ആരും ആർക്കും ഭീഷണിയല്ല; എല്ലവരും പരസ്പ്പരം അംഗീകരിക്കുന്നു; ഒറ്റയാന്മാർ ഒറ്റപ്പെടുന്നു; തൊലിവെളുപ്പിന്റെ അധിനിവേശത്തിന് അന്ത്യം; ഭീകരന്മാർക്ക് നിറവും മതവും നഷ്ടമായി: അന്ധാളിപ്പും ആശങ്കയും ഇല്ലാതെ ലോകം മുന്നോട്ട്
കെ ആർ ഷൈജുമോൻ, ലണ്ടൻ
നാളെയെക്കുറിച്ച് അന്ധാളിപ്പും ആശങ്കയും ഇല്ലാത്തവർ ആരുണ്ട്? അതും പുതുവർഷവേളയിൽ ഉള്ള ലോകക്രമത്തിന്റെ കണക്കെടുപ്പിൽ. എന്നാൽ പതിവിനു വിരുദ്ധമായി ഇത്തവണ ആശങ്കകൾക്കും അസ്വസ്ഥതകൾക്കും ഉപരിയായി പ്രതീക്ഷകളുടെയും വളർച്ചയുടെയും കഥകളാണ് ലോകം പങ്കിടുന്നത്. പോയ വർഷത്തിന്റെ അവസാന നാളുകളിൽ ലോകമെങ്ങും ശക്തമായ ഭീകരാക്രമണത്തിന്റെ വാർത്തകൾ നിറഞ്ഞെങ്കിലും അതൊന്നും മനുഷ്യമനസ്സിനെ കൊടിയ നിരാശയിലേക്ക് തള്ളിയിടാൻ കെൽപ്പുള്ളതായിരുന്നില്ല. മാത്രമല്ല അടിക്കടി ഉണ്ടാകുന്ന ഭീകരാക്രമണത്തെ ഒരു വിഷുക്കാല പടക്കം പൊട്ടുന്ന തരത്തിൽ നിസ്സാരമായി തള്ളാനും ലോകം പഠിച്ചു തുടങ്ങിയിരിക്കുന്നു. ഭീകര വാദികൾക്കുള്ള ഏറ്റവും ശക്തമായ ആയുധമാണ് ലോക മനസാക്ഷിയുടെ ഭയം തീണ്ടാതെയുള്ള ചെറുത്തു നില്പ് തന്നെയാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഓരോ ആക്രമണ ശേഷവും ലോക ജനതയുടെ പ്രതികരണം.
മുൻ കാലങ്ങളിൽ ഇത്തരം ആക്രമണങ്ങളോട് ലോകം ഏറെ ഭീതിജനകമായ തരത്തിൽ പ്രതികരിച്ചിരുന്നെങ്കിലും ഇപ്പോൾ ഭീകരർ ഉയർത്തുന്ന വെല്ലുവിളികളെ നിസ്സാരമായി കണ്ടു നടത്തുന്ന ചെറുത്തു നിൽപ്പ് ഏറ്റവും ശക്തമായ ആയുധമായി മാറുകയാണ്. ഭീകര ആക്രമണങ്ങൾ ഒരു തരത്തിലും ലോകത്തെ തടഞ്ഞു നിർത്താൻ കെൽപ്പുള്ളതല്ല എന്ന് തെളിയിച്ചാണ് 2015 പടിയിറങ്ങി പോയിരിക്കുന്നത്. ഭീകരവാദത്തെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ലോക നേതാക്കൾ മുഴുവൻ ആഗോള താപനം പോലെ, ലോക ജനതയെ ഏറ്റവും ഭീകരമായി ബാധിക്കാവുന്ന ഭാവിയുടെ വിപത്തായി കണ്ടു തുടങ്ങിയതും മാറുന്ന ലോക കാഴ്ചകളിൽ മുഖ്യമാണ്.
ആരും ആർക്കും ഭീക്ഷണി അല്ലാതാകുന്ന കാലം
ലോകത്തിന്റെ മാറ്റം സൂക്ഷ്മ ചിന്തയിൽ വളരെ രസകരമാണ്. രണ്ട് ലോക യുദ്ധങ്ങളെ അസാധാരണമായി നേരിട്ട ലോകം ഇക്കാലമത്രയും പലവിധത്തിൽ പറഞ്ഞു കൊണ്ടിരുന്നത് എന്നോ വരാനിരിക്കുന്ന മൂന്നാം ലോകയുദ്ധത്തെ കുറിച്ചായിരുന്നു. ആ യുദ്ധം ഭക്ഷണത്തിനും വെള്ളത്തിനും ശുദ്ധ വായുവിനും വേണ്ടി ഒക്കെ ആയിരിക്കുമെന്നും പല വിധത്തിൽ നിരീക്ഷണം ഉണ്ടായി. എന്നാൽ ലോക മാനവികത ഒരു തരത്തിലും മൂന്നാം ലോക യുദ്ധം ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം. നവ തലമുറയ്ക്ക് ഓർമ്മയുള്ള ശീത യുദ്ധവും ഗൾഫ് യുദ്ധവും ഒക്കെ മൂന്നാം ലോക യുദ്ധമായി മാറുമെന്നു പലരും നിരീക്ഷിചിരുന്നെങ്കിലും അവയൊക്കെ അതാത് അതിർത്ഥി പിന്നിട്ടു വളരാൻ ആഗ്രഹിച്ചില്ല. പിന്നീട് കേട്ടത് അമേരിക്കയും പുത്തൻ സാമ്പത്തിക ശക്തിയായ ചൈനയും തമ്മിൽ ഉണ്ടാകാനിടയുള്ള യുദ്ധത്തെ കുറിച്ചാണ്. എന്നാൽ ഇനിയൊരു യുദ്ധം താങ്ങാൻ കഴിയാത്ത വിധം ലോക രാജ്യങ്ങളുടെ സാമ്പത്തിക ക്രമം അപ്പാടെ തകിടം മറിഞ്ഞു എന്നതാണ് യഥാർത്ഥ്യത്തോട് കൂടുതൽ ചേർന്ന് നിൽക്കുന്നത്.
എന്തിനേറെ, പല തവണ ഏറ്റുമുട്ടിയ അര നൂറ്റാണ്ടിലേറെ ആയി ബദ്ധവൈരികളായി ലോകം കാണുന്ന ഇന്ത്യക്കും പാക്കിസ്ഥാനും പോലും ഒരു അതിർത്ഥി തർക്കം അല്ലാതെ മറ്റൊരു യുദ്ധത്തിനായി ശേഷി അവശേഷിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. തർക്കങ്ങൾ മുറുകുമ്പോഴും ഇടയ്‌ക്കൊക്കെ ഈ രാജ്യങ്ങൾ തമ്മിൽ നടക്കുന്ന സൗഹൃദ കൂടിച്ചേരലുകൾ ഒക്കെ മാനവിക രാശിക്ക് സമ്മാനിക്കുന്ന പ്രതീക്ഷകൾ ചെറുതല്ല. ഏതാനും ദിവസം മുൻപ് അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ, തികച്ചും അപ്രതീക്ഷിതമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാൻ തലവൻ നവാസ് ഷെരീഫിനു പിറന്നാൾ ആശംസിക്കാൻ ഇസ്ലാമാബാദിൽ എത്തിയത് പോലും ഇത്തരം പ്രതീക്ഷകളുടെ വലിയ സാധ്യതകളാണ് ലോകത്തിനു മുന്നില് തുറന്നിടുന്നത്. ഇങ്ങനെ നോക്കുമ്പോൾ ആരും ആർക്കും ഭീക്ഷണി അല്ലാതാകുന്ന ഒരു പുതിയ ലോകക്രമം രൂപം കൊള്ളുന്നതിന്റെ സൂചനകളാണ് ഇപ്പോൾ ലഭ്യമാകുന്നത്.
അംഗീകാരത്തിന്റെയും പരസ്പര ധാരണയുടെയും നാളുകൾ
മുൻപ് മറ്റൊരിക്കലും ദൃശ്യമാല്ലതിരുന്ന അംഗീകാരത്തിന്റെയും പരസ്പര ധാരണയുടേയും നാളുകളാണ് ഇപ്പോൾ മാനവ രാശിക്ക് മുന്നിലുള്ളത്. ലോക രാജ്യങ്ങളിലെ വമ്പനും മുൻപനും എന്ന ചേരി തിരിവിന് വല്ലാത്ത കോട്ടം സംഭവിച്ചു കഴിഞ്ഞു. മറ്റുള്ളവർ പറയുന്നത് ഇഷ്ട്ടപ്പെട്ടില്ലെങ്കിലും മൗനം പാലിച്ചു കഴിഞ്ഞിരുന്ന ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളുടെ ശബ്ദവും ലോകം കേട്ട് തുടങ്ങിയിരിക്കുന്നു. അമേരിക്കാൻ അധീശക്ത്വം അവസാനിച്ചെന്നു അവരും മറ്റുള്ളവരും ഒരേ പോലെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. തങ്ങൾക്കു ഒന്നാം നമ്പർ ശക്തിയാകാൻ അത്ര എളുപ്പം കഴിയില്ലെന്ന് ചൈനയ്ക്കു വ്യക്തമായിരിക്കുന്നു. തങ്ങൾ ഒട്ടും മോശക്കരല്ലെന്നു ഇന്ത്യയും മറ്റുള്ളവരും സ്വയം മനസിലാക്കുന്നു.
ഇങ്ങനെ അംഗീകാരത്തിന്റെയും പരസ്പര ധാരണയുടെയും നാളുകൾ സൃഷ്ടിക്കപ്പെടുകയാണ്. ഇക്കഴിഞ്ഞ ആഗോള ഉച്ചകോടിയിൽ പോലും വികസിത രാജ്യങ്ങളുടെ നേതാക്കളുടെ മുന്നിൽ ആഗോള താപനത്തിൽ ശക്തമായ സ്വരം ഉയർത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അതേ വേദിയിൽ തന്നെ ലോക നേതാക്കൾ കാട്ടിയ ആദരവ് പോലും ഈ പരസ്പര അംഗീകാരത്തിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡ് ആയി മാറുകയാണ്. മോദി ബ്രിട്ടൻ സന്ദർശിക്കുമ്പോഴും ഷീ ജിങ്ങ്പിങ് അമേരിക്ക സന്ദർശിക്കുമ്പോഴും കാമറോണും ഒബാമയും കാട്ടുന്ന അതിരുവിട്ട സ്‌നേഹവും വിനയവും ഒക്കെ ലോക രാഷ്ട്രസമവാക്യങ്ങളിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ സുവ്യക്ത സൂചനകൾ തന്നെയാണ്.
തർക്ക വിഷയങ്ങൾ അലിഞ്ഞില്ലാതാകുന്നു
സത്യത്തിൽ ലോകത്തിനു മുന്നിൽ തർക്കിക്കാൻ അധികം വിഷയങ്ങൾ ഇല്ലാതെ പോകുകയാണ്. മുൻപായിരുന്നെങ്കിൽ ആണവ ആയുധങ്ങളും റോക്കറ്റ് സാങ്കേതിക വിദ്യയും അതിർത്ഥി തർക്കങ്ങളും എന്ന് വേണ്ട, എന്തും ഏതും ലോകത്തിനു മുന്നിൽ തർക്കിക്കാൻ ഉള്ള വിഷയങ്ങൾ ആയിരുന്നു. ഇപ്പോൾ അത്തരം തർക്കങ്ങളുടെ നിരർത്ഥത കൂടുതൽ സൂക്ഷമതയോടെയും വ്യക്തതയോടെയും ലോകം കൂടുതലായി തിരിച്ചറിയുകയാണ്. കടിപിടികൂടാൻ ഒരു വിഷയം ഇല്ലാതെ ക്ലേശിക്കുന്ന ലോകം അല്ല ഇപ്പോൾ നമുക്ക് മുന്നിൽ ഉള്ളത്. മറിച്ചു എല്ലാവരെയും ഒരേ പോലെ ബാധിക്കുന്ന വിഷയങ്ങളിൽ ഒത്തൊരുമിച്ചു എങ്ങനെ പരിഹാരം കണ്ടെത്താം എന്ന് ലോകം ചർച്ച ചെയ്യുന്ന അസാധാരണമായ മാറ്റം സംഭവിച്ചു കഴിഞ്ഞു.
കഴിഞ്ഞ ആഴ്‌ച്ച, പതിവില്ലാത്ത വിധം കൊടും മഴയിലും വെള്ളപ്പൊക്കത്തിലും ബ്രിട്ടൻ മുങ്ങി താണതും കഴിഞ്ഞ മാസം ചെന്നൈ വെള്ളത്തിനടിയിൽ ആയതും ഒരേ വിധം കണ്ടു തുടങ്ങാൻ ലോകം പഠിച്ചിരിക്കുന്നു. ശൈത്യം പിടി മുറുക്കി ഐസ് വീണ് ജീവിതം നരക തുല്യം ആകുന്ന യൂറോപ്പും അമേരിക്കയും ഇപ്പോൾ മുൻപൊന്നും കണ്ടിട്ടില്ലാത്ത വിധം താപനില ഉയരുന്നത് ആഗോള പ്രതിഭാസമായ എൽ നീനോ ആണെന്ന് തിരിച്ചറിയുകയാണ്. വെന്തു പൊള്ളുന്ന തരത്തിൽ ഇതേ ദിവസങ്ങളിൽ തന്നെ ആസ്‌ട്രേലിയയിൽ ചൂട് കൂടിയതും ഇതേ കാരണത്താൽ തന്നെ. ഈ അർത്ഥത്തിൽ ലോകം ഒരു വിധത്തിലും ആഗോള പ്രശ്‌നങ്ങളിൽ നിന്ന് വിമുക്തം അല്ലെന്നു മാത്രമല്ല, പ്രശ്‌നങ്ങൾ എല്ലാ അർത്ഥത്തിലും എല്ലാവരുടെതും ആയി മാറുന്ന കാഴ്ചയാണ് കാലാവസ്ഥ വ്യതിയാനം പോലും സമ്മാനിക്കുന്നത്.
ഒറ്റയാൻ കാലം അവസാനിക്കുന്നു
ഏറെക്കാലം ലോക പൊലിസ് എന്ന വിശേഷണം ആസ്വദിച്ചവരാണ് അമേരിക്ക. എന്നാൽ ഇതുകൊണ്ട് എന്ത് നേടി എന്ന ചോദ്യത്തിനു മുന്നിൽ വിശാലമായ ഉത്തരം കിട്ടാതെ ക്ലേശിക്കുകയാണ് അമേരിക്ക. ലോകത്തിന്റെ വെറുപ്പ് കൂടുതലായി സമ്പാദിച്ചു എന്നല്ലാതെ പലപ്പോഴും ലോക വേദികളിൽ തല കുനിക്കേണ്ട അവസ്ഥയും അമേരിക്ക നേരിട്ടതാണ്. ഇപ്പോൾ ആ വഴിയിൽ അമേരിക്കയുടെ പഴയ എതിരാളി റഷ്യയാണ് കടന്നു വരുന്നത്. അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടി അധീശത്വം സ്ഥാപിക്കാൻ കഴിയാതെ ചിന്ന ഭിന്നമായ സോവ്യറ്റ് യൂണിയന്റെ അവശിഷ്ട്ടം ആയ റഷ്യക്ക് പഴയ മോഹങ്ങൾ ഒട്ടും അവസാനിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന മട്ടിലാണ് വ്‌ലാദിമിർ പുട്ടിന്റെ പുതിയ നീക്കങ്ങൾ . കഴിഞ്ഞ വര്ഷം പഴയ സോവിയറ്റ് യൂണിയന്റെ ഭാഗം ആയിരുന്ന ഉക്രൈനിൽ കലാപം കുത്തിപ്പോക്കിയും ക്രീമിയയിൽ റഷ്യൻ പട്ടാളം ഇരച്ചു കയറിയാപ്പോഴും മലേഷ്യൻ വിമാനം റോക്കറ്റ് ആക്രമണത്തിൽ നിലം പതിച്ചപ്പോഴും ഒന്നും പുടിൻ ആഗ്രഹിച്ച പോലെ ലോകം വെറുപ്പിന്റെ ശബ്ദവുമായി ഇരച്ചെത്തിയില്ല.
യൂറോപ്പിനെയും നറ്റൊയെയും പ്രകൊപിപ്പിക്കം എന്നാ മട്ടിൽ ഇസ്ലാമിക ഭീകരർക്ക് എതിരെ സിറിയൻ യുദ്ധം നയിക്കാൻ എത്തിയപ്പോഴും ആഗോള പ്രതിസന്ധികളെ ഒന്നിച്ചു എതിർക്കാം എന്ന പാഠം പുടിൻ മറന്നു കളഞ്ഞു . പഴയത് പോലെ ലോകത്തിനു മുന്നില് മസിൽ പവർ കാട്ടാൻ ഇനി അധിക കാലം ആര്ക്കും കഴിയില്ല എന്ന സത്യമാണ് ഇപ്പോൾ റഷ്യൻ സാമ്പത്തിക രംഗത്തെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് . പ്രധാനമായും എണ്ണ വരുമാനത്തെ ആശ്രയിച്ചിരുന്ന റഷ്യക്ക് ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില താഴുന്നത് ഏതു വിധത്തില ഉള്ള പ്രഹരം സൃഷ്ട്ടിക്കും എന്ന് 2016 തെളിയിച്ചേക്കും. റഷ്യയുടെ കരുതൽ നിക്ഷേപം ചോർന്നു കൊണ്ടിരിക്കുന്ന 2016 ആയിരിക്കും ലോകത്തിനു കാണേണ്ടി വരിക. ഗ്രീസും ഇറ്റലിയും ഒക്കെ നേരിട്ട ഗുരുതര സാമ്പത്തിക പ്രധിസന്ധി റഷ്യയെ 2017 ലിൽ ബാധിച്ചാൽ ഒട്ടും അതിശയിക്കേണ്ട എന്നാണ് സാമ്പത്തിക ലോകത്തിന്റെ നിരീക്ഷണം. ഇതിലൂടെ തെളിയുന്നത് ഒറ്റയാൻ ശൈലിയിൽ ഇനിയാർക്കും ലോകത്തെ നിയന്ത്രിക്കാൻ കഴിയില്ല എന്ന് തന്നെയാണ്.
അമേരിക്കയും യൂറോപ്പും വലിയ പ്രതീക്ഷ പോലുമല്ല
എന്താണ് അമേരിക്കക്കും യൂറോപ്പിനും സംഭവിച്ചത്? ലോകം ഏറെ കൗതുകത്തോടെ ചർച്ച ചെയുന്ന ഇനിയും ഉത്തരം ഉരുതിരിഞ്ഞിട്ടില്ലാത്ത ചോദ്യം. വളരെ ലളിതമായി പറഞ്ഞാൽ, പണക്കൊഴുപ്പിൽ പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ട്ടമായ ഒരു ജനതയുടെ അലംഭാവത്തിന്റെയും നിഷ്‌ക്രിയതയുടെയും പ്രതിഫലനമാണ് ഇപ്പോൾ അമേരിക്കയും യൂറോപ്പും പങ്കിടുന്നത്. മുൻ കാലങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോലും ലോകത്തിനു ശ്വാസം വിടാതെ കണ്ടിരിക്കാനുള്ള വാർത്ത ആയിരുന്നെങ്കിൽ ഇപ്പോൾ അത് അവരുടെ മാത്രം പ്രശനം ആയി മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ 8 വർഷമായി സാമ്പത്തിക പഞ്ഞത്തരം നേരിടുന്ന യൂറോപ്പ് ലോകത്തിനു ഒരു തരത്തിലും ഭീക്ഷണിയോ പ്രതീക്ഷയോ പോലും ആകുന്നില്ല. ഏറെ പ്രതീക്ഷകൾ ഉണർത്തി യൂറോപ്യൻ രാജ്യങ്ങൾ ഒന്നിച്ചു ചേർന്ന് യൂറോ സോൺ സൃഷ്ടിച്ചപ്പോൾ അതൊരു വമ്പൻ ലോക ശക്തി ആയി മാറും എന്ന് കരുതപ്പെട്ടിരുന്നെങ്കിലും അനാഥമായിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടുകുടുംബത്തിന്റെ പതനത്തിൽ കൂടുതലായി ഒന്നും ഈ രാജ്യങ്ങളിൽ സംഭവിക്കുന്നില്ല.
ഒരു നൂറ്റാണ്ട് മുൻപ്, കൃത്യമായി പറഞ്ഞാൽ 1929 മുതൽ 1936 വരെ നേരിട്ട ഗ്രേറ്റ് ഡിപ്രഷനേക്കാൾ ക്ഷതം ഇപ്പോൾ യൂറോപ്പിന് സംഭവിച്ചു കഴിഞ്ഞു . ജോലി ഇലാതെ നട്ടം തിരിയുന്ന 17 ദശലക്ഷം യുവ ജനത യൂറോപ്പിന്റെ പുതിയ മുഖമാണ് കാണിച്ചു തരുന്നത്. തൊഴിൽ ഇല്ലായ്മയുടെ കണകെടുപ്പിൽ ഗ്രീസിൽ 47.9%, സ്‌പെയിനിൽ 47.7%, ഇറ്റലിയിൽ 39.4 %, പൊർറ്റുച്ചുഗലിൽ 31.8%, ഫ്രാൻസിൽ 24.7 % എന്ന തരത്തിൽ ഞെട്ടിക്കുന്ന കണക്കാണ് സമ്മാനിക്കുന്നത്. ഒരു തിരിച്ചു വരവ് പോലും സാധ്യമാകാതെ തരത്തിൽ വീണ്ടും സാമ്പത്തിക ക്ഷാമം യൂറോപ്പിൽ ആഞ്ഞടിച്ചാൽ ഒട്ടും അതിശയപ്പെടാനില്ല. ഈ കണക്കു മുന്നില് കണ്ടാണ് ഇന്ത്യ പോലുള്ള രാജ്യങ്ങൾ കൂടുതൽ ഏഷ്യൻ അയൽരാജ്യങ്ങളുമായി കച്ചവട ബന്ധവും നയതന്ത്ര ബന്ധവും ഉറപ്പിക്കുന്നത്. ഏഷ്യൻ രാജ്യങ്ങൾക്ക് മുന്നില് മുട്ട് മടക്കി നിൽക്കാൻ യൂറോപ്യൻ രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന കാരണവും മറ്റൊന്നല്ല. കൂറ്റൻ ഫാക്ടറികളും സാങ്കേതിക വിദ്യയും ചലനമറ്റു പോകാതിരിക്കാൻ ഏഷ്യൻ രാജ്യങ്ങളുടെ കച്ചവടം കിട്ടിയേ തീരൂ. റോൾസ് റോയ്‌സിനും ബോയിങ്ങിനും എയർ ബസിനും ഒക്കെ പേര് പോലും അവശേഷിപ്പിക്കണമെങ്കിൽ ഇനി കിഴക്കാൻ രാജ്യങ്ങളാണ് ആശ്രയം.
ആഗോളീകരണത്തിന്റെ ഇരട്ടപ്പാത
കൊടുക്കൽ വാങ്ങാലിലൂടെയാണ് ഇനി ലോകം മുന്നോട്ട് നീങ്ങുന്നത് എന്ന് തെളിയിക്കുന്ന ആഗോളീകരണത്തിന്റെ ഇരട്ട പാതയാണ് ഇപ്പോൾ സൃഷ്ട്ടിക്കപ്പെടുന്നത്. ഗ്ലോബലൈസേഷൻ വഴി മൂന്നാം ലോക രാഷ്ട്രങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടിരുന്ന പഴയ കാലത്തിനു അന്ത്യം ആകുന്നു. തങ്ങൾക്കു ഒറ്റയ്ക്ക് മുന്നേറാൻ പരിമിതി ഉണ്ടെന്നു വികസിത ശക്തികൾ തിരിച്ചറിയുന്നു. പടിഞ്ഞാറ് മാത്രം കേന്ദ്രീകരിച്ചിരുന്ന അധികാരവും പണവും കിഴക്കോട്ടും പിന്നെ ലോകം ഒട്ടുക്കും പടരുന്ന കാഴ്ചയാണ് പുതുലോകം സമ്മാനിക്കുന്നത്. എണ്ണ പണം ലോകത്തെ പല വട്ടം യുദ്ധത്തിന്റെ വഴികളിൽ നയിച്ച ശേഷം ഇപ്പോൾ സാങ്കേതിക വിദ്യയും മനുഷ്യ വിഭവശേഷിയും പണം സൃഷ്ടിക്കുന്ന പുതിയ ഉപാധികൾ ആയി മാറിയിരിക്കുന്നു. എണ്ണ രാഷ്ട്രങ്ങൾ നിയന്ത്രിച്ചിരുന്ന പണവരവ് തെക്ക് കിഴകാൻ ഏഷ്യൻ രാജ്യങ്ങളിൽ എത്തി തുടങ്ങിയതിന്റെ മാറ്റം ആണ് ഇപ്പോൾ ലോകം കണ്ടു കൊണ്ടിരിക്കുന്നത്.
ഇതോടെ ലോകത്തിനു നിലനിൽക്കാൻ പരസ്പര സഹകരണവും ധാരണയും കൂടിയേ കഴിയൂ എന്നായി. ലോകത്ത് ഏറ്റവും കൂടുതൽ ചെറുപ്പക്കാരെ സൃഷ്ടിച്ചു ഇന്ത്യയും ചൈനയും നടത്തുന്ന ലോക മുന്നെട്ടത്തിൽ അംഗീകാരത്തിന് ഉപരിയായി ആശ്രയത്തിന്റെ വഴി കൂടി തേടുകയാണ് പാശ്ചാത്യ ശക്തികൾ. ഇത് ആഗോളീകരണത്തിന്റെ വൺവേ റൂട്ട് മാറ്റി ഇരട്ടപ്പാതയിലൂടെയുള്ള സഞ്ചാര ക്രമത്തിന് വഴി തുറക്കാൻ കാരണമായിരിക്കുന്നു. ഇനി പടിഞ്ഞാറിനൊപ്പം കിഴക്കും പണവും പദവിയും ആസ്വദിക്കുന്ന കാലത്തെ കാത്തിരിക്കുകയാണ്. അത് അകലെയല്ല, തൊട്ടടുത്ത് തന്നെയാണ്. പുതുവർഷ ചിന്തയിൽ 2016 സമ്മാനിക്കുന്ന ഏറ്റവും സുന്ദരമായ ചിന്തയും ഇത് തന്നെയാണ്, മറ്റെന്തിനെക്കാളും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍