70 കളിൽ സിംഗപ്പൂരിൽ നിന്നും പഠനത്തിനായി ലണ്ടനിൽ എത്തി; മാവോയിസ്റ്റ് കൾട്ട് ലീഡറായി മക്കളെയും സ്ത്രീകളെയും തടവിൽ പാർപ്പിച്ചു; മലയാളിയായ ബാലകൃഷ്ണന് ഇനി ജീവിതം മുഴുവൻ ഇരുമ്പഴിക്കുള്ളിൽ കഴിയാം
ലണ്ടനിലേക്കുള്ള മലയാളികളുടെ ആദ്യ കൂട്ട കുടിയേറ്റം നടക്കുന്നത് എഴുപതുകളിൽ ആയിരുന്നു. സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്തിരുന്ന മലയാളികളാണ് അന്ന് ഇങ്ങോട്ട് കുടിയേറിയ പ്രധാനികൾ, ഒപ്പം ഉഗാണ്ട മുതലായ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും അനേകം മലയാളികൾ യുകെയിൽ എത്തി. ഇക്കൂട്ടത്തിൽ എത്തപ്പെട്ടയാളാണ് മോവോയിസ്റ്റ് കൾട്ട് ലീഡർ എന്ന നിലയിൽ ഇപ്പോൾ ബ്രിട്ടീഷ് മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന അരവിന്ദ് ബാലകൃഷ്ണൻ. ആർക്കും സ്വപ്നം കാണാൻ പോലും സാധിക്കാത്ത ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠനത്തിനായി എത്തിയതാണ് ബാലകൃഷ്ണൻ.വിചാരണ പൂർത്തിയായ ഇദ്ദേഹം ഇപ്പോൾ ശിക്ഷയ്ക്ക് കാത്തിരിക്കുകയാണ്.നിരവധി കുറ്റങ്ങളിൽ പ്രതിയാണ് ബാലകൃഷ്ണനെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. 34 വർഷത്തെ കാലത്തിനിടയിൽ ഇദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങൾ മൂലം വിവിധ തരത്തിലുള്ള പീഡനമനുഭവിക്കേണ്ടി വന്നത് അനേകരാണ്. രഹസ്യബന്ധത്തിൽ പിറന്ന മകളെ ഇദ്ദേഹം 30 വർഷമാണ് തടവിൽ പാർപ്പിച്ചിരുന്നത്. അതിന് പുറമെ തന്റെ രണ്ട് അനുയായികളെ ബാലകൃഷ്ണൻ തുടർച്ചയായി ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു.
74കാരനായ അരവിന്ദ് ബാലകൃഷ്ണൻ കോമ്രേഡ് ബാല എന്നാണറിയപ്പെടുന്നത്. കടുത്ത ലെഫ്റ്റ് വിങ് കമ്മ്യൂൺ സ്ഥാപിച്ചായിരുന്നു മൂന്ന് ദശാബ്ദക്കാലം ഇയാൾ വിലസിയിരുന്നത്. പുറംലോകത്ത് നിന്ന് യാതൊരു ബന്ധവുമില്ലാത്ത രീതിയിലായിരുന്നു ഇയാൾ തന്റെ മകളെ തടവിലിട്ടിരുന്നത്. അവസാനം അവർ തടവിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. താൻ ദൈവമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു ബാലകൃഷ്ണൻ തന്റെ രണ്ട് അനുയായികളെ ലൈംഗികകാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത്.തനിക്ക് വഴങ്ങിത്തരുന്നതിലൂടെ അവർ പരിശുദ്ധകളാകുമെന്നായിരുന്നു അയാൾ അവരെ ബ്രെയിൻവാഷ് ചെയ്തിരുന്നത്. ബലാത്സംഗം, ലൈംഗിക പീഡനം, നിയമാനുസൃതമല്ലാത്ത രീതിയിൽ തടവിലിടൽ, തുടങ്ങിയ നിരവധി കുറ്റങ്ങൾക്കാണ് ഇദ്ദേഹത്തിന്റെ മുകളിൽ കോടതി ഇപ്പോൾ 14 ചാർജുകൾ ചുമത്തിയിരിക്കുന്നത്. അതായത് മൂന്ന് ഇരകളുമായി ബന്ധപ്പെട്ടതാണ് ഈ 14 ചാർജുകൾ. അതിന് പുറമെ മറ്റ് രണ്ട് കേസുകളുമായി ബന്ധപ്പെട്ട് ചുമത്തപ്പെട്ട രണ്ട് ചാർജുകൾ കൂടി കണക്കാക്കുമ്പോൾ മൊത്തം 16 ചാർജുകളാണ് ചുമത്തിയിരിക്കുന്നത്.
ബാലകൃഷ്ണനുമായി ബന്ധപ്പെട്ട കേസുകളിൽ മൂന്ന് ആഴ്ചത്തെ വിചാരണയ്ക്ക് ശേഷമാണ് ഇദ്ദേഹത്തെ തടവിലിടാൻ കോടതി തീരുമാനിച്ചിരിക്കുന്നത്. സൗത്ത് ലണ്ടനിലെ ഇയാളുടെ വീട് കേന്ദ്രീകരിച്ച് മൂന്ന് ദശാബ്ദത്തിനിടെ നടന്ന ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യങ്ങളാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്.ബാലകൃഷ്ണൻ തന്റെ അനുയായികളെ കൊണ്ട് നിർബന്ധപൂർവം എഴുതിച്ചിരുന്ന ഡയറികൾ നിർണായക തെളിവുകളായി വർത്തിക്കുകയായിരുന്നു. ബാലകൃഷ്ണനെ ജയിലിൽ അടയ്ക്കാനുള്ള തീരുമാനത്തോട് പബ്ലിക് ഗാലറിയിലിരുന്ന മുൻ കൾട്ട് മെമ്പറും കടുത്ത ആരാധികയുമായ ജോസി ഹെറിവാൽ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. നിങ്ങൾ ഒരു നിഷ്കളങ്കനായ മനുഷ്യനെ ജയിലിലിടുന്നുവെന്ന് പറഞ്ഞാണ് ഇവർ അലറി വിളിച്ചതെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ തനിക്ക് ആശ്വാസം തോന്നുന്നുവെന്നും അവസാനം നീതി ജയിച്ചിരിക്കുന്നുവെന്നാണ് ബാലകൃഷ്ണന്റെ മകൾ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.
തികച്ചും മനുഷ്യത്വരഹിതമായിട്ടായിരുന്നു ബാലകൃഷ്ണൻ ദൈവം ചമഞ്ഞ് തന്റെ അനുയായികളെ പലവിധത്തിൽ ചൂഷണം ചെയ്തിരുന്നതെന്നായിരുന്നു വിചാരണയിൽ തെളിഞ്ഞിരിക്കുന്നത്. തന്റെ ഭാര്യ പുറത്ത് പോകുന്ന വേളയിൽ ഇയാൾ കൾട്ട് മെമ്പർമാരെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും മുതലെടുക്കുകയുമായിരുന്നു. ചെറിയ തെറ്റുകൾക്ക് പോലും ഇയാൾ പുത്രിയെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നു. പാട്ട് പാടുന്നതിന് പോലും മകൾക്ക് കൊടി യ പീഡനമാണ് ഏറ്റുവാങ്ങേണ്ട്ി വന്നിരുന്നത്.തന്റെ അച്ഛനെതിരെയുള്ള നീക്കത്തിന് കരുത്ത് പകർന്നതും പിന്നീട് ഈ മകൾ തന്നെയായിരുന്നു. ഉരുക്കുമുഷ്ടിയുപയോഗിച്ചായിരുന്നു കൾട്ട് ലീഡറായ ബാലകൃഷ്ണൻ തന്റെ കമ്മ്യൂൺ ഹൗസ് അടക്കി വാണിരുന്നത്.തന്നെ കൂട്ടിലിട്ട കിളിയെപ്പോലെ മൂന്ന് ദശാബ്ദക്കാലം പീഡിപ്പിച്ചിട്ടുണ്ടെങ്കിലും തനിക്ക് അച്ഛനോട് ക്ഷമിക്കാൻ സാധിക്കുമെന്നാണ് മകളായ ഫ്രാൻ പറയുന്നത്.
എന്നാൽ തനിക്ക് മുകളിൽചുമത്തപ്പെട്ട കേസുകളെല്ലാം ബാലകൃഷ്ണൻ നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്. താൻ മകളെ വളരെ സ്നേഹത്തോടെയാണ് വളർത്തിയിട്ടുള്ളതെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ പിന്നീട് തെളിവുകൾ പരിശോധിച്ച കോടതി ഇയാൾ കുറ്റകാരനാണെന്ന് കണ്ടെത്തുകയായിരുന്നു. തന്റെ മകളുമായുള്ള ബന്ധം ആരോപിച്ച് ഇയാൾ ഒരു 16കാരനെ അനധികൃതമായി തടവിലിടുകയും ചെയ്തിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.ജനുവരിയിൽ തടവ് ശിക്ഷ ആരംഭിക്കുന്നത് വരെ ബാലകൃഷ്ണനെ റിമാൻഡിൽ വയ്ക്കാനാണ് ജഡ്ജായ ഡെബോറാഹ് ടൈലർ ഉത്തരവിട്ടിരിക്കുന്നത്. വിചാരണയുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ 3000ത്തിൽ അധികം രേഖകളാണ് പരിശോധിച്ചിരുന്നത്. 34 വർഷക്കാലം ബാലകൃഷ്ണൻ എഴുതിയ ഡയറികളും ഇതിന്റെ ഭാഗമായി പരിശോധിച്ചിരുന്നു. താൻ ഇരകളെ പ ീഡിപ്പിച്ചതിന്റെ നേർ ചിത്രം ഇയാൾ ഈ ഡയറികളിലൂടെ വെളിപ്പെടുത്തുന്നുണ്ട്.കൾട്ടിൽ വച്ച് മരണമടഞ്ഞ രണ്ട് സ്ത്രീകളുടെ മരണത്തെക്കുറിച്ച് വീണ്ടും അന്വേഷണം നടത്തണമെന്നുള്ള ആവശ്യവും പൊലീസിന് മുന്നിൽ ഉയർന്ന് വന്നിട്ടുണ്ട്.വീട്ടുതടങ്കലിൽ നിന്നും രക്ഷപ്പെടുന്നത് വരെ ഇദ്ദേഹത്തിന്റെ മകൾക്ക് ബാലകൃഷ്ണൻ തന്റെ അച്ഛനാണെന്നറിയില്ലായിരുന്നില്ലത്രെ. തടവുകാലത്ത് പുസ്തകങ്ങൾ വായിച്ചാണ് ഫഅരാൻ കാലം കഴിച്ചിരുന്നത്.മൂന്ന് ദശാബ്ദക്കാലത്തിനിടെ ബാലകൃഷ്ണൻ അതിവിദഗ്ധമായാണ് അധികൃതരുടെ നിരീക്ഷണത്തിൽ പെടാതെ കഴിഞ്ഞിരുന്നത്. തന്റെ അനുയായികളെയും രഹസ്യമാക്കി വയ്ക്കുന്നതിൽ ഇയാൾ വിജയിച്ചിരുന്നു.മകളെക്കുറിച്ച് പുറംലോകം അറിയരുതെന്ന് ഇദ്ദേഹത്തിന് കടുത്ത നിർബന്ധമായിരുന്നു. അതിനാൽ മകൾക്ക് വോട്ടവകാശം പോലും ഇയാൾ നിഷേധിച്ചിരുന്നു. ജനനസർട്ടിഫിക്കറ്റ് മാത്രമാണ് മകൾക്കുള്ള ഏക ഔദ്യോഗിക രേഖ.
1963ൽ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ പഠിക്കാനെത്തിയ ബാലകൃഷ്ണൻ 1970കളിലാണ് കമ്മ്യൂണിസ്റ്റ് കലക്ടീവ് ബ്രിക്സ്ടണിലെ ബുക്ക്ഷോപ്പിൽ ആരംഭിക്കുന്നത്. ഇവിടെ ചൈനീസ് പുസ്തകങ്ങളും ചൈനീസ് പത്രമായ സിൻഹുവയും മാത്രമായിരുന്നു വിറ്റിരുന്നത്. ബാലകൃഷ്ണനും ഭാര്യ ചന്ദയും മറ്റ് അടുത്ത അനുയായികളും ചേർന്നാണ് മറ്റ് കടുത്ത ഇടത്പക്ഷ ആശയക്കാരെ റിക്രൂട്ട് ചെയ്ത് കമ്മ്യൂൺ സ്ഥാപിച്ചിരുന്നത്. ബാലകൃഷ്ണൻ സ്വയം പാർട്ടി സെക്രട്ടറിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ബൂർഷ്വാ സംസ്കാരത്തിനെതിരെ പോരാടാൻ ഒരു വനിതാ പോരാളി കേഡറിനെ സൃഷ്ടിക്കുകയും തങ്ങളുടെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച ഇവർ നിരവധി വനിതകളെ ഇതിനായി റിക്രൂട്ട് ചെയ്യുകയുമുണ്ടായി.തന്റെ അനുയായികളെ കടുത്ത നിയമത്താൽ അടക്കി ഭരിച്ച ബാലകൃഷ്ണൻ ഇത്തരത്തിൽ വളരെ രഹസ്യമായി് തന്റെ കമ്മ്യൂൺ മൂന്ന് ദശാബ്ദക്കാലം നടത്തുകയും പലവിധ ചൂഷണങ്ങൾക്ക് വേദിയൊരുക്കുകയുമായിരുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്.
Stories you may Like
- കൊല്ലപ്പെട്ട മാവോയിസ്റ്റ് കവിത കീഴടങ്ങിയ ലിജേഷിന്റെ ഭാര്യ
- അയ്യൻകുന്ന് പഞ്ചായത്തിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
- മാവോയിസ്റ്റ് പോസ്റ്റർ: കണ്ണൂർ റൂറലിൽ പൊലീസ് സുരക്ഷ
- ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ; തിരുനെല്ലിയിലെ പോസ്റ്ററിൽ അന്വേഷണം
- വനപാലകർക്കെതിരെ വെടിയുതിർത്ത മാവോയിസ്റ്റ് സംഘത്തിലെ സ്ത്രീയാണ്?
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍