കൊച്ചു സ്നേഹയ്ക്കായി കുമ്പളങ്ങി പിരിച്ചെടുത്തത് 75 ലക്ഷം; സ്നേഹ ചുംബനങ്ങളുമായി അവൾ മടങ്ങിയപ്പോൾ ബാക്കി വന്നത് 50 ലക്ഷവും; നാട്ടുകാരുടെ സ്നേഹവായ്പ് തട്ടിയെടുക്കാൻ സെന്റ് പീറ്റേഴ്സ് സ്കൂൾ ശ്രമിക്കുന്നുവോ? അച്ഛൻ പോളിന് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വൃക്ക, കരൾ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കുമ്പളങ്ങി സ്വദേശി സ്നേഹ പോൾ നാട്ടുകാരുടെ സ്നേഹാദരങ്ങൾ സ്വീകരിച്ചാണ് യാത്രയായത്. ഒരു വർഷം മുമ്പ് ഏവരുടേയും കണ്ണ് നയിച്ചായിരുന്നു സ്നേഹയുടെ വിയോഗമെത്തിയത്. സ്നേഹയ്ക്കായി നാട്ടുകാർ പിരിച്ചെടുത്ത 75 ലക്ഷം രൂപ ചികിത്സയ്ക്കായി വിനിയോഗിക്കും മുൻപേ വിധി ഈ പെൺകുട്ടിയെ തട്ടിയെടുത്തു. കുമ്പളങ്ങിക്കാരുടെ സ്നേഹമായിരുന്നു സ്നേഹാ പോളിന് വേണ്ടി സഹായ ധനമായി ഒഴുകിയത്തിയത്.
സ്നേഹയുടെ സ്കൂൾ കേന്ദ്രീകരിച്ചായിരുന്നു ചാരിറ്റബിൾ ട്രസ്റ്റിന്റെ രൂപീകരണം. എന്നാൽ ഈ കമ്മറ്റി സ്നേഹയുടെ കുടുംബത്തെ തള്ളിപ്പറയുകയാണ് ഇപ്പോൾ. കുമ്പളങ്ങിയിൽ രോഗ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകണമെന്ന സ്നേഹയുടെ അച്ഛൻ പോളിന്റെ ആവശ്യം സ്കൂൾ തള്ളിയെന്നാണ് ആക്ഷേപം. ഇതോടെ വിഷയം മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തി. എന്നാൽ ട്രസ്റ്റിൽ നിന്ന് പിരിച്ച തുക തട്ടിയെടുക്കാനാണ് അച്ഛന്റെ ശ്രമമെന്ന് സ്കൂൾ പ്രിൻസിപ്പൾ സത്യവാങ്മൂലം നൽകി. ഇതോടെയാണ് പ്രശ്നം ചൂടു പിടിച്ചത്. അപമാനിക്കാനുള്ള ശ്രമത്തിനെതിരെ പോൾ ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റ് പുതിയ ചർച്ചകൾക്ക് വഴി വയ്ക്കുകയാണ്.
വൃക്ക, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ കുന്പളങ്ങി സ്വദേശി സ്നേഹയുടെ മരണം നാടിന് തീരാദുഃഖമായി മാറിയിരുന്നു കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു സ്നേഹ പോൾ. അടിയന്തിര ശസ്ത്രക്രിയ നടത്താനുള്ള പണം കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അവയവദാന ശസ്ത്രക്രിയയ്ക്കു വേണ്ട പണത്തിനായി അദ്ധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിൽ തുടങ്ങിയ യജ്ഞം പിന്നെ നാടൊന്നാകെ ഏറ്റെടുക്കുകയായിരുന്നു. 75 ലക്ഷം രൂപയാണ് കുമ്പളങ്ങിയെന്ന കൊച്ചുഗ്രാമം പിരിച്ചു നൽകിയത്. കൊച്ചിയിലെ സ്വകാര്യബസുകളും, ഓട്ടോറിക്ഷകളും ഓടിക്കിട്ടുന്ന തുക സ്നേഹയ്ക്കായി കൂട്ടിവച്ചു.
ബിഷപ് ജോസഫ് കരിയിൽ, കാവ്യ മാധവൻ, റിമ കല്ലിങ്കൽ എന്നിവരടക്കം ഒട്ടേറെ പ്രമുഖരും സംഭാവനകൾ നൽകി. ഇങ്ങനെ സമാഹരിച്ച തുക ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. സ്നേഹയുടെ അമ്മയുടെ കരളാണ് നൽകിയത്. ശസ്ത്രകിയ വിജയകരമായിരുന്നു. എന്നാൽ വെന്റിലേറ്ററിൽ തുടർന്ന സ്നേഹയുടെ ആരോഗ്യനില പുലർച്ചയോടെ വഷളാകുകയും , രക്തം ഛർദ്ദിക്കുകയും ചെയ്തു. തുടർന്ന് കുഞ്ഞു സ്നേഹ ഈ ലോകത്തോട് വിട പറയുകയുമായിരുന്നു. പിരിച്ചെടുത്ത തുകയിൽ അമ്പത് ലക്ഷത്തോളവും ചെലവായിരുന്നില്ല. ഈ തുകയാണ് പുതിയ തർക്കങ്ങൾക്ക് വഴി വയ്ക്കുന്നത്. കുട്ടികൾക്ക് മാത്രമേ ചികിൽസാ സഹായം നൽകൂ എന്നാണ് സ്കൂളിന്റെ നിലപാട്. എന്നാൽ അർഹതപ്പെട്ടവർക്കെല്ലാം നൽകണമെന്ന് സ്നേഹയുടെ കുടുംബവും.
കുമ്പളങ്ങിയിലെ പാവപ്പെട്ട രോഗികൾക്ക് കൂടി മകളുടെ പേരിൽ പിരിച്ചെടുത്ത തുക നൽകണമെന്നാണ് സ്നേഹയുടെ അച്ഛൻ പോളിന്റെ ന്യായമായ ആവശ്യം. ഈ പോരാട്ടത്തിന് സമൂഹത്തിന്റെ പിന്തുണയാണ് പോൾ തേടുന്നത്. ഇവർ എനിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ടിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ഇവർ പറയുന്ന കമ്മിറ്റി മെമ്പർമാർക്കു പോലും അറിയില്ല എന്നതാണ് സത്യമെന്ന് കൂടി ഈ അച്ഛൻ കുറിക്കുമ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം കൂടുന്നത്.
പോളിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം.
22/11/2015ൽ എന്റമോൾ സ്നേഹ പോൾ ഞങ്ങൾക്ക് നഷ്ടമായിട്ട് ഒരു വർഷം തികയുന്നു.22/11/2014 എന്ന ദിവസം കഴിഞ്ഞ്
ഈ നിമിഷം വരെ എന്റെ മോളുടെ പേരിൽ 73 ലക്ഷം രൂപ പിരിച്ചെടുത്ത സെന്റ് പീറ്റേഴ്സ് സ്കൂൾ അധികാരികളോ, തിരിഞ്ഞു നോക്കിയിട്ടില്ല. എന്റെ മോളുടെ പേരിലാണ് ഇത്രയും പൈസ ഇവരുടെ അക്കൗണ്ടിലേക്കു വന്നത് എന്ന് പോലും ഇവർ മറന്നു. സ്നേഹ പോൾ ചികിത്സക്കായി ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്ന സമയത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിൽനിന്ന് അനുവദിച്ച 5 ലക്ഷം രൂപ കൈപ്പറ്റിയ ഈ വ്യക്തികൾ, സ്നേഹ പോൾ മരിച്ച് 7 മാസം ആയിട്ടും എന്റെ കുടുംബത്തിന് തരാതിരുന്നപ്പോൾ ബഹുമാനപ്പെട്ട ജില്ലാ കളക്ടർക്ക് പരാതി നൽകിയതുകൊണ്ടു മാത്രം ഈ തുക എന്റെ കുടുംബത്തിന് ലഭിച്ചു. എന്റെ മോളുടെ പേരിൽ രജിസ്റ്റർ ചെയ്ത സ്നേഹാ പോൾ ചാരിറ്റബിൾ ട്രസ്റ്റ് രജിസ്റ്റർ നം 116/iv/2015 സ്നേഹചാരിറ്റബിൾ ട്രസ്റ്റിലേക്ക് ബാക്കി തുക നൽകണം എന്ന് കാണിച്ച് ഞാൻ നൽകിയ അപേക്ഷയ്ക്ക് സ്കൂളിലെ ലെ പ്രധാന അദ്ധ്യാപിക എനിക്കെതിരെ മനുഷ്യാവകാശ കമ്മീഷനു കൊടുത്ത റിപ്പോർട്ടാണ് ഞാൻ ഈ നോട്ടീസിന്റെ ഒപ്പം പോസ്റ്റു ചെയ്തിരിക്കുന്നത്.
ഒരു പ്രധാന പദവിയിൽ ഇരിക്കുന്ന ഒരു സ്ത്രീ കൂടിയായ പ്രധാന അദ്ധ്യാപിക ശ്രീമതി ടെസിടിച്ചറാണ് ഇത് എഴുതിയിരിക്കുന്നത്. എന്റെ മോളുടെ ചികിത്സ റോട്ടറി ക്ലബ്ബ് ഏറ്റെടുക്കാം എന്ന് എന്നോട് ആവശ്യപ്പെട്ടപ്പോൾ അത് സ്നേഹപൂർവ്വം നിരസിക്കുകയും ചെയ്ത എന്റെ കുടുംബത്തിനെയാണ് ഇവർ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. കൂടാതെ എന്റെ മോളുടെ മരണാനന്തര ചടങ്ങിന് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഡൊമിനിക് പ്രസന്റേഷൻ 75,000 രൂപ എന്നെ ഏൽപിച്ചപ്പോൾ അതും ഞാൻ സ്നേഹപൂർവ്വം വേണ്ട എന്ന് പറഞ്ഞു. അതും നാട്ടുകാരുടെ മുന്നിൽ വച്ച് ഇത്രയും ചെയ്ത എന്റെ കുടുംബത്തിനെതിരെയാണ് ഈ ടെസി ടീച്ചർ ഇങ്ങനെ എഴുതി കൊടുത്തിരിക്കുന്നത്. ഹോസ്പിറ്റലിൽ ചെലവായ 18 ലക്ഷം രൂപ കഴിഞ്ഞ് ബാക്കിയുള്ള തുക എന്റെ കുടുംബം കൈപ്പറ്റി എന്നാണ് ഇവർ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ ബുദ്ധിമുട്ട് ഇപ്പോഴും ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
എന്റെ മോളുടെ രോഗാവസ്ഥ ഓരോ ദിവസം തോറും മോശമായി വരുന്നതു കണ്ട് അവളുടെ ക്ലാസ്സ് ടീച്ചർ അവളെ സഹായിക്കാൻ മുന്നിട്ടിറങ്ങി. (കുട്ടിയുടെ മാതാപിതാക്കൾക്ക് പോലും മനസിലാകാത്ത അവസ്ഥ ഇവർക്ക് മനസിലായി ), കുട്ടിയുടെ പിതാവിനും കുടുംബത്തിനും ആർഭാട ജീവിതം നയിക്കാനാണ് ഞാൻ ബാക്കിയുള്ള തുക ആവശ്യപ്പെട്ടത് എന്ന്. ഇങ്ങനെയെല്ലാം എഴുതിയപ്പോൾ 11 വയസ്സുവരെ നോക്കി വളർത്തിയ ഞങ്ങൾ ഒന്നും അല്ലാതെ ആയിപ്പോയി. ഇത് എഴുതിയത് ഒരു സ്ത്രീയും ഒരു അമ്മ കൂടെ ആണെന്നോർക്കുമ്പോൾ അതിശയം തോന്നുന്നു. ഇങ്ങനെ എഴുതിയ ഒരു സ്ത്രീയോട് ദൈവം പൊറുക്കട്ടെ. 73 ലക്ഷം രൂപയിൽ 18 ലക്ഷം രൂപ കഴിഞ്ഞ് ബാക്കിയുള്ള തുക കുമ്പളങ്ങി ഗവൺമെന്റ് ആശുപത്രിയുടെ വികസനത്തിനായി നൽകാൻ ഞാനും കുടുംബവും തയ്യാറാണ്. ജനങ്ങൾ നൽകിയ പണം ജനങ്ങൾക്കായി ഉപകരിക്കട്ടെ. ഒരു ഡയാലിസിസ് യൂണിറ്റ് കുമ്പളങ്ങി ആശുപത്രിയിൽ തുടങ്ങാൻ ഈ തുക ഉപകരിക്കുമെങ്കിൽ അത് കുമ്പളങ്ങിയിലെ പാവപ്പെട്ട രോഗികൾക്ക് വലിയ ഉപകാരം ആയിരിക്കും അല്ലാതെ സെന്റ് പീറ്റേഴ്സ് സ്കൂളിലെ രോഗികളായ വിദ്യാർത്ഥികൾക്കു മാത്രമേ ഈ തുക കൊടുക്കൂ എന്ന് പറയുന്നതിൽ എന്താണ് ന്യായം.
ഈ പണം കുമ്പളങ്ങിയിലെ ഓരോ രോഗികൾക്കും അവകാശപ്പെട്ടതാണ്. രണ്ടു വൃക്കകളും തകരാറിലായ മധു എന്ന ബസ് തൊഴിലാളിക്ക് ഇവർ ആദ്യം സാമ്പത്തിക സഹായം നൽകിയില്ല. ഇതറിഞ്ഞ് ഞാൻ ജില്ലാ കളക്ടർക്കു പരാതി കൊടുത്തതു കൊണ്ടു മാത്രം ഒരു ലക്ഷം രൂപ മധുവിന് കൈമാറി. ബാക്കിയുള്ള തുകയുടെ പലിശ പോലും ആകുന്നില്ല ഈ ഒരു ലക്ഷം രൂപ. എന്റെ മോളെ സഹായിക്കാൻ ആദ്യം മുന്നിട്ടിറങ്ങിയത് ബസ് തൊഴിലാളികള ആണ്. എന്നിട്ട് മധു എന്ന ബസ് തൊഴിലാളിക്ക് 10 ലക്ഷം രൂപ കൂടി വേണം കിഡ്നി മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്ക്. എന്നാൽ ബാകി വന്ന 53 ലക്ഷം രൂപ ഇവരുടെ കയിൽ ഇരിക്കുമ്പോൾ അതുകൊടുക്കാതെ വീണ്ടും ജനങ്ങളുടെ കയിൽ നിന്നും പിരിച്ചെടുക്കാൻ ശ്രമിക്കുകയാണ് ഈ വ്യക്തികൾ. ദയവായി നമ്മുടെ കണ്മുന്നിൽ നടക്കാൻ പോകുന്ന ഈ അനീതിക്ക് എതിരായി നമ്മൾ കുബളങ്ങി നിവാസികൾ പ്രതികരിക്കണം.
എന്റെ മോളെ സഹായിക്കാൻ ആദ്യം മുന്നിട്ടിറങ്ങിയത് ബസ് തൊഴിലാളികൾ ആണ് എന്ന കാര്യം ഇവർ മറന്നു. ബാക്കി തുക കുമ്പളങ്ങി ആശുപത്രി വികസനത്തിനായി ഉപയോഗിക്കുന്നതല്ലേ തല്ലത്.ഇതിനായി നല്ലവരായ നമ്മുടെ കുമ്പളങ്ങി നിവാസികൾ മുന്നിട്ടിറങ്ങണം എന്ന് ഞാൻ അപേക്ഷിക്കുന്നു. ഞാൻ ഒരു വ്യക്തിയാണ് ഞാൻ ഈ ആവശ്യം പറഞ്ഞ് ഇവരെ സമീപിച്ചാൽ ഇവർക്ക് എന്നെ നിസ്സാരമായി ഒഴിവാക്കും. എന്നാൽ നമ്മുടെ കുമ്പളങ്ങി നിവാസികൾ ഒന്നിച്ചാൽ നമുക്ക് എല്ലാവർക്കും ഇത് ഒരു വലിയ സഹായമാകും. ഇതിനു വേണ്ടി ഞാൻ പലയിടത്തായി സഹായം ചോദിച്ചു. എന്നാൽ ഒരു രാഷ്ട്രീയം തൊഴിലാക്കിയ മറ്റുള്ളവരുടെ അദ്ധ്വാനഫലം കൂലിയാക്കിയ കുമ്പളങ്ങിയിലെ ഒരു വ്യക്തിയെ പേടിച്ച് എല്ലാവരും എന്നെ ഒഴിവാക്കി.ദയവായി താഴെ ഞാൻ കൊടുത്തിരിക്കുന്ന പോസ്റ്റ് വായിക്കണം എന്ന് അപേക്ഷിക്കുന്നു.
എന്ന്
സ്നേഹ പോളിന്റെ പിതാവ്.
ഇവർ എനിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ടിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ഇവർ പറയുന്ന കമ്മിറ്റി മെമ്പർമാർക്കു പോലും അറിയില്ല എന്നതാണ് സത്യം .
Posted by Paul Kg on Monday, December 7, 2015
- TODAY
- LAST WEEK
- LAST MONTH
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല, സത്യത്തിൽ പെട്ടന്നു കണ്ടാൽ ആരും പേടിച്ചു പോകും, അറപ്പാകുന്നു'; ആൺകുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം'; ഗായകൻ സന്നിധാനന്ദനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമർശം; വേദനിപ്പിച്ചെന്ന് സന്നിധാനന്ദൻ
- വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ
- ആറു കൊല്ലം മുമ്പ് കേരളാ കോൺഗ്രസ് ജയിച്ചത് യുഡിഎഫ് ബാനറിൽ; ജോസ് കെ മാണിയും കൂട്ടരും മുന്നണി മാറിയപ്പോൾ ഇനി ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ എംപിമാരും ഇടതുപക്ഷത്തിന്റേതായി; സീറ്റ് കൂടിയേ തീരുവെന്ന് കേരളാ കോൺഗ്രസ് എമ്മും സിപിഐയും; സിപിഎമ്മും വിട്ടുവീഴ്ചയ്ക്കില്ല; ഇടതിൽ കലാപക്കാലം
- പ്രതിക്കൂട്ടിൽ തലകുനിച്ചു നിന്ന് നിശബ്ദമായി വിധി കേട്ടു; യാതൊരു കൂസലുമില്ലാത്ത മുഖഭാവങ്ങളോടെ ശ്യാംജിത്ത്; പൊട്ടിക്കരഞ്ഞ് എല്ലാവർക്കും നന്ദി പറഞ്ഞ് വിഷ്ണുപ്രിയയുടെ സഹോദരിമാർ; പെൺകുട്ടിക്കൾക്ക് സ്വാതന്ത്ര്യം ഉറപ്പാക്കുന്ന വിധിയെന്ന് പ്രോസിക്യൂഷൻ; തലശേരി കോടതിയിൽ വൈകാരിക രംഗങ്ങൾ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ സത്യം! ഗോതമ്പിനും പെട്രോളിനും വൈദ്യുതിക്കും മരുന്നിനും തീവില; ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ ജനം പാക്കിസ്ഥാനെതിരെ; തീവ്രവാദത്തിന്റെ മുൻ ആഗോള ഫാക്ടറിയിൽ ഇപ്പോൾ സമരകാലം; അധിനിവേശ കാശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമോ?
- പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ വിവാദം കാസർകോട് പൊട്ടിത്തെറിയാകുന്നു; പോസ്റ്റ് പിൻലവിച്ച ബാലകൃഷ്ണ പെരിയ നൽകുന്നത് വഴങ്ങാമെന്ന സന്ദേശമോ? ഇതെല്ലാം ശരത്ലാലിന്റെയും കൃപേഷിന്റെയും ആത്മാക്കൾ ഇത് പൊറുക്കുമോ? പെരിയയിൽ സമവായ നീക്കം സജീവം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്