യൂറോപ്പിൽ ഇസ്ലാം വിരുദ്ധ വികാരം പുകയുമ്പോൾ മറന്നു പോകരുതാത്ത ഒരു ഇസ്ലാം മാതൃക; ഫ്രാൻസിനെ മഹാദുരന്തത്തിൽ നിന്നും കാത്ത് രക്ഷിച്ചത് മൗറീഷ്യസിൽ നിന്നും കുടിയേറിയ മുസ്ലിം യുവാവ്
പാരിസ്: പാരീസിൽ കഴിഞ്ഞ മാസം ഐസിസ് ഭീകരർ നടത്തിയ നരഹത്യയുടെ ഞെട്ടലിൽ നിന്നും ലോകം ഇനിയും പൂർണമായും വിട്ട് മാറിയിട്ടില്ല.ഈ ഗൂഢാലോചനയിൽ ഭാഗഭാക്കായവരുടെയും മറ്റും വിശദാംശങ്ങൾ ഇപ്പോൾ അനുദിനം കൂടുതൽകൂടുതൽ വെളിച്ചത്ത് വന്ന് കൊണ്ടിരിക്കുകയുമാണ്.പാരീസിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയവരുടെ പ്രധാനലക്ഷ്യം സ്റ്റേഡ് ഡെ ഫ്രാൻസ് ഫുട്ബോൾസ്റ്റേഡിയത്തിൽ കടന്ന് കയറി ആയിരക്കണക്കിന് പേരെ വധിക്കുകയായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യം പിന്നീട് വെളിപ്പെടുകയുമുണ്ടായിട്ടുണ്ട്. ഇതിനായി ബിലാൽ ഹദ്ഫി എന്ന 20കാരനായ ഭീകരൻ അരയിൽ ബോംബ് ഘടിപ്പിച്ച് സ്റ്റേഡിയത്തിൽ കയറാനായി കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇയാളെ ഒരു സുരക്ഷാഭടൻ തടഞ്ഞതിനെ തുടർന്ന് ഇയാൾ സ്റ്റേഡിയത്തിന്റെ ഗേറ്റിന് അൽപമകലെ നിന്ന് ആത്മഹത്യാ ബോംബ് പൊട്ടിക്കുകയായിരുന്നു. ആ ഭീകരനെ തടഞ്ഞ സെക്യൂരിറ്റി ഗാർഡാരാണെന്നറിയുമോ...?. സലിം ടൂറബാലിയെന്ന പൊലീസുകാരനാണ് ആ മഹദ്കൃത്യം നിർവഹിച്ച് ഫ്രാൻസിനെ ഒരു മഹാദുരന്തത്തിൽ നിന്നും രക്ഷിച്ചിരിക്കുന്നത്. ഫുട്ബോൾ മത്സരം നടന്നു കൊണ്ടിരുന്ന സ്റ്റേഡിയത്തിനകത്ത് ഭീകരൻ കടന്ന് കയറി ബോംബ് പൊട്ടിച്ചിരുന്നെങ്കിൽ ആയിരക്കണക്കിന് കാണികൾ കൊല്ലപ്പെടുകയും യൂറോപ്പ് കണ്ട ഏറ്റവും ഭീകരദുരന്തമരങ്ങേറുകയും ചെയ്യുമായിരുന്നു. ഫ്രാൻസിന്റെ പ്രസിഡന്റടക്കം ഇവിടെ കാണികളായി ഉണ്ടായിരുന്നുവെന്നറിയുമ്പോഴാണ് ദുരന്തത്തിന്റെ ആഴം വ്യക്തമാകുന്നത്. പാരീസ് സംഭവത്തെ തുടർന്ന് യൂറോപ്പിലെങ്ങും ഇസ്ലാം വിരുദ്ധ വികാരം പുകയുമ്പോൾ മറന്നു പോകരുതാത്ത ഒരു ഇസ്ലാം മാതൃകയാണ് സലിം ടൂറബാലിയുടേത്. ഫ്രാൻസിനെ മഹാദുരന്തത്തിൽ നിന്നും കാത്ത് രക്ഷിച്ച ഈ മുസ്ലിം യുവാവ് മൗറീഷ്യസിൽ നിന്നും ഇവിടേക്ക് കുടിയേറിയ ആളാണ്.
ഭീകരൻ സ്റ്റേഡിയത്തിനകത്ത് കടക്കാനൊരുങ്ങിയ അവസാന നിമിഷത്തിലാണ് സലിം അയാളെ തടഞ്ഞതെന്നതാണ് അത്ഭുതകരമായ കാര്യം. ഒരു നിമിഷം ശ്രദ്ധ പാളിയിരുന്നെങ്കിൽ അയാൾ സ്റ്റേഡിയത്തിനകത്ത് കടന്ന് കൃത്യം നിർവഹിക്കുമായിരുന്നു. 42കാരനായ ഈ പൊലീസ് ഓഫീസറുടെ സമയോചിതമായ ഇടപെടലാണ് ഫ്രാൻസിനെ മഹാദുരന്തത്തിൽ നിന്നും രക്ഷിച്ചതെന്ന് വെളിവായതോടെ സലിമിനെക്കുറിച്ചുള്ള വിശേഷങ്ങൾ മാദ്ധ്യമങ്ങളിൽ നിറയുകയാണ്.
ഫ്രാൻസിൽ ഒരു ഹീറോയുടെ പരിവേഷമാണ് ഈ പൊലീസുകാരന്റെ മേൽ ചാർത്തപ്പെട്ടു കൊണ്ടിരിക്കുന്നത്. പാരീസിലെ വടക്ക് കിഴക്കൻ പ്രാന്തപ്രദേശമായ ലെ ബ്ലാൻക് മെസ്നിലിലാണ് ഇദ്ദേഹം താമസിക്കുന്നത്.തന്റെ ഭാര്യ ബിബിക്കും 15 കാരിയായ മകൾ വൈസയ്ക്കുമൊപ്പം ഇസ്ലാംമത ചിട്ടപ്രകാരമുള്ള ശാന്തസുന്ദരമായ ഒരു ജീവിതമാണീ പൊലീസുകാരൻ നയിക്കുന്നത്. സലിമിന്റെ പ്രവൃത്തിയെ ഒരു വീരേതിഹാസമെന്ന തോതിൽ ചിത്രീകരിക്കപ്പെടുമ്പോഴും തന്റെ സ്വതസിദ്ധമായ ലാളിത്യം കൈവിടാൻ ഇദ്ദേഹം തയ്യാറല്ല. താൻ തന്റെ ജോലി നിർവഹിച്ചുവെന്ന് മാത്രമേയുള്ളുവെന്നാണ് അദ്ദേഹം പറയുന്നത്.
തനിക്കിപ്പോഴും ആ ഭീകരനെ കുറിച്ചോർക്കുമ്പോൾ അടിമുടി വിറയ്ക്കുകയാണെന്നും താൻ അയാളെ കടത്തി വിട്ടിരുന്നെങ്കിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെടുമായിരുന്നുവെന്നത് ഓർക്കാൻ പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഫ്രാൻസും ജർമനിയും തമ്മിൽ സൗഹൃദമത്സരം നടക്കുന്ന സ്റ്റേഡിയത്തിന്റെ സുരക്ഷാ ഡ്യൂട്ടിക്കായി തന്റെകുടുംബത്തിനൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് 20 മിനുറ്റ് ദൂരത്തിലുള്ള വീട്ടിൽ നിന്ന് സലിം വരുകയായിരുന്നു. സ്റ്റേഡിയത്തിന്റെ ചുമതലയുള്ള 150 സെക്യൂരിറ്റി ഗാർഡുമാരിൽ ഒരാളായിരുന്നു സലിം. സെക്യൂരിറ്റി ഗാർഡായി 10 വർഷത്തോളമായി ജോലി ചെയ്യുന്ന സലിം എന്ന ഫുട്ബോൾ ആരാധകൻ ഇതാദ്യമായിട്ടായിരുന്നു സ്റ്റേഡ് ഡെ ഫ്രാൻസ് ഫുട്ബോൾസ്റ്റേഡിയത്തിൽ സുരക്ഷാ ചുമതലയ്ക്കെത്തുന്നത്.
ഡ്യൂട്ടിക്കിറങ്ങും മുമ്പ് തന്നോട് ജാഗ്രത പാലിക്കണമെന്ന് മകൾ നിർദ്ദേശിച്ചത് സലിം ഓർക്കുന്നു. ബോംബ് ഭീഷണിയെത്തുടർന്ന് ജർമൻ ഫുട്ബോൾ ടീമിനെ ഹോട്ടലിൽ നിന്നൊഴിപ്പിച്ച വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു മകളുടെ മുന്നറിയിപ്പ്. സലിം സ്റ്റേഡിയത്തിന്റെ കവാടത്തിൽ ഡ്യൂട്ടിക്കെത്തിയത് ഉചിതമായ സമയത്തായിരുന്നു. ഗേറ്റ് എല്ലിന് സമീപത്തായിരുന്നു ഇയാൾ നിലയുറപ്പിച്ചത്.സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞിട്ടും നൂറ് കണക്കിന് പേർ ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്ന് സലിം ഓർക്കുന്നു.
അപ്പോഴാണ് സംശയകരമായ രീതിയിൽ ബിലാൽ ഹദ്ഫി എന്ന യുവാവ് തിക്കിത്തിരക്കി അകത്ത് കയറാൻ ശ്രമിക്കുന്നത് തന്റെ ശ്രദ്ധയിൽ പെട്ടതെന്ന് സലിം പറയുന്നു. തുടർന്ന് താൻ അയാളെ അകത്തേക്ക് പ്രവേശിപ്പിക്കാതെ തടയുകയായിരുന്നു. തന്റെ പക്കൽ ടിക്കറ്റുണ്ടെന്നും താൻ കസിനെ കാത്ത് നിൽക്കുയായിരുന്നുവെന്നും ഭീകരൻ തന്നോട് പറഞ്ഞ വിവരം സലിം വെളിപ്പെടുത്തുന്നു. തുടർന്ന് പിന്മാറിയ ഭീകരൻ മറ്റൊരു ഗേറ്റിലൂടെ അകത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ സലിം ഈ വിവരം തന്റ സഹപ്രവർത്തകനെ അറിയിച്ച് ഈ ശ്രമമവും വിഫലമാക്കുകയായിരുന്നു.
മാരകമായ ബോംബ് അരയിൽ ധരിച്ചാണ് ഇയാൾ എത്തിയതെന്ന് ആ നിമിഷത്തിൽ തനിക്ക ്മനസിലായിരുന്നില്ലെന്നും സലിം പറയുന്നു. തുടർന്ന് അൽപം അകലെ ഈ ചെറുപ്പക്കാരൻ സ്വയം പൊട്ടിത്തെറിച്ചതറിഞ്ഞപ്പോഴാണ് താൻ എത്ര വലിയ വിപത്താണ് ഒഴിവാക്കിയതെന്ന് ഈ സെക്യൂരിറ്റി ഗാർഡിന് മനസിലായത്. ഹാദ്ഫിയുടെ ചിന്നിച്ചിതറിയ മൃതദേഹം തിരിച്ചറിഞ്ഞതും സലിമായിരുന്നു. ബോംബ് പൊട്ടി പരുക്കേറ്റ നിരവധി പേരെ ആശുപത്രിയിലെത്തിക്കാനും സലിം മുൻപന്തിയിലുണ്ടായിരുന്നു. ഏതായാലും ഒരു യഥാർത്ഥ മുസ്ലിം എങ്ങനെയാണ് ജീവിക്കേണ്ടതെന്ന മഹാ മാതൃകയായി സലിം ഇപ്പോൾ ലോകത്തിന് മുന്നിൽ തന്നെ ഹീറോ ആയിക്കൊണ്ടിരിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍