കേരളത്തിന്റെ ജനനായകൻ വി എസ് തന്നെ; 39.5 ശതമാനം വോട്ട് നേടി ഒന്നാമതെത്തിയപ്പോൾ രണ്ടാമതെത്തിയ ഉമ്മൻ ചാണ്ടിക്ക് കിട്ടിയത് 18.7 ശതമാനം വോട്ട് മാത്രം; ഏറ്റവും കുറവ് വോട്ട് സുധീരന്: മറുനാടൻ ജനനായക പുരസ്ക്കാര ഫലം പുറത്തുവരുമ്പോൾ
തിരുവനന്തപുരം: ഒരു മാസത്തോളമായി കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ-സോഷ്യൽ മീഡിയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെ കണ്ടെത്തി അവരെ ആദരിക്കാനുള്ള പരിശ്രമത്തിലായിരുന്നു മറുനാടൻ മലയാളി. ഞങ്ങളുടെ ദൗത്യത്തോട് മറുനാടൻ വായനക്കാർ എല്ലാവിധത്തിലും അനുകൂലമായി പ്രതികരിച്ചു. തീർത്തും സുതാര്യമായ ഓൺലൈൻ വോട്ടിംഗിലൂടെ വിജയികളെ കണ്ടെത്താനുള്ള ഞങ്ങളുടെ ശ്രമം ഫലപ്രാപ്തിയിൽ എത്തിയിരിക്കയാണ്. വോട്ടെടുപ്പിനും വിശദമായ വിലയിരുത്തലുകൾക്കും ഒടുവിലായി ഇന്ന് മുതൽ മറുനാടൻ മലയാളി അവാർഡ്സ് - 2015ലെ വിജയികളെ പ്രഖ്യാപിച്ചു തുടങ്ങുകയാണ്. പത്ത് വിഭാഗങ്ങളിലായി നൽകുന്ന പുരസ്ക്കാരങ്ങളിലെ ഓരോ വിഭാഗത്തിലെയും വിജയികളെയാണ് ഇന്ന് മുതൽ പ്രഖ്യാപിക്കുന്നത്. ഇനിയുള്ള പത്ത് ദിവസങ്ങളിലായി ഓരോ വിഭാഗങ്ങളിലെയും പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിക്കും.
വി എസ് തന്നെ ജനനായകൻ
മറുനാടൻ മലയാളി പുരസ്ക്കാര പട്ടികയിലെ സുപ്രധാനമായ പുരസ്ക്കാരമാണ് ഇന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നത്. ആരാണ് കേരളത്തിന്റെ യഥാർത്ഥ ജനനായകൻ എന്നറിയാനുള്ള പരിശ്രമമാണ് മറുനാടൻ നടത്തിയത്. ഇതിന് വായനക്കാർ ഉത്തരം നൽകിയത് 93ാം വയസിലും തളരാത്ത പോരാളിയായി തുടരുന്ന കേരളത്തിന്റെ പ്രതിപക്ഷ നേതാവും സിപിഎമ്മിന്റെ ഏറ്റവും മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദൻ എന്നാണ്. ആറ് പേർ ഉൾപ്പെട്ട അന്തിമ ലിസ്റ്റിൽ ഏറ്റവും അധികം വോട്ടു നേടിയാണ് വി എസ് അച്യുതാനന്ദൻ മറുനാടൻ മലയാളിയുടെ ജനനായക പുരസ്ക്കാരത്തിന് അർഹനായത്.
39.5 ശതമാനം വോട്ടാണ് വി എസ് നേടിയത്. 18.7 ശതമാനം വോട്ട് നേടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാമതെത്തി. 14.7 ശതമാനം വോട്ടുകൾ കരസ്ഥമാക്കിയ ബിജെപിയുടെ തലമുതിർന്ന നേതാവ് ഒ രാജഗോപാൽ മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ 10.7 ശതമാനം വേട്ടുകൾ നേടി നാലാം സ്ഥാനത്തായി. 9.3 ശതമാനം വോട്ടു നേടിയ പി കെ കുഞ്ഞാലിക്കുട്ടിയാണ് അഞ്ചാമൻ. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഏഴ് ശതമാനം വോട്ട് നേടി ഏറ്റവും പിന്നിലായി.
58,128 പേരാണ് മറുനാടൻ മലയാളിയുടെ ജനനായക പുരസ്ക്കാരത്തിന്റെ ഓൺലൈൻ വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇതിൽ 22960(39.5%) പേർ വി എസ് തന്നെയാണ് കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് എന്ന് വിധിയെഴുതി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി 10896(18.7%) പേർ വോട്ടു ചെയ്തു. മറ്റുള്ളവർക്ക് ലഭിച്ച വോട്ട് വിവരം ഇങ്ങനെയാണ്: ഒ രാജഗോപാൽ - 8560(14.7), പിണറായി വിജയൻ -6208(10.7%), പി കെ കുഞ്ഞാലിക്കുട്ടി- 5424(9.3%), വി എം സുധീരൻ-4080(7%).
2015 ഡിസംബർ 15 മുതൽ 2016 ജനുവരി 5ാം തീയ്യതി വരെ ഇരുപത്തൊന്ന് ദിവസങ്ങളിലായാണ് കേരളത്തിന്റെ ജനനേതാവിനെ കണ്ടെത്താനുള്ള ഓൺലൈൻ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിന്റെ തുടക്കം മുതൽ തന്നെ വി എസ് അച്യുതാനന്ദൻ തന്നെയായിരുന്നു മുന്നിൽ നിന്നത്. പ്രായത്തെയും വെല്ലുന്ന പോരാട്ടം വീര്യം കാഴ്ച്ചവെക്കുന്ന വി എസ് തന്നെയാണ് ഭൂരിപക്ഷത്തിന്റെ ഇപ്പോഴത്തെ ഹീറോ എന്ന് വ്യക്തമാക്കുന്നതാണ് മറുനാടൻ മലയാളി അവാർഡ് പട്ടികയിൽ മറ്റുള്ള വരെ ബഹുദൂരം പിന്നിലാക്കി അദ്ദേഹം നേടിയ വിജയം.
വിഎസിന്റെ ജനകീയതയിൽ വിശ്വസിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത സിപിഐ(എം) നിയമസഭാ തിരഞ്ഞടുപ്പിലെ മുഖ്യപ്രചാരകന്റെ റോൾ അദ്ദേഹത്തെ തന്നെ ഏൽപ്പിക്കുമെന്ന കാര്യവും ഏതാണ്ട് ഉറപ്പാണ്. 93ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യം തുളുമ്പുന്ന നേതാവെന്ന നിലയിൽ വി എസ് എല്ലാവർക്കും ആവേശമാണ്. മൂന്നാർ സമരത്തിലും തദ്ദേശ തിരഞ്ഞെടുപ്പിലും വി എസ് പ്രഭാവം കേരളം കാണുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ അതുവരെ അദ്ദേഹവുമായി ഇടഞ്ഞു നിന്ന പാർട്ടി നേതൃത്വം പോലും വീണ്ടും വിഎസിൽ പ്രതീക്ഷ അർപ്പിക്കുന്നതും ജനസമ്മതിയുടെ തെളിവാണ്.
വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നീക്കത്തിന് തടയിടാൻ വേണ്ടി വി എസ് തന്നെയാണ് സിപിഎമ്മിന് വേണ്ടി മുന്നിൽ നിന്നും നയിച്ചത്. ചെറുപ്പക്കാർക്ക് പോലും കഴിയാത്ത വിധത്തിൽ ഈ പ്രായത്തിലും സജീവ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന വി എസ് ജനനായകനായതിൽ യാതൊരു അതിശയോക്തിയുമില്ല. പാർട്ടിക്കുള്ളിൽ പടനയിച്ച് നീങ്ങിയ വി എസ് ഇന്ന് അനുസരണയുള്ള സിപിഎമ്മുകാരനാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വി എസ് മത്സരിക്കുമോ എന്നതാണ് ചർച്ചകളിൽ നിറയുന്നത്. ഏതായാലും പ്രതിപക്ഷത്തിന്റെ ശബ്ദം ജനങ്ങളിലെത്തുന്നത് വിഎസിന്റെ വാക്കുകളിലൂടെയാണ്. കുറിക്കുകൊള്ളുന്ന വിമർശനവുമായി വി എസ് കേരള രാഷ്ട്രീയത്തിലെ സ്വാധീന ശക്തിയായി മാറുകയാണ്. അതിന്റെ തെളിവ് തന്നെയാണ് വി എസ് മറുനാടൻ പുരസ്ക്കാരവും.
വിവാദങ്ങൽ ഏറെ ഉലച്ചെങ്കിലും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പിന്തുണയ്ക്കുന്ന നല്ലൊരു വിഭാഗം ഉണ്ടെന്ന തെളിവാണ് അദ്ദേഹത്തിന് ലഭിച്ച രണ്ടാം സ്ഥാനം. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിന് അദ്ദേഹത്തിന് ഊർജ്ജം ഇനിയും അവശേഷിക്കുമെന്ന കാര്യം ഉറപ്പാണ്. മറുവശത്ത് ഓൺലൈൻ പിന്തുണയിൽ സുധീരൻ പിന്നിലാണെന്നും വ്യക്തമാകുന്നു. ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റിനിർത്തുന്ന കേരള ജനതയ്ക്ക് ഒ രാജഗോപാൽ എന്ന നേതാവിൽ വിശ്വാസമുണ്ടെന്ന തെളിവാണ് അദ്ദേഹം വോട്ടെടുപ്പിൽ മൂന്നാമതെത്തിയത്.
മറുനാടന്റെ മറ്റ് ഒമ്പത് അവാർഡുകളിൽ നിന്നും വ്യത്യസ്തമായി ജനനായക പുരസ്ക്കാരത്തിന്റെ ഫൈനൽ ലിസ്റ്റിൽ ആറ് നേതാക്കളുടെ പേര് ഉൾപ്പെടുത്തിയിരുന്നു. വായനക്കാർ നോമിനേറ്റ് ചെയ്തവരെ തന്നെയാണ് മറുനാടൻ ഫൈനൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ച പേരുകളാണ് അന്തിമ ലിസ്റ്റിൽ ഇടം നേടിയത്. വിഎസും ഉമ്മൻ ചാണ്ടിക്കും ശേഷം മറ്റ് നാലു നേതാക്കൾക്ക് ഒരേ പോലെ നോമിനേഷൻ ലഭിച്ചതിനാലാണ് ആറ് പേരെ ഫൈനൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇതിൽ നിന്നും വോട്ടെടുപ്പിലാണ് വി എസ് വിജയി ആയത്.
മറുനാടൻ അവാർഡ്സ് 2015ലെ മറ്റ് പുരസ്ക്കാരങ്ങൾ നാളെ മുതൽ പ്രഖ്യാപിക്കുന്നതാണ്. നാളെ കേരളത്തിന്റെ പ്രോമിസിങ് ലീഡർ ആരാണെന്ന പുരസ്ക്കാരമാകും പ്രഖ്യാപിക്കുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍