ഭാര്യ കാമുകനെ ചുമതലപ്പെടുത്തിയത് ഭർത്താവിന്റെ കാലു തല്ലിയൊടിക്കാൻ; കാമുകൻ കബഡി താരത്തിന്റെ ജീവൻ തന്നെ എടുത്തു; കൊല നടത്തിയ ദിവസം പലതവണ വിളിച്ചത് വഴിത്തിരിവായി; കബഡി താരത്തിന്റെ മരണത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
നീലേശ്വരം: ദിവസവും മദ്യപിച്ച് വീട്ടിലെത്തി കലഹിക്കുന്ന ഭർത്താവിന്റെ കാലോ കൈയോ തല്ലിയൊടിക്കണമെന്ന് ഭാര്യ ഭർത്താവിന്റെ ബന്ധു കൂടിയായ കാമുകനോട് ആവശ്യപ്പെട്ടു. കാമുകൻ ഭർത്താവിന്റെ ജീവൻ തന്നെ എടുത്തു. സംഗതി പുറത്തറിയാതിരിക്കാൻ ആ മരണം സ്വാഭാവിക മരണമാക്കി മാറ്റാനായി യുവതിയുടെ ശ്രമം. പക്ഷേ, കള്ളകളികൾ പൊളിഞ്ഞു. ഭർത്താവിന്റെ കൊലപാതക കേസിൽ കാമുകനൊപ്പം ആ ഭാര്യയും അറസ്റ്റിലായി. കാസർകോട് ജില്ലയിലെ അറിയപ്പെടുന്ന കബഡി താരം കാര്യങ്കോട്ടെ ജി. സന്തോഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ കാഞ്ഞങ്ങാട് ചിത്താരി കല്ലിങ്കാൽ പൊയ്യക്കര വളപ്പിൽ വീട്ടിൽ കെ.വി. രഞ്ജുഷ (30), സന്തോഷിന്റെ മാതൃസഹോദരീ പുത്രൻ ചീറ്റക്കാൽ മനോജ് (37) എന്നിവരാണ് അറസ്റ്റിലായത്.
ഗൂഢാലോചനയിൽ പങ്കാളിയായിയെന്ന് കണ്ടെത്തിയ രഞ്ജുഷയെ കേസിൽ രണ്ടാം പ്രതിയായി ചേർക്കുകയായിരുന്നു. ഡിസംബർ ഏഴിന് രാവിലെയാണ് സന്തോഷിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനം മൂലമാണ് മരണമെന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. എന്നാൽ, സന്തോഷിന്റെ കഴുത്തിലെ ചതവ് ശ്രദ്ധയിൽപ്പെട്ട ചിലർക്ക് സംശയം തോന്നി. മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്ന് അവർ പറഞ്ഞു. രഞ്ജുഷ അതിനോട് താല്പര്യം കാട്ടിയില്ല. അടുത്ത ബന്ധുക്കളും അതിന്റെയൊന്നും ആവശ്യമില്ലെന്ന നിലപാടിലായിരുന്നു. പോസ്റ്റ്മോർട്ടം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.
സംഭവത്തിന് തലേദിവസമാണ് രഞ്ജുഷ സന്തോഷിന്റെ കാലുകൾ തല്ലിയൊടിച്ച് ഉപദ്രവം അവസാനിപ്പിക്കണമെന്ന് മനോജിനോട് ആവശ്യപ്പെടുന്നത്. അന്നു വൈകിട്ട് സന്തോഷ് കലഹമുണ്ടാക്കിയതിനെ തുടർന്നായിരുന്നു ഇത്. സംഭവ ദിവസം സന്തോഷിന്റെ മാതാവ് ചെമ്മരത്തി ആശുപത്രിയിലായിരുന്നു. സന്തോഷും ഭാര്യയുമായി ഉണ്ടായ വഴക്ക് തീർക്കാൻ ഇടപെട്ടപ്പോൾ വീണ് പരിക്കേറ്റാണ് അമ്മ ആശുപത്രിയിലായത്. ആശുപത്രിയിൽ അമ്മയ്ക്കു കൂട്ടിരിക്കാൻ രഞ്ജുഷയും കൂടെയുണ്ടായിരുന്നു. കുട്ടികളെ അതിനിടയിൽ രഞ്ജുഷ തന്റെ കൊളവയലിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സന്തോഷിനെ ആക്രമിക്കാനുള്ള സൗകര്യം രഞ്ജുഷ അങ്ങനെ ചെയ്തുകൊടുത്തു. സംഭവത്തിന് ശേഷം വീട്ടിൽ നിന്നിറങ്ങിയ മനോജ് രഞ്ജുഷയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ സന്തോഷ് മരിച്ചതായി അന്നേരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് രഞ്ജുഷ വെളിപ്പെടുത്തിയത്. തലേദിവസം പല തവണയും കൊലപാതകം നടന്നശേഷം ഒരു പ്രാവശ്യവും ഇരുവരും ഫോണിൽ ബന്ധപ്പെട്ടതാണ് രഞ്ജുഷയെ കുടുക്കിയത്.
കബഡി താരം കാര്യങ്കോട്ടെ സന്തോഷിനെ കൊലചെയ്ത കേസിലെ പ്രതി മനോജിന് നിരവധി ഗൾഫുകാരുടെ ഭാര്യമാരുമായി വഴിവിട്ട ബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞിരുന്നു. ഒരു വർഷം മുമ്പ് കബഡി താരമായ ജി.സന്തോഷ് നാട്ടിലെ ക്ഷേത്രത്തിലെ ആചാരക്കാരനായി ചുമതലയേറ്റിരുന്നു. ഈ ക്ഷേത്രത്തിലും പുറത്തുള്ള ക്ഷേത്രത്തിലും സ്ഥാനീകനെന്ന പേരിൽ പങ്കെടുക്കേണ്ടി വരുന്നതിനാൽ സന്തോഷിന് എല്ലാ ദിവസവും വീട്ടിലെത്താൻ കഴിയാറില്ല ഈ അവസരം മുതലെടുത്താണ് മനോജ് സന്തോഷിന്റെ വീട്ടിൽ നിത്യസന്ദർശകനായത്.
മാതൃ സഹോദരീ പുത്രൻ കൂടിയായതിനാൽ ആദ്യം ആർക്കും സംശയമുണ്ടായിരുന്നില്ല. സന്തോഷിന്റെ അമ്മ ചെമ്മരത്തിയുടേയും കുട്ടികളുടേയും സ്നേഹാദരവ് പറ്റിയാണ് മനോജ് വീട്ടിൽ കയറിക്കൂടിയത്. ഇത് അവിടെ സ്ഥിരമായി താമസിക്കാനുള്ള വഴി തുറക്കുകയായിരുന്നു. മനോജിന്റെ പെരുമാറ്റത്തിലും മറ്റും സംശയമുണ്ടായതോടെ സന്തോഷ് പ്രശ്നമുണ്ടാക്കി. എന്നാൽ അമ്മ ചെമ്മരത്തിക്ക് മനോജ് വീട്ടിൽ വരുന്നതിനെ എതിർത്തത് രസിച്ചില്ല. സംശയിച്ചതുമില്ല. മനോജ് അവിടെ താമസം തുടങ്ങുകയും നാട്ടിൽ അപവാദങ്ങൾ പ്രചരിക്കുകയും ചെയ്തതോടെ സന്തോഷ് മുഴു മദ്യപാനിയായി. വീട്ടിൽ മർദ്ദനമുറകൾ തുടർന്നു. എന്നാൽ സന്തോഷിന്റെ ഭാര്യ രഞ്ജുഷയുമായുള്ള ബന്ധം മനോജ് തുടർന്നു. മനോജ് സമ്മാനമായി അവർക്കൊരു മൊബൈൽ ഫോണും വാങ്ങിച്ചു നൽകി. ഇതോടെ അവർ തമ്മിലുള്ള ബന്ധം ദൃഢമാവുകയായിരുന്നു.
കൊലപാതകത്തിന് തൊട്ടു മുമ്പും രഞ്ജുഷയുടെ മൊബൈലിൽ നിന്നും മനോജിന് ഫോൺ വന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സന്തോഷിന്റെ മർദ്ദനത്തിൽ നിന്നും തന്നെ രക്ഷപ്പെടുത്തണമെന്ന് മനോജിനോട് രഞ്ജുഷ അഭ്യർത്ഥിച്ചിരുന്നു. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ മനോജ് സന്തോഷിനെ പ്ലാസ്റ്റിക്ക് കയറിൽ കഴുത്ത് കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടിനായിരുന്നു സന്തോഷിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. സന്തോഷിന്റെ മദ്യപാനം അതിരു വിട്ടപ്പോൾ കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം അമ്മയെ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതോടെ അവർ ആശുപത്രിയിലുമായി. കൂട്ടിരിക്കാൻ സന്തോഷിന്റെ ഭാര്യയും മക്കളും ആശുപത്രിയിൽ പോയിരുന്നു. പിറ്റേ ദിവസം രാത്രി സന്തോഷും സുഹൃത്തും വീട്ടിൽ നിന്നു തന്നെ മദ്യപാനം തുടർന്നു.
സുഹൃത്ത് പോയപ്പോഴാണ് മനോജ് വീട്ടിലെത്തിയത്. മനോജ് എത്തുമ്പോൾ സന്തോഷ് മദ്യപിച്ച് അബോധാവസ്ഥയുലായിരുന്നു. ഈ അവസരം മുതലെടുത്ത് കോൺക്രീറ്റ് തൊഴിലാളി കൂടിയായിരുന്ന മനോജ് ബൈക്കിൽ കരുതി വച്ചിരുന്ന കയറുമായി തിരിച്ചു വന്നു. മനോജിന്റെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം മറച്ചു വച്ച് മനോജ് അന്നു രാത്രി കഴിച്ചു കൂട്ടി. രാവിലെ എട്ടു മണിയോടെ മാത്രമാണ് മരണ വിവരം പുറത്തറിഞ്ഞത്. സന്തോഷിന്റെ അമ്മാവൻ സുകുമാരനാണ് മരണ വിവരം പുറത്തറിയിച്ചത്. നാട്ടുകാർ ഓടിക്കൂടിയപ്പോഴും മനോജിനെ സംശയിച്ചിരുന്നില്ല. അമിത മദ്യപാനം കൊണ്ടുണ്ടായ ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന് നാട്ടുകാർ വിലയിരുത്തി. മനോജും സംശയത്തിനിട നൽകാതെ അവർക്കൊപ്പം നിന്നു.
എന്നാൽ അമ്മാവൻ സുകുമാരൻ സംശയ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഈ സമയമെല്ലാം മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യേണ്ടതില്ലെന്ന നിലപാടിലായിരുന്നു മനോജ്. ബന്ധുക്കൾക്കൊപ്പം അതീവ ദുഃഖിതനായാണ് മനോജ് പെരുമാറിയത്. അതുകൊണ്ടു തന്നെ മനോജിനെ ആരു സംശയിച്ചതുമില്ല. അമ്മാവന്റെ പരാതിയെത്തുടർന്ന് പോസ്റ്റ് മോർട്ടത്തിന് കൊണ്ടുപോയ മൃതദേഹത്തിൽ കഴുത്തിൽ കയർ കുടുങ്ങിയ പാടുണ്ടായിരുന്നു. തൂങ്ങി മരിച്ചതോ കഴുത്തിൽ കയർ കുരുക്കി കൊല ചെയ്യപ്പെട്ടതോ ആകാമെന്ന സംശയത്തിലായിരുന്നു പൊലീസ് സർജൻ. തുടർന്നുള്ള അന്വേഷണത്തിൽ സന്തോഷിനൊപ്പം മദ്യപിച്ച സുഹൃത്തിനെ ചോദ്യം ചെയ്തു. ബന്ധുവായ മനോജിനെ കൂടി ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുൾ അഴിയുകയായിരുന്നു.
മദ്യ ലഹരിയിൽ ഉറക്കത്തിലായ സന്തോഷിനെ പൽസ്റ്റിക്ക് കയർ കഴുത്തിൽ കുടുക്കി കൊലപ്പെടുത്തുകയായിരുന്നു വെന്ന് മനോജ് പൊലീസിനോട് സമ്മതിച്ചു. തുടർന്ന് ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് സന്തോഷിന്റെ ഭാര്യയുടെ ഇടപടലും പുറത്തുവന്നത്. സ്ത്രീ വിഷയത്തിൽ അമിതാസക്തിയുള്ള മനോജിന്റെ വലയിൽ നിരവധി യുവതികൾ കുടുങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സന്തോഷിന്റെ ഭാര്യ രഞ്ജുഷ അടക്കം മനോജിന് വഴിപ്പെട്ടവർ നിരവധിയാണ്. ഒരു ഗൾഫുകാരന്റെ ഭാര്യയിൽ നിന്നും നിരവധി തവണ മനോജ് പണം പറ്റിയ വിവരവും പുറത്തുവന്നിട്ടുണ്ട്. ഗൾഫുകാരൻ ഭാര്യയുടെ പേരിൽ മാസാമാസം അയച്ചു കൊടുക്കുന്ന പണം തന്ത്രപരമായി മനോജ് തട്ടിയെടുക്കുകയായിരുന്നു.
ബിസിനസ്സ് ആരംഭിക്കണമെന്നും മറ്റും പറഞ്ഞാണ് മനോജ് പണം തട്ടിയെടുത്തത്. ഇങ്ങനെ വാങ്ങിയ പണം ലക്ഷങ്ങൾ വരുമെന്നാണ് പറയുന്നത്. മറ്റു നിരവധി സ്ത്രീകളിൽ നിന്നും മനോജ് പണം പറ്റിയിട്ടുണ്ടെന്ന് സംസാരമുണ്ട്. അപമാനം ഭയന്ന് ആരും പുറത്ത് പറയുന്നില്ലെന്ന് മാത്രം. അമ്മാവന്റെ ഭാര്യയുടെ അനുജത്തിയെയായിരുന്നു മനോജ് വിവാഹം കഴിച്ചത്. ഇത് നിലനിൽക്കെ ഒരു ഹോംനേഴ്സിനെ വശത്താക്കി. കർണ്ണാടകത്തിലെ കുടകിൽ മൂന്ന് വർഷക്കാലം അവരോടൊപ്പം ജീവിച്ചശേഷം നാട്ടിൽ മടങ്ങിയെത്തുകയായിരുന്നു ഹോംനേഴ്സിനെ ഉപേക്ഷിച്ച മനോജിനെ സ്വന്തം ഭാര്യയും ഉപേക്ഷിച്ചു. ഭർത്താക്കന്മാർ നാട്ടിലില്ലാത്ത സ്ത്രീകളോട് അടുപ്പം കാട്ടി സഹായത്തിനെത്തുകയും ഒടുവിൽ വരുതിയിലാക്കുകയും ചെയ്യാൻ മനോജ് തന്ത്രശാലിയായിരുന്നു.
രാത്രിയിൽ വീടുകളിൽ ഒളിഞ്ഞു നോക്കുന്ന ശീലത്തോടെയായിരുന്നു മനോജിന്റെ വഴിവിട്ട ജീവിതത്തിന് തുടക്കമിട്ടത്. ഭർത്താക്കന്മാർ സ്ഥലത്തില്ലാത്ത വീടുകളിൽ അവരുടെ ഭാര്യമാരെ തേടി ഇറങ്ങുകയാണ് പതിവ്. ഇത്തരമൊരു സംഭവത്തിൽ മനോജിനെ നാട്ടുകാർ പിടികൂടി വാഹനമടക്കം പുഴയിൽ തള്ളിയിരുന്നു. നാട്ടിലുണ്ടാകുന്ന അക്രമ സംഭവങ്ങളിൽ സിപിഐ.(എം). അനുഭാവിയായ മനോജ് മുൻ നിരയിൽ ഉണ്ടാകാറുണ്ട്. സിപിഐ. പ്രവർത്തകൻ രാജു എന്നയാളുടെ കട കത്തിച്ച സംഭവത്തിലും മനോജ് പ്രതിയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്