവകാശ പ്രശ്നങ്ങളിലുമായി നിരവധി പഠനപരമ്പരകൾ റജീന എഴുതിയിട്ടുണ്ട്.
എന്നാൽ അഭിപ്രായം സ്വന്തം പേജിൽ കുറിച്ചതിന്റെ പേരിൽ തന്നെ ഇത്രയേറെ ആക്രമിക്കപ്പെട്ട സംഭവം മുമ്പ് ഉണ്ടായിട്ടേയില്ലെന്ന് റജീന ഓർത്തെടുക്കുന്നു. പാരമ്പര്യമായി സുന്നി ആഭിമുഖ്യമുള്ള കുടുംബത്തിൽ ജനിച്ചു വളർന്ന റജീന സുന്നി മദ്രസയിലായിരുന്നു തന്റെ മതവിദ്യാഭ്യാസം നടത്തിയിരുന്നത്. ഇവിടത്തെ അനുഭവങ്ങൾ വിവരിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വിവാദമാകുകയും അക്കൗണ്ട് പൂട്ടിക്കുന്നതിലേക്കു വരെ എത്തുകയും ചെയ്തത്. ഇന്ന് ഒരു മത സംഘടനയുമായി പ്രത്യേക അനുകമ്പയില്ലെന്ന് പറയുന്നതോടൊപ്പം താനൊരു മുസ്ലിമാണെന്നും അതിലുപരി മനുഷ്യനാണെന്നും റജീന ആണയിട്ട് പറയുന്നു. റജീനയുടെ നിലപാടുകൾക്ക് ഊർജം പകർന്ന് ഒപ്പം നിൽക്കുന്നത് മാദ്ധ്യമം ദിനപത്രത്തിലെ സീനിയർ സബ് എഡിറ്റർ കൂടിയായ ഭർത്താവ് കെ എ സൈഫുദ്ദീനാണ്.
ലിംഗ സമത്വവാദ ചർച്ചകൾ ചൂടുപിടിച്ച സാഹചര്യത്തിലായിരുന്നു റജീനയുടെ മദ്രസാനുഭവങ്ങളും ഉസ്താദിന്റെ പീഡന കഥകളും തുറന്നെഴുതി ഫേസ്ബുക്കിലിട്ടത്. ഇത്തരമൊരു പോസ്റ്റ് കുറിക്കാനുണ്ടായ സാഹചര്യങ്ങളും തന്റെ ഉദ്ദേശങ്ങളും വിശദീകരിക്കുന്നതോടൊപ്പം തുടർന്നുണ്ടായ തന്റെ ദുരനുഭവങ്ങളെപ്പറ്റിയും അസഹിഷ്ണുക്കളുടെ കടന്നാക്രമണങ്ങളെ കുറിച്ചും മറുനാടൻ മലയാളിയോട് വി.പി റജീന മനസു തുറക്കുകയാണിവിടെ:
ഞാൻ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഈ പോസ്റ്റ് എന്റെ ഫേസ്ബുക്ക് പേജിലിട്ടത്. ആദ്യ സമയത്തൊക്കെ പ്രശ്നങ്ങളില്ലായിരുന്നു. പിന്നീട് കൂട്ടമായെത്തിയാണ് എന്റെ പോസ്റ്റിനു താഴെ അറ്റാക്ക് നടത്തിയത്. മതത്തിനകത്തെ കാര്യങ്ങൾ പരസ്യമായി ഒരു പെണ്ണ് എന്തിന് പറയുന്നു എന്ന ധ്വനിയുള്ള കമന്റുകളായിരുന്നു ഇതെല്ലാം. ഉള്ളിൽ പറഞ്ഞാൽ പോരെ, പുറത്തു പറഞ്ഞത് എന്തിന് എന്നായിരുന്നു ചിലരുടെ ചോദ്യം. അകത്ത് പറയാൻ സ്പെയ്സ് ഇല്ലാത്തതുകൊണ്ടാണ് ഞാൻ പുറത്തുപറഞ്ഞത്. ഞാൻ എഴുതിയതെല്ലാം എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു.ലിംഗ സമത്വത്തിന്റെയും ലിംഗ നീതിയുടെയും കാര്യത്തിൽ സാഹചര്യ തെളിവോടെയായിരുന്നു എന്റെ കുറിപ്പ്. ഇസ്ലാം വ്യക്തമായി ലിംഗ നീതിയെ കുറിച്ച് പറയുന്നുണ്ട്. ഇസ്ലാമിനകത്തെ ലിംഗ നീതി എന്നത് സ്ത്രീകൾക്ക് വലിയ സ്ഥാനം കൊടുത്തിട്ടുള്ളതാണ്. ഈ നീതിയും അവകാശവും അവൾക്ക് കിട്ടുന്നില്ല. കാലങ്ങളായി സ്ത്രീക്ക് ഇത് നിഷേധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ മത പൗരോഹിത്യം ഒറ്റക്കെട്ടാണ്. സ്ത്രീയെ ഒരു ശരീരം മാത്രമായിട്ടാണ് അവർ ഇപ്പോഴും കാണാൻ ശ്രമിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ യഥാർത്ഥത്തിൽ ഇസ്ലാം സ്ത്രീക്ക് നൽകിയ അവകാശങ്ങൾ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് എന്റെ പോസ്റ്റും പ്രവർത്തനങ്ങളുമെല്ലാം.
ലിംഗ സമത്വവുമായി ബന്ധപ്പെട്ടാണ് ഞാൻ ഇതെഴുതിയത്. ലിംഗ സമത്വവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന സംഭവങ്ങളായിരുന്നു ഉദ്ദേശിച്ചതും. ഞാൻ ഉദ്ദേശിച്ചത് സമൂഹത്തിനു മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ് ചെയ്തത്. ലിംഗ സമത്വത്തിന്റെയും ലിംഗ നീതിയുടെയും കാര്യത്തിൽ സാഹചര്യ തെളിവോടെയായിരുന്നു എന്റെ കുറിപ്പ്. ഇസ്ലാം വ്യക്തമായി ലിംഗ നീതിയെ കുറിച്ച് പറയുന്നുണ്ട്. ഇസ്ലാമിനകത്തെ ലിംഗ നീതി എന്നത് സ്ത്രീകൾക്ക് വലിയ സ്ഥാനം കൊടുത്തിട്ടുള്ളതാണ്. ഈ നീതിയും അവകാശവും അവൾക്ക് കിട്ടുന്നില്ല. കാലങ്ങളായി സ്ത്രീക്ക് ഇത് നിഷേധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ മത പൗരോഹിത്യം ഒറ്റക്കെട്ടാണ്.സ്ത്രീയെ ഒരു ശരീരം മാത്രമായിട്ടാണ് അവർ ഇപ്പോഴും കാണാൻ ശ്രമിക്കുന്നത്.ഞാൻ എഴുതിയ കുറിപ്പ് പലരും മനസിൽ അനുഭവിക്കുന്നതും പുറത്തു പറയാൻ പേടിക്കുന്നതുമായ കാര്യങ്ങളായിരുന്നു. കുറച്ചൊക്കെ സ്വാഭാവികമായുള്ള അറ്റാക്ക് ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഞാൻ ഇതിലൂടെ ആരെയും കരിവാരിത്തേക്കാൻ ശ്രമിച്ചിട്ടില്ല, ഏതെങ്കിലും സംഘടനയെ കുറ്റപ്പെടുത്താനും ശ്രമിച്ചിട്ടില്ല.
ഈ ഒരു സാഹചര്യത്തിൽ യഥാർത്ഥത്തിൽ ഇസ്ലാം സ്ത്രീക്ക് നൽകിയ അവകാശങ്ങൾ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് എന്റെ പോസ്റ്റും പ്രവർത്തനങ്ങളുമെല്ലാം. ഈ ഒരു ലക്ഷ്യത്തിൽ ഞങ്ങൾ കുറച്ചു പേർ ഒരു സംഘടനയുടെയും ലേബലില്ലാതെ നിലകൊള്ളുന്നുണ്ട്. എല്ലാ സംഘടനകൾക്കെതിരെയാണെങ്കിൽ പോലും സത്യം പറയുക എന്നതാണ്. ഈ ഒരു ലക്ഷ്യത്തിന്റെ ഭാഗമായുള്ള ഞങ്ങളുടെ രാഷ്ട്രീയം കൂടിയാണ് എന്റെ പോസ്റ്റ്. യഥാർത്ഥത്തിലുള്ള ഒരു ഇസ്ലാമുണ്ടല്ലോ, ആ ഇസ്ലാമിനകത്ത് മനുഷ്യാവകാശവും സമത്വ നീതിയും വിഭാവനം ചെയ്യുന്നതാണ്. ലിംഗ സമത്വത്തേക്കാളും വളരെ വിശാലമായ ജൈവിക സമത്വമാണ് മതത്തിലുള്ളത്.
ഇസ്ലാമിന്റെ അടിസ്ഥാനം തന്നെ നീതിയാണ്. നീതി നിഷേധിക്കപ്പെടുന്നിടത്താണ് പ്രശ്നങ്ങളുണ്ടാകുന്നത്. അത് പ്രവാചകന്റെ ജീവിതംകൊണ്ടു തന്നെ തെളിയിക്കപ്പെട്ടതാണ്. ഈ പ്രവാചകന്റെ അനുയായികളെന്ന് പറയുന്നവർ സമൂഹത്തിൽ തികച്ചും വ്യതിചലിക്കുമ്പോൾ അതിലേക്ക് തിരിച്ചു പോകാനുള്ള ശ്രമമാണിവിടെ നടത്തുന്നത്. മുഹമ്മദ് നബിക്ക് പ്രവാചകത്വം കിട്ടുന്ന കാലഘട്ടത്തിൽ അറേബ്യയുടെ അവസ്ഥ എന്നത് സ്ത്രീകളെ ഒരു നിലക്കും പരിഗണിക്കാത്ത അവസ്ഥയായിരുന്നു. അവൾക്ക് ജീവിക്കാൻ പോലും അർഹതയില്ലാത്തവളാണെന്നാണ് അക്കാലത്ത് പറഞ്ഞിരുന്നത്. സ്വത്തവകാശം ഇല്ലന്ന് മാത്രമല്ല ഇഷ്ടംപോലെ അവളെ ഭോഗിക്കാവുന്ന അവസ്ഥയുമായിരുന്നു. ഇതിനെതിരെയുള്ള വിമോചന സമരമായിരുന്ന പ്രവാചകൻ ഉയർത്തിയിരുന്നത്. പ്രവാചകൻ അന്ന് നടത്തിയ വിമോചനം എന്തിനായിരുന്നോ അതെല്ലാം അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോൾ. അവളുടെ ശരീരത്തെ ഭോഗിക്കാനുള്ള ഉപകരണം മാത്രമാക്കി ഇവിടത്തെ പൗരോഹിത്യം സ്ത്രീയെ ഒതുക്കിയിട്ടുണ്ട്.
ഈ ഒരു ഉദ്ദേശ്യ ശുദ്ധിയോടെയാണ് ഇ.കെ സുന്നി എന്ന് പേരെടുത്ത് പറഞ്ഞത്. പക്ഷെ, ഇപ്പോൾ പല രീതിയിലുമാണ് എന്റെ കുറിപ്പ് വ്യാഖ്യാനിക്കപ്പെടുന്നത്. ജമാഅത്ത് ഇസ്ലാമിയുടെ പത്രത്തിൽ ജോലി ചെയ്യുന്ന ഞാൻ സുന്നി സംഘടനയോട് പക പോക്കലിന്റെ ഭാഗമായി എഴുതിയെന്ന തരത്തിലാണ് വ്യഖ്യാനങ്ങൾ. യഥാർത്ഥത്തിൽ ജമാഅത്ത് ഇസ്ലാമിയുടെ സംഘടനയുമായി യാതൊരു ബന്ധവുമി്ല്ലാത്തയാളാണ് ഞാൻ. അവരുടെ ആരുടേയും പിന്തുണയോടെയോ നിർദ്ദേശത്തോടെയോ അല്ല ഞാൻ പോസ്റ്റുകൾ ഇടുന്നത്. അതുപോലെതന്നെ ഫാസിസത്തിനെതിരായ സമരങ്ങളും പ്രതിഷേധങ്ങളും ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഫാസിസത്തെ എതിർക്കേണ്ടതും അതിനു വേണ്ടി മസ്ലിം സംഘടനകൾ ഐക്യപ്പെടേണ്ടതുമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ പുഴുക്കുത്തുകളും നിലനിൽക്കുന്നത്. ഞാൻ എഴുതിയ കുറിപ്പ് പലരും മനസിൽ അനുഭവിക്കുന്നതും പുറത്തു പറയാൻ പേടിക്കുന്നതുമായ കാര്യങ്ങളായിരുന്നു. കുറച്ചൊക്കെ സ്വാഭാവികമായുള്ള അറ്റാക്ക് ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഞാൻ ഇതിലൂടെ ആരെയും കരിവാരിത്തേക്കാൻ ശ്രമിച്ചിട്ടില്ല, ഏതെങ്കിലും സംഘടനയെ കുറ്റപ്പെടുത്താനും ശ്രമിച്ചിട്ടില്ല. ഇ.കെ വിഭാഗം സുന്നി മദ്രസയിലാണ് ഈ സംഭവമെന്ന് ഇടാൻ കാരണം മുമ്പ് ഒരു പോസ്റ്റിൽ സുന്നി എന്ന് ഇട്ടപ്പോൾ ഏത് സുന്നി എന്ന് പ്രത്യേകം ഇടാൻ പലരും കമന്റ് കോളത്തിൽ ആവശ്യപ്പെട്ടിരുന്നു.
ഈ ഒരു ഉദ്ദേശ്യ ശുദ്ധിയോടെയാണ് ഇ.കെ സുന്നി എന്ന് പേരെടുത്ത് പറഞ്ഞത്. പക്ഷെ, ഇപ്പോൾ പല രീതിയിലുമാണ് എന്റെ കുറിപ്പ് വ്യാഖ്യാനിക്കപ്പെടുന്നത്. ജമാഅത്ത് ഇസ്ലാമിയുടെ പത്രത്തിൽ ജോലി ചെയ്യുന്ന ഞാൻ സുന്നി സംഘടനയോട് പക പോക്കലിന്റെ ഭാഗമായി എഴുതിയെന്ന തരത്തിലാണ് വ്യഖ്യാനങ്ങൾ. യഥാർത്ഥത്തിൽ ജമാഅത്ത് ഇസ്ലാമിയുടെ സംഘടനയുമായി യാതൊരു ബന്ധവുമി്ല്ലാത്തയാളാണ് ഞാൻ. അവരുടെ ആരുടേയും പിന്തുണയോടെയോ നിർദ്ദേശത്തോടെയോ അല്ല ഞാൻ പോസ്റ്റുകൾ ഇടുന്നത്. ഇതെല്ലാം എന്റെ വ്യക്തിപരമായ നിലപാടുകൾ മാത്രമാണ്. ഇതിന്റെ പേരിൽ ആ സംഘടനയെ ക്രൂശിക്കുന്നതിൽ അർത്ഥമില്ല. ഇപ്പോൾ ഉണ്ടായിട്ടുള്ളത് സംഘടനകൾ തമ്മിലുള്ള വിഭാഗീയത പുറത്തേക്ക് പ്രതിഫലിക്കുകയാണ്. ഇ കെ വിഭാഗത്തിന്റെ മദ്രസയിൽ മാത്രമല്ല ഇത്തരമൊരു സംഭവം നടക്കുന്നതെന്നും പല വിഭാഗങ്ങളുടെ മദ്രസകളിലും ഈ സംഭവം ഉണ്ടെന്നും ചില പോസ്റ്റുകളിൽ നിന്നും എനിക്ക് മനസിലായിട്ടുണ്ട്. പലരുടെയും അനുഭവങ്ങൾ ഇതുപോലെ സോഷ്യൽ മീഡിയയിൽ തുറന്നെഴുതിയിട്ടുണ്ട്.
പിന്നെ എനിക്ക് പറയാനുള്ള പ്രധാന കാര്യം, ഇത് ആരെങ്കിലും ആയുധമാക്കുകയാണെങ്കിൽ ഞാൻ ആവരെ സപ്പോർട്ട് ചെയ്യില്ല. ഞാൻ ഉദ്ദേശിച്ചത് ഈ മതസമൂഹത്തിനകത്ത് തന്നെ ഇത് ചർച്ച ചെയ്യണമെന്നായിരുന്നു. പക്ഷെ, നിർഭാഗ്യവശാൽ ഇത് പല തരത്തിലുള്ള ആക്രമണങ്ങൾക്കും വിധേയമായപ്പോൾ, ആളുകളാരെങ്കിലും പ്രത്യേക താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നുള്ളതും സംശയിക്കുന്നുണ്ട്. അതിനാൽ അത്തരം നീക്കങ്ങളെ ഞാൻ ശ്ക്തമായി അപലപിക്കുകയാണ്. എന്റെ ഉദ്ദേശം ഇതു വച്ച് ആർക്കെങ്കിലും ഇസ്ലാമിനെ അടിക്കാൻ വടികൊടുക്കുക എന്നതല്ല. തീർച്ചയായും സമുദായത്തെ ശുദ്ധീകരിക്കാൻ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് ഈ പോസ്റ്റിട്ടത്. മനുഷ്യനെന്ന നിലയിൽ എഴുത്തിൽ പല പോരായ്മകളും ഉണ്ടായേക്കാം. ഇ.കെ വിഭാഗത്തിനോ അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗക്കാർക്കോ എന്നോട് വിയോജിപ്പുണ്ടായിരുന്നെങ്കിൽ എന്നോട് മാന്യമായി വിയോജിക്കാമായിരുന്നു. അതിനൊരു വിശാലമായ ഇടം ഇവിടെ തുറന്നു വച്ചിട്ടുണ്ടായിരുന്നു. അതിനു പകരം വളരെ മോശമായ തരത്തിൽ എല്ലാവരും കൂടി ആക്രമിക്കുകയാണുണ്ടായത്.
മാസ് റിപ്പോർട്ടിംങ് നടത്തി അക്കൗണ്ട് പൂട്ടിക്കുന്നത് ഇത് രണ്ടാമത്തെ തവണയാണ്. ഇപ്പോഴും എന്റെ നിലപാടുകളിൽ ഞാൻ ഉറച്ചു നിൽക്കുന്നു. ഈ പോരാട്ടത്തിൽ ഏതറ്റംവരെയും പോകും. ഇപ്പോൾ എന്റെ വയസ്സ് വച്ചും പോസ്റ്റിലെ ഓരോ പുള്ളിയിലും സംശയം ഉണ്ടാക്കുന്ന വിധത്തിലും വൈരുധ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നതും ഈ ചർച്ചയെ വഴിതിരിച്ചു വിടാനുള്ള ചില താൽപര്യങ്ങളാണ്. ഇപ്പോൾ മാസ് റിപ്പോർട്ടിംങ് നടത്തിയാണ് ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നത്. അത് ഏത് വിഭാഗക്കാരാണോ ആരാണോ എന്നൊന്നും എനിക്ക് അറിയില്ല. മാസ് റിപ്പോർട്ടിംങ് നടത്തി അക്കൗണ്ട് പൂട്ടിക്കുന്നത് ഇത് രണ്ടാമത്തെ തവണയാണ്. ഇപ്പോഴും എന്റെ നിലപാടുകളിൽ ഞാൻ ഉറച്ചു നിൽക്കുന്നു. ഈ പോരാട്ടത്തിൽ ഏതറ്റംവരെയും പോകും. ഇപ്പോൾ എന്റെ വയസ്സ് വച്ചും പോസ്റ്റിലെ ഓരോ പുള്ളിയിലും സംശയം ഉണ്ടാക്കുന്ന വിധത്തിലും വൈരുധ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നതും ഈ ചർച്ചയെ വഴിതിരിച്ചു വിടാനുള്ള ചില താൽപര്യങ്ങളാണ്. ഞാൻ വീണ്ടും പറയുകയാണ് എനിക്ക് യാതൊരു ദുരുദ്ദേശ്യവും ഇല്ല. ഏതെങ്കിലും സംഘടനകളെ ലക്ഷ്യം വച്ചിട്ടുമില്ല. മുസ്ലിം സംഘടനകൾക്കകത്ത് ഇതൊരു ആരോഗ്യകരമായ ചർച്ചക്ക് ഇടയാക്കുകയും പുതിയൊരു ശുദ്ധീകരണം ഉണ്ടാക്കുകയും മാത്രമായിരുന്നു ഉദ്ദേശം.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്