മുഖ്യമന്ത്രിക്കെതിരായ കത്ത് പുറത്ത് വിട്ടത് ചെന്നിത്തലയുടെ അറിവോടെ; ഇംഗ്ലീഷ് പത്രങ്ങളിൽ കൊടുത്തത് രാഹുൽ ഗാന്ധിയുടെ ശ്രദ്ധ നേടാൻ; ചന്ദ്രശേഖരൻ നേരത്തെ ഡൽഹിയിലെത്തി ചരടുവലി നടത്തി; ലക്ഷ്യം ഇടുന്നത് ഹിന്ദു ധ്രുവീകരണ വിഷയം ചർച്ചയാക്കി നേതൃമാറ്റം ഉറപ്പിക്കാൻ
ബി രഘുരാജ്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എഴുതിയ കത്ത് പുറത്ത് വന്നതു അദ്ദേഹത്തിന്റെ തന്നെ അറിവോടെയെന്ന് ഡൽഹിയിൽ നിന്നുള്ള വിശ്വസനീയ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നേതൃമാറ്റം ചർച്ചയാക്കാനായി ഏതാനും ദിവസങ്ങളായി ചെന്നിത്തലയുടെ പ്രതിനിധിയായി ഡൽഹിയിൽ തങ്ങിയ ഐൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനാണ് ഒരു ഇംഗ്ലീഷ് പത്രത്തിന് ഈ വാർത്ത ചോർത്തി നൽകിയത്. ഡൽഹിയിൽ ഇതൊരു ചർച്ചാ വിഷയം ആക്കാനും അത് വഴി നേതൃമാറ്റം ചർച്ച സജീവമാക്കാനും ഉദ്ദേശിച്ചാണ് ബോധപൂർവ്വം കത്ത് പുറത്തുവിട്ടത്. ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട പല വാർത്തകളെയും ഈയിടെയായി ഡൽഹിയിൽ നിന്നിറങ്ങുന്ന ദേശീയ പത്രങ്ങളിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച് വരുന്നതിന്റെ പിന്നിലും ഈ സംഘം തന്നെയാണ് എന്ന് ഡൽഹിയിൽ നിന്നുള്ള വൃത്തങ്ങൾ സൂചന നൽകുന്നു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ആഭ്യന്തരമന്ത്രി സ്ഥാനത്തേയ്ക്ക് വരുമ്പോൾ ഇടക്കാല മുഖ്യമന്ത്രിയാക്കാം എന്ന വാക്കിന്റെ പുറത്താണ് എന്നാണ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. പി സി ജോർജും പിള്ളയും അടക്കമുള്ള സംഘത്തിന്റെ പിൻബലത്തോടെ അതുമായി ബന്ധപ്പെട്ട് നിരവധി നീക്കങ്ങൾ നടത്തിയെങ്കിലും അവയെല്ലാം ഉമ്മൻ ചാണ്ടി തകർത്തു കളയുകയായിരുന്നു. ഈ സംഘത്തിന്റെ ഏറ്റവും വലിയ ആയുധമായിരുന്ന സരിതയെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ഒരു എംഎൽഎ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിച്ചതോടെ പ്രധാന ആയുധം നഷ്ടപ്പെട്ടതിന്റെ ക്ഷീണത്തിൽ ആയിരുന്നു ഈ വിഭാഗം. അഴിമതി കേസിൽ കുടുക്കുമെന്ന അവസ്ഥയിൽ കുഞ്ഞാലിക്കുട്ടിയെ നിശബ്ദനാക്കിയതും ബാർ കോഴയിൽ മാണിയെ വീഴ്ത്തിയതും ഈ നീക്കത്തിന്റെ ഭാഗമായിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തതോടെ രണ്ടിൽ ഒന്ന് അറിഞ്ഞേ മതിയാവു എന്ന് തീരുമാനിച്ചാണ് കത്ത് വിവാദം ഉയർത്തിയത്. കത്തിൽ പരാമർശിക്കുന്ന വിഷയങ്ങൾ കോൺഗ്രസിലെ ഹിന്ദു വോട്ടിനെ വലിയ തോതിൽ സ്വാധീനിക്കുന്നത് ആയതിനാൽ അത് ചർച്ചാ വിഷയം ആക്കിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ നേതൃത്വം നൽകുന്ന കാര്യത്തിൽ ഉറപ്പ് ലഭിക്കും എന്നതാണ് ഉദ്ദേശം. ഏറ്റവും കുറഞ്ഞത് അടുത്ത ടീമിൽ ഭരണം പിടിക്കാനുള്ള ഫോർമുല എങ്കിലും വേണം എന്നാണ് ചെന്നിത്തലയുടെ പിടിവാശി. ഈ ചർച്ചയ്ക്ക് വേണ്ടിയാണ് ഇപ്പോൾ ശ്രമം നടത്തുന്നത്.
കത്തിലെ വിഷയത്തെ കുറിച്ച് പ്രതിപാതിക്കാതെ കത്തിന്റെ ഉറവിടത്തെ കുറിച്ച് ശ്രദ്ധ തിരിച്ച് വിട്ട് നേട്ടം കൊയ്യാൻ ആണ് ഉമ്മൻ ചാണ്ടി ശ്രമിക്കുന്നത്. ഉമ്മൻ ചാണ്ടിയും സുധീരനും അടക്കുമുള്ളവർ കത്തിന്റെ വിശ്വാസ്യതയിൽ ചർച്ച നടത്തിയതോടെ കത്തിലെ ഉള്ളടക്കം മുങ്ങുക ആയിരുന്നു. അതൊഴിവാക്കാനാണ് കോൺഗ്രസിലെ ചില നേതാക്കൾ ഉള്ളടക്കത്തെ കുറിച്ച് പരാമർശിച്ച് രംഗത്ത് വന്നത്. എന്നാൽ സുധീരൻ തന്ത്രപൂർവ്വം അവരെ ഒറ്റുകയായിരുന്നു. കത്തിലെ ഉള്ളടക്കം ചർച്ച ചെയ്യാതെ കത്തിന്റെ ആധികാരികത ചർച്ച ആയത് ചെന്നിത്തലയ്ക്ക് ക്ഷീണം ആയിട്ടുണ്ട്.
ഉള്ളടക്കം ചർച്ച ആയാൽ തിരിച്ചടി ഉണ്ടാവുമെന്ന് ഉമ്മൻ ചാണ്ടിക്കും അറിയാം. കോൺഗ്രസിൽ ഹിന്ദുക്കൾക്ക് അവസരം ഇല്ല എന്ന ചർച്ചയാണ് ചെന്നിത്തല ആഗ്രഹിക്കുന്നത്. അത്തരമൊരു ചർച്ച ഒഴിവാക്കാൻ ആണ് ഉമ്മൻ ചാണ്ടി ശ്രമിക്കുന്നത്. ഹിന്ദു വികാരം വളരെ സജീവമായി കോൺഗ്രസിന് എതിരാണ് എന്നും വെള്ളാപ്പള്ളിയും ബിജെപിയും മുതലെടുപ്പ് നടത്തുന്നു എന്നുമുള്ള അവസ്ഥ ദേശീയ നേതൃത്വത്തിന്റെയും ഉറക്കം കെടുത്തുന്നുണ്ട്. എന്നാൽ യുഡിഎഫിനെ നയിക്കാനോ ഘടക കക്ഷികളെ ഒരുമിച്ച് നിർത്താനോ കോൺഗ്രസിന് നേട്ടം കൊയ്യാനോ ചെന്നത്തലക്ക് കഴിയില്ല എന്ന ആശങ്ക ഇവർക്ക് ഉണ്ടുതാനും.
ഇക്കുറി എങ്കിലും തീരുമാനം ഉണ്ടായില്ലെങ്കിൽ പരസ്യവഴക്ക് ആരംഭിക്കുമെന്ന സൂചന ചെന്നിത്തല നടത്തിക്കഴിഞ്ഞു. കരുണാകരന്റെ കാലത്തെ ഓർമ്മിക്കുന്ന അവസ്ഥയിലേയ്ക്ക് കോൺഗ്രസിലെ സാഹചര്യം ഉടൻ മാറിയെന്ന് വരാം. നേതൃമാറ്റം നടക്കുന്നില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ച് പ്രതിപക്ഷ നേതാവാകാനും തുടർന്ന് സ്വഭാവികമായി നേതൃത്വം ഏറ്റെടുക്കാനുമാണ് ആണ് ചെന്നിത്തലയുടെ നീക്കം. ഇത്തവണ തോറ്റാൽ തോൽവിയുടെ ഉത്തവാദിത്തം ഉമ്മൻ ചാണ്ടിയുടെ പുറത്ത് വച്ച് പ്രതിപക്ഷ നേതൃസ്ഥാനം നേടാൻ കഴിയുമെന്നാണ് ചെന്നിത്തല കണക്ക് കൂട്ടുന്നത്.
അത്തരം ഒരു സാഹചര്യം ഉണ്ടായാൽ ചെന്നിത്തല തന്നെ ജയിക്കുന്നത് കണ്ടറിയണമെന്ന് എ ഗ്രൂപ്പ് നേതാക്കളും പറയുന്നു. വിഴുപ്പലക്കിലേയ്ക്ക് പോയാൽ ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തിൽ തോൽപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. ചെന്നിത്തലയുടെ മണ്ഡലം ഒട്ടും സുരക്ഷിതം അല്ല. കോൺഗ്രസിന്റെ സുരക്ഷിത മണ്ഡലത്തിൽ ഭൂരിപക്ഷവും എ ഗ്രൂപ്പ് എംഎൽഎ മാരുടെ കൈയിൽ ആയിതിനാൽ അത്തരം ഒരെണ്ണം കണ്ടെത്താനും സാധിച്ചെന്നുവരില്ല. ഇതൊക്കെ ചെന്നിത്തല നേരിടുന്ന പ്രതിസന്ധികൾ ആണ്. എന്നാൽ, നായർ സമുദാത്തിന്റെ പിന്തുണയോടെയും പ്രതിപക്ഷത്തു തന്നെയുള്ള കക്ഷികളുമായുള്ളു ചെറിയ നീക്കുപോക്കിലൂടെയും എങ്ങനെയും വിജയിച്ചു കയറാം എന്നതാണ് ചെന്നിത്തല കണക്കുകൂട്ടുന്നത്.
അതേസമയം ഇപ്പോഴത്തെ നിലയിൽ ചർച്ചകൾ നടക്കുന്നതിന് കാരണം നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള കൂടുതൽ സീറ്റുകളിൽ ഐ ഗ്രൂപ്പുകാർക്ക് നേടിയെടുക്കുക എന്നതും ലക്ഷ്യമിടുന്നുണ്ട്. സുധീരൻ എത്രയൊക്കെ പറഞ്ഞാലും സംസ്ഥാന രാഷ്ട്രീയത്തിൽ ഗ്രൂപ്പ് എന്നത് ഒരു സത്യമായ കാര്യമാണ്. അതുകൊണ്ട് തന്നെ കൂടുതൽ ഐ ഗ്രൂപ്പ് എംഎൽഎമാരെ നിയമസഭയിൽ എത്തിക്കുക എന്നതാണ് ചെന്നിത്തലയുടെ ലക്ഷ്യം. അതേസമയം ഗ്രൂപ്പിന് എതിരെ എന്ന പേരിൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ നിർദ്ദേശിക്കുന്നതാകും സുധീരന്റെ തന്ത്രം. ഇതിനെ ചെറുക്കാൻ കൂടായാണ് കെപിസിസിക്ക് നേരെയും കത്തിൽ ഒളിയമ്പെറിഞ്ഞത്.
കേരളത്തിലെ കോൺഗ്രസ് സംഘടനാ കെട്ടുറപ്പിനെ പിടിച്ചുലയ്ക്കുന്ന കത്താണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് അയച്ചത്. ഉമ്മൻ ചാണ്ടിയുടെ ഭരണ നേതൃത്വത്തെ നേരിട്ട് കുറ്റപ്പെടുത്തിക്കൊണ്ടുള്ള കത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയത്തിന് കാരണം ഭരണപോരായ്മയാണെന്ന് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ തൊലിപ്പുറത്തെ ചികിത്സ പോര എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇതേ വാചകങ്ങളും കത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
എന്നാൽ കത്ത് നിഷേധിച്ചെങ്കിലും ചെന്നിത്തല തന്നെയാണ് അയച്ചതെന്ന് വ്യക്തമാണ്. ഇത് അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചെന്നിത്തലയുടെ ലക്ഷ്യം ഫലം കണ്ടാലും അതിൽ അത്ഭുതപ്പെടാനില്ല. ബിജെപി കൂടുതൽ ശക്തമായതോടെ ഹിന്ദു മുഖ്യമന്ത്രി സ്ഥാനാർത്ഥി വേണമെന്ന വികാരം ഹൈക്കമാൻഡിൽ ഒരു വിഭാഗത്തിനുമുണ്ട്. സംസ്ഥാനത്തെ തന്നെ ചില നേതാക്കൾ ഇക്കാര്യം ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇങ്ങിനെപോയാൽ 67 ആവർത്തുച്ചേക്കുമെന്നാണ് ചില കോൺഗ്രസുകാർ ഹൈക്കമാൻഡിനെ ധരിപ്പിച്ചത്. 1967ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ കേവലം 9 സീറ്റാണ് കോൺഗ്രസിന് കിട്ടിയത്.
എന്തായലും ഇപ്പോഴത്തെ സാഹചര്യത്തിൽ രമേശ് ചെന്നിത്തല യുഎസിലേക്ക് പോയതോടെ കോൺഗ്രസിനുള്ളിൽ ജ്വലിച്ചു നിൽക്കുകയായിരുന്ന കത്ത് വിവാദത്തിന് താൽക്കാലിക ശമനമായിട്ടുണ്ട്. ഇന്നലെ രാത്രിയിൽ യാത്ര തിരിച്ച രമേശ് ഈ മാസം 28നെ മടങ്ങി വരികയുള്ളൂ. അതുവരെ ആഭ്യന്തര മന്ത്രിയുടെ ചുമതല ആര്യാടൻ മുഹമ്മദിനാണ് നൽകിയിരിക്കുന്നത്. എന്തായാലും ചെന്നിത്തലുടെ തിരിച്ചുവരവിന് ശേഷം മൂന്ന് നേതാക്കളെയും ഹൈക്കമാൻഡ് ചർച്ചയ്ക്കായി വിളിപ്പിക്കും. ഈ സാഹചര്യത്തിൽ ചെന്നിത്തല തന്റെ നിലപാട് കൂടുതൽ വ്യക്തമായി രേഖപ്പെടുത്താനാണ് ചെന്നിത്തല ഒരുങ്ങുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്