ലേബർ എംപിമാരും കാമറോണിനെ പിന്തുണച്ചു; പാർലമെന്റ് അനുവദിച്ച് മണിക്കൂറുകൾക്കകം ടൊർണാഡോ ഫ്ലൈറ്റ് സിറിയയിൽ ആക്രമണം തുടങ്ങി; ഐസിസിനെ തുടച്ച് നീക്കാൻ റഷ്യയ്ക്കും ഫ്രാൻസിനും ഒപ്പം ബ്രിട്ടനും യുദ്ധഭൂമിയിൽ
ലണ്ടൻ: വിവാദങ്ങൾക്കും അനിശ്ചിതത്വത്തിനും ആശങ്കകൾക്കുമൊടുവിൽ ആ കാര്യത്തിലൊരു തീരുമാനമുണ്ടായിരിക്കുകയാണ്. ഐസിസിസ് എന്ന വിഷവിത്തിനെ ഭൂമിയിൽ നിന്ന് വേരോട പിഴുതെറിയാനുള്ള ശുദ്ധകലശത്തിൽ സജീവമായി പങ്കെടുക്കാൻ ബ്രിട്ടനും ഉറച്ച തീരുമാനമെടുത്തിരിക്കുകയാണ്. ഈ ഒരു വിഷയത്തിൽ പ്രധാനമന്ത്രി ഡേവിഡ് കാമറോണിനൊപ്പം നിൽക്കാൻ 66 ലേബർ എംപിമാർ ഉൾപ്പടെ 397 എംപിമാർ തീരുമാനിക്കുകയായിരുന്നു. ഇപ്രകാരം സിറിയയിൽ ഐസിസിനെതിരെയുള്ള വ്യോമാക്രമണത്തിന് പാർലിമെന്റ് പച്ചക്കൊടി കാട്ടി മണിക്കൂറുകൾക്കകം ബ്രിട്ടന്റെ ടൊർണാഡോ യുദ്ധ വിമാനങ്ങൾ സിറിയയിലേക്ക് കുതിച്ച് പറക്കുകയും ഇസ്ലാമിക് സ്റ്റേറ്റിന് മുകളിൽ കനത്ത നാശം വിതച്ച് കൊണ്ട് ബോംബിങ് ആരംഭിക്കുകയും ചെയ്തു. ഇനി വിനാശകാരികളായ ഐസിസ് ജിഹാദികളെ തുടച്ച് നീക്കാൻ റഷ്യയ്ക്കും ഫ്രാൻസിനുമൊപ്പം തോളോട് തോൾ ചേർന്ന് പൊരുതാൻ ബ്രിട്ടനും യുദ്ധഭൂമിയിലുണ്ടാകും.
397 എംപിമാർ തുറന്ന യുദ്ധത്തെ അനുകൂലിച്ചപ്പോൾ 223 എംപിമാർ എതിർക്കുകയും ചെയ്തു. അതായത് ഇക്കാര്യത്തിൽ കാമറോണിന് 174 എംപിമാരുടെ ഭൂരിപക്ഷമുണ്ടെന്ന് സാരം. ബ്രിട്ടൻ ഐസിസിനെ ആക്രമിക്കുക...അല്ലെങ്കിൽ അവർ ബ്രിട്ടനെ ആക്രമിക്കുന്നതിന് കാത്തിരിക്കുക..എന്ന കാമറോണിന്റെ മുന്നറിയിപ്പിനെ മാനിച്ചാണ് 66 ലേബർ എംപിമാർ തങ്ങളുടെ നേതാവ് ജെറമി കോർബിനെ ധിക്കരിച്ച് ബോംബിംഗിന് അനുകൂലമായി വോട്ട് ചെയ്തിരിക്കുന്നത്.ഇതിന് പുറമെ ലിബറൽ ഡെമോക്രാറ്റുകളും ഡിയുപിയും ബോംബിംഗിനെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ സർക്കാർ യുദ്ധത്തിനിറങ്ങരുതെന്ന മുന്നറിയിപ്പാണ് സ്കോട്ടിഷ് നാഷണൽ പാർട്ടി പുറപ്പെടുവിച്ചിരുന്നത്.
ഇക്കാര്യത്തിൽ എംപിമാർക്കിടയിൽ അഭിപ്രായവോട്ടെടുപ്പ് നടത്താൻ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പ്രധാനമന്ത്രി കാമറോൺ പദ്ധതിയിട്ടത്. യുകെയെ സംരക്ഷിക്കാൻ എംപിമാർ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് കാമറോൺ ട്വിറ്ററിൽ കുറിച്ചിരുന്നു.എന്നാൽ തുടക്കം മുതലേ സൈനിക ആക്രമണത്തെ ശക്തമായി എതിർത്ത ലേബർ നേതാവ് കോർബിൻ ഇന്നലെയും തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു. ലേബർ എംപിമാർ ഇതിനെതിരായി വോട്ട് ചെയ്യണമെന്നായിരുന്നു ആദ്യം അദ്ദേഹം കർക്കശനിർദ്ദേശം നൽകിയിരുന്നത്. ഇതിനെ തുടർന്ന് പാർട്ടിയിൽ കടുത്ത ചേരിതിരിവും ആശയക്കുഴപ്പങ്ങളുമാണ് നിലനിന്നിരുന്നത്. തുടർന്ന് നിരവധി അംഗങ്ങൾ കോർബിനെ ശക്തമായി എതിർക്കുകയും രാജിഭീഷണി വരെ മുഴക്കുകയും ചെയ്തതിനെ തുടർന്ന് എംപിമാരെ ഫ്രീ വോട്ട് ചെയ്യാൻ അദ്ദേഹം അനുവദിക്കുകയായിരുന്നു.
വോട്ടെടുപ്പിന് മുമ്പ് തന്നെ സിറിയയെ ലക്ഷ്യം വച്ച് ബ്രിട്ടന്റെ ടൊർണാഡോകൾ സജ്ജമാക്കി നിർത്തിയിരുന്നു. അനുകൂലമായ തീരുമാനമെടുത്ത് മണിക്കൂറുകൾക്കം രണ്ട് ടൊർണാഡോകൾ സിറിയയിലേക്ക് കുതിക്കുകയും ചെയ്തു. സൈപ്രസിലെ ആർഎഎഫ് അക്രോടിരിയിൽ നിന്നാണിവ അയച്ചത്. മറ്റ് രണ്ട് ടൊർണാഡകൾ രാത്രിയിൽ പുറപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആറ് ടൈഫൂൺ അറ്റാക്ക് എയർക്രാഫ്റ്റുകളും രണ്ട് ടൊർണാഡോ ജിആർ4 ഫൈറ്റർജെറ്റുകളും സിറിയയിലേക്ക് പുറപ്പെട്ടിട്ടുമുണ്ട്. വിവിധ റേഞ്ചിലുള്ള പടക്കോപ്പുകൾ വഹിക്കാൻ ശേഷിയുള്ളതാണ് ആർഎഎഫ് ജിആർ4 വിമാനങ്ങൾ. പേവ് വേ കഢ ഗൈഡജ് ബോംബുകൾ, പ്രെസിഷൻ ഗൈഡഡ് ബ്രിംസ്റ്റോൺ മിസൈലുകൾ തുടങ്ങിയവ ഇതിന് വഹിക്കാൻ ശേഷിയുണ്ട്. ആർഎഎഫിന്റെ സൈപ്രസിലെ അക്രോടിരി ബേസിൽ നിന്നുള്ള വിമാനങ്ങളായിരിക്കും ഐസിന് ബ്രിട്ടന്റെ വക ആദ്യ പ്രഹരം സമ്മാനിച്ചതെന്നാണ് കരുതുന്നത്.
വോട്ടെടുപ്പിന് മുമ്പ് തികച്ചും നിർവികാരനായിട്ടായിരുന്ന ലേബർ നേതാവ് കോർബിൻ പാർലിമെന്റിലിരുന്നത്. എന്നാൽ നാം ശത്രുവിനെ ഇപ്പോൾ നിർബന്ധമായും നേരിട്ടേ മതിയാകൂ..എന്ന ആവേശം നിറഞ്ഞ പ്രസംഗം നടത്തി കൈയടി നേടുകയായിരുന്നു അതേ സമയം കോർബിന്റെ ഷാഡോ ഫോറിൻ സെക്രട്ടറി ഹില്ലാരി ബെൻ ചെയ്തതെന്നതും ശ്രദ്ധേയമാണ്. വോട്ടടുപ്പിന് മുമ്പ് 11 മണിക്കൂറോളം നീണ്ട മാരത്തോൺ ചർച്ചകൾ ഇതിന്റെ പേരിൽ പാർലമെന്റിൽ അരങ്ങേറിയിരുന്നു. ആക്രമണത്തിൽ പങ്ക് ചേരണമെന്ന ഫ്രാൻസിന്റെയും യുഎസിന്റെയും അഭ്യർത്ഥനകൾക്ക് ബ്രിട്ടൻ മറുപടിയേകണമെന്നായിരുന്നു മിക്ക എംപിമാരും ആവശ്യപ്പെട്ടത്. ടുണീഷ്യൻ ബീച്ച് ആക്രമണം, റഷ്യൻ വിമാനം വെടിവച്ചിടൽ, പാരീസിലെ കൂട്ടക്കൊല, ബ്രിട്ടീഷുകാരടക്കം നിരവധി തടവുകാരുടെ ക്രൂരമായ കൊലപാതകം തുടങ്ങിയ നിരവധി പൈശാചിക കൃത്യങ്ങൾക്ക് ഉത്തരവാദികളായ നരാധമന്മാരായ ഐസിസ് ഭീകർക്കെതിരായ യുദ്ധത്തിൽ ബ്രിട്ടൻ നിർബന്ധമായും പങ്ക് ചേരണമെന്ന് എംപിമാർ നിർബന്ധം പിടിക്കുകയായിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഗവൺമെന്റിന്റെ നിലപാടുകൾ പൂർണമായും ശരിയാണോയെന്ന് പരിശോധിക്കണമെന്നായിരുന്നു തന്റെ പ്രസംഗത്തിൽ ലേബർ നേതാവ് കോർബിൻ അഭിപ്രായപ്പെട്ടത്. ഐസിസിനെതിരെ പോരാടാൻ സജ്ജമായി നിലകൊള്ളുന്നുണ്ടെന്ന് പറയപ്പെടുന്ന 70,000ത്തോളം സിറിയൻ റിബലുകളുടെ കാര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടൻ സിറിയയിൽ ബോംബിങ് നടത്തുന്നതിനെ തുടർന്ന് നിഷ്ക്കളങ്കരായ ധാരാളം സിവിലിയന്മാർ മരിക്കാനിടയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വളരെ ഗൗരവപരവും തങ്ങളുടെ ധാർമികതയെ വെല്ലുവിളിക്കുന്നതുമായ ഒരു തീരുമാനമാണ് എംപിമാർ ഇപ്പോൾ എടുക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രിട്ടൻ സിറിയയിൽ യുദ്ധം ചെയ്യുന്നതിനെ എതിർക്കുന്ന നല്ലൊരു വിഭാഗം ആളുകൾ രാജ്യത്തുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രിയെ ഓർമിപ്പിച്ചു. ഇതിനുള്ള തെളിവെന്നോണം ബോംബിംഗിനെ എതിർക്കുന്ന നിരവധി പേർ പ്ലേക്കാർഡുകളും മറ്റുമായി പാർലിമെന്റിന് പുറത്ത് തടിച്ച് കൂടുകയും ചെയ്തിരുന്നു.
ഇതിന് മുമ്പ് 2013ൽ ഇത്തരത്തിലൊരു ആക്രമണം സിറിയയിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാർലിമെൻരിൽ വോട്ടെടുപ്പ് നടന്നിരുന്നു. അന്ന് ഇതിനെ എംപിമാർ നിശിതമായി എതിർത്തതിനെ തുടർന്ന് ആ തീരുമാനം പരാജയപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഈ വിഷയത്തിൽ നിഷ്ക്രിയമായ നിലപാടായിരുന്നു കാമറോൺ സർക്കാർ പിന്തുടർന്ന് വന്നിരുന്നത്. എന്നാൽ സിറിയിലെ രക്തരൂക്ഷിതമായ അഭ്യന്തരയുദ്ധവും ഐസിസിന്റെ വിളയാട്ടവും അവസാനിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ ഒന്നും ചെയ്യാത്തതിനെ വിമർശിച്ച് പിന്നീട് നിരവധി പേർരംഗത്തെത്തുകയും ചെയ്തിരുന്നു. ഐസിസിനെതിരെ പോരാടാൻ തയ്യാറായി സിറിയയിൽ നിലകൊള്ളുന്ന 70,000 സിറിയൻ റിബലുകൾക്ക് പിന്തുണയേകുന്ന തരത്തിൽ ബ്രിട്ടൻ നിലപാടെടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കാമറോൺ ഇത്തരമൊരു യുദ്ധത്തിനായുള്ള വോട്ടെടുപ്പ് വീണ്ടും പാർലമെന്റിൽ നടത്തിയത്.
ഇത്തരമൊരു സൈനിക നീക്കത്തെ ചൊല്ലി ടോറി പാളയത്തിലും കടുത്ത അഭിപ്രായവ്യത്യാസമാണ് നിലനിന്നിരുന്നത്. മുൻ ലീഡർഷിപ്പ് കോണ്ടന്റർ ഡേവിഡ് ഡേവിസ്, ഫോറിൻ അഫയേർസ് കമ്മിറ്റി മെമ്പർ ജോൺ ബാരൻ അടക്കമുള്ള നിരവധി ടോറി എംപിമാർ ഇതിനെ എതിർത്തിരുന്നു. എന്നാൽ നൂറ് കണക്കിന് ടോറി എംപിമാർ ഇക്കാര്യത്തിൽ കാമറോണിന് പിന്തുണച്ചും രംഗത്തിറങ്ങിയിരുന്നു.ഏതായാലും ഇനി സിറിയയിൽ ഇനി മുതൽ ബ്രിട്ടന്റെ തുറന്ന പോരാട്ടത്തിന്റെ നാളുകളാണ്. ഇതിലൂടെ ഐസിസിനെ പൂർണമായും തുടച്ച് നീക്കാനാകുമെന്ന പ്രതീക്ഷയാണ് മിക്കവരും പുലർത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍