കോഴ വാങ്ങി ജയിലിൽ കിടന്ന മൊഹമ്മദ് ആമീർ തിരികെ പാക് ടീമിൽ എത്തി; ആരോപണ വിമുക്തനായ ശ്രീശാന്തോ?
ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം, വെറും ഒരു കായിക വിനോദമല്ല, മറിച്ചു ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു യുദ്ധം തന്നെയാണ്. 26/ 11 നു ശേഷം, ആടിയുലഞ്ഞ രാഷ്ട്രീയ ബന്ധങ്ങൾക്കിടയിൽ നടന്ന ലോകകപ്പ് മത്സരം വീക്ഷിക്കാൻ ഇരു രാജ്യത്തേയും പ്രധാന മന്ത്രിമാര്‍ തന്നെ എത്തിയത്, അതിന്റെ രാഷ്ട്രീയ പ്രാധാന്യം കൊണ്ട് തന്നെയാണ്. നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രി ആയ ശേഷം, പാക്കിസ്ഥാനുമായി ബന്ധം മെച്ചപെടുത്താൻ പലവുരു ശ്രമങ്ങൾ നടന്നു എങ്കിലും, ക്രിക്കറ്റ് നയതന്ത്രത്തിനു മോദിയും ഇത് വരെ തുനിഞ്ഞിട്ടില്ല. അതിർത്തിയിൽ വെടിയൊച്ച ഒടുങ്ങിയ ശേഷം മതി, കളിക്കളത്തിൽ കാണുന്നതെന്ന്, ഇന്ത്യൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തുറന്നു പറയുകയും ചെയ്തു. അങ്ങനെ, കായിക പ്രേമികൾക്ക് നഷ്ടമായ വീറുറ്റ പോരാട്ടങ്ങൾ ഇനി കുറച്ചു കാലത്തേക്ക് ഐ.സീ.സീ ടൂർണമെന്റ്റ്റുകളിൽ മാത്രമാകും ഉണ്ടാവുക. അതിനാൽ തന്നെ, 2016 ൽ അടുത്തടുത്ത മാസങ്ങളിൽ നടക്കുന്ന 20-20 ഏഷ്യാ കപ്പും, ലോകകപ്പും മറ്റെന്തിനെക്കാളും ഇന്ത്യപാക്കിസ്ഥാൻ മത്സരങ്ങൾ കൊണ്ടാണ് ശ്രദ്ധയെ ആകർഷിക്കുന്നത്.
കാത്തിരുന്ന ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക് മത്സരത്തിൽ, ആവേശം വാനോളം ഉയരുന്ന പോരാട്ടമാണ് ഇരു ടീമുകളും കാഴ്ച വച്ചത്. ഒടുവിൽ അഞ്ചു വിക്കറ്റിനു ഇന്ത്യ, പാക്കിസ്ഥാനെ മുട്ട് കുത്തിക്കുകയും ചെയ്തു. ഒട്ടേറെ സവിശേഷതകളും ഈ മത്സരത്തിനു ഉണ്ടായിരുന്നു. നടാടെയാണ്, ഏഷ്യാ കപ്പ് 20-20 ആയി നടത്തപെടുന്നത്. വിരമിക്കലിന്റെ വക്കിൽ എത്തി നില്ക്കുന്ന രണ്ടു ലോകോത്തര താരങ്ങളാണ് ഇരു രാജ്യങ്ങളെയും നയിച്ചത്. ധോണിയും ആഫ്രിദിയും ഇനിയൊരു ഏഷ്യാ കപ്പിന് ഉണ്ടാകുവാൻ സാധ്യത ഇല്ല. ഇതിലെല്ലാം ഉപരി, പാക്കിസ്ഥാനെ സന്തോഷിപിച്ച ഒരു ഘടകം, അവരുടെ ലോകോത്തര താരമായ മൊഹമ്മദ് ആമിറിന്റെ തിരിച്ചു വരവാണ്. ന്യൂസിലാന്റ് പര്യടനത്തിൽ തിരികെ എത്തി എങ്കിലും, ഇന്ത്യക്കെതിരെ എന്നും നല്ല പ്രകടനം നടത്തുന്ന അമീർ പാക്കിസ്ഥാന്റെ പ്രതീക്ഷ തകര്‍ത്തില്ല.
അന്താരാഷ്ട്ര മത്സരത്തിൽ, ഒത്തു കളിച്ചു എന്നതിന്റെ പേരില്‍ ടീമിൽ നിന്നും ഒഴിവാക്കപെടുകയും, അഞ്ചു വർഷത്തെ വിലക്കും, ആറു മാസത്തെ ജയിൽ ശിക്ഷയും ഒക്കെ ഏറ്റു വാങ്ങിയ ഒരാൾ, അന്താരാഷ്ട്ര രംഗത്തേക്ക് തിരികെ എത്തുക അത്ഭുതത്തിനു കൂടി ആണ് ഈ മത്സരം സാക്ഷ്യം വഹിച്ചത്. തകർപ്പൻ പ്രകടനത്തോടെ ആമിർ തന്റെ തിരിച്ചു വരവ് അറിയിക്കുകയും ചെയ്തു. ഫാസ്റ്റ് ബൗളർമാന്മാരുടെ വലിയൊരു നിരയെ ലോക ക്രിക്കറ്റിനു സംഭാവന ചെയ്ത പാക്കിസ്ഥാനിൽ, കേവലം പതിനേഴാം വയസ്സിൽ, ദേശീയ ടീമിൽ എത്തി ചേർന്ന താരമാണ് മുഹമ്മദ് ആമിർ. 2009 ൽ 20-20 ലോകകപ്പ് പാക്കിസ്ഥാന് നേടിക്കൊടുത്തതിൽ തുടക്കകാരൻ ആയ ആമിറിന്റെ പങ്കു ചെറുതായിരുന്നില്ല. അന്ന് മുതൽ പാക്കിസ്ഥാന്റെ ആക്രമണത്തിന്റെ കുന്ത മുന ആയിരുന്നു ഇയാൾ. എന്നാൽ, ചെറുപ്പത്തിന്റെ തിളപ്പിൽ പണത്തിനോടുള്ള സീനിയർ താരങ്ങളുടെ ആർത്തിയിൽ കേവലം 20 കാരനായ ആമിർ പെട്ട് പോയി. ഒത്തുകളിയിൽ പിടിക്കപെട്ടു ജയിലിൽ ആകുമ്പോൾ ദീർഘമായൊരു കരിയറിന് സാധ്യത ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ, ഒന്നുമല്ലാതെ നശിച്ചു പോയി എന്നാണ് ലോകം കരുതിയത്.
എന്നാൽ, ആമിറിന്റെ പ്രതിഭ അറിയാമായിരുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, അയാൾക്ക് എല്ലാ പിന്തുണയും നൽകി. വിലക്ക് നേരിട്ട കാലത്ത് പോലും, പരിശീലനം നടത്തുവാൻ അയാൾക്ക് അതിലൂടെ കഴിഞ്ഞു. ഒപ്പം, ആറു മാസത്തെ ജയിൽ ശിക്ഷ, ബോർഡ് ഇടപെട്ടു മൂന്നു മാസമായി കുറച്ചു. അഞ്ചു വർഷത്തെ വിലക്ക് നീങ്ങാൻ പത്ത് മാസം ബാക്കി നിൽക്കെ, ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആമിറിനെ അനുവദിച്ചു. മുതിർന്ന താരങ്ങൾ മാനസികമായ പിന്തുണയുമായി ഒപ്പം ഉണ്ടായിരുന്നു.
വെറുതയല്ല, മത്സര ശേഷം നടന്ന പത്ര സമ്മേളനത്തിൽ, വിരാട് കൊഹ്ലി ആമിറിനെ പ്രകീർത്തിച്ചതും. അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന ആമിറിന്, എല്ലാ ആശംസയും നേർന്നു വിരാട് അവസാനിപ്പിച്ചപ്പോൾ, ഒരു നിമിഷം മലയാളികളുടെ മനസൊന്നു പിടഞ്ഞിട്ടുണ്ടാവണം.
കാരണം, ഏതാണ്ട്, സമാനമായൊരു കഥാപാത്രം ഇവിടെയുമുണ്ട്. ശാന്തകുമാരൻ ശ്രീശാന്ത്. 2007 ലെ ലോകകപ്പ് പറന്നിറങ്ങിയതു മലയാളിയുടെ സ്വന്തമായ ഈ താരത്തിന്റെ കൈകളിലെക്കായിരുന്നു. ഇന്ത്യക്ക് കിട്ടിയ സ്വാഭാവിക ഫാസ്റ്റ് ബൗളർ എന്ന വിശേഷണം ഉണ്ടായിരുന്ന ശ്രീ, ധോണിയുടെ ഭാഗ്യ ശ്രീ കൂടി ആയിരുന്നു അക്കാലത്ത്. 2011 ലോകകപ്പ് നേടിയ ടീമിൽ ശ്രീയുടെ സ്ഥാനം, ഒരു കളിക്കാരൻ എന്നതിലുപരിയായിരുന്നു. മലയാളിയുടെ സ്വന്തം ആയി മാറിയ ശ്രീ, ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചു. ഒപ്പം, വിവാദങ്ങളുടെയും തോഴൻ ആയിരുന്നു ശ്രീ. തന്റെ മറയില്ലാത്ത സ്വഭാവ വിശേഷം കൊണ്ട് കുറഞ്ഞ കാലത്തിനുള്ളിൽ അനവധി ശത്രുക്കളെയും, അഹങ്കാരി എന്ന പേരും നേടിയെടുത്തു. ഇയാൾ.
കേരളാ ക്രിക്കറ്റ് അസോസിയേഷനുമായും അത്ര നല്ല ബന്ധം ആയിരുന്നില്ല ശ്രീക്ക് ഉണ്ടായിരുന്നത്. പ്രത്യേകിച്ചും ഇപ്പോൾ, ബി.സി.സി.ഐയുടെ, വൈസ് പ്രസിഡന്റായ ടി.സി. മാത്യുവുമായി. വിവാദങ്ങള പക്ഷെ ശ്രീ ഭയന്നില്ല, പ്രകടനത്തിൽ കുറവ് വരുത്തിയതുമില്ല. അങ്ങനെ തിളങ്ങി നില്‍ക്കെ, ഭാഗ്യത്തിന്റെ നെറുകയിൽ നിന്നും, ദൗർഭാഗ്യത്തിന്റെ പടുകുഴിയിലേക്ക് നിമിഷ നേരം കൊണ്ട് ശ്രീ വീണു പോയി.
2013 മെയ് 16 നു ഐ പി എൽ വാതു വയ്പ്പ് വിവാദത്തിന്റെ ഭാഗമായി ഡൽഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റു ചെയ്തു. അജിത് ചാണ്ടില, അങ്കിത് ചവാൻ എന്നിവർക്കൊപ്പം ശ്രീശാന്തും വാതു വയ്പ്പിൽ പങ്കാളി ആയി എന്നായിരുന്നു ആരോപണം. 'ദേശീയ അപമാനം' എന്നാണ് ഈ താരങ്ങളെ പ്രധാന മാദ്ധ്യമങ്ങൾ അന്ന് വിശേഷിപ്പിച്ചത്. ബി.സി.സി.ഐ, ശ്രീക്ക് ആജീവനാന്ത വിലക്ക് നല്കി.
അറസ്റ്റു, ജയിൽ, അപമാനം, ജീവന് വരെ ഭീഷണി എന്നിങ്ങനെ ഒരു മനുഷ്യൻ തകർന്നു പോകാൻ പാകത്തിന് എന്തെല്ലാം ഉണ്ടാകാമോ, അതെല്ലാം ശ്രീ രണ്ടു വർഷം കൊണ്ട് അനുഭവിച്ചു. നീണ്ട രണ്ടര വർഷത്തെ നിയമ യുദ്ധത്തിനൊടുവിൽ, ശ്രീശാന്ത് കുറ്റവിമുക്തനാക്കപെട്ടു. ഡൽഹിയിലെ വിചാരണ കോടതി സംശയത്തിനു ഇട ഇല്ലാത്ത വിധം കുറ്റാരോപിതരായ 3 താരങ്ങളെയും നിരപരാധികളാണ് എന്ന് കണ്ടു വെറുതെ വിട്ടു. 2015 ജൂലൈ അവസാനം കുറ്റ വിമുക്തൻ ആയ ശ്രീശാന്തന്റെ വിലക്ക് നീക്കാൻ പക്ഷെ, ബി.സി.സി.ഐ തയ്യാറായിട്ടില്ല. ഐ പി ൽ വിചാരണ കോടതിയുടെ വിധി തങ്ങൾ അംഗീകരിക്കുന്നില്ല എന്ന വിചിത്രമായ നിലപാടാണ് ബി.സി.സി.ഐ എടുത്തത്. ഡൽഹി പൊലീസും, മുംബൈ പൊലീസും അന്വേഷണം നടത്തി, കോടതി വിചാരണ നടത്തി കുറ്റ വിമുക്തനാക്കിയ ശ്രീ ഇന്നും കളിക്കളത്തിൽ ഇറങ്ങാൻ ആവാതെ പകച്ചു നില്‍ക്കുകയാണ്.
കോടതിക്കും മുകളിലാണ് തങ്ങൾ എന്നാണ് ബി.സി.സി.ഐയുടെ ഭാവം. ഏതാണ്ട് ഒരു വാശി പോലെ, ശ്രീശാന്ത് ഇനി കളിക്കാൻ പാടില്ല എന്നതാണ് ബി.സി.സി.ഐയുടെ കടുംപിടുത്തം.സംശയകരമായ നിലപാടാണിത്. ധോണിയും, ഹർഭജനും അടക്കമുള്ള താരങ്ങളുമായി ഉണ്ടായിരുന്ന സ്വരച്ചേർച്ച ഇല്ലായ്മയും, ബി.സി.സി.ഐയിലെ ടി.സി. മാത്യു അടക്കം ഉള്ളവരുമായുള്ള ശത്രുതയും ശ്രീക്ക് മുന്നിൽ ഇന്ന് വിലങ്ങു തടിയാണ്.
രണ്ടാമതായി ഉള്ള ഒരു സംശയം വളരെ വ്യാപ്തി ഉള്ളതാണ്. ശ്രീ അറസ്റ്റു ചെയ്യപെടുന്ന ദിനങ്ങൾ, ഇന്ത്യൻ രാഷ്ട്രീയ രംഗം ഇളകി മറിഞ്ഞരിക്കുന്ന ദിവസങ്ങൾ ആയിരുന്നു. 2012 ൽ പുറത്ത് വന്ന, കൽക്കരി അഴിമതി സർക്കാരിനെ കൂടുതൽ തെളിവുകൾ വച്ച് പിടിച്ചുലച്ചത് 2013 ഏപ്രിൽ മാസത്തില ആണ്. ഇതിനും പുറമേ, കോടിക്കണക്കിനു രൂപയുടെ അഴിമതി ആരോപണങ്ങൾ കൊണ്ട് മാദ്ധ്യമങ്ങളും പ്രതിപക്ഷവും ചേർന്ന് സർക്കാരിനെ വറത്തു പൊരിച്ചു കൊണ്ടിരിക്കുന്ന ദിവസങ്ങളായിരുന്നു അത്. ഒപ്പം അഴിമതിയുടെ പേരിൽ തന്നെ രണ്ടു കേന്ദ്ര മന്ത്രിമാര്‍, അശ്വനി കുമാറും, പവൻ ബൻസലും രാജി വച്ചത് 2013 മെയ് 10 നാണ്.
മെയ് 13 നു ശ്രീ അടക്കമുള്ള താരങ്ങൾ അറസ്റ്റിലായി. അറസ്റ്റു ചെയ്തത്, കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ ഉള്ള ഡൽഹി പൊലീസും. സ്വാഭാവികമായി, മാദ്ധ്യമങ്ങൾ പിന്നീട് ആഴ്ചകളോളം ഈ വാർത്ത വിരുന്നാക്കി. അസാധാരണമായ എന്തോ ഒരു യാദൃച്ഛികത ഈ നീക്കങ്ങൾക്ക് പിന്നിലുണ്ട് എന്ന് സംശയങ്ങൾ, വീരേന്ദ്ര സെവാഗിനെ പോലെ ചിലർ അന്നേ ഉയർത്തിയിരുന്നു എങ്കിലും വലിയ മാദ്ധ്യമ ശ്രദ്ധ നേടിയില്ല. സർക്കാർ മാറി വന്നിട്ടും ബി.സി.സി.ഐയിലെ നിലപാടുകള്‍ക്ക് വലിയ മാറ്റങ്ങൾ വന്നിട്ടില്ല. അസാധാരണ പ്രതിഭയായ ഒരു കളിക്കാരൻ നമ്മുടെ കണ്മുൻപിൽ അങ്ങനെ കാലത്തിന്റെ യവനികയ്ക്ക് പിന്നിലേക്ക് മറയുകയാണ്. നാളെ ഒരു പക്ഷെ ഈ സത്യങ്ങൾ പുറത്തു വന്നേക്കാം. പക്ഷേ അപ്പോളേക്കും തിരികെ പിടിക്കാനാവാത്ത വിധം ശ്രീയുടെ കരിയർ അവസാനിച്ചിരിക്കും. ഇവിടെയാണ്, പൊറുക്കാനാവാത്ത തെറ്റ് ചെയ്ത മുഹമ്മദ് ആമിറിനെ സകല പിന്തുണയും കൊടുത്ത്, തിരികെ മുൻനിര താരമായി തിരികെ കൊണ്ട് വന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നമ്മളെ അത്ഭുതപെടുതുന്നതും.
വിരാടിന്റെ വാക്കുകളിൽ നിറഞ്ഞിരുന്നത് ഒരു പക്ഷെ, ആ അതിശയം ആയിരുന്നിരിക്കാം.
Stories you may Like
- വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- മുഴുവൻ നികുതിയും അടച്ചില്ല; ആദായനികുതി വകുപ്പിന് ബിബിസിയുടെ സന്ദേശം
- അനുനയിപ്പിച്ച് കർഷക നേതാക്കൾ; പൊട്ടിക്കരഞ്ഞ് സാക്ഷിമാലിക് ഉൾപ്പെടെ താരങ്ങൾ
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍