ഡിവൈഎഫ്ഐ സമ്മേളനത്തിന്റെ പോസ്റ്ററുകളിൽ ദീപാ നിശാന്ത് മാത്രമല്ല; നൗഷാദും ഗുലാം അലിയും അമീർഖാനും സച്ചിദാനന്ദനും ഇടംപിടിച്ചു: ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിവാദ പോസ്റ്ററിന്റെ പേരിൽ ദീപാ നിഷാന്തിനോട് മാപ്പു പറഞ്ഞ് മലപ്പുറം ജില്ലാ കമ്മിറ്റി
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: ഡിവൈഎഫ്ഐ പൊന്നാനി ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് സൈബർലോകത്ത് പ്രചരിപ്പിച്ച ഫേസ്ബുക്ക് പോസ്റ്ററിനെതിരെ കേരളവർമ്മ കോളേജിലെ അദ്ധ്യാപിക ദീപാ നിശാന്ത് രംഗത്തെത്തിയതോടെ വിശദീകരണവുമായി സംഘടനയുടെ ജില്ലാകമ്മിറ്റി രംഗത്തെത്തി. തന്റെ ചിത്രം അനുമതിയില്ലാതെ പ്രചരിപ്പിച്ചതിന് എതിരെയായിരുന്നു ദീപാ നിശാന്തിന്റെ പോസ്റ്റർ. എന്നാൽ പ്രിന്റ് ചെയ്യാതെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉപയോഗിക്കാൻ വേണ്ടയായിരുന്നു ഇത്തരമൊരു പോസ്റ്റർ തയ്യാറാക്കിയത്. ഇങ്ങനെ പോസ്റ്റർ തയ്യാറാക്കിയപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ വിലയിരത്തൽ. എന്നാൽ ദീപാ നിശാന്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രതികരിച്ചതോടെ ജില്ലാകമ്മിറ്റി അംഗങ്ങൾ സംഭവത്തിൽ മാപ്പു ചോദിച്ച് രംഗത്തെത്തി.
ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട വാർത്തയിൽ നിറഞ്ഞു നിന്ന വ്യക്തികളെയും അവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയായിരുന്നു ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് സമ്മേളനത്തിന്റെ പോസ്റ്ററുകൾ തയ്യാറാക്കിയത്. ഇത് പ്രിന്റ് ചെയ്യുകയും ചെയ്തിരുന്നില്ല. ദീപാ നിശാന്തിനെ കൂടാതെ കോഴിക്കാട് മാൻഹോളിൽ വീണ് മരിച്ച നൗഷാദ്, അസഹിഷ്ണുതാ വിവാദത്തിൽ പ്രതികരിച്ച് അമീർഖാൻ, കവി സച്ചിദാനന്ദൻ, പാക് ഗായകൻ ഗുലാം അലി, നരേന്ദ്ര ധപോൽക്കറും, ഗോവിന്ദ് പൻസാരയും, കൽബുർഗി തുടങ്ങിയവരുടെ ചിത്രങ്ങൾ സഹിതമുള്ള പോസ്റ്ററും ഉൾപ്പെടുത്തിയിരുന്നു. ഇത് കൂടാതെ യുവകായികതാരങ്ങളുടെ ചിത്രങ്ങളും ഡിവൈഎഫ്ഐ ഉപയോഗിച്ചിരുന്നു.
ഫാസിസത്തിന് എതിരായ പോരാട്ടമെന്ന നിലയിലായിരുന്നും ഇത്തരം പോസ്റ്ററുകൾ. എന്നാൽ തന്റെ പടം വച്ചതിൽ രോഷകുലയായി ദീപാ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെ അവരോട് നിരുപാധികം മാപ്പു പറഞ്ഞ ഡിവൈഎഫ്ഐ നേതാക്കൾ പോസ്റ്റർ വെക്കാനിടയായ സാഹചര്യവും വിശദീകരിച്ചു. ഡിവൈഎഫ്ഐ ജില്ല സെക്രറ്റെറിയെറ്റ് അംഗം ടി.മുഹമ്മദ് ബഷീർ ഇതേക്കുറിച്ച് ഫേസ്ബുക്കിലൂടെ നടത്തിയ അഭിപ്രായം ഇങ്ങനെയാണ്:
പ്രിയപ്പെട്ട ദീപ ടീച്ചർ,
വാക്കുകൾ മുറിഞ്ഞു പോകുന്നതിനു മുൻപ് തന്നെ ഹൃദയത്തിൽ തൊട്ട് DYFI സംഘടനക്കു വേണ്ടി നിരുപാധികമായി മാപ്പ് അപേക്ഷിക്കുന്നു...DYFI യുടെ പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ ചുമതലയുള്ള, ജില്ല സെക്രട്ടറിയേറ്റ് അംഗം നിലയിൽ ടീച്ചർക്ക് നേരിട്ട മാനസികവിഷമത്തിന് ക്ഷമ ചോദിക്കുന്നു... ഇത്തരത്തിൽ ഒരു ബോർഡോ പോസ്റ്ററോ DYFI പൊന്നാനി ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി ഞങ്ങൾ പ്രിന്റു ചെയ്തു പ്രദർശിപ്പിച്ചിട്ടില്ല...ഓൺലൈൻ മാദ്ധ്യമങ്ങളിൽ സംഘടനയുമായി ബന്ധമുള്ള ആരോ രൂപകൽപ്പന ചെയ്തുപോയ ഒരു പോസ്റ്റർ ആണ് ഇത്...അങ്ങിനെ ചെയ്തു പോയാലും തീർച്ചയായും ഈ സംഘടനക്കു അതിനുഉത്തരവാദിത്വമുണ്ട്.. അറിഞ്ഞപ്പോൾ തന്നെ, ആ നിമിഷം ഞങ്ങളത് പിൻവലിച്ചിട്ടുണ്ട്...തെരുവിൽ പത്തിടത്ത് കാൽ നാട്ടി വെക്കുന്നതിനെക്കാൾ
അപകടകരമാണ്, അഥവാ തിരുത്താൻ കഴിയാത്തതാണ് സൈബർ തെരുവ് എന്ന് ചെയ്തു പോയ പ്രവർത്തകന് ചിന്തിക്കാൻ കഴിയാതെ പോയി.. ആയിരക്കണക്കിന് കുട്ടികൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു നൽകിയ അദ്ധ്യാപികയെന്ന നിലയിൽ, ചെയ്യുന്ന തെറ്റുകൾക്ക് കുട്ടികൾക്ക് മാപ്പ് നല്‍കുന്നത് പോലെ, DYFI സംഘടനയുടെ ഈ അവിവേകത്തെ
പൊറുക്കണമെന്ന് സ്നേഹാദരങ്ങളോടെ അഭ്യർത്ഥിക്കുന്നു...അവരെ തിരുത്തുന്ന പോലെ ഞങ്ങളെയും തിരുത്താനുള്ള അവകാശം ഏതു നിലയിലും ടീച്ചർക്കുണ്ട്... സദയം ക്ഷമിക്കണം....
ആദരപൂർവ്വം
ടി മുഹമ്മദ് ബഷീർ
ജില്ല സെക്രറ്റെറിയെറ്റ് അംഗം
DYFI മലപ്പുറം ജില്ലകമ്മിറ്റി.
ഫാസിസത്തിന് എതിരായ പോസ്റ്റർ എന്ന നിലയിലാണ് ഇത്തരമൊരു പോസ്റ്റർ ഡിവൈഎഫ്ഐ തയ്യാറാക്കിയത്. ഇതാദ്യമായല്ല, ഡിവൈഎഫ്ഐ ഇത്തരം പോസ്റ്ററുകൾ തയ്യാറാക്കുന്നത്. സദ്ദാം ഹുസൈന്റെ ചിത്രം പോലും മുമ്പ് ഡിവൈഎഫ്ഐ സമ്മേളന പോസ്റ്ററുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഷൊർണ്ണൂരിൽ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ ചിത്രവും ഡിവൈഎഫ്ഐ ഉപയോഗിച്ചിട്ടുണ്ട്. ദീപാ നിശാന്തിന്റെ പ്രതികരണം അൽപ്പം രൂക്ഷമായി പോയി എന്ന വിലയിരുത്തൽ ചിലർ പ്രകടിപ്പിക്കുന്നുമുണ്ട്. ദീപാ നിശാന്തിന്റെ ഫേസ്ബുക്കിലെ പടം തന്നെയാണ് സംഘടന പോസ്റ്ററിന് വേണ്ടി ഉപയോഗിച്ചത്. അവരുടെ പ്രതികരണത്തോടെയാണ് വിഷയം കൂടുതൽ വിവാദമായതെന്നും അഭിപ്രായപ്പെടുന്നു. എങ്കിലും അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിന് നിരുപാധികമായി തന്നെ സംഘടന മാപ്പു പറയുന്നുണ്ട്.
പ്രിയപ്പെട്ട ദീപ ടീച്ചർ,വാക്കുകൾ മുറിഞ്ഞു പോകുന്നതിനു മുൻപ് തന്നെ ഹൃദയത്തിൽ തൊട്ട് DYFI സംഘടനക്കു വേണ്ടി നിരുപാധികമായ...
Posted by Basheer Muhamed on Friday, December 4, 2015
സംഘടന മാപ്പു പറഞ്ഞതോടെ അതിന്മേൽ വിശദീകരണവുമായി ദീപ നിശാന്ത് ഫേസ്ബുക്കിൽ വീണ്ടും പോസ്റ്റിട്ടു. സംഘടനയിലെ ഒരു വ്യക്തിയുടെ കൈപ്പിഴയ്ക്ക് പോലും ഉത്തരവാദിത്വമേറ്റെടുത്ത് ഏറ്റവും മാന്യമായി പ്രതികരിച്ച ഡിവൈഎഫ്ഐ നേതൃത്വത്തെ ബഹുമാനിക്കുന്നുവെന്ന് ദീപ നിശാന്ത് പറഞ്ഞു. പുരോഗമനാത്മകമായ ഏതു നിലപാടിലും സർവപിന്തുണയുമായി ഞാൻ തുടർന്നും കൂടെയുണ്ടായിരിക്കും. തള്ളിപ്പറഞ്ഞത് ഡിവൈഎഫ്ഐ. എന്നസംഘടനയെയല്ല, ആ പോസ്റ്ററിനെ മാത്രമാണെന്നും ദീപാ നിശാന്ത് വ്യക്തമാക്കി.
തിരുത്തും എന്നുറപ്പുള്ളതുകൊണ്ടു തന്നെയാണ് ചില തെറ്റുകൾ ചൂണ്ടിക്കാട്ടുന്നത്.ആ ഉറപ്പ് ഒരു ശുഭപ്രതീക്ഷ തന്നെയാണ്. പ്രതീക്ഷ ...
Posted by Deepa Nisanth on Saturday, December 5, 2015
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍