സിറിയയും ഇറാഖും തകർത്താലും ഐസിസ് ഇല്ലാതാവില്ല; അനേകം രാഷ്ട്രങ്ങളിലേക്ക് പടർന്ന് കഴിഞ്ഞു; ബ്രിട്ടൻ അടക്കമുള്ളിടങ്ങളിൽ ജൈവായുധ പ്രയോഗം ഉണ്ടായേക്കും
ഐസിസിനെതിരെ സിറിയയിൽ റഷ്യയുടെ നേതൃത്വത്തിലുള്ള ആക്രമണം ആരംഭിച്ചതിന് ശേഷം ഐസിസ് തകർച്ചയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയാണെന്നത്. സത്യമാണ്. അവരുടെ പല ശക്തി കേന്ദ്രങ്ങളും ഈ ആക്രമണത്തിൽ തകർന്ന് തരിപ്പണമാവുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നേതൃത്വത്തിൽ ഇറാഖിലും സിറിയയിലും നടത്തുന്ന ആകമണവും ഐസിസിനെ വട്ടം കറക്കുന്നുണ്ട്. പാരീസാക്രണമത്തിന് ശേഷം ഫ്രാൻസും തങ്ങളുടെ ഐസിസ് വേട്ട ഇരട്ടിയാക്കി വർധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ബ്രിട്ടനും ജർമനിയും ഭീകര വേട്ടയ്ക്കായി സിറയയിലും ഇറാഖിലും അടുത്തിടെ ഇറങ്ങിയതും ഐസിസിന് വൻ തിരിച്ചടിയാണേകിയിരിക്കുന്നത്.
ഇത്തരത്തിൽ വിവിധ ശക്തികൾ വളഞ്ഞാക്രമിക്കാൻ തുടങ്ങിയതോടെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടന കുറച്ച് കാലത്തിനുള്ളിൽ പൂർണമായും ഇല്ലാതാവുമെന്നാണ് ഭൂരിഭാഗം പേരും ആശ്വാസം കൊള്ളുന്നത്. എന്നാൽ അത് വെറും വ്യാമോഹം മാത്രമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. അതായത് സിറിയയും ഇറാഖും തകർത്താലും ഐസിസ് ഇല്ലാതാവില്ലെന്ന് ചുരുക്കം. ഐസിസ് ഇപ്പോൾ ഈ രാഷ്ട്രങ്ങൾക്ക് പുറമെ മറ്റനേകം രാജ്യങ്ങളിലേക്കും വ്യാപിച്ചതാണിതിന് കാരണം. സിറിയയിൽ നിന്നും ഇറാഖിൽ നിന്നും തങ്ങളുടെ ആസ്ഥാനം യെമനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഐസിസുകാർ മാറ്റാനുള്ള നീക്കങ്ങൾ ആരംഭിച്ചുവെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ട് വ്യക്തമായ സൂചനയേകിയിരുന്നു. ഇതിന് പുറമെ പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്കെതിരെ ആക്രമണങ്ങൾക്കുള്ള ശക്തമായ തിരിച്ചടി നൽകാനായി ഐസിസ് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ മാരകമായ ജൈവായുധ പ്രയോഗം നടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന യൂറോപ്യൻ പാർലിമെന്റ് രേഖ മുന്നറിയിപ്പേകുന്നത്.പാരീസാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ നിരൂപകനായ ബീട്രിക്സ് ഇമെൻകാംപ് ആണ് ഈ രേഖ സമാഹരിച്ചിരിക്കുന്നത്.
പടിഞ്ഞാറൻ രാജ്യങ്ങളെ മുച്ചൂടും സംഹരിക്കാനായി ജൈവായുധങ്ങൾക്ക് പുറമെ ഐസിസ് ഐസിസുമാർ കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, അല്ലെങ്കിൽ ന്യൂക്ലിയർ(സിബിആർഎൻ) മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്ക് ഒരുങ്ങുകയാണെന്നും യൂറോപ്യൻ പാർലിമെന്റ് മുന്നറിയിപ്പേകുന്നുണ്ട്. ഇത്തരം അതിസംഹാരശേഷിയുള്ള ആധുനിക പടക്കോപ്പുകൾ തയ്യാറാക്കാനായി
ഐസിസ് കെമിസ്ട്രി, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ വിദഗ്ധരായവരുടെ റിക്രൂട്ടിംഗും ആരംഭിച്ചിട്ടുണ്ട്. ആഗോള തലത്തിലെ യുദ്ധങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന വിനാശകാരികളായ ആയുധങ്ങൾ തങ്ങൾ ഭാവിയിൽ നടത്തുന്ന ആക്രമണങ്ങളിൽ ഉപയോഗിക്കാൻ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നുണ്ടെന്നതിന്റെ തെളിവുകൾ പരക്കെ ആശങ്കയുണർത്തുന്നുണ്ട്.അടുത്തിടെ വെളിച്ചത്ത് വന്ന ഐസിസ് രേഖയിൽ നിന്നാണീ പദ്ധതികളെക്കുറിച്ചുള്ള രഹസ്യങ്ങൾ പുറത്ത് വന്നിരുന്നത്.
പാരീസ് ആക്രമണത്തിന് ശേഷമായിരുന്നു ഈ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശമെത്തിയത്. അപകടകാരിയായ ഡബ്ല്യൂഎംഡി മെറ്റീരിയൽ ഐസിസ് യൂറോപ്പിലേക്ക് ഇതിനായി രഹസ്യമായി എത്തിച്ചിട്ടുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. വരുംകാലത്തുണ്ടാകാൻ സാധ്യതയുള്ള തീവ്രവാദ ആക്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്ക് വയ്ക്കുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾ പരാജയപ്പെട്ടാൽ അത് ഐസിസ് ചൂഷണം ചെയ്ത് ആക്രമണം നടത്തുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണ ഭീഷണി ദിനം പ്രതി വർധിച്ച് വരുന്ന ഈ കാലഘട്ടത്തിൽ ഒരു ഭീകരാക്രമണം ഉണ്ടായാൽ എങ്ങിനെ നേരിടണമെന്നതിനെക്കുറിച്ച് ബ്രിട്ടീഷ് പൊലീസ് സേനകൾ കടുത്ത പരിശീലനം നടത്തുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് രാസായുധങ്ങളും ജൈവായുധങ്ങളും അണ്വായുധങ്ങളും ഉപയോഗിച്ച് കടുത്ത ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ വിവിധ രാജ്യങ്ങളിലെ ഗവൺമെൻരുകൾ മുൻകൈയെടുക്കണമെന്നാണ് യൂറോപ്യൻ യൂണിയൻ റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം.
ഐസിസ് ഭീഷണിയുയർത്തുന്നുണ്ടെന്ന് എല്ലാവർക്കുമറിയാമെങ്കിലും യൂറോപ്യൻ പൗരന്മാർ വേണ്ടത്ര ബോധവാന്മരല്ലെന്നും എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഭീകരർ ഏത് തരത്തിലുള്ള ആക്രമണത്തിനും മുന്നിട്ടിറങ്ങുമെന്ന കാര്യം യൂറോപ്യന്മാർ ഗൗരവപരമായി കാണണമെന്നും അതിനെ നേരിടാനുള്ള ജാഗ്രത പുലർത്തുകയും വേണമെന്നാണ് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ദശാബ്ദത്തിനിടെ യൂറോപ്പ് ഭൂഖണ്ഡം അനുഭവിക്കാനിരിക്കുന്ന രക്തരൂക്ഷിതമായ ആക്രമണങ്ങളായിരിക്കും ഐസിസ് ഇവിടെ നടത്തുകയെന്നാണ് യൂറോപോൾ തലവനായ റോബ് വെയിൻ റൈറ്റ് മുന്നറിയിപ്പേകുന്നു.പാരീസാക്രമണത്തിന് ശേഷം യൂറോപ്പുകാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളാണെന്നും എന്നാൽ ഇസ്ലാമിക് സ്റ്റേറ്റിന് ധനവും ആൾബലവും ധാരാളമുണ്ടെന്നും അവർ അത് ഫലപ്രദമായി കൂട്ടിയിണക്കി ശക്തിപ്പെട്ട് യൂറോപ്പിൽ സജീവമാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഓൺലൈനിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഐസിസ് ലോകമാകമാനം നിന്നും നിരവധി പേരെ തങ്ങളുടെ പ്രസ്ഥാനത്തിലേക്ക് നേരത്തെ തന്നെ ആകർഷിച്ചിരുന്നു. അതുവഴി വിവിധ രാജ്യങ്ങളിൽ സംഘടനയ്ക്ക് വേരോട്ടമുണ്ടാക്കാൻ അവർക്ക് നേരത്തെ തന്നെ സാധിച്ചിട്ടുണ്ട്. ഇതിലൂടെ അവിടങ്ങളിൽ നിന്നെല്ലാം നൂറുകണക്കിന് പേർ ഐസിസിൽ പ്രവർത്തിക്കാനും പരിശീലനം നേടുവാനും വേണ്ടി സിറിയയിലും ഇറാഖിലും എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ സഖ്യശക്തികളുടെ ആക്രമണത്തെ തുടർന്ന് ഇറാഖിലും സിറിയയിലും പിടിച്ച് നിൽക്കാൻ പാടുപെടുന്ന ഐസിസ് ഇത്തരം വേരോട്ടം പരമാവധി പ്രയോജനപ്പെടുത്തി വിവിധ രാജ്യങ്ങളിലേക്ക് തങ്ങളുട പ്രവർത്തനം വ്യാപിപ്പിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ വിശ്വസ്ത പ്രവർത്തകരുടെ സഹായത്തോടെ അവിടങ്ങളിലെല്ലാം തങ്ങളുടെ ബ്രാഞ്ച് സ്ഥാപിക്കാനാണ് ഐസിസ് ഇപ്പോൾ കിണഞ്ഞ് പരിശ്രമിക്കുന്നത്. ഇങ്ങനെ വരുമ്പോൾ ഇറാഖിൽ നിന്നും സിറിയയിൽ നിന്നും വേര് പിഴുതെറിഞ്ഞാലും ഐസിസിനെ പൂർണമായും ഇല്ലാതാക്കാനാവില്ലെന്നുറപ്പാണ്. സിറിയയിൽ നടത്തി വരുന്ന ജിഹാദ് പരാജയപ്പെടുമെന്ന് ഏറെക്കൂറെ ഉറപ്പായതോടെ കളം മാറ്റി ചവിട്ടാനാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ തീരുമാനമെന്നാണ് സൂചന. ഇതിനെത്തുടർന്ന് സിറിയയിൽ നിന്നും ഇറാഖിൽ നിന്നും ഐസിസ് ഭീകരർ മറ്റ് പല രാജ്യങ്ങളിലേക്കും കടന്നുവെന്നും റിപ്പോർട്ടുണ്ട്.
ഐസിസിന് കൂടുതൽ അനുയായികളുള്ള രാജ്യങ്ങളിലൊന്ന് ബ്രിട്ടനാണ്. ഇവിടെ നിന്നും 800 ബ്രിട്ടീഷുകാർ ഐസിസിന് വേണ്ടി പോരാടാൻ സിറിയയിലേക്ക് പോയതായി കഴിഞ്ഞ മാസം സ്ഥിരീകരിക്കപ്പെട്ടിരുന്നു.ഇവരിൽ 400 പേർ ഇപ്പോൾ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് ഡിഫെൻസ് റിവ്യൂ മുന്നറിയിപ്പേകുന്നത്. അവർ ഏത് നിമിഷവും ഇവിടെ കടുത്ത ആക്രമണങ്ങൾ നടത്താൻ ഒരുങ്ങുന്നുവെന്നും ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു പോൾ ഫലമനുസരിച്ച് ബ്രിട്ടനിലെ മുസ്ലിം യുവാക്കൾക്ക് ഐസിസിനോട് സ്നേഹവും സഹതാപവുമേറെയാണെന്നും തെളിഞ്ഞിട്ടുണ്ട്.
ബ്രിട്ടനിലെ 18 മുതൽ 34 വയസ് വരെയുള്ള മുസ്ലീങ്ങളിൽ നാലിലൊന്ന് പേരും ബ്രിട്ടീഷ് ജിഹാദികളെ പിന്തുണയ്ക്കുന്നുവെന്നാണ് സൺ പത്രം നടത്തിയ പോളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ എല്ലാ പ്രായത്തിലുമുള്ള അഞ്ചിൽ ഒരാൾ എന്ന തോതിൽ സിറിയയിൽ പൊരുതുന്ന ബ്രിട്ടീഷ് ജിഹാദികളെ പിന്തുണയ്ക്കുന്നവരാണെന്നും തെളിഞ്ഞിട്ടുണ്ട്. ങ്ങൾക്ക് വേണ്ടി കൂടിയാണ് ഇവർ സിറിയയിൽ പോയി കഷ്ടപ്പെട്ട് പൊരുതുന്നതെന്ന് ബ്രിട്ടനിലെ ഈ മുസ്ലീങ്ങൾ തിരിച്ചറിയുുന്നുണ്ടത്രെ. പാരീസാക്രണത്തിന് ശേഷമാണീ പോൾ നടത്തിയിരിക്കുന്നത്.
ബെൽജിയമാണ് ഐസിസിന് അനുയായികളേറെയുള്ള മറ്റൊരു യൂറോപ്യൻ രാജ്യം. പാരീസാക്രമണത്തിൽ നിർണായക പങ്ക് വഹിച്ച ഭീകരരെല്ലാം സിറിയയിിൽ നിന്നും മടങ്ങിയ ബെൽജിയം ഭീകരരായിരുന്നു. അതിന് ശേഷം 16ഐസിസിസ് അനുയായികളെ ബെൽജിയത്തിൽ വച്ച് അറസ്റ്റ് ചെയ്യുകയുമുണ്ടായിരുന്നു. പാരീസാക്രണത്തിന് ഫ്രാൻസിലുള്ള തദ്ദേശീയരായ ഐസിസുകാരും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഫ്രാൻസിൽ ജനിച്ച് വളർന്ന് ഭീകരരായവർ പാരീസാക്രമണത്തിന് ശേഷം തുറന്ന ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഫ്രാൻസിലെ നഗരങ്ങളിൽ ബോംബ് വർഷിക്കുമെന്നാണിവർ ഭീഷണി മുഴക്കിയിരിക്കുന്നത്.ഫ്രാൻസിൽ അധികം വൈകാതെ പുതിയ ആക്രമണ പരമ്പരകൾ തീർക്കുമെന്ന പുതിയ ഭീഷണിയുമായാണ് ഫ്രഞ്ച് ഐസിസ് ഭീകരർ രംഗത്തെത്തിയിരിക്കുന്നത്.അതിന് 24 മണിക്കൂർ മുമ്പ് ഈഫൽ ഗോപുരം നിലംപതിച്ച്കിടക്കുന്ന സിനിമാദൃശ്യം ഉപയോഗിച്ചുള്ള മറ്റൊരു വീഡിയോയും അവർ പുറത്തിറക്കിയിരുന്നു. നിങ്ങളുടെ രാജ്യത്തെ തകർക്കാൻ ഞങ്ങൾ വരുന്നുവെന്നാണ് മുഖം മൂടി ധരിച്ച് തോക്കേന്തിയ ഒരു ഐസിസ് ഭീകരൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയിലൂടെ ഭീഷണി മുഴക്കിയിരുന്നത്.
അമേരിക്കയിലും ഐസിസിന് അനുയായികളുണ്ടെന്നാണ് കഴിഞ്ഞ ദിവസം കാലിഫോർണിയയിൽ നടന്ന കൂട്ടക്കൊല വെളിപ്പെടുത്തുന്നത്. കൊലയാളികളായ മുസ്ലിം ദമ്പതികൾ കടുത്ത ഐസിസ് അനുഭാവികളായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ ന്യൂയോർക്ക് സിറ്റിയിലും യുസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലും ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടുള്ള വീഡിയോകൾ കഴിഞ്ഞയാഴ്ച ഐസിസ് പുറത്തിറക്കിയിരുന്നു.പാരീസിൽ നിന്ന് തങ്ങൾ ആക്രമണം തുടങ്ങിയെന്നും വൈറ്റ് ഹൗസിനെ തകർത്തുകൊണ്ട് അത് അവസാനിപ്പിക്കുമെന്നും ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ഭീകരൻ മുന്നറിയിപ്പേകുന്നുണ്ട്. ഹംഗറിയിലും ഐസിസിന് നല്ല വേരോട്ടമാണുള്ളത്. ഹംഗറിയിലെ ആന്റി ടെറർ പൊലീസ് അവിടെ ബോംബ് നിർമ്മാണ ലബോറട്ടറി കണ്ടെത്തിയെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നു. ആധുനിക ഉപകരണങ്ങളാൽ സജ്ജീകരിച്ച ലബോറട്ടറിയാണ് കണ്ടെത്തിയതെന്നത് ആശങ്ക വർധിപ്പിക്കുന്നു. ഈ റെയ്ഡിനെ തുടർന്ന് തങ്ങൾ തീവ്രവാദികളായ മുസ്ലീങ്ങളെ അറസ്റ്റ് ചെയ്തുവെന്ന് എലൈറ്റ് സ്പെഷ്യൽ ഫോഴ്സ് ടീം വെളിപ്പെടുത്തുന്നു.
പാശ്ചാത്യ രാജ്യങ്ങൾ സിറിയയിലും ഇറാഖിലും ഐസിസിന് നേരെ വ്യോമാക്രമണം ശക്തിപ്പെടുത്തിയ സാഹചര്യത്തിൽ അവർ യെമനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും തങ്ങളുടെ കേന്ദ്രം മാറ്റിക്കൊണ്ടിരിക്കുകയാണെന്നതിന്റെ വ്യക്തമായ സൂചനകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നിരിക്കുന്നത്. അഫ്ഗാനിൽ താലിബാൻ കേന്ദ്രങ്ങൾ കീഴടക്കിക്കൊണ്ടാണ് ഐസിസ് ശക്തിപ്രാപിക്കുന്നത്.
ഈ ആഴ്ച താലിബാൻ നേതാവ് മുല്ല അക്തർ മൻസൂറിനെ ഐസിസ് ഭീകരർ വെടി വച്ച് കൊന്നുവെന്ന സൂചനകൾ പുറത്ത് വന്നിട്ടുണ്ട്. താലിബാൻ കമാൻഡർമാരുടെ ഒരു യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ഇയാൾ വെടിയേറ്റ് മരിച്ചത്. സിറിയയിൽ നിന്നും ഇറാഖിൽ നിന്നും 70 ഐസിസ് ഭീകരർ അഫ്ഗാനിലെത്തി ഇവിടെ തങ്ങളുടെ ബ്രാഞ്ച് ആരംഭിക്കാൻ പദ്ധതികൾ തയ്യാറാക്കിയെന്നും യുഎൻ വെളിപ്പെടുത്തിയിരുന്നു.ഐസിസ് ലോകവ്യാപകമാകുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്