കത്ത് എഴുതിയില്ല എന്നു നുണ പറഞ്ഞത് കൂടുതൽ ക്ഷീണമായി; അടുത്ത തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാനുള്ള അവസാന ശ്രമവും പാളി; സുധീരനും ഉമ്മൻ ചാണ്ടിയും വീണ്ടും ഒരുമിച്ചതോടെ ചെന്നിത്തലയുടെ സ്വപ്നങ്ങൾ അവസാനിക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ മാദ്ധ്യമങ്ങളോടായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത് തൊലിപ്പുറത്തെ ചികിത്സ കൊണ്ട് ഒന്നും പരിഹരിക്കാൻ സാധിക്കില്ലെന്നായിരുന്നു. ഇതിലൂടെ നേതൃമാറ്റം വേണമെന്ന ആവശ്യം തന്നെയാണ് ചെന്നിത്തലയും ഐ ഗ്രൂപ്പും ഉദ്യേശിച്ചതെന്നതും വ്യക്തമായിരുന്നു. അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞതിന്റെ വിശദമായ വിവരമാണ് കഴിഞ്ഞ ദിവസം ചെന്നിത്തലയുടെ കത്തിലൂടെ പുറത്തുവന്നതും. വിവാദ കത്ത് മാദ്ധ്യമങ്ങളിലൂടെ പുറത്തായതോടെ പ്രതിച്ഛായ നഷ്ടമായ അവസ്ഥയിലാണ് ചെന്നിത്തല.
ഉമ്മൻ ചാണ്ടി സർക്കാറിൽ അഴിമതി വ്യാപകമാണെന്നും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടമായെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ എസ്എൻഡി പി-ബിജെപി കൂട്ടുകെട്ടിൽ നഷ്ടം സംഭവിക്കുക കോൺഗ്രസിനാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ കത്ത്. ഇതിന് കാരണം നായർ സമുദായം അകന്നതോടെ ഈ കുറവ് നികത്താൻ നായർ സമുദായത്തിൽ നിന്നു തന്നെയുള്ള തന്നെ മുഖ്യമന്ത്രിയാക്കണെമന്നുമുള്ള ആവശ്യമായിരുന്നു ചെന്നിത്തല ഉന്നയിച്ചത്. കത്തിൽപ്പറഞ്ഞ കാര്യങ്ങളോട് ഒരു വിഭാഗം കോൺഗ്രസുകാർക്ക് തന്നെ ബോധ്യമുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പിനെ കുറിച്ച് അവലോകനം നടത്താനുള്ള യോഗങ്ങളിൽ പറയാതെ ഹൈക്കമാൻഡിനെ നേരിട്ട് ധരിപ്പിച്ചതിലൂടെ ഉമ്മൻ ചാണ്ടിയും സുധീരന്റെയും പൊതുശത്രുവായി ചെന്നിത്തല മാറിയിരുന്നു.
കത്ത് പുറത്തുവന്നത് പ്രതിപക്ഷത്തിന് ആയുധവും നൽകി. എന്നാൽ, വിവാദമായ കത്ത് താൻ അടച്ചതല്ലെന്ന് ആണയിട്ടിട്ടും ഹൈക്കമാൻഡ്് ചെന്നിത്തല അയച്ചതാണെന്ന് സ്ഥിരീകരിച്ചതോടെ ചെന്നിത്തലക്ക് കൂടുതൽ ക്ഷീണമായി മാറി. ചെന്നിത്തലയുടെ കത്ത് കിട്ടിയിരുന്നെന്നു കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥിരീകരിച്ചിരുന്നു. നവംബർ ഏഴിനു രമേശിന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിൽനിന്നാണ് ഹൈക്കമാൻഡിനു കത്ത് കിട്ടിയതെന്നും പിന്നീടു ഡൽഹിയിലെത്തിയ അദ്ദേഹം അതിന്റെ പകർപ്പ് കൈമാറിയെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിലെ പ്രമുഖ നേതാവ് വെളിപ്പെടുത്തി. ഇതോടെ ചെന്നിത്തല പാർട്ടി വേദിയിൽ നുണ പറഞ്ഞുവെന്ന ആക്ഷേപവും ശക്തമായി. മാദ്ധ്യമങ്ങളിലൂടെ ജനങ്ങളോട് നുണപറഞ്ഞ നേതാവ് കെപിസിസി യോഗത്തിലും അക്കമിട്ട് കാര്യങ്ങൾ നിരത്തിയാണ് താൻ കത്തു നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയത്.
അതേസമയം രണ്ട് നേതാക്കളെ വെട്ടി മുഖ്യമന്ത്രിയാകാൻ ചെന്നിത്തല നടത്തിയ നീക്കങ്ങളെ ഉമ്മൻ ചാണ്ടിയും സുധീരനും ഒരുമിച്ച് നിന്ന് ചെറുക്കുകയാണ് ഉണ്ടായത്. അങ്ങനെ കെപിസിസി പ്രസിഡന്റായ തന്നെ വെട്ടി ചെന്നിത്തല എളുപ്പത്തിൽ അധികാര കസേരയിൽ കയറേണ്ട എന്ന ചിന്താഗതിയാണ് സുധീരനും ഉള്ളത്. അതുകൊണ്ട് തന്നെയാണ് കത്ത് വിഷയത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച് ഉമ്മൻ ചാണ്ടിയെ രക്ഷിക്കുകയും ചെന്നിത്തലയെ വെട്ടിലാക്കുകയും ചെയ്തത്.
വെള്ളിയാഴ്ച ചേർന്ന കെപിസിസി നിർവാഹകസമിതിയോഗത്തിൽ കത്ത് സംബന്ധിച്ചോ രമേശിന്റെ വാദം അംഗീകരിച്ചോ എന്തെങ്കിലും പറയാൻ മുഖ്യമന്ത്രി തയാറായില്ല. അതേസമയം, കത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിലെ ഉള്ളടക്കം വസ്തുതകളാണെന്ന് ഐ പക്ഷം രഹസ്യമായെങ്കിലും സമ്മതിക്കുന്നു. കത്ത് അയച്ചിട്ടില്ലെന്ന് രമേശ് പറയുമ്പോൾ അദ്ദേഹത്തെ അവിശ്വസിക്കുകയോ പ്രതിക്കൂട്ടിൽ നിർത്തുകയോ ചെയ്യേണ്ട കാര്യമില്ലെന്നും അവർ പറയുന്നു. എന്നാൽ കത്ത് അയച്ചിട്ടുണ്ടെങ്കിൽ അത് പരസ്യമായി സമ്മതിക്കണം അല്ലാതെ ഒളിച്ചുവെക്കുന്നത് എന്തിനാണെന്നാണ് സുധീരൻ ചോദിക്കുന്നത്. കെപിസിസി യോഗത്തിലും മാദ്ധ്യമങ്ങൾക്ക് മുന്നിലും ചെന്നിത്തല നുണ പറഞ്ഞുവെന്നതും സുധീരനെ ചൊടിപ്പിച്ചിട്ടുണ്ട്.
അതേസമയം കത്ത് വ്യാജമാണെന്ന് രമേശ് പരാതിപ്പെട്ടാൽ, അത് ആദ്യം പുറത്തുവന്ന ഡൽഹിയിലാണ് അന്വേഷണം നടത്തേണ്ടത്. കേരള പൊലീസിന് അത് സാധ്യമല്ല. കത്ത് പുറത്തുവന്ന് 48 മണിക്കൂർ കഴിഞ്ഞിട്ടും സംസ്ഥാന ആഭ്യന്തരമന്ത്രി കൂടിയായ രമേശ് പരാതിപ്പെട്ടില്ല. അതിനെ രമേശിന്റെ കത്തിൽ ഹൈക്കമാൻഡിനും അതൃപ്തിയുണ്ട്. അതുകൊണ്ട് തന്നെ പ്രശ്നം വഷളാകരുത് എന്ന ലക്ഷ്യത്തോടെയാണ് ചെന്നിത്തല എത്രയും വേഗം ഡൽഹിയിൽ എത്തിയത്.
പാർട്ടിയധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്ന് നാഷണൽ ഹെറാൾഡ് കേസിൽ കോടതിയിൽ ഹാജരാകുന്ന സാഹചര്യത്തിൽ അവരുമായി കൂടിക്കാഴ്ച ഉറപ്പായിട്ടില്ല. സോണിയാ ഗാന്ധിക്കാണ് രമേശ് ചെന്നിത്തല ഇമെയിൽ മുഖേന കത്തയച്ചത്. പകർപ്പ് അവരുടെ രാഷ്ട്രീയ ഉപദേഷ്ടാവ് അഹമ്മദ് പട്ടേലിനും അയച്ചു. കോൺഗ്രസിനു കനത്ത തിരിച്ചടി നേരിട്ട തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് കത്തയച്ചത്. നവംബർ 18 മുതൽ 21 വരെ ഡൽഹിയിലുണ്ടായിരുന്ന രമേശ് പാർട്ടിയധ്യക്ഷയെ നേരിൽക്കണ്ട് കത്ത് കൈമാറി ഉള്ളടക്കം വിശദീകരിച്ചു. ഡൽഹിയിൽ യൂത്ത് കോൺഗ്രസ് സമ്മേളനത്തിലും പങ്കെടുത്താണ് രമേശ് മടങ്ങിയത്.
രാഹുൽ ഗാന്ധി, എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ എന്നിവരെയും സന്ദർശിച്ച് കത്തിന്റെ ഉള്ളടക്കം ചർച്ച ചെയ്തു. ആഴ്ചകൾ കഴിഞ്ഞിട്ടും നടപടിയുണ്ടാകാതിരുന്നതോടെ രമേശുമായി ബന്ധപ്പെട്ടവർതന്നെയാണ് കത്ത് പുറത്തുവിട്ടതെന്നാണു സൂചന. ഐ ഗ്രൂപ്പിന്റെ പൊതുവികാരമായ കത്തിലെ ഉള്ളടക്കം ചർച്ച ചെയ്യപ്പെട്ടില്ലെങ്കിൽ ഉദ്ദേശിച്ച ഫലമുണ്ടാകില്ലെന്നുള്ള തിരിച്ചറിവിലായിരുന്നു അത്. നിയമസഭാ തെരഞ്ഞെടുപ്പിലെ എസ്എൻഡിപി-ബിജെപി കൂട്ടുകെട്ടിൽ നഷ്ടം സംഭവിക്കുക കോൺഗ്രസിനാകുമെന്നും ഈ സാഹചര്യത്തിൽ ഭരണതലപ്പത്ത് ഹിന്ദു നേതാവ് ഉണ്ടാകേണ്ടത് അനിവാര്യമാണെന്നുമാണ് കത്തിൽ പറഞ്ഞുവയ്ക്കുന്നത്. കോൺഗ്രസിൽ തന്റെ സ്ഥാനം കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ തട്ടിയെടുക്കുമെന്ന ആശങ്കയാണ് കത്തിനു പിന്നിലുള്ളത്.
ഡൽഹിയിൽ ഐ.എൻ.ടി.യു.സി. ദേശീയ സമ്മേളനവേദിയിൽ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ സാന്നിധ്യത്തിലും രമേശ് ഇക്കാര്യങ്ങൾ രാഹുലുമായി ചർച്ച ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങാറായിട്ടും നടപടിയുണ്ടാകാത്തതിനാലാണ് ഐ ഗ്രൂപ്പ് കത്ത് പുറത്തുവിട്ടത്. വെള്ളാപ്പള്ളിബിജെപി. കൂട്ടുകെട്ടിനെ തകർക്കണമെങ്കിൽ ഭൂരിപക്ഷ സമുദായത്തിൽപ്പെട്ട കൂടുതൽ പേർ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളായി വരണമെന്നാണ് ചർച്ചയിൽ രമേശ് ഹൈക്കമാൻഡിനോട് പ്രധാനമായും ആവശ്യപ്പെട്ടത്. ഇത്തരത്തിൽ ടിക്കറ്റ് നൽകുകയാണെങ്കിൽ ഐ ഗ്രൂപ്പിൽപ്പെട്ടവർക്കാണ് ലഭിക്കുക. ഇതോടെ ഭൂരിപക്ഷം എംഎൽഎമാരുടെ നേതാവ് എന്ന നിലയിൽ രമേശ് നിയമസഭാകക്ഷിയുടെ തലപ്പത്തു വരും ഭരണത്തുടർച്ചയുണ്ടായാൽ മുഖ്യമന്ത്രി, അല്ലെങ്കിൽ പ്രതിപക്ഷ നേതാവ് ഇതാണ് ലക്ഷ്യമിട്ടത്. എന്നാൽ വിഷയത്തിൽ ഉമ്മൻ ചാണ്ടിയും സുധീരനും ഒരുമിച്ച് നിന്നതോടെ ചെന്നിത്തലയുടെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാകുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍