ഒടുവിൽ മന്ത്രി കെ ബാബുവും രാജിവച്ചു; എക്സൈസ് മന്ത്രിയുടെ രാജി വിജിലൻസ് കോടതിയുടെ രൂക്ഷമായ വിമർശനത്തിനൊടുവിൽ; രാജിപ്രഖ്യാപനം നീണ്ട പത്രസമ്മേളനം കഴിഞ്ഞ്; ബാബു ബാർ കോഴയിൽ കുടുങ്ങി രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രി: തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഉമ്മൻ ചാണ്ടി സർക്കാർ കടുത്ത പ്രതിസന്ധിയിൽ
കൊച്ചി: ബാർ കോഴ കേസിൽ കുടുങ്ങിയ മന്ത്രി കെ ബാബുവും രാജിവച്ചു. എഫ്ഐആർ ഇട്ട് മന്ത്രിക്കെതിരെ കേസെടുക്കാനുള്ള വിജിലൻസ് കോടതി ഉത്തരവിനെ തുടർന്നാണു മന്ത്രിയുടെ രാജി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ എറണാകുളം ഗസ്റ്റ് ഹൗസിൽ സന്ദർശിച്ചശേഷം പ്രസ് ക്ലബ്ബിലെത്തിയാണു മന്ത്രി രാജി പ്രഖ്യാപിച്ചത്.
തന്നെ കുടുക്കാൻ നടന്ന ഗൂഢാലോചനയാണ് കേസിനു പിന്നിലെന്നു വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. തന്റെ പേരിൽ എഫ്ഐആർ ഇതുവരെ കൈയിൽ കിട്ടിയിട്ടില്ല. വിധിപ്പകർപ്പു പോലും കണ്ടിട്ടില്ല. എങ്കിലും കോടതിവിധി മാനിച്ച് ധാർമികതയുടെ പേരിൽ രാജിവയ്ക്കുന്നുവെന്നു മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തനിക്കെതിരെ സിപിഐ(എം) ഗൂഢാലോചന നടത്തിയെന്നും വി ശിവൻകുട്ടി എംഎൽഎയുടെ വീട്ടിലാണു ഗൂഢാലോചന നടത്തിയതെന്നും കെ ബാബു പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള പ്രമുഖ സിപിഐ(എം) നേതാക്കൾ ഡിസംബർ 15ന് നടന്ന യോഗത്തിൽ പങ്കെടുത്തു. കോടിയേരിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. തന്റെ മാന്യത കൊണ്ടാണ് ശിവൻകുട്ടിയുടെയോ കോടിയേരിയുടെയോ പേര് ഇതുവരെ വെളിപ്പെടുത്താതിരുന്നതെന്നും ബാബു പറഞ്ഞു.
തെരഞ്ഞെടുപ്പിനു മുമ്പു യുഡിഎഫ് മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിയുടെ രാജിയാണ് ഇന്നു കേരളം കണ്ടത്. രാജിപ്രഖ്യാപനത്തിനായി ശ്വാസമടക്കിപ്പിടിച്ചു കേരളം ടെലിവിഷനു മുന്നിൽ കാത്തിരിക്കവെയാണ് രാജിക്കത്തു മുഖ്യമന്ത്രിക്കു കൈമാറിക്കഴിഞ്ഞുവെന്നു കെ ബാബു അറിയിച്ചത്.
കോടതിവിധി വന്നതിനു പിന്നാലെ കെപിസിസി പ്രസിഡന്റ് വി എം സുധീരനെയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കെ ബാബു രാജിസന്നദ്ധത അറിയിച്ചിരുന്നു. അതിനുശേഷമായിരുന്നു വൈകിട്ടു 3.30ഓടെ ബാബു മാദ്ധ്യമങ്ങളെ കണ്ടത്.
ബാബുവിനെതിരായും ബിജു രമേശിനെതിരേയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടതിനു പിന്നാലെയാണു മന്ത്രിയുടെ രാജി. എക്സൈസ് മന്ത്രി കെ. ബാബുവിനെതിരായ ബാർ കോഴ ആരോപണം സംബന്ധിച്ച ദ്രുത പരിശോധന (ക്വിക് വെരിഫിക്കേഷൻ) പൂർത്തിയാക്കുന്നതിന് ഒരു മാസം കൂടി അനുവദിക്കണമെന്ന് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അതിരൂക്ഷമായ വിമർശനങ്ങളോടെ സർക്കാരിനെ വെട്ടിലാക്കുന്ന കോടതിയുടെ പരാമർശം എത്തിയത്.
ധനമന്ത്രിയായിരുന്ന കെ.എം മാണിക്കു പിന്നാലെയാണു ബാർ കോഴക്കേസിൽ അടിതെറ്റി എക്സൈസ് മന്ത്രി കെ ബാബുവും പുറത്തേക്കു പോകുന്നത്. അധികാരത്തിൽ കടിച്ചു തൂങ്ങാനില്ലെന്നാണു വാർത്താസമ്മേളനത്തിൽ ബാബു പറഞ്ഞത്. ഒരു കേസിലും ഈ നിമിഷം വരെ പ്രതിയല്ല. ആദ്യ വെളിപ്പെടുത്തലിന്റെ സമയത്തോ പിന്നീടോ തനിക്ക് പണം തന്നുവെന്ന് ബിജു രമേശ് പറഞ്ഞിട്ടില്ലെന്നും ബാബു അവകാശപ്പെട്ടു. സിപിഐ(എം) അധികാരത്തിൽ വന്നാൽ മദ്യനയത്തിൽ മാറ്റം വരുത്തുമോ എന്ന് വ്യക്തമാക്കണമെന്നും ബാബു പറഞ്ഞു.
കെ ബാബുവിനെതിരായ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാണ് നടക്കുക. കേസ് പരിഗണിക്കവെ വിജിലൻസിനെതിരെ അതിരുക്ഷമായ പരാമർശവും കോടതി നടത്തിയിരുന്നു. കോടതി പരാമർശത്തോടെ കോൺഗ്രസിൽ തന്നെ ബാബുവിന്റെ രാജിക്കായി ആവശ്യമുയർന്നു. കോടതി പരാമർശം അതീവ ഗൗരവമുള്ളതാണെന്ന് സുധീരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഴിമതി ആരോപണം നേരിടുന്ന ബാബുവുമായി സർക്കാരിന് മുന്നോട്ട് പോകാനാകില്ലെന്ന് പാർട്ടിയിൽ തന്നെ അഭിപ്രായമുയർന്നു. തുടർന്ന് കെ. ബാബു, കെപിസിസി പ്രസിഡന്റിനെ രാജിസന്നദ്ധ അറിയിക്കുകയായിരുന്നു. സുധീരനുമായി ഫോണിൽ സംസാരിച്ച ശേഷമാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. കേരള കോൺഗ്രസ് മാണി വിഭാഗം നേതാക്കളും ബാബു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതുവരെയുള്ള വിജിലൻസ് നടപടികളിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കേസ് അന്വേഷണത്തിൽ കോടതി നിരീക്ഷണവും ഉണ്ടാകും. വിജിലൻസിന് ആത്മാർഥതയും സത്യസന്ധതയുമില്ലെന്നും കോടതി പരാമർശിച്ചു. സർക്കാരിനെതിരെയും വിജിലൻസിനെതിരേയും രൂക്ഷ വിമർശമാണ് കോടതി നടത്തിയത്. ലോകായുക്തയുണ്ടെന്ന് കരുതി വിജിലൻസ് കോടതി അടച്ച് പൂട്ടാൻ ശ്രമം നടത്തുകയാണോ എന്നും ചോദിച്ചു. വിജിലൻസിന് ആത്മാർത്ഥതയുണ്ടായിരുന്നുവെങ്കിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാമായിരുന്നു. ഇത്ര ദിവസമുണ്ടായിട്ടും പ്രാഥമിക അന്വേഷണം നടത്താനോ റിപ്പോർട്ട് സമർപ്പിക്കാനോ വിജിലൻസ് തയ്യാറായിട്ടില്ല. കോടതി മണ്ടനാണന്ന് കരുതരുതെന്നും കോടതി പറഞ്ഞു. ബാർ ലൈസൻസ് പുതുക്കാൻ ബിജു രമേശിൽനിന്ന് കെ.ബാബു 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം. ടെലിവിഷൻ ചാനലുകളിൽ ബിജു രമേശ് നടത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാതി. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ഒരു മാസംകൂടി സമയം വേണമെന്നുമാണ് വിജിലൻസ് ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടത്. പ്രാഥമിക അന്വേഷണ വിവരങ്ങൾ ലോകായുക്തയിലെന്നാണ് ഇതിന് വിജിലൻസ് കാരണമായി പറഞ്ഞത്. ഇതാണ് കോടതി തള്ളിയത്. കോടതിയുടെ പരാമർശങ്ങൾ അതിരൂക്ഷമാണ്. അതുകൊണ്ട് തന്നെ കെ ബാബു പ്രതിരോധത്തിലാകുകയായിരുന്നു. എക്സൈസ് മന്ത്രി സ്ഥാനം ബാബു രാജിവയ്ക്കേണ്ടി വന്നതോടെ ബാർ കോഴയിൽ സർക്കാർ വീണ്ടും സമ്മർദ്ദത്തിലായിരിക്കുകയാണ്.
ബാബുവിന്റെ രാജിയിൽ തീരുമാനം വിജിലൻസ് കോടതി ഉത്തരവ് പരിശോധിച്ചശേഷമെന്നു മുഖ്യമന്ത്രി
കോട്ടയം: തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവിന്റെ പകർപ്പ് പരിശോധിച്ചശേഷമാകും കെ. ബാബുവിന്റെ രാജി സ്വീകരിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതേസമയം, തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണു മന്ത്രി കെ ബാബു എന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺട്രാക്ടേഴ്സിൽ ചിലരും പ്രതിപക്ഷ കക്ഷികളിലെ ചിലരും ചേർന്ന് ആലോചന നടത്തിയെന്ന് നേരത്തെതന്നെ കെ. ബാബു പറഞ്ഞിരുന്നു. ആന്റണി ചാരായം നിരോധിച്ചതിനുശേഷം മദ്യ ലഭ്യത കുറയ്ക്കാൻ എടുത്ത ഏറ്റവും കടുത്ത ശ്രമമാണു മദ്യ നയം. ഇത് ആരോടുമുള്ള എതിർപ്പോ തീരുമാനമോ അല്ല. സമൂഹത്തിനുള്ള നന്മയായിരുന്നു. ഇതിൽ ചിലർക്ക് എതിർപ്പുണ്ട്. സ്വാഭാവികമായി സർക്കാരിനെതിരെ എതിർപ്പുവന്നു. അവർ ഗവൺമെന്റിന്റെ മന്ത്രിമാരെ അപകീർത്തിപ്പെടുത്താൻ നടത്തിയ ശ്രമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തു വന്നാലും സർക്കാർ നിലപാടിൽനിന്നു പിന്നോട്ടുപോകില്ല. മദ്യ ലഭ്യത ക്രമേണ കുറയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stories you may Like
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- ബെനാമി കള്ളുഷാപ്പ് ഇടപാടിന് കൂട്ടു നിന്നത് യൂണിയൻ നേതാക്കൾ മുതൽ ഉദ്യോഗസ്ഥർ വരെ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍