വടക്ക് ബെന്നി ബെഹന്നാൻ; തെക്ക് തമ്പാനൂർ രവി; ഡൽഹിയിൽ പാവം പയ്യൻ; മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പൂകാർ ഈ മൂന്ന് പേർ; ഉമ്മൻ ചാണ്ടിക്ക് വേണ്ടി കരുക്കൾ നീക്കുന്ന മൂവർ സംഘത്തിന്റെ കഥ
മറുനാടൻ മലയാളി ബ്യുറോ
തിരുവനന്തപുരം: കൂടെ നിൽക്കുന്നവരെ കൈവിടാത്ത വ്യക്തിയാണ് ഉമ്മൻ ചാണ്ടി. അതിനായി ഏതു വഴിയിലൂടെയും നീങ്ങും. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യർ കെ കരുണാകരനെ വെട്ടി മുഖ്യമന്ത്രിയായി എകെ ആന്റണിയെ എത്തിച്ചു. അതിന് ശേഷം ആന്റണിയെ മാറ്റി മുഖ്യമന്ത്രി പദത്തിലേക്ക്. ആന്റണിയുടെ പേരിലുള്ള എ ഗ്രൂപ്പിന്റെ അമരത്ത് അങ്ങനെ ഉമ്മൻ ചാണ്ടിയെത്തി. സൂക്ഷ്മതയോടെ കരുക്കൾ നീക്കി കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനായി മാറി. ത്രിമൂർത്തികളുടെ കരുത്തിലാണ് ഉമ്മൻ ചാണ്ടി ഇത് സാധിച്ചെടുത്തത്. തിരുവനന്തപുരത്ത് തമ്പാനൂർ രവി, എറണാകുളത്ത് ബെന്നി ബെഹന്നാൻ, ഡൽഹിയിൽ പാവം പയ്യനെന്ന തോമസ് കരുവിളയും.
സോളാർ കേസിൽ ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചത് തോമസ് കുരുവിളയെന്ന് സരിത പറയുന്നു. എന്നാൽ സംഭവം വിവാദമായപ്പോൾ തമ്പാനൂർ രവിയും ബെന്നി ബഹന്നാനും എത്തി. കേസിൽ നിന്ന് ഉമ്മൻ ചാണ്ടിയെ രക്ഷിക്കുകയായിരുന്നു ഇവരുടെ ദൗത്യം. സരിതയുടെ അമ്മയോടു പോലും ഇവർ നേരിട്ട് സംസാരിച്ചു. അങ്ങനെ സരതിയുടെ കത്ത് നാല് പേജിലേക്ക് ചുരുങ്ങി. പിന്നേയും നയതന്ത്രങ്ങൾ ബെന്നിയും തമ്പാനൂർ രവിയും തുടർന്നു. അതുകൊണ്ട് തന്നെയാണ് സോളാറിൽ ഉമ്മൻ ചാണ്ടി കരുക്കിലാകുമ്പോൾ ഈ മൂവരുടെ പേരും സജീവമായി ചർച്ചയാകുന്നത്. ഇവരുടെ പേരൂകൂടി പുറത്താകുന്നതോടെ മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കാൻ ആരുമില്ലാതെയാകും.
കോൺഗ്രസിൽ ഉമ്മൻ ചാണ്ടിയ്ക്കൊപ്പം പ്രവർത്തന പരിചയമുള്ള നേതാവാണ് തമ്പാനൂർ രവി. എകെ ആന്റണിയുടേയും ഉമ്മൻ ചാണ്ടിയുടേയും വിശ്വസ്തൻ. നെയ്യാറ്റിൻകരയിലെ സാമൂദായിക സമവാക്യങ്ങൾ അപ്രതീക്ഷിതമായി അനുകൂലമാക്കി എംഎൽഎയായ തമ്പാനൂർ രവി. പത്തുകൊല്ലം മുമ്പ് നാടാർ ഫോർമുല നെയ്യാറ്റിൻകരയിൽ ആഞ്ഞടിച്ചപ്പോൾ അടിതെറ്റി വീണ എംഎൽഎ. പിന്നീട് ഉമ്മൻ ചാണ്ടിക്ക് ഒപ്പമായി യാത്ര. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും ഉമ്മൻ ചാണ്ടി നിറഞ്ഞു മുന്നേറിയപ്പോൾ തമ്പാനൂർ രവി കെപിസിസിയിലെ ഉമ്മൻ ചാണ്ടിയുടെ മുഖമായി. ആരേയും പിണക്കാത്ത നേതാവാണ് തമ്പാനൂർ രവി. കാര്യങ്ങൾ പറഞ്ഞ് ഫലിപ്പിച്ച് ആരേയും ഒപ്പം കൂട്ടാനുള്ള മികവാണ് തമ്പാനൂർ രവിയെ ശ്രദ്ധേയനാക്കുന്നത്.
തിരുവനന്തപുരം ഐ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമാണ്. ഇവിടെ എ ഗ്രൂപ്പിന് ചോർച്ചയുണ്ടാക്കാതെ നോക്കിയത് തമ്പാനൂർ രവിയാണ്. നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പ് എത്തിച്ചതും തമ്പാനൂർ രവിയുടെ കരുനീക്കമായിരുന്നു. സിപിഐ(എം) എംഎൽഎ ആയ സെൽവരാജിനെ കോൺഗ്രസ് പക്ഷത്ത് എത്തിച്ചു. നെയ്യാറ്റിൻകരയിൽ സെൽവരാജ് ജയിച്ചാൽ നഷ്ടമാകുന്നത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അവിടെ മത്സരിക്കാനുള്ള തമ്പാനൂർ രവിയുടെ ക്ലെയിമായിരുന്നു. തമ്പാനൂർ രവി സെൽവരാജിനെ തോൽപ്പിക്കുമെന്ന് സിപിഐ(എം) പോലും പ്രതീക്ഷിച്ചു. എന്നാൽ തമ്പാനൂർ രവിക്ക് നിയമസഭാ സീറ്റിനേക്കാൾ പ്രധാനം ഉമ്മൻ ചാണ്ടിയുടെ വിജയമായിരുന്നു. അതുകൊണ്ട് തന്നെ മുന്നിൽ സെൽവരാജിനെ ജയത്തിലേക്ക് എത്തിച്ചു.
രാജ്യസഭാ സീറ്റുകൾ ഒഴിവു വരുമ്പോഴെല്ലാം ഉമ്മൻ ചാണ്ടിയുടെ മനസ്സിൽ ഈ വിശ്വസ്തന്റെ പേരായിരുന്നു. പക്ഷേ എന്തുകൊണ്ട് അത് നടക്കാതെ പോയി. ഇതൊന്നും തമ്പാനൂർ രവിയെ ഉമ്മൻ ചാണ്ടിയിൽ നിന്ന് അകറ്റിയില്ല. ബാർ കോഴ വിവാദത്തിൽ മുഖ്യമന്ത്രിക്ക് വേണ്ടി കരുക്കൾ നീക്കിയതും തമ്പാനൂർ രവിയാണ്. കെഎം മാണിയെ യുഡിഎഫ് പക്ഷത്ത് ഉറപ്പിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ തന്ത്രത്തിന് ചുക്കാൻ പിടിച്ചതും തമ്പാനൂർ രവിയായിരുന്നു. ആരേയും അടുപ്പിക്കാനുള്ള തമ്പാനൂർ രവിയുടെ മികവ് ചാണ്ടിക്കുമറിയാം. അതുകൊണ്ടാണ് സരിതയെ അനുനയിപ്പിക്കാനുള്ള ചുമതല പോലും തമ്പാനൂർ രവിയിലെത്തുന്നത്. പുറത്തു വന്ന ശബ്ദരേഖയിൽ പോലും പതിഞ്ഞ ശബ്ദത്തിൽ ആരേയും വശത്താക്കാനുള്ള തമ്പാനൂർ രവിയുടെ കഴിവ് വ്യക്തമാണ്.
വടക്ക് ബെന്നി ബെഹന്നാനാണ് ഉമ്മൻ ചാണ്ടിയുടെ പ്രതീക്ഷ. എന്തു പറഞ്ഞാലും ചെയ്തു കൊടുക്കുന്ന വിശ്വസ്തൻ. മന്ത്രിയായിരുന്ന ടിഎം ജേക്കബ് മരിച്ചപ്പോൾ സർക്കാരിന് മുന്നിൽ ഒരു പ്രതിസന്ധിയെത്തി. രാത്രി 12നാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നത്. രാവിലെ ഒൻപത് മണിക്ക് ജേക്കബിന്റെ വിലാപ യാത്ര തുടങ്ങണം. കെഎസ്ആർടിസി ബസ് ഇതിനായി ഒരുക്കണം. തിരുവനന്തപുരത്ത് പണി പൂർത്തിയാക്കി അതിരാവിലെ ബസ് എറണാകുളത്ത് എത്തില്ല. അന്ന് ഗതാഗത മന്ത്രിയായിരുന്ന വി എസ് ശിവകുമാറിന് എന്തു ചെയ്യണമെന്നും അറിയില്ല. പ്രശ്നം സങ്കീർണ്ണമായപ്പോൾ ഉമ്മൻ ചാണ്ടി, ബെന്നിയെ വിളിച്ചു. രാവിലെ എട്ടരയ്ക്ക് ഞാൻ കൊച്ചിയിലെത്തും. അതിന് മുമ്പ് വിലാപയാത്രയ്ക്കുള്ള ബസ് തയ്യാറാകണം. എല്ലാം ഏറ്റെന്ന് ബെന്നിയും മറുപടി നൽകി. ശീതീകരിച്ച ജെന്റം ബസിനെ വിലാപയാത്ര ബസാക്കി മാറ്റി പ്രശ്നം പരിഹരിച്ചു. ഗതാഗത മന്ത്രിക്ക് എന്നല്ല കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥർക്ക് പോലും ഈ ബുദ്ധി പോയിരുന്നില്ല.
അത്ര പെർഫക്ടാകും ബെന്നിയുടെ ഓപ്പറേഷൻ എന്ന് മുഖ്യമന്ത്രിക്ക് അറിയാം. എറണാകുളത്ത് പൊലീസിനെ പോലും നിയന്ത്രിക്കാനുള്ള അധികാരവും അവകാശവും ബെന്നിക്ക് മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. നിസാം കേസിലും മറ്റും ബെന്നിയുടെ പേരുയർന്നത് അതുകൊണ്ട് കൂടിയാണ്. ബെന്നി പറയുന്നത് എന്തും തന്റെ വാക്കായി കണ്ട് ചെയ്തു കൊടുക്കണമെന്ന് ഏവർക്കും നിർദ്ദേശവും നൽകിയിട്ടുണ്ട്. സോളാറിൽ മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാനും കുരക്കൾ നീക്കി. പത്തനംതിട്ട ജയിലിലെ വിവാദ കത്ത് പുറം ലോകത്ത് എത്തിക്കാതെ നോക്കിയത് ബെന്നിയാണെന്ന് കരുതുന്നവരുമുണ്ട്. ബെന്നിക്ക് മുഖ്യമന്ത്രി കൊടുക്കുന്ന അമിത പ്രാധാന്യത്തിൽ കോൺഗ്രസിലെ എ പക്ഷത്തുള്ളവർക്ക് പോലും രണ്ടഭിപ്രായമുണ്ട്. ജാതി സമവാക്യങ്ങൾ കാരണമാണ് ബെന്നിയെ മുഖ്യമന്ത്രി മന്ത്രിസഭയിൽ എടുക്കാത്തതെന്നതും പകൽ പോലെ വ്യക്തമാണ്.
തമ്പാനൂർ രവി മുഖേനയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സരിതയ്ക്ക് പണം നൽകുന്നതെന്ന് സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനാണ് ആദ്യം ഒളിക്യാമറയിൽ ആരോപണമുന്നയിച്ചത്. 2015 ജൂൺ പതിനെട്ടിനായിരുന്നു ഇത്. തമ്പാനൂർ രവിയോട് പലതവണ താൻ പണം കൈപ്പറ്റിയിട്ടുണ്ട്. സരിത ജയിലിൽ കഴിഞ്ഞ സമയത്ത് താൻ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചപ്പോൾ വേണ്ട സഹായങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതായും അന്ന് ഫെനി വ്യക്തമാക്കി. എറണാകുളത്തെ പണമിടപാടിൽ ബെന്നി ബഹ്നാനാണ് ഇടനിലക്കാരനെന്നും ഫെനി പറഞ്ഞിരുന്നു. സരിത ജയിലിൽ നിന്നിറങ്ങിയശേഷം കേസുകൾ പണം നൽകി ഒത്തുതീർത്തു. കോടികളാണ് ഇതിനായി സരിത ചെലവഴിച്ചത്. ഇതിനുള്ള പണം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അടുപ്പക്കാരായ കോൺഗ്രസ് നേതാക്കളുമാണ് സരിതയ്ക്ക് നൽകിയതെന്ന് അന്നേ സൂചനയുണ്ടായിരുന്നു. കേസ് ഒത്തുതീർക്കാൻ സരിതയ്ക്ക് ഇത്രയുംപണം എവിടെനിന്ന് ലഭിക്കുന്നുവെന്ന് ഹൈക്കോടതി തന്നെ ചോദിച്ചിരുന്നു. അത് സ്ഥിരീകരിക്കുന്നതായിരുന്നു ഫെനിയുടെ വാക്കുകൾ.
തമ്പാനൂർ രവിയേയും ബെന്നിയേയും പോലെ പ്രധാനിയാണ് തോമസ് കുരുവിള. കോൺഗ്രസിലെ ഔദ്യോഗിക സ്ഥാനമൊന്നും പുതുപ്പള്ളിക്കാരനില്ല. പക്ഷേ ഇദ്ദേഹത്തിന്റെ വാക്കുകളും മുഖ്യമന്ത്രിയക്ക് പ്രധാനപ്പെട്ടതാണ്. എ ഗ്രൂപ്പിലെ പലരും മുഖ്യമന്ത്രിയിൽ നിന്ന് കാര്യസാധ്യത്തിനായി പലരും കാണുന്നത് തോമസ് കുരുവിളയെയാണ്. സോളാർകമ്മിഷൻ മുമ്പാകെ സരിത എസ് നായർ ബുധനാഴ്ച നൽകിയ മൊഴിയോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഡൽഹിയിലെ സഹായി 'പാവം പയ്യൻ' തോമസ് കുരുവിള വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അഴിമതിവൃന്ദത്തിന്റെ നിർണായക കണ്ണിയായ കുരുവിളയെ കമ്മിഷൻ വിസ്തരിച്ചിട്ടില്ല. എന്നാൽ, സരിതയുടെ മൊഴിയോടെ കുരുവിളയെകൂടി വിസ്തരിക്കേണ്ട സാഹചര്യമൊരുങ്ങി.
2011 മുതൽ ഉമ്മൻ ചാണ്ടിയുടെ ഇടനിലക്കാരനായി രംഗത്തുണ്ട്. ഇടപാടുകാർ മുഖ്യമന്ത്രിയെ ബന്ധപ്പെട്ടത് ഇയാളുടെ ഫോണിലൂടെ. സ്റ്റാഫിൽ ഉൾപ്പെടുത്താതെയാണ് കുരുവിളയെ ഡൽഹിയിൽ നിയോഗിച്ചത്. ഡൽഹിയിൽ എത്തുമ്പോഴൊക്കെ മുഖ്യമന്ത്രിയുടെ നിഴലായി കുരുവിള ഒപ്പമുണ്ടായിരുന്നു. കേരളഹൗസിൽ 204ാം നമ്പർ വിവിഐപി മുറിയിലാണ് മുഖ്യമന്ത്രി താമസിക്കാറ്. ഗവർണർ, മുഖ്യമന്ത്രി, ചീഫ് ജസ്റ്റിസ്, മന്ത്രിമാർ, പ്രതിപക്ഷനേതാവ് എന്നിവർക്ക് മാത്രമാണ് 204 അനുവദിക്കുക. തൊട്ടടുത്തുള്ള 203-ാം നമ്പർ മുറിയാണ് കുരുവിളയ്ക്ക് പതിവായി അനുവദിക്കുന്നത്. വിവിഐപികളുടെ പേഴ്സണൽ സെക്രട്ടറിമാർക്കാണ് ചട്ടപ്രകാരം ഇതനുവദിക്കുക. കുരുവിള പേഴ്സണൽ സെക്രട്ടറിയല്ലാതിരുന്നിട്ടും സ്ഥിരമായി മുറി നൽകി. ഇതിലൊക്കെ കൂടി തോമസ് കുരുവിളയുടെ പ്രസക്തിയും പ്രാധാന്യവും പുറം ലോകത്തെ അറിയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്