ആഗോള മാർക്കറ്റിൽ വെള്ളി-കൃത്രിമ രത്ന ആഭരണ വിൽപ്പന തകൃതി; സ്വർണം കണികാണാൻ ഇല്ല; കേരളത്തെ കാത്തിരിക്കുന്നത് വൻ സ്വർണ്ണക്കെണിയെന്ന് മലയാളികൾക്ക് മനസ്സിലായി; കച്ചവടവും വിലയും താഴ്ന്ന നിലയിൽ; മഞ്ഞലോഹത്തിന്റെ കാലം കഴിഞ്ഞോ?
കെ ആർ ഷൈജുമോൻ
ലണ്ടൻ: സ്വർണ്ണത്തിന്റെ ലോക വിപണി നിയന്ത്രിക്കുന്നത് ലണ്ടനിൽ നിന്നാണ്. എന്നിട്ടും ബ്രിട്ടീഷുകർ ഏറ്റവും അധികം പണം ചെലവിടുന്ന ക്രിസ്തുമസ് ഷോപ്പിങ് രംഗത്ത് സ്വർണം വാങ്ങാൻ ആളില്ല. കൃത്രിമ രത്നം എന്നറിയപ്പെടുന്ന ക്രിസ്റ്റലും വെള്ളിയും ഒക്കെ ചേർത്ത ആഭരണ വിപണി ബ്രിട്ടീഷ് ജനതയെ കീഴ്പ്പെടുത്തുമ്പോൾ സ്വർണം വാങ്ങാൻ പേരിനു പോലും ആളില്ല എന്നതാണ് വസ്തുത. അതേ സമയം മലയാളികൾ ആഭരണമായി അധികം ഉപയോഗിക്കാത്ത വെള്ളിക്കു ബ്രിട്ടണിൽ ആവശ്യക്കാർ ഏറെ. ക്രിസ്തുമസ് വിപണി വെള്ളി, ക്രിസ്റ്റൽ ആഭരണ വിൽപ്പനയിൽ തകർപ്പൻ കൊയ്ത്താണ് നടത്തുന്നത്. ചില വിൽപ്പന ശ്യംഖലകൾ 80% വരെ വിലക്കുറവ് പ്രഖ്യാപിച്ചാണ് ആളെ പിടിക്കുന്നത്.
ഈ വൈരുധ്യം നിറഞ്ഞ വിപണിസത്യം തെളിയിക്കുന്നത് കാലങ്ങളായി മലയാളി സ്വർണ്ണ വിൽപ്പനക്കാരുടെ പരസ്യത്തിൽ മയങ്ങി സ്വയം കബളിപ്പിക്കപ്പെടുക ആണെന്നും പൊങ്ങച്ച സംസ്ക്കാരത്തിന്റെ ഭാഗമായി സ്വർണം മാറിയതും തന്നെയാണ്. സ്വർണം കേരളത്തിൽ ഏറെ ജനപ്രിയമാകാൻ കാരണം അതിന്റെ റീ സെയിൽ വാല്യുവും നിക്ഷേപം എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ടതുമാണ്. കൂടാതെ ഗൾഫ് മലയാളി സാന്നിധ്യം വഴി പുതുപ്പണക്കാരുടെ അടയാളമായി സ്വർണം അവരോധിക്കപ്പെട്ടതും കടം വാങ്ങിയും ഇല്ലാത്ത പണമുണ്ടാക്കി വിവാഹ വേളയിലും മറ്റും വധുവിനെ സ്വർണ്ണത്തിൽ മുക്കിയെടുക്കാൻ ഒരു വിഭാഗം തയ്യാറായതും ലോക പ്രസിദ്ധമായ നാഷണൽ ജിയോഗ്രഫി ചാനലിനെ പോലും കേരളത്തിലെ സ്വർണ്ണ വിൽപ്പന തരംഗത്തിന്റെ രഹസ്യം കണ്ടെത്താൻ കൊച്ചിയിൽ എത്തിച്ചു. എന്നാൽ ഈ സാഹചര്യം ഒക്കെ മാറുക ആണെന്ന് ഇപ്പോൾ സ്വർണ്ണത്തിന്റെ വിൽപ്പന ഇടിവ് സാക്ഷ്യപ്പെടുത്തുന്നു.
ചൈനയെ മറികടന്നു ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി വർദ്ധിച്ചതതാണ് ആഗോള തലത്തിൽ തന്നെ സ്വർണ്ണ വില കുതിച്ചുയരാൻ കാരണമായത്. എന്നാൽ പ്രണബ് മുഖർജി ധനമന്ത്രി ആയ കാലം മുതൽ ഇക്കാര്യത്തിൽ തടയിടാൻ കേന്ദ്ര സർക്കാർ കാണിച്ച താൽപ്പര്യമാണ് ഇപ്പോൾ സ്വർണ്ണ വിലയിടിവിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി മാറുന്നത്. സ്വർണ്ണ ഇറക്കുമതിക്ക് നികുതി വർദ്ധിപ്പിക്കുന്ന നയം ഏർപ്പെടുത്തിയപ്പോൾ തുടക്കത്തിൽ സോണിയ ഗാന്ധിയെ സ്വാധീനിച്ചു സ്വർണ്ണ ലോബിക്ക് തടയാൻ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് യുപിഎ സർക്കാരിന്റെ കാലം മുതൽ തന്നെ സ്വർണ്ണ ഇറക്കുമതിയിൽ നികുതി ഏർപ്പെടുത്തിയത് ഇന്ത്യയിലേക്കുള്ള സ്വർണ്ണ ഇറക്കുമതിയിൽ കുറവ് ഉണ്ടാക്കിയത് ആഗോള തലത്തിൽ തന്നെ വിലയിടിവിന് കാരണമായി മാറുകയാണ്. ഇറക്കുമതിക്കായി ഇന്ത്യ വലിയ തോതിൽ ഡോളർ ചെലവിടേണ്ടി വരുന്നത് സാമ്പത്തിക രംഗത്തിന് ആഘാതം സൃഷ്ടിക്കും എന്ന പ്രണബിന്റെ കണ്ടെത്തൽ ശരി വയ്ക്കുന്ന സൂചനയാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത്. കഴിഞ്ഞ 3 വർഷത്തെ താഴ്ന്ന നിലയിൽ വില എത്തിയിട്ടും ഇറക്കുമതിയിൽ 36% കുറവുണ്ടായത് ആവശ്യക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുറവാണ് കാണിക്കുന്നത്. ഈ വർഷം ഇതുവരെ 3. 53 ബില്ല്യൺ ഡോളറിനുള്ള സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്തതായി ഇക്കഴിഞ്ഞ ചൊവാഴ്ച വാണിജ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ കാണിക്കുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയത്തും 5. 57 ബില്ല്യൺ ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്തിരുന്നു.
എന്നാൽ, സാധാരണ സ്വർണ്ണ വില ഇടിയുമ്പോൾ കാണപ്പെടുന്ന തിരക്ക് ഇപ്പോൾ കേരളത്തിലെ സ്വർണ്ണ വിപണിയിൽ ഇല്ലെന്നു മാത്രമല്ല അനുദിനം വിൽപ്പനയും വിലയും ഇടിയുകയാണ്. ഇപ്പോൾ മൂന്നു വർഷത്തെ ഏറ്റവും താഴ്ന്ന വിലയിലാണ് സ്വർണ്ണ വിൽപ്പന. ഇന്നലെ ഒരു പവൻ സ്വർണം കൊച്ചി വിപണിയിൽ വിറ്റത് വെറും 19080 രൂപ നിരക്കിലാണ്. 2012 സെപ്റ്റംബറിൽ 25000 രൂപയിലെക്കെത്തിയ സ്വർണ്ണ വില ഇപ്പോൾ ഒരു പവന് 6000 രൂപയുടെ ഇടിവ് ഉണ്ടാക്കിയത് വിപണിയെ സംബന്ധിച്ച് അവിശ്വസനീയമായി മാറുകയാണ്. ഒരിക്കലും വില ഇടിയില്ല എന്ന് കരുതപ്പെട്ടിരുന്ന ഒരു ഉൽപ്പന്നം ക്രമേണ ആവശ്യക്കാർ കുറഞ്ഞു തുടങ്ങുന്ന സാഹചര്യം ഉണ്ടായതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് തന്നെ പ്രതിഫലം സൃഷ്ടിക്കും എന്നാണ് കരുതപ്പെടുന്നത്. ഈ നിലയ്ക്ക് സ്വർണ്ണത്തെ വിശ്വസിക്കാൻ കൊള്ളില്ല എന്ന ധാരണ വിപണിയിൽ സാവധാനം രൂപപ്പെടുകയാണ്. സ്വർണം എന്നും ഉയരങ്ങൾ താണ്ടും എന്ന അമിത ആത്മവിശ്വാസം ആണ് ഏതാനും വർഷം കൊണ്ട് കേരളത്തിൽ സൃഷ്ടിക്കപ്പെട്ടതും കൂണുകൾ പോലെ ജ്വവല്ലറികളും സ്വർണ്ണ മാളുകളും പ്രത്യക്ഷപ്പെടാൻ കാരണമായതും.
എന്നാൽ അനിവാര്യമായ വിലയിടവ് എത്തിയതോടെ, ഒട്ടും പ്രതീക്ഷിതം അല്ലാത്ത ഈ സാഹചര്യം എങ്ങനെ തരണം ചെയ്യും എന്ന കാര്യത്തിൽ ജ്വവല്ലറി ഉടമകൾക്കും വലിയ നിശ്ചയം ഇല്ല. പക്ഷെ പ്രതിസന്ധി നിവാരണ പാക്കേജ് എന്ന നിലയിൽ പരസ്യ രംഗത്ത് നിന്ന് സ്വർണ്ണ കടകൾ ഏറെക്കുറെ പിന്മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വളരെ മിതമായ നിലയിൽ മാത്രം പ്രിന്റ് മാദ്ധ്യമങ്ങളിൽ സ്വർണ്ണ വിൽപ്പന പരസ്യം പ്രത്യക്ഷപ്പെടുമ്പോൾ പുതിയ ട്രെന്റ് എന്ന നിലയിൽ വജ്ര ആഭരണ പരസ്യം കൂടുകയാണ്.
എന്നാൽ ഉയർന്ന വില മൂലം സ്വർണ്ണത്തോട് മലയാളി കാട്ടിയ ആർത്തി വജ്രത്തോട് കാണിക്കാൻ സാധ്യത ഇല്ല എന്നതിനാൽ കരുതലോടെ ആണ് വ്യാപാരികളും നീങ്ങുന്നത്. മാറുന്ന ട്രെന്റ് എന്ന നിലയിൽ വിവാഹ വേദികളിൽ നിന്ന് സ്വർണം അപ്രത്യക്ഷമായാൽ കനത്ത തിരിച്ചടി ആകും ഈ രംഗം നേരിടുക. ഇയ്യിടെ പ്രമുഖ വ്യവസായി രവി പിള്ള കോടികൾ പൊടിച്ചു നടത്തിയ മകളുടെ വിവാഹം മുതൽ യുവ തലമുറയുടെ അഭിരുചി വരെ സ്വർണ്ണ വിപണിക്ക് നൽകുന്ന തിരിച്ചടി ചെറുതല്ല. രവി പിള്ള മകളെ അണിയിച്ച രത്ന ആഭരണങ്ങളുടെ മൂല്യം എത്രയെന്നു ഇനിയും പുറത്തു വന്നിട്ടില്ലെങ്കിലും ഇൻഷുറൻസ് കമ്പനികൾ പോലും മുഖം തിരിക്കുന്ന മൂല്യം ഉള്ള ആഭരണങ്ങളാണ് രവി പിള്ള മകൾക്ക് സമ്മാനിച്ചതെന്ന് വിപണിയിലെ പിന്നാമ്പുറ സംസാരം. ഈ സാഹചര്യത്തിൽ പഴയത് പോലെ വധുവിനെ സ്വർണ്ണത്തിൽ പൊതിഞ്ഞു വിവാഹ വേദിയിൽ എത്തിക്കുന്നത് പണക്കാർക്ക് കുറച്ചിൽ ആകുന്ന സാമൂഹ്യ സാഹചര്യം ഉടലെടുത്തു തുടങ്ങിയതും കേരളത്തിലെ സ്വർണ്ണ വിപണിക്ക് ആഘാതം സൃഷ്ടിക്കുകയാണ്.
വജ്രം ആയാൽ രവി പിള്ള നടത്തിയത് പോലുള്ള ബ്രൈഡൽ ഷോക്കേസിങ്ങ് നടത്താൻ കെൽപ്പുള്ളവർ കേരളത്തിൽ അധികം പേരില്ലെന്നിരിക്കെ പേരിനൊരു വജ്രം അണിയിച്ചു വധു വേദിയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്ന ട്രെന്റ് സാവധാനം വേര് പിടിക്കുകയാണ്. ഇക്കൂട്ടത്തിൽ ടീനേജ് പിന്നിടുന്ന പെൺകുട്ടികൾ മുതൽ പ്രായം ആയവർ വരെ ട്രെന്റി ആഭരണം എന്ന നിലയിൽ ക്രിസ്റ്റലുകൾക്കും പ്ലാസ്റ്റിക്, മുത്ത്, ക്ലേ തുടങ്ങിയ വിപണിയുടെ ഇഷ്ടം കണ്ടെത്തിയതും സ്വർണ്ണത്തെ പിന്നോട്ടോടിക്കുന്നതിൽ പ്രധാന കാരണമായി. വിലക്കുറവും ഫാഷൻ എന്ന നിലയിൽ വസ്ത്രത്തിന് ചേരുന്ന തരത്തിൽ മാറി മാറി ഉപയോഗിക്കാൻ കഴിയുന്നതും മലയാളിയുടെ സ്വർണ്ണ ഭ്രമത്തിന് കടിഞ്ഞാൺ ഇടാൻ കാരണമാകുകയാണ്.
സ്വർണ്ണ വിൽപ്പന ശാലകൾ പണിക്കൂലി എന്ന പേരിൽ ഓരോ പവൻ സ്വർണം വാങ്ങുമ്പോൾ 30 ശതമാനത്തിലേറെ പണം ഈടാക്കുന്നതും ആഭരണം വിൽക്കുമ്പോൾ ഈ പണം ഒന്നാകെ ഉപയോക്താവിന് നഷ്ടമാകുന്നതും ചേർന്ന വിൽപ്പനക്കാരുടെ ചതിക്കുഴി സോഷ്യൽ മീഡിയ വഴിയായും മറ്റും ഉപയോക്താവ് തിരിച്ചറിഞ്ഞു തുടങ്ങിയതും സ്വർണ്ണ ആഭരണ വിപണിക്ക് സൃഷ്ടിച്ച ആഘാതം ചെറുതല്ല. സമീപ ഭാവിയിൽ തന്നെ സ്വർണ്ണ ആഭരണം മിതമായ തോതിൽ മാത്രം വാങ്ങുന്ന ശീലത്തിലേക്ക് മലയാളി മാറുന്ന ട്രെന്റ് ആരംഭിക്കും എന്നാണ് സ്വർണ്ണത്തിന്റെ വിലക്കുറവിൽ പോലും ആവശ്യക്കാർ ഇല്ലാത്ത വിപണി നൽകുന്ന പ്രധാന സൂചന.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്