മദ്രസാ പീഡനങ്ങൾക്കെതിരെ തുറന്നെഴുതി മൗലികാവാദികളുടെ കണ്ണിൽ കരടായ വി പി റജീന; ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചതിന്റെ പേരിൽ സംഘപരിവാർ പ്രതിഷേധം നേരിടേണ്ട വന്ന ദീപാ നിശാന്ത്; സോഷ്യൽ മീഡിയയിലെ സജീവ ഇടപെടൽ നടത്തുന്ന രണ്ട് സ്ത്രീ സാന്നിധ്യങ്ങളിൽ നിങ്ങളുടെ വോട്ട് ആർക്ക് ?
തിരുവനന്തപുരം: ഇന്നത്തെ കാലത്തിന്റെ വാർത്താതാരം സോഷ്യൽ മീഡിയ ആണ്. മലയാളികളെ സംബന്ധിച്ചിടത്തോളം സോഷ്യൽ മീഡിയ എന്നാൽ ഫേസ്ബുക്കും ട്വിറ്ററും വാട്സ് ആപ്പുമാണ്. ഇതിൽ തന്നെ ഫേസ്ബുക്കിലൂടെയാണ് സംവാദങ്ങളെല്ലാം നടക്കുന്നത്. വിവാദങ്ങളും വരുന്നത് ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ്. ഇങ്ങനെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ദേശീയ മാദ്ധ്യമങ്ങളിൽ പോലും സാന്നിധ്യമായ രണ്ട് സ്ത്രീകളെയാണ് മറുനാടൻ മലയാളി സോഷ്യൽ മീഡിയ വിഭാഗത്തിലെ സജീവ സാന്നിധ്യത്തിനുള്ള അഞ്ച് ഫൈനൽ ലിസ്റ്റിൽ രണ്ടിടത്തായി ഇടംപിടിച്ചത്. ഇവരെ കൂടാതെ ഫേസ്ബുക്ക് ഗ്രൂപ്പുകളായ റൈറ്റ് തിങ്കേഴ്സ്, ഫ്രീ തിങ്കേഴ്സ്, കൃഷി ഭൂമി എന്നീ ഗ്രൂപ്പുകളും സോഷ്യൽ മീഡിയ വിഭാഗത്തിൽ മറുനാടൻ നൽകുന്ന പുരസ്ക്കാര പട്ടികയിൽ ഇടംപിടിച്ചു.
മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ് സോഷ്യൽ മീഡിയ എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ ഇതുവരെ ആരും ആദരിക്കുന്നത് കുറവാണ്. അതുകൊണ്ട് തന്നെയാണ് ഈ വിഭാഗത്തിൽ പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് മറുനാടൻ ഇടപെടൽ നടത്തുന്നത്. മറുനാടൻ പുരസ്ക്കാരത്തിനുള്ള വോട്ടിങ് ആരംഭിച്ചപ്പോൾ ഈ വിഭാഗത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിൽ തന്നെ സോഷ്യൽ മീഡിയയിലെ വനിതാ സാന്നിധ്യങ്ങളാണ് വിപി റെജീനയ്ക്കും ദീപാ നിശാന്തിനും നിരവധി പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ഈമാസം 31 വരെ സോഷ്യൽ മീഡിയ വിഭാഗത്തിലെ ഫൈനൽ ലിസ്റ്റിലേക്ക് വോട്ടു രേഖപ്പെടുത്താം. വാർത്തകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വങ്ങൾ എന്ന നിലയിൽ വായനക്കാർക്ക് ഇവരെ പരിചയമുണ്ടാകും. അതുകൊണ്ട് ഈ രണ്ട് പേരെ ഉൾപ്പെടുത്തി നൽകുന്ന വാർത്തയ്ക്ക് പുറമേ മറ്റ് മൂന്ന് ഫൈനലിസുറ്റുകളെ കുറിച്ച് പ്രത്യേകം വാർത്തയും മറുനാടൻ പ്രസിദ്ധീകരിക്കുന്നതാണ്.
ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം വി പി റെജീനയ്ക്കും ദീപാ നിശാന്തും വോട്ട് ചെയ്യാം. കൂടാതെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾ തന്നെ നിരവധി തവണ വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആണിത്.
മദ്രസാ പീഡനങ്ങൾക്കെതിരെ തുറന്നെഴുതി മൗലികാവാദികളുടെ കണ്ണിൽ കരടായ വി പി റജീന
കുട്ടികൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് കേരളം സജീവമായി ചർച്ച ചെയ്യുന്ന വേളയിലാണ് മാദ്ധ്യമം ദിനപത്രത്തിലെ മാദ്ധ്യമപ്രവർത്തകയായ വി പി റജീന ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടത്. തന്റെ മദ്രാസാനുഭവങ്ങളെ കുറിച്ചായിരുന്നു റജീനയുടെ ഫേസ്ബുക്ക് പോസ്റ്റ്. മദ്രസയിലെ ഉസ്താദുമാർ എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ കുരുന്നുകളെ പീഡിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ഫേസ്ബുക്കിൽ റജിന തുറന്നു പറഞ്ഞത്. എന്നാൽ, ഈ തുറന്നുപറച്ചിൽ പലർക്കും ദഹിച്ചില്ല. പ്രത്യേകിച്ചു തീവ്രമായി മതത്തെ സ്നേഹിച്ചിരുന്നവർ. ഇവർ റജീനയെ ഫേസ്ബുക്കിലൂടെ തന്നെ തെറിപറഞ്ഞ് അധിക്ഷേപിച്ചു.
ഇത് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമായി. അസഹിഷ്ണുതാ വിവാദവുമായി ബന്ധപ്പെടുത്തിയായിരുന്നു ചർച്ച. ഞെടിയിടയിൽ വിഷയം ദേശീയ - അന്തർദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മദ്രസകളിൽ നടക്കുന്ന പീഡനങ്ങളെ കുറിച്ചും ദേശീയ മാദ്ധ്യമങ്ങളിൽ ചർച്ചയായി. സംഘപരിവാർ അസഹിഷ്ണുത പോലെ തന്നെ മുസ്ലിംപൗരോഹിത്യത്തിന്റെ അസഹിഷ്ണുതയും ചർച്ചയായി. കാന്തപുരത്തെ പോലുള്ള ഉസ്താദുമാർ വിഷയത്തിൽ റജീനയ്ക്ക് എതിരായ നിലപാടെടുത്തു. വിമർശനങ്ങൾ കൊഴുക്കുമ്പോഴും തന്റെ നിലപാടിൽ ഉറച്ചു നിന്നും അവർ. മുസ്ലിം പൗരോഹിത്യം സ്ത്രീയെ കണക്കാക്കുന്നത് വെറും ശരീരമായാണെന്ന് അവർ പറഞ്ഞു. ഇതോടെ ഇസ്സാമിലെ സ്ത്രീയുടെ പങ്കിനെ കുറിച്ചും ചർച്ചയായി.
സോഷ്യൽ മീഡിയയിലൂടെ കർശനമായ വിമർശനം നേരിടേണ്ടി വന്നെങ്കിലും റെജീന ഉയർത്തിയ വിഷയം സർക്കാറുകളുടെയും കണ്ണു തുറപ്പിച്ചു. മദ്രസകളിലെ പീഡനങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഓൾ ഇന്ത്യാ മുസ്ലിം പെഴ്സണൽ ലോ ബോർഡ് നടപടികൾ കൈക്കൊണ്ടു. സൈബർ ലോകത്ത് സജീവ ഇടപെടൽ നടത്തി ഒരു ഭരണകൂടത്തിനെ കൊണ്ട് നടപടി എടുവിപ്പിക്കാൻ സാധിച്ചു എന്നതാണ് വി പി റജീന നടത്തിയ ഇടപെടലിന്റെ ശക്തി. അതുകൊണ്ട് കൂടിയാണ് ഇവരെ മറുനാടൻ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റിനുള്ള പുരസ്ക്കാര പട്ടികയിൽ ഉൾപ്പെടുത്തിയതും.
പത്ത് വർഷമായി മാദ്ധ്യമ മേഖലയിൽ ജോലി ചെയ്യുന്ന റജീന സ്വന്തം നിലപാടുകളാൽ മതത്തിനകത്തെ ജീർണതകൾ ചൂണ്ടിക്കാട്ടാനും മനുഷ്യപക്ഷത്ത് നിലയുറപ്പിക്കാനുമുള്ള പോരാട്ടങ്ങൾ നടത്തി വരികയായിരുന്നു. മൂന്നര വർഷക്കാലം ആരാമം മാഗസിനിലായിരുന്നു. ഇപ്പോൾ കഴിഞ്ഞ ഏഴു വർഷക്കാലമായി മാദ്ധ്യമം ദിനപത്രത്തിൽ ജോലി ചെയ്തു വരികയാണ് റജീന. കോഴിക്കോട് സ്വദേശിയായ റജീനയ്ക്ക് ഞെളിയം പറമ്പിനെ കുറിച്ച് എഴുതിയ പരമ്പരക്ക് രണ്ട് ദേശീയ അവാർഡുകളും മെഡിക്കൽ കോളേജിലും പരിസരത്തുമുള്ള മാലിന്യ പ്രശ്നങ്ങളും പ്രതിപാദിച്ചെഴുതിയ ലേഖനത്തിന് കേരളീയത്തിന്റെ ഫെലോഷിപ്പും ഇക്കാലയളവിൽ തേടിയെത്തി. പരിസ്ഥിതിയും മനുഷ്യാവകാശ പ്രശ്നങ്ങളിലുമായി നിരവധി പഠനപരമ്പരകൾ റജീന എഴുതിയിട്ടുണ്ട്. മാദ്ധ്യമത്തിലെ തന്നെ മാദ്ധ്യമപ്രവർത്തകൻ കെ എ സെയ്ഫുദ്ദീനാണ് ഭർത്താവ്.
ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് സംഘപരിവാറിന്റെ കണ്ണിൽ കരടായ ദീപാ നിശാന്ത്
എന്ത് തിന്നണം എന്നതിൽ ഭരണകൂടം ഇടപെടുന്നതിൽ പ്രതിഷേധിച്ചാണ് കേരളത്തിൽ അങ്ങോളമിങ്ങോളും പ്രതിഷേധങ്ങൾ നടന്ന സമയത്താണ് ദീപാ നിശാന്ത് വാർത്തകളിൽ ഇടംപിടിച്ചത്. തൃശ്ശൂർ കേരള വർമ്മ കോളേജിൽ ഒരു പറ്റം വിദ്യാർത്ഥികൾ നടത്തിയ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചു രംഗത്തുവന്ന ദീപാ നിശാന്ത് ഇതിന്റെ പേരിൽ സംഘപരിവാർ ശക്തികളുടെ കണ്ണിലെ കരടായി. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കൊച്ചിൻ ദേവസ്വം ബോർഡ് അദ്ധ്യാപികയായ ദീപാ നിശാന്തിനെ വിളിച്ചു വരുത്തി വിശദീകരണം തേടുകയമുണ്ടായി. തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ദീപാ നിശാന്ത് സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്.
ബീഫ് ഫെസ്റ്റ് വിഷയത്തിൽ മാത്രമല്ല ദീപാ നിശാന്തിന്റെ ഇടപെടൽ, സോഷ്യൽ മീഡിയയിലൂടെ ഹൃദ്യമായ അനുഭവക്കുറിപ്പുകളും ദീപാ നിശാന്ത് പങ്കുവച്ചിരുന്നു. കേരള വർമ്മ കാമ്പസിലെ അദ്ധ്യാപകരിൽ വിദ്യാർത്ഥികൾക്കിടയിൽ ഏറ്റവും ജനകീയ പരിവേഷവും ഇവർക്കാണ്. ഫാറൂഖ് കോളേജിൽ ഇരിക്കൽ സമരം നടന്നപ്പോൾ അതിനെ അനുകൂലിച്ചുകൊണ്ടും ഫേസ്ബുക്കിലൂടെ ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു. രാമചന്ദ്രൻ എന്ന സഹപാഠിയുടെ അനുഭവം പങ്കുവച്ചുകൊണ്ടാണ് ദീപാ നിശാന്ത് വീണ്ടും വാർത്തകളിൽ നിറഞ്ഞത്.
സാധാരണ ഗതിയിൽ പഠിപ്പിക്കൽ എന്നതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യാത്ത അദ്ധ്യാപർക്കിടയിലാണ് ദീപാ നിശാന്തും ശ്രദ്ധേയായത്. തന്റെ നിലപാടുകൾ ശക്തമായ ഭാഷയിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ദീപാ നിശാന്ത് സർഗ്ഗാത്മക രംഗത്തും സജീവ സാന്നിധ്യമാണ്. പുസ്തകങ്ങൾ എഴുതിയിട്ടുള്ള ദീപാ നിശാന്ത്. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ.. എന്ന പുസ്കതം അടുത്തിടെയാണ് പ്രകാശനം ചെയ്തത്. ലിംഗ സമത്വ വാദങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ദീപാ നിശാന്ത് കാമ്പസിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ടീച്ചർ കൂടിയാണ്.
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിത്വങ്ങൾ എന്ന വിധത്തിലാണ് ദീപാ നിശാന്തും മറുനാടൻ പുരസ്ക്കാരത്തിന്റെ അന്തിമ ലിസ്റ്റിൽ ഇടംപിടിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്