ചൈനയും ഇന്ത്യയും ചേർന്ന് തുടങ്ങിയ പുതിയ ബാങ്ക് അമേരിക്കയെ പേടിപ്പിക്കുന്നു; അമേരിക്കയും ജപ്പാനും അംഗത്വം എടുക്കില്ല; പുതിയ ഏഷ്യൻ ഇൻഫ്രാസട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് ആഗോള വ്യവസ്ഥയെ എങ്ങനെ ബാധിക്കും?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഏഷ്യൻ ഇൻഫ്രാസട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നാണ് പേരെങ്കിലും ഏതൊരു രാജ്യത്തിനും ഓഹരിയെടുക്കാം. ചൈനയും ഇന്ത്യയും ചേർന്ന് ഏഷ്യയുടെ വികസനത്തിന് മുന്നോട്ട് വച്ച സാമ്പത്തിക മാതൃകയായിരുന്നു ഇത്. ഏഷ്യയെ ലോകശക്തിയാക്കുകയെന്നതാണ് ലക്ഷ്യം. ഇതിനുള്ള കരുത്ത് ബാങ്കിനുണ്ടാകുമെന്ന് പൊതുവേ വിലയിരുത്തലുണ്ടായതോടെ റഷ്യയടക്കമുള്ള ശക്തികൾ ബാങ്കുമായി കൈകോർത്തു. ജനുവരി മധ്യത്തോടെ ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ ആദ്യ യോഗം. തുടർന്ന് സാമ്പത്തിക ഇടപെടൽ. മെട്രോ റെയിൽ പോലുള്ള വമ്പൻ അടിസ്ഥാന സൗകര്യ പദ്ധതികളിലൂടെ ഏഷ്യയുടെ മുഖം മാറ്റുകയാണ് ലക്ഷ്യം. ഇതിനോട് താൽപ്പര്യമില്ലാത്ത ലോക ശക്തികളുമുണ്ട്. അമേരിക്കയും ജപ്പാനും ഏഷ്യൻ ഇൻഫ്രാസട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കുമായി യാതൊരു സഹകരണത്തിനുമില്ല. ഇതിന്റെ ആസ്ഥാനം ചൈനയിലാണ്. എന്നാൽ ആദ്യത്തെ അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കാകും. ചൈനയ്ക്കാണ് ബാങ്കിന്റെ നിയന്ത്രണത്തിൽ മുൻതൂക്കം.
യുഎസ്,ജപ്പാൻ എന്നീ രാജ്യങ്ങൾ ഇതിനകംതന്നെ എഐഐബിയ്ക്കെതിരെ വിയോജിപ്പുമായി രംഗതെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങൾ കരാറിൽ ഒപ്പുവെയ്ക്കാനും തയ്യാറായിട്ടില്ല. എഐഐബിയുടെ പ്രവർത്തനം ആരംഭിക്കുന്നത് ലോക ബാങ്ക് ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് എന്നിവയ്ക്ക് തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ കണക്കുകൂട്ടുന്നത്. ഈ രണ്ട് ബാങ്കുകളുടേയും നിയന്ത്രണം അമേരിക്കയ്ക്കാണ്. ഏഷ്യയിലെ വമ്പൻ സാമ്പത്തിക ശക്തിയായ ജപ്പാനും മൂന്നാം ലോക രാജ്യങ്ങൾക്ക് വായ്പ നൽകുന്നതിൽ മുമ്പിലാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വായ്പ നൽകിയ ജപ്പാൻ പലിശ ഇനത്തിൽ ഏറെ ലാഭമുണ്ടാക്കുന്നുണ്ട്. പുതിയ ബാങ്കിന്റെ വരവോടെ ഇത് അടയും. കൂടുതൽ ഏഷ്യൻ രാജ്യങ്ങൾ ഈ ബാങ്കിൽ നിന്ന് വായ്പയും സഹായവും നേടും. ഇതാണ് ഇരുവരേയും പിന്നോട്ട് വലിക്കുന്നത്.
ലോക ശക്തിയെന്ന നിലയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അമേരിക്കയ്ക്ക് ബദലായി ഈ സാമ്പത്തിക കരുത്തിലൂടെ മുന്നേറാൻ ഏഷ്യൻ ശക്തികൾക്ക് ആകും. എല്ലാത്തിനും ഉപരി റഷ്യയും ഈ കൂട്ടായ്മയെ പിന്തുണയ്ക്കുന്നു. സിറിയയിലും മറ്റുമുള്ള ഐസിസ് വിരുദ്ധ പോരാട്ടത്തിലൂടെ ലോക നേതാവ് എന്ന സ്ഥാനത്തേക്ക് റഷ്യ ഉയരുകയാണ്. റഷ്യയും ചൈനയും ഇന്ത്യയും തമ്മിലെ ബാങ്കിങ് രംഗത്തെ പുതിയ കൂട്ടുകെട്ടിന് അതുകൊണ്ട് തന്നെ മറ്റ് മാനങ്ങളുമുണ്ട്. ചെറു രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകി ഒപ്പം നിർത്തുന്ന അമേരിക്കൻ തന്ത്രത്തെ പൊളിക്കലാണ് പുതിയ കൂട്ടായ്മ ബാങ്കിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ സംശയ ദൃഷ്ടിയോടെ മാത്രമേ അമേരിക്ക ഇതിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തൂ. എന്നാൽ ബാങ്കിന്റെ വളർച്ചയെ ഇതൊന്നും ബാധിക്കില്ലെന്ന് തന്നെയാണ് ഇന്ത്യയുടേയും ചൈനയുടേയും വിലയിരുത്തൽ. അടിസ്ഥാനവികസനത്തിനുള്ള ധനസഹായത്തിനുവേണ്ടി വേൾഡ് ബാങ്ക് ഉൾപ്പടെയുള്ള പാശ്ചാത്യരാജ്യങ്ങളെ ആശ്രയിക്കുന്നത് ചുരുക്കുകയാണ് ബാങ്കിന്റെ അടിസ്ഥാന ലക്ഷ്യം.
സാമ്പത്തിക മേഖലയിൽ കൂടുതൽ സ്വാധീനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബാങ്ക് രൂപീകരണത്തിന് ചൈനയും ഇന്ത്യയും മുന്നിട്ടിറങ്ങിയത്. ലോക ബാങ്കിലും, ഏഷ്യ വികസന ബാങ്കിലും ലോകത്തിലെ രണ്ടാമത് വലിയ സാമ്പത്തിക ശക്തിയായിട്ടും കൂടുതൽ സ്വാധീനമില്ലാത്തതും ചൈനയുടെ പുതിയ ഏഷ്യൻ ബാങ്ക് രൂപീകരണത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തുന്നത്. ലോകബാങ്കിന്റെയും ഏഷ്യൻ വികസന ബാങ്കിന്റെയും മാതൃകയിൽ എഐഐബി രാജ്യങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കുമെന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പെങ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഏഷ്യയിലേക്കുള്ള പ്രധാന വായ്പാ മാർഗ്ഗമായി ഈ ബാങ്ക് മാറുമെന്നാണ് വിലയിരുത്തൽ. ലോക ബാങ്കിന്റെ സ്വാധീനവും കുറയും. ഇതോടെ ലോക സാമ്പത്തിക ക്രമത്തിൽ കൂടുതൽ ഉയരത്തിലേക്ക് ചൈനയും അമേരിക്കയും എത്തും. അടിസ്ഥാന സൗകര്യവികസനത്തിലൂടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ നിക്ഷേപം എത്തിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.
ബഹുമുഖ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എഐഐബി) രൂപവത്കരിക്കാനുള്ള കരാറിൽ ഇന്ത്യ അടക്കം 50 രാജ്യങ്ങൾ ഒപ്പുവച്ചിട്ടുണ്ട്. .ആർട്ടിക്കിൾ 60 പ്രകാരം കാരാറിൽ ഒപ്പുവച്ചിട്ടുള്ള രാജ്യങ്ങൾക്ക് എഐഐബിയിൽ തുല്യനിയന്ത്രണാധികാരമാണുണ്ടാവുക. ഏഷ്യൻ രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം ലക്ഷ്യംവച്ചാണ് ഇത് രൂപീകൃതമായത്. ആസ്ട്രേലിയയാണ് കരാറിൽ ആദ്യം ഒപ്പുവച്ചത്. 100 ലക്ഷം കോടി യുഎസ്ഡോളർ മുതൽ മുടക്കിൽ ഇത് പ്രവർത്തനം ആരംഭിക്കും. മൂലധനത്തിന്റെ 75 ശതമാനം അംഗ രാജ്യങ്ങൾ നിക്ഷേപിക്കണം. ചൈനയ്ക്കും ഭാരതത്തിനും റഷ്യയ്ക്കുമാണ് എഐഐബിയിൽ ഏറ്റവും കൂടുതൽ ഓഹരി പങ്കാളിത്തമുള്ളത്. ചൈനക്ക് 30.34 ശതമാനവും ഭാരതത്തിന് 8.52 ശതമാനം, റഷ്യക്ക് 6.66 ശതമാനം എന്നിങ്ങനെയാണ്. 2013 ഒക്ടോബറിൽ ചൈനീസ് പ്രസിഡന്റ് ഷിജിൻ പിങ്ങാണ് 21 രാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ബാങ്ക് സ്ഥാപിക്കാമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. മോദി സർക്കാർ അധികാരത്തിലെത്തിയതോടെ ചൈനയ്ക്ക് പിന്തുണയുമായി ഇന്ത്യയുമെത്തി. ഇതോടെ കാര്യങ്ങൾ വേഗത്തിലുമായി.
ബ്രിട്ടനെ പോലുള്ള അമേരിക്കൻ ചേരിയിലെ രാജ്യങ്ങൾ പോലും ഈ നിർദ്ദേശത്തെ അംഗീകരിച്ചു. അമേരിക്കയുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് എഐഐബിയിൽ നിക്ഷേപം നടത്താൻ ബ്രിട്ടൺ തയ്യാറായത്്. ബാങ്കിൽ ആഷ്യയ്ക്ക് പുറത്തുനിന്ന് നിക്ഷേപം നടത്തുന്ന ആദ്യത്തെ സാമ്പത്തിക ശക്തിയാണ് ബ്രിട്ടൺ. ഏഷ്യപസഫിക് മേഖലയിലെ രാഷ്ടിയ, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബ്രിട്ടൻ ബാങ്കിന്റെ അംഗത്വമെടുക്കുന്നതെന്നാണ് ബ്രിട്ടീഷ് ധനമന്ത്രി ജോർജ് ഓസ്ബോറൺ അഭിപ്രായപ്പെട്ടത്. എഐഐബിയുടെ പ്രവർത്തനം തങ്ങളുടെ ആധിപത്യത്തിലുള്ള ലോക ബാങ്ക് സംവിധാനത്തെ തകർക്കുമെന്ന ഭീതിയാണ് അമേരിക്കയ്ക്കുള്ളതെന്നാണ് വിലയിരുത്തൽ. കൂടാതെ ബാങ്കിന്റെ നിയന്ത്രനത്തിൽ മുൻതൂക്കം ചൈനയ്ക്കാണ് എന്നതിനാലും അമേരിക്ക ബാങ്കിന്റെ സ്ഥാപനത്തിനു തന്നെ എതിരായിരുന്നു. ചൈനയും ഇന്ത്യയും അടുക്കുന്നതും ഏഷ്യയിലെ അമേരിക്കൻ മേധാവിത്വത്തിന് തിരിച്ചടിയാകും.
കഴിഞ്ഞവർഷമാണ് സിംഗപ്പൂർ, ഇന്ത്യ, തായ്ലൻഡ് ഉൾപ്പെടെയുള്ള 21 രാജ്യങ്ങൾ ചേർന്നാണ് ഇതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചത്. മറ്റ് ഏഷ്യൻ രാജ്യങ്ങളേക്കുടി അംഗമാകാൻ ഇതിൽ ക്ഷണിച്ചിരുന്നു. എന്നാൽ അമേരിക്കൻ സമ്മാർദ്ദം മൂലം ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ജപ്പാൻ, തുടങ്ങിയ രാജ്യങ്ങൾ മാറി നിൽക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍