വാവാ സുരേഷിന് പത്മശ്രീ ലഭിക്കുമോ? ഫേസ്ബുക്ക് പേജിന്റെ ലൈക്ക്സ് 3000 കടന്നു: പ്രാഞ്ചിയേട്ടന്മാർക്ക് ആശങ്ക
തിരുവനന്തപുരം: ഉഗ്ര വിഷമുള്ള പാമ്പുകൾ അനുസരണയുള്ള നായകളെ പോലെ മുട്ട് മടക്കുന്ന വാവ സുരേഷിന് പത്മശ്രീ നേടി കൊടുക്കാൻ ഉദ്ദേശിച്ച് തുടങ്ങിയ ഫേസ്ബുക്ക് പേജിന് ആവേശകരമായ പ്രതികരണം. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച് മൂന്ന് ദിവസം കൊണ്ട് 600 പേർ ലൈക്ക് ചെയ്ത ഫേസ്ബുക്ക് പേജിനെക്കുറിച്ച് ചൊവ്വാഴ്ച മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തതോടെ ലൈക്കുകളുടെ എണ്ണം 3000 കടന്നു. അനേകം പേർ ഈ ഫേസ്ബുക്ക് പേജ് ഷെയർ ചെയ്തും ലൈക്ക് ചെയ്തും വാവാ സുരേഷിന് പത്മശ്രീ കൊടുക്കണം എന്ന ആവശ്യത്തോട് പ്രതികരിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ നിലയിൽ ഒരാഴ്ച കൊണ്ട് ഈ പേജ് 10,000 ലൈക്ക് കടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
രാജ്യത്തെ പരമോന്നത പുരസ്കാരങ്ങളിൽ ഒന്നായ പത്മശ്രീ ലഭിക്കാൻ ഏറ്റവും അർഹതയുള്ള ആൾ എന്ന നിലയിലാണ് സുരേഷിന് വേണ്ടി മലയാളികൾ രംഗത്തിറങ്ങിയിരിക്കുന്നത്. പരിസ്ഥിതി സ്നേഹി എന്ന നിലയിലും മനുഷ്യ സ്നേഹി എന്ന നിലയിലും ഈ പുരസ്കാരത്തിന് ഏറ്റവും അർഹതപ്പെട്ട ആൾ എന്ന നിലയിലാണ് ഇങ്ങനെ ഒരു ആവശ്യം ഉയർന്നു വരുന്നത്. മലയാളികളുടെ പൊതു ആവശ്യമായി ഈ വികാരത്തെ മാറ്റിയെടുക്കാൻ വേണ്ടി ഈ ആവശ്യത്തോടൊപ്പം ചേർന്ന് നിൽക്കാൻ ആണ് മറുനാടൻ മലയാളി പ്രയത്നിക്കുന്നത്. ഈ പ്രയത്നത്തിൽ വായനക്കാരുടെ സമ്പൂർണ്ണ പിന്തുണ ഞങ്ങൾ തേടുകയാണ്.
അതേ സമയം വാവക്ക് സാങ്കേതികമായി ഈ അവാർഡിന് അർഹത ഇല്ല എന്ന വാദം ഉയർത്തി ചിലർ രംഗത്തുണ്ട്. ലോക പ്രശസ്തരായ എഴുത്തുകാരും കായികതാരങ്ങളും ശാസ്ത്രജ്ഞരും ബുദ്ധിജീവികളും ഒക്കെ അടങ്ങുന്ന ഗണത്തിലേക്ക് വെറും ഒരു പാമ്പുപിടുത്തക്കാരനെ കയറ്റാൻ ശ്രമിക്കുന്നത് തെറ്റാണ് എന്നാണ് ഇക്കൂട്ടരുടെ പ്രചരണം. ഈ മഹാന്മാരുടെ കൂടെ പണത്തിന്റെ ബലത്തിൽ സ്ഥാനം നേടി ഞെളിഞ്ഞ് നടക്കുന്ന പ്രാഞ്ചിയേട്ടന്മാരായ പണച്ചാക്കുകൾ മാത്രമാണ് ഇതിൽ എതിർപ്പുള്ളതെന്ന് വാവയെ പിന്തുണയ്ക്കുന്നവർ പറയുന്നു. വെറും ഒരു പാമ്പുപിടുത്തക്കാരന് ലഭിക്കുന്ന അവാർഡ് ലഭിച്ചാൽ പേരിനൊപ്പം പത്മശ്രീ ചാർത്തി ജീവിക്കുന്നവർക്ക് അപമാനം ആകും എന്ന ആശങ്കയാണ് ഈ എതിർപ്പിന്റെ കാരണം.
എന്നാൽ സാങ്കേതികമായി പത്മശ്രീ ലഭിക്കാനുള്ള എല്ലാ യോഗ്യതകളും സുരേഷിനുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. പത്മശ്രീ അവാർഡുകൾ രാജ്യത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ആർക്കും അർഹതപ്പെട്ടതാണ്. ഇത് ശുപാർശ ചെയ്യാൻ പോലും ആർക്കും അധികാരം ഉണ്ട് എന്നതാണ് വാസ്തവം. സംസ്ഥാന സർക്കാരുകൾ, സർക്കാർ ഏജൻസികൾ തുടങ്ങിയവ മാത്രമാണ് ശുപാർശ ചെയ്യേണ്ടത് എന്നത് തെറ്റായ അറിവിന്റെ പുറത്ത് പ്രചരിക്കുന്നതാണ്. എന്ത് കൊണ്ടും അർഹനായ വാവാ സുരേഷിനെ കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ശുപാർശ ചെയ്യാവുന്നതേയുള്ളൂ എന്നതാണ് സത്യം.
പത്മശ്രീ പുരസ്കാരത്തിന് സമർപ്പിക്കാനുള്ള അപേക്ഷാഫോമിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. പത്ത് വിവിധ മേഖലകളിലാണ് പത്മ അവാർഡുകൾ നൽകുന്നത്. ആർട്ട്, സോഷ്യൽ വർക്ക്, പബ്ലിക് അഫയേഴ്സ്, സയൻസ് ആൻഡ് എഞ്ചിനീയറിങ്, ട്രെഡ് ആൻഡ് ഇൻഡസ്ട്രി, മെഡിസിൻ, ലിറ്ററേച്ചർ ആൻഡ് എഡ്യുക്കേഷൻ, സിവിൽ സർവ്വീസ്, സ്പോർട്സ്, അതേഴ്സ് എന്നിങ്ങനെയാണ് ഈ മേഖല. മുകളിൽ സൂചിപ്പിക്കാത്ത ആർക്കും അതേഴ്സിൽ ഉൾപ്പെടുത്തി അപേക്ഷ നൽകാം.
ഇതിൽ രണ്ട് വിഭാഗത്തിൽ അപേക്ഷിക്കാൻ വാവ സുരേഷിന് അർഹത ഉണ്ട്. സോഷ്യൽ വർക്ക് എന്ന വിഭാഗത്തിൽ അപേക്ഷിക്കാൻ വേണ്ടി യോഗ്യതകളെക്കുറിച്ച് പുറയുന്നിടത്ത്, ചാരിറ്റബിൾ സർവ്വീസ്, കോൺട്രിബ്യൂഷൻ ഇൻ കമ്മ്യൂണിറ്റി പ്രോജക്റ്റ് എന്നാണ് വിശദീകരിക്കുന്നത്. പ്രതിഫലം കൈപ്പറ്റാതെയാണ് മൂർഖനും രാജവെമ്പാലയും അടക്കമുള്ള ഉഗ്ര സർപ്പങ്ങളെ കുട്ടയിലാക്കി ജനക്കൂട്ടത്തെ സുരേഷ് ഭയത്തിൽ നിന്നും രക്ഷിക്കുന്നത് എന്ന് മാത്രമല്ല വനം വകുപ്പുമായി ചേർന്ന് ഒരു കമ്മ്യൂണിറ്റി പ്രോജക്റ്റ് പോലെയാണ് ഇത് പ്രവർത്തിക്കുന്നതും. ഇനി ആ വിഭാഗത്തിന്റെ സമജ്ഞയിൽ സുരേഷിന്റെ പ്രവർത്തനങ്ങൾ സാങ്കേതികമായി വരികയില്ല എന്ന വാദം അംഗീകരിച്ചാൽ പോലും പത്താമത്തെ വിഭാഗമായ അതേഴ്സിൽ കൃത്യമായി തന്നെ സുരേഷ് ചെയ്യുന്ന സേവനങ്ങളെ സൂചിപ്പിക്കുന്നുണ്ട്.
മുകളിൽ സൂചിപ്പിക്കാത്ത എല്ലാ വിഭാഗങ്ങളും ചുവടെ കൊടുത്തിരിക്കുന്നവ ഉൾപ്പെട്ട വിഭാഗത്തിലും പെട്ടവർ എന്ന് പറഞ്ഞ് യോഗ്യതയിൽ പറയുന്നത് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ കൺസർവേഷൻ എന്നാണ്. ഈ വിഭാഗത്തിൽപ്പെടാൻ വേറെ യോഗ്യതകൾ ഒന്നും ആവശ്യമില്ല എന്ന് വ്യക്തമായിരിക്കെ സുരേഷിന് യോഗ്യത ഇല്ല എന്ന് വാദിക്കുന്നത് പ്രാഞ്ചിയേട്ടന്മാരുടെ ആശങ്കയെ പന്തുണയ്ക്കുന്നവർ മാത്രം ആണെന്ന് തീർച്ച. രാജ്യം നൽകുന്ന പരമോന്നത പുരസ്കാരങ്ങളിൽ ഒന്ന് യഥാർത്ഥ രാജ്യ സേവകർക്ക് ഒരുക്കാനുള്ള അവസരമായി കരുതി നമുക്ക് ഒരുമിച്ച് നിന്ന് ഈ കാമ്പെയിനെ വിജയിപ്പിക്കാം. ഒരു സാമൂഹ്യ ഉത്തരവാദിത്വം എന്ന നിലയിൽ മാത്രമാണ് മറുനാടൻ ഇതിനെ പിന്തുണയ്ക്കുന്നത്. നാളെ ഇത് കേരളത്തിന്റെ ഒരു പൊതു ആവശ്യമായി ഉയർന്ന് വരുമെന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അന്ന് ഇത് ഏറ്റെടുത്ത് മുൻപോട്ട് പോകാൻ മുഖ്യധാര പത്രങ്ങളും പാർട്ടികളും ഒക്കെ ഉണ്ടാവും. അതുവരെ ഇതിനെ പിന്തുണയ്ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍