മന്ത്രിസഭാതീരുമാനം വൈകിപ്പിച്ച മാണിയോടു വിദ്വേഷം തീർക്കാൻ ഫയൽ വലിച്ചെറിഞ്ഞ ബാബു ഒടുവിൽ സ്വയം കുഴിച്ച കുഴിയിൽ വീണു; ബിജു രമേശുമായുള്ള ഒത്തുതീർപ്പു പൊളിച്ചതു മന്ത്രിസ്ഥാനം പോയ മാണി; കോടതി വിധിയോടെ പടിയിറക്കവും; ബാബുവിന്റെ രാജി ലാവ്ലിനും കാപ്പയുമായി ശ്വാസം മുട്ടുന്നതിനിടെ ഇടതുപക്ഷത്തിനു കിട്ടിയതു പിടിവള്ളി
ബി രഘുരാജ്
തിരുവനന്തപുരം: എത്രയും നേരത്തെ രാജി വയ്ക്കാമോ അത്രയും നേരത്തെ ചെയ്യുക. രാഷ്ട്രീയത്തിൽ പരിചയം ഉള്ളവർക്കൊക്കെ മന്ത്രി കെ ബാബുവിനോട് പറയാനുള്ളത് ഇത് മാത്രമായിരുന്നു. അതാണ് ബാബു ചെയ്തതും. കെ എം മാണിക്ക് നേരിട്ട പോലെ നാണം കെട്ട ഒരു പടിയിറക്കം ഒഴിവാക്കാനാണ് ബാബുവിന്റെ രാജി.
കേരള രാഷ്ട്രീയത്തിൽ അധികാരത്തിനായി പിടിച്ചു നിൽക്കാൻ ശ്രമിച്ചവരുടെ ഗതിയുണ്ടാകാതിരിക്കാൻ ബാബു ശ്രദ്ധിച്ചു. ഗുരുതരമായി ആരോപണവും കോടതിയുടെ ശാസനവും ഉണ്ടായാൽ എത്ര പിടിച്ചു നിന്നാലും രാജി വെയ്ക്കേണ്ടി വരുമെന്ന് ചരിത്രം തെളിയിക്കുന്നു. കെ കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാന രാജി മുതൽ ഇതിനുള്ള ഉദാഹരണമാണ്. കുഞ്ഞാലിക്കുട്ടിയും പി ജെ ജോസഫും ടിയു കുരുവിളയും നീലാലോഹിദാസൻ നാടാരും കെബി ഗണേശ് കുമാറും വരെ ഇതിന്റെ ഉദാഹരണമാണ്. പിടിച്ചു നിൽക്കാൻ അവസാന നിമിഷം വരെ ശ്രമിച്ച കെ എം മാണിക്ക് ഒടുവിൽ ഗത്യന്തരമില്ലാതെ രാജി വെയ്ക്കേണ്ടി വന്നു. ഇതെല്ലാം ബാബു ഉൾക്കൊണ്ടു. അതുകൊണ്ട് കോടതി വിധിയിൽ എതിർ പരാമർശമുണ്ടായി മണിക്കൂറുകൾക്ക് അകം ബാബു രാജിവച്ചു.
വിജിലൻസ് ഒരിക്കലും ക്യുക്ക് വേരിഫിക്കേഷൻ നടത്തി കുറ്റക്കാരാക്കി ചിത്രീകരിക്കില്ല എന്ന ഉറപ്പിൽ ആയിരുന്നു ബാബുവിന്റെ ഇതുവരെയുള്ള നീക്കം. എഫ് ഐ ആർ ഇട്ടാൽ ഉടൻ ഞാൻ രാജി വെക്കും എന്നു ബാബു പറഞ്ഞുകൊണ്ടിരുന്നത് അതുകൊണ്ടാണ്. തെരഞ്ഞെടുപ്പ് വരെ എങ്ങനെയെങ്കിലും ഇങ്ങനെ വലിച്ചു നീട്ടാം എന്ന ബാബുവിന്റെ ആഗ്രഹം ആണ് വിജിലൻസ് കോടതി തട്ടി തെറുപ്പിച്ചത്. ഇതോടെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ രാജി നൽകി. കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ നിലപാടും ഇതിന് കാരണമായി. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും പരസ്യമായി ഒന്നും പറയില്ലെങ്കിലും ബാബുവിന്റെ രാജി തന്നെയായിരുന്നു അവരുടെ മനസ്സിലെ ആത്യന്തിക ലക്ഷ്യം. അതാണ് നടക്കുന്നതും.
ബാർ ഉടമകളിൽ നിന്നും കപ്പം പിരിക്കുന്ന പോലെ നാല് വർഷവും കോടികൾ പിരിച്ചിരുന്ന മന്ത്രി ബാബു കോഴപ്പണം വീതം വെയ്ക്കുന്ന കാര്യത്തിൽ ഉണ്ടായ തർക്കമാണ് രാജിയിൽ എത്തിച്ചിരിക്കുന്നത്. മന്ത്രിയുടെ ഒരു അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി കേരളം മുഴുവൻ നടന്ന് പ്രധാന ബാറുകളിൽ തങ്ങി പണം പിരിച്ചിരുന്നത് എല്ലാവർക്കും അറിയാവുന്നതാണ്. ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരമാവധി പണം ശേഖരിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ പേരിൽ 2 സ്റ്റാർ ബാറുകളിൽ താഴെയുള്ളവ പൂട്ടിക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇങ്ങനെ ഭയപ്പെടുത്തി പിരിച്ച കോടികൾ മറ്റ് മന്ത്രിമാർക്ക് വീതിക്കുന്നതിനൽ ഉണ്ടായ തർക്കമാണ് സർവ്വ നാശത്തിൽ കലാശിച്ചത്.
കോടികൾ ശേഖരിച്ച ശേഷം അനുമതി നൽകാൻ മന്ത്രിസഭയിൽ ബാബു വച്ച ഫയൽ മാണിയുടെ ഉടക്കിനെ തുടർന്ന് പാസാകാതെ പോയിടത്താണ് പ്രതിസന്ധി ആരംഭിക്കുന്നത്. നിയമ വകുപ്പ് കാണാതെ അനുമതിക്കുള്ള ശുപാർശ മന്ത്രിസഭാ യോഗത്തിൽ എത്തിയപ്പോൾ മാണി എതിർക്കുകയായിരുന്നു. ഇതേ തുടർന്ന് ക്രൂദ്ധനായ മന്ത്രിബാബു ഫയൽ മുഖ്യമന്ത്രിയുടേയും മുതിർന്ന മന്ത്രിമാരുടേയും മുന്നിൽ വച്ച് വലിച്ചെറിഞ്ഞത് മാണിയെ മുറവേൽപ്പിച്ചു.
പുറത്തിറങ്ങിയ മന്ത്രി ബാബു പുറത്ത് കാത്തുനിന്ന ബാറുടമകളോട് ആ മാണിക്ക് എന്തെങ്കിലും കൊണ്ടു കൊടുക്കൂ, എങ്കിലെ നടക്കു എന്ന പരസ്യമായി പ്രഖ്യപിച്ചതോടെയാണ് പ്രതിസന്ധി ആരംഭിക്കുന്നത്. ഉമ്മൻ ചാണ്ടി ഇടപ്പെട്ടതിനെ തുടർന്നാണ് മാണി പിറ്റേന്ന് തന്നെ ഫയൽ ക്ലിയർ ചെയ്തുകൊടുത്തെങ്കിലും അടുത്ത മന്ത്രി സഭായോഗത്തിന് മുമ്പ് വി എം സുധീരൻ ഉടക്കുമായി രംഗത്തെത്തി. ഇതോടെ തീരുമാനം വൈകുകയായിരുന്നു. സുധീരനെ തോല്പിക്കാൻ ഉമ്മൻ ചാണ്ടി മദ്യ നിരോധനം പ്രഖ്യാപിച്ചു രംഗത്ത് എത്തിയതോടെ പണം മുടക്കിയ ബാറുടമകൾ ക്രുദ്ധരായി.
മുഖ്യമന്ത്രിയാവാൻ ഏറ്റവും വലിയ തടസ്സമായി നിൽക്കുന്ന മാണിയെ ഒതുക്കാൻ പി സി ജോർജിന്റെ സഹായത്തോടെ മന്ത്രി അടൂർ പ്രകാശിന്റെ തിരക്കഥയിൽ രമേശ് ചെന്നിത്തല രംഗത്ത് ഇറങ്ങിയതോടെ മാണിക്കെതിരെ കേസും തുടർന്നുള്ള സംഭവങ്ങളും ഉണ്ടായി. മാണി രാജി വച്ചതോടെ ബാബുവിലേയ്ക്ക് കാര്യങ്ങൾ നീക്കാൻ ആയിരുന്നു പദ്ധതി. ഇതിനിടയിൽ വൻ സാമ്പത്തിക പ്രതിസന്ധിയെ നേരിട്ട ബിജു രമേശിന്് വിഴിഞ്ഞം കരാർ അടക്കമുള്ള ഇടപാടുകൾ ചെയ്തു കൊടുത്ത് ഒത്തുതീർപ്പിന് ബാബു ശ്രമിച്ചു. എന്നാൽ രാജി വച്ച് പുറത്ത് പോകേണ്ടി വന്ന മാണി ബിജു രമേശിനെതിരെയുള്ള നീക്കങ്ങൾ തുടർന്നത് തടസമായി മാറി. അങ്ങനെയാണ് ബിജു രമേശ് മിണ്ടാതിരുന്നിട്ടും ബാബുവിനെതിരെയുള്ള കേസ് വിജിലൻസ് കോടതിയിൽ എത്തുന്നത്.
തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ പോവുകയാണ് ഇനി സർക്കാരിന്റെ മുമ്പിൽ ഉണ്ടായിരുന്ന ഏക മാർഗം. എന്നാൽ മാണിക്ക് നേരിട്ട അനുഭവം ആലോചിച്ചാൽ അതിനുള്ള ധൈര്യം സർക്കാരിന് ഇല്ല എന്നതായിരുന്നു സത്യം. ഹൈക്കോടതിയിൽ നിന്നു പ്രതികൂല പരാമർശം ഉണ്ടായാൽ രാജി വയ്ക്കേണ്ടി വരുമെന്നും ഉറപ്പായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് രാജി. എഫ് ഐ ആർ വന്നാൽ സാങ്കേതികതയിൽ പിടിച്ച് തുടരില്ലെന്ന വാ്ക്കുകളും ബാബുവിന് മുന്നിലുണ്ടായിരുന്നു. ഇതോടെ കാര്യങ്ങൾ തീരുമാനിച്ചു. കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും പരിവാരങ്ങളും അടച്ചിട്ട മുറിയിൽ തന്ത്രങ്ങൾ മെനഞ്ഞു. രാജി വച്ച് പുറുത്തു പോകൂ എന്ന നിർദ്ദേശമാണ് പൊതുവെ ഉയരുന്നത്. രാജി വച്ചെ മതിയാകു എന്ന വാശിയിലായിരുന്നു വി എം സുധീരനും. എത്രയും വേഗം രാജി വച്ചാൽ അത്രയും നാണക്കേട് കുറഞ്ഞു കിട്ടുമെന്നാണ് സുധീരൻ തീരുമാനം പറഞ്ഞത്. ഇതോടെ ബാബു രാജിക്കാര്യത്തിൽ തീരുമാനം എടുത്തു.
എങ്ങനേയും ബാർ കോഴ കേസ് അട്ടിമറിക്കാൻ ആവുന്നതെല്ലാം ചെയ്ത് ബാബുവിനെ രക്ഷിക്കാൻ മുഖ്യമന്ത്രി ആവുന്നതെല്ലാം ചെയ്തിരുന്നു. കോൺഗ്രസ് ഹൈക്കമാണ്ടിനെ കൊണ്ട് ചെന്നിത്തലയേയും അനുകൂലമാക്കി. ജേക്കബ് തോമസിനെ ഡിജിപിയായി പ്രമോട്ട് ചെയ്ത് വിജിലൻസിൽ നിന്ന് മാറ്റിയത് മുതൽ കളി തുടങ്ങി. ബാബുവിന്റെ കേസ് എറണാകുളം എസ്പിയുടെ കീഴിലുമാക്കി. ഇതിനൊപ്പം പ്രലോഭനങ്ങൾ നൽകി ബിജു രമേശിനെ ഒപ്പം കൂട്ടാനും ശ്രമിച്ചു. എന്നാൽ ഇതൊന്നും നടന്നില്ല. ബിജു രമേശിന് ഓഫറുകൾ നൽകി കൂടെ നിർത്താനായിരുന്നു ശ്രമം. എന്നാൽ ഓപ്പറേഷൻ അനന്തയിലും മറ്റും കെഎം മാണി കരുതലോടെ പ്രതികരിച്ചു. ഇരട്ട നീതിയുടെ പ്രശ്നമുയർത്തി ധനമന്ത്രി സ്ഥാനം രാജിവച്ച മാണി ബിജു രമേശിന് ആനുകൂല്യം കൊടുക്കാൻ സമ്മതിച്ചില്ല. ഇതോടെ ഒത്തുതീർപ്പും പൊളിഞ്ഞു.
ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച് തൃശൂർ വിജിലൻസ് കോടതിയുടെ പരാമർശമെത്തുന്നത്. ബാർ കോഴയിൽ സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാകണമെന്നായിരുന്നു കോടതി നിരീക്ഷണം. ബാബുവിന്റെ കാര്യത്തിലും അത് പ്രസക്തമാണ്. അതു തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തന് തിരിച്ചടിയാകുന്നതും. അങ്ങനെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്ന് രണ്ടാമനും ബാർ കോഴയിൽ പുറത്തു പോകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയുള്ള ഈ രാജി സർക്കാരിന് തിരിച്ചടിയാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിശ്വസ്തനേയും നഷ്ടമാകുന്നു.
എന്തായാലും ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഏറ്റവും വലിയ പരീക്ഷണമായി മാറുകയാണ് ബാബുവിനെതിരെയുള്ള കേസ്. പിണറായിക്കെതിരെ ലാവലിൻ കേസും പി ജയരാജനെതിരെ കാപ്പയും വി എസിന്റെ വിജിലൻസും ഒക്കെ തുറന്ന് വിട്ട് ഇടത് പക്ഷത്തെ നിർവീര്യമാക്കാനുള്ള ശ്രമത്തിനിടയിലാണ് ബാബുവിനെതിരെയുള്ള വിജിലൻസ് കോടതി വിധി വരുന്നത്. ഇത് പ്രതിപക്ഷത്തിന് വലിയ ആവേശമായി മാറുകയാണ്. ബാബു രാജി വെയ്ക്കണം എന്നാവശ്യപ്പെട്ടുള്ള സമരങ്ങൾക്ക് ഇനി എൽഡിഎഫ് തുടക്കമിടും. മാണിക്കെതിരെ നടത്തിയ സമരത്തിന്റെ അതേ വ്യാപ്തിയിലായിരിക്കും ബാബുവിനെതിരെയു സമരം ആരംഭിക്കുക. തെരഞ്ഞടുപ്പ് തൊട്ടടുത്ത് നിൽക്കുമ്പോൾ കടുത്ത നിലപാട് എടുത്ത് രംഗത്ത് ഇറങ്ങിയാൽ ഗുണം ചെയ്യും എന്ന കണക്കു കൂട്ടലിലാണ് സിപിഐ(എം)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്