ഈ ശബ്ദം കേട്ടാൽ അറിയാത്ത മലയാളികൾ ഉണ്ടോ ഈ ലോകത്ത്; ആശയും ബാലകൃഷ്ണനും വാ തുറന്നാൽ ആര് റേഡിയോ ഓഫ് ചെയ്യും? റേഡിയോ പരിപാടിയിലൂടെ സൂപ്പർസ്റ്റാറുകളായ ബാലകൃഷ്ണന്റേയും ആശാ ലതയുടേയും കഥ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: അറബ് രാഷ്ട്രങ്ങളിൽ മലയാളം സ്വകാര്യ റേഡിയോകൾക്കു ലഭിച്ച വൻ ജനപിന്തുണ പിന്നിട് കേരളത്തിലും റേഡിയോ വിപ്ലവത്തിന് ആവേശമായി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഏതാണ്ട് പന്ത്രണ്ടോളം സ്വകാര്യ എഫ്എം റേഡിയോ സ്റ്റേഷനുകളും അതിനെക്കാൾ കൂടുതൽ ഓൺലൈൻ റേഡിയോകളും അതിനോടൊപ്പം ആകാശവാണി എഫ്എം സ്റ്റേഷനുകളും ഇപ്പോൾ കേരളത്തിൽ നിലവിലുണ്ട്. ഇതിൽ ലോകമെമ്പാടുമുള്ള റേഡിയോ ആരാധകരെ സൃഷ്ടിക്കാൻ ജോയ് ആലുക്കാസ് റേഡിയോയിലൂടെയും ആകാശവാണി എഫ്എം നിലയത്തിലൂടെയും ജനപ്രിയമായ ഹലോ ജോയ് ആലുക്കാസ് എന്ന പ്രോഗ്രാമിന് സാധിക്കുനുണ്ട്.
ആശാ ലതയും ബാലകൃഷ്ണനും അവതാരകരാകുന്ന ഈ റേഡിയോ പരിപാടിക്ക് ഇത്രത്തോളം ജനപിന്തുണ കിട്ടാൻ കാരണം തികച്ചും ജനകീയമായ ഇവരുടെ അവതരണമാണ് എന്ന് ആശാലത പറയുന്നു. ഫോണിലൂടെയും കത്തിലൂടെയുമൊക്കെ ചിരി പടർത്തുന്ന ഇവരുടെ മധുര സംഭാഷണങ്ങളും അതിനോടൊപ്പം നിരവധി ആളുകളുടെ വിഷമങ്ങൾ മനസിലാക്കി ഒട്ടനവധി ചാരിറ്റി പ്രവർത്തങ്ങളും ഈ ജനപ്രിയ റേഡിയോ പ്രോഗ്രാമിലൂടെ നടക്കുന്നുണ്ട് .ആദ്യ സമയങ്ങളിൽ ഇതിന്റെ മുഴുവൻ ചുമതലയും താൻ ഒറ്റക്ക് കൊണ്ടുനടക്കുകയായിരുന്നു. പിന്നിട് ബാലകൃഷ്ണൻ എത്തുകയായിരുന്നു. പരസ്പരം ചോദ്യങ്ങളും കത്തുകളുടെ മറുപടികളും ആളുകളിലേക്ക് അങ്ങനെ എത്തുമ്പോൾ അത് കുടുതൽ ആവേശമായി.
പഴയ ആകാശവാണിയിലെ പോലെ എഴുത്ത് ഭാഷ ഉപയോഗിക്കാതെ ഇപ്പോഴത്തെ എഫ്എം റേഡിയോ ജോക്കികളെപ്പോലെ എന്തെങ്കിലും ഒന്ന് പറഞ്ഞു പോകാതെയും ഒരു പ്രത്യേക രീതിയിൽ വളരെ ജനകീയമാക്കാൻ നോക്കിയതാണ് ഈ പ്രോഗ്രാം ലോകം മുഴുവൻ ജനപ്രിയമാർജിക്കാൻ കാരണം എന്നാണ് ആശയുടെ വിലയിരുത്തൽ. പാട്ടു കേൾക്കാൻ മാത്രമാണ് എഫ്എം എന്നുള്ള കാഴ്ചപ്പാടുകൾ പല എഫ്എം റേഡിയോകളും കേരളത്തിൽ വിലയിരുത്തുമ്പോൾ കേൾവിക്കാരന്റെ സന്തോഷങ്ങളും വിഷമങ്ങളും ആശംസകളും ഒരുപോലെ പ്രാധാന്യം നൽകി എഴുത്ത് മൊഴിയിൽ നിന്നും വാക്ക്മൊഴിയിലൂടെ കൊണ്ടുപോകാൻ ഇവർ ശമിക്കുന്നത് എന്നതാണ് ഇവരെ ആളുകൾ ഇഷ്ടപ്പെടാൻ കാരണം.
മുംബൈയിൽ ജോലിയുള്ള ഭർത്താവിൽ നിന്നും ലഭിച്ച എയിഡ്സ് രോഗവും അഞ്ചു വയസുകാരിയായ മകളുടെ വിദ്യാഭാസ പ്രശ്നങ്ങളും ഓർത്തു ഭയന്ന് ഇവർക്കയച്ച ആത്മഹത്യാ കുറിപ്പും എയിഡ്സ് എന്ന വൈറസിനെ നശിപ്പിക്കാൻ നാളെ രാവിലെ ചിലപ്പോൾ കടുപിടുത്തത്തിനു സാധിച്ചേക്കാം എന്ന ഇവരുടെ മറുപടിയും ഈ വാർത്ത ഏറ്റെടുത്ത ശ്രോതാക്കളുടെ സഹായത്തോടെ പരിഹാരം കണ്ടെടുത്തതുമെല്ലാം ഇവരെ തികച്ചും ജാനകിയ റേഡിയോ ജോക്കികൾ ആക്കി മാറ്റി.
ശ്രോതാക്കൾക്ക് ഒരു അവതാരകർ എന്നതിലുപരി അവരുടെ സ്വന്തം ഒരാൾ എന്ന സാമീപ്യമായി മാറാൻ സാധിച്ചതാണ് കേൾവിക്കാരും ആരാധകരും കൂടുവാൻ ഒരു കാരണമായി ബാലകൃഷൻ കാണുന്നത്. വലിയ ഒറ്റപ്പെടലിൽ തങ്ങൾ അവർക്ക് ആശ്വാസം ആകാറുണ്ട് എന്നതാണ് ഇവരിൽ നിന്ന് കിട്ടുന്ന സ്നേഹപ്രകടനങ്ങൾ സൂചിപ്പിക്കുന്നതെന്ന് ആശയും ബാലാകൃഷണനും സമ്മതിക്കുന്നു. തങ്ങൾ ആശയും ബാലകൃഷ്ണനും ആണെന്ന് ആദ്യമായി തിരിച്ചറിഞ്ഞ ആരാധകരുടെ റെസ്പോൺസ് വളരെ വൈകാരികമായിരിക്കും. പലരും കെട്ടിപ്പിടിക്കുകയും കരയുകയും വരെ ചെയ്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു ബാലകൃഷ്ണൻ സമ്മതിക്കുന്നു.
1999 ൽ കേരള പ്രസ് അക്കാദമിയിൽ ജേർണലിസം പൂർത്തിയാക്കി ദുബായിൽ റേഡിയോ വാർത്ത വായനക്കാരനായിട്ടായിരുന്നു ബാലകൃഷ്ണന്റെ ആദ്യത്തെ റേഡിയോ കാൽവെയ്പ്. ഈ റേഡിയോയിൽ തന്നെ അന്ന് സായന്തനം എന്ന പ്രോഗ്രാം ആശാ ലതയോടൊപ്പം ചെയ്തു തുടങ്ങിയതാണ് ജീവിതത്തിൽ വഴിത്തിരിവാകുന്നത്. ഇവരുടെ സൗഹൃദത്തിന് ഇപ്പോൾ തന്നെ 19 വർഷത്തെ ആയുസുണ്ട്. ദുബായിൽ നിന്നു പിന്നീടു കേരളത്തിൽ ആകാശവാണി കൊച്ചി എഫ്എമ്മിൽ സ്പോൺസർ ചെയ്ത ആശ തുടങ്ങിവച്ച പ്രോഗ്രാമിലേക്ക് ബാലകൃഷ്ണനെയും പിന്നിട് ആശ ക്ഷണിക്കുകയായിരുന്നു.
പിന്നിട് ജോയ് ആലുക്കാസ് സ്വന്തമായി ഓൺലൈൻ റേഡിയോ തുടങ്ങിയപ്പോൾ ലോകം മുഴുവനും ആരാധകരായി. ഇവരുടെ കെമിസ്ട്രി വർക്കൗട്ട് ആകുന്നതിന്റെ പ്രധാന കാരണം ഇവർ രണ്ടും മലബാറുകാരായതുകൊണ്ടാവാം എന്നാണ് ബാലകൃഷ്ണൻ പറയുന്നത്. ഓൺലൈൻ റേഡിയോ സോഷ്യൽ മീഡിയയെപ്പോലെ പെട്ടന്നുള്ള റെസ്പോൺസുള്ളതാണെന്ന അനുഭവങ്ങൾ ഇവർക്കുണ്ട്. റേഡിയോ വഴി വന്ന കത്തിൽ ജപ്തിനടപടികൾ കാരണം വിഷമം അനുഭവിക്കുന ഒരു യുവതിയുടെ പ്രശ്നം അതിന്റെ എല്ലാ വികാരങ്ങളും ഉൾക്കൊണ്ട് അവതരിപ്പിച്ചു ജപ്തി നടപടികൾ ആറു മാസത്തേക്ക് നിർത്തിവച്ചു പിന്നിട് അതിനുള്ള സഹായങ്ങൾ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായി കടം വീട്ടിയ അനുഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്നു ബാലകൃഷ്ണൻ പറഞ്ഞു.
ആകാശവാണിയുടെ പാരമ്പര്യ രീതിയിൽ നിന്നും മാറി ചിന്തിച്ചു പുതിയ ഒരാശയത്തിൽ കത്തുകളും ഫോൺ വിളികളുമായി തുടങ്ങിയ പ്രോഗ്രാം അന്ന് പിന്നിട് വന്ന പല റേഡിയോ ചാനലുകളും അനുകരിക്കുന്നത് എന്നാണ് ഇവർ പറയുന്നത്. താനൊരു പാട്ടുകാരിയായതുകൊണ്ട് പാട്ട് പാടാനേ സാധിക്കൂ അല്ലാതെ റേഡിയോ അവതരണത്തിന് വലിയ സഹായം ആയിട്ടില്ല എന്ന് ആശ ലത സമ്മതിക്കുന്നു. ജനങ്ങൾ ശ്രദ്ധിക്കുന്ന നല്ലൊരു റേഡിയോ ജോക്കി ആവാൻ സാധിച്ചത് ചെറുപ്പം മുതലേയുള്ള വായനാശീലവും ജനകീയമായ ജീവിതവും ആണന്നു ഇവർ രണ്ടുപേരും അടിവരയിട്ടു പറയുന്നു.
നല്ല ശബ്ദം മാത്രം പോരാ നല്ലൊരു റേഡിയോ അവതാരകനാവാൻ അതിനോടൊപ്പം സാമൂഹിക വീക്ഷണവും വേണം അല്ലെങ്കിൽ റേഡിയോ പാട്ട് മാത്രം കേൾക്കുന്ന ഒരു മാദ്ധ്യമമാവാൻ കാരണമാക്കാൻ കാരണം എന്നാണ് ഇവർ വിലയിരുത്തുന്നത്. ഇതിനെല്ലാം ഉപരിയായി നമ്മുടെ സംസാരത്തിന് ആത്മാവുണ്ടായിരിക്കണം. ഇപ്പോഴത്തെ ന്യൂ ജെനറേഷന് എഫ്എം ജോക്കികൾ പ്രോഗ്രാമിന് വേണ്ടി ആകെ അശ്രയിക്കുന്നത് ഇന്റർനെറ്റ് മാത്രമാണ്. വായനാശീലവും പൊതുജന ഇടപെടലുകളും ഇവർക്കു വളരെ കുറവാണെന്ന് ബാലകൃഷൻ പറഞ്ഞു. ഇതിനു കാരണം പൊതുവേയുള്ള ജീവിത സാഹചര്യങ്ങൾ ആണെന്നു ആശാലത സമ്മതിക്കുന്നു. വളർന്നു വരുന്ന രീതിയിൽ കുടുതലായും സമൂഹ മാദ്ധ്യമങ്ങളാണ് എല്ലാം എന്ന് ഇപ്പോഴത്തെ ജനത വിശ്വസിക്കുന്നു. അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇവർക്കു തോന്നുകയും ചെയ്യുന്നു എന്നതാണ് കാരണമായി ഇവർ കാണുന്നത്.
ചാരിറ്റി പ്രവർത്തനം നടത്താനായി ഇപ്പോൾ പ്രോഗ്രാം പോകുന്ന എല്ലാ സ്ഥലങ്ങളിലും ശ്രോതാക്കളുടെ തന്നെ കൂട്ടായ്മകൾ ഉണ്ട്. പ്രോഗ്രാമിലൂടെ വരുന്ന കത്തുകളിലും ഫോൺകോളുകളിലൂടെയും അറിയുന്ന പ്രശ്നങ്ങൾ നേരിട്ട് അറിഞ്ഞു പരിഹരിക്കാൻ ഈ കൂട്ടായ്മക്ക് കുറച്ചൊക്കെ സാധിക്കുന്നുമുണ്ട്. ബാലകൃഷ്ണനും ആശാലതയും വെറും റേഡിയോ ജോക്കികൾ മാത്രമല്ല. ആയിരം മുഖമുള്ള അവതാരകൻ എന്ന റേഡിയോ ജീവിതങ്ങളെക്കുറിച്ചുള്ള പുസ്തകം എഴുതുന്നത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ബാലകൃഷ്ണൻ. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഒരു പരസ്യ കമ്പനി ഉടമയാണ് കാസർഗോഡ് സ്വദേശി ബാലകൃഷ്ണൻ. ഔദ്യോഗിക ചുമതലകൾ എല്ലാം ഉപേക്ഷിച്ചു ഇപ്പോൾ പൂർണമായും കേരളത്തിലെയും മറുനാട്ടിലേയും വിഷമം അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്ക് ആശ്രയമാകുന്ന ചാരിറ്റി പ്രവർത്തങ്ങളുമയി മുന്നോട്ട് പോകുകയാണ് ആശാ ലത.
ക്ലോക്കിലേക്ക് നോക്കി റേഡിയോ ഓൺ ചെയ്തു ചിരിയും ചിന്തയും ആളുകളുടെ പ്രശ്നവും അറിയാൻ കാത്തിരിക്കുന്ന റേഡിയോ ശ്രോതാക്കൾ ഇവർക്കു കുടുകയല്ലാതെ കുറയുന്നില്ല. ആശയും ബാലകൃഷ്ണനും നമ്മളിൽ ഒരാളുടെ ശബ്ദം എന്ന് മനസ്സിൽ തൊട്ടു വിശ്വസിക്കുന്നതുകൊണ്ടാണ് ഇത് വലിയ കൂട്ടായ്മകൾക്കും ജനപിന്തുണയ്ക്കും കാരണമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍