ലീഗിലെ യുവാക്കൾക്ക് ആശങ്ക തീരുന്നില്ല; മത്സരിക്കാൻ സീറ്റ് കിട്ടുമോ എന്ന സംശയത്തിൽ നേതാക്കൾ; രണ്ട് സീറ്റെങ്കിലും വേണമെന്ന് ആവശ്യം; പ്രതീക്ഷ ഹൈദരലി തങ്ങളിലും
എം പി റാഫി
കോഴിക്കോട്: യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രതിനിധ്യം നൽകികൊണ്ടുള്ള സ്ഥാനാർത്ഥി നിർണയമായിരിക്കും ഇത്തവണ ഉണ്ടാകുകയെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും യൂത്ത് ലീഗിന്റെ ആശങ്ക ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. സീറ്റുകൾ അരക്കിട്ടുറപ്പിക്കുന്നതിനായി സിറ്റിംങ് എംഎൽഎമാരും മണ്ഡലങ്ങളിലെ പ്രമുഖരും ചരടുവലി ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു യൂത്ത് ലീഗിന്റെയും ആശങ്ക പ്രകടമാക്കിയിരിക്കുന്നത്. മുതിർന്നവർ മാത്രം മത്സരിച്ചിരുന്ന കീഴ് വഴക്കമായിരുന്നു ലീഗിൽ എക്കാലത്തും നിലനിന്നിരുന്നത്. ഇതിന് ഒരുപരിതി വരെ മാറ്റം സംഭവിച്ചത് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായിരുന്നു. 2011ൽ യൂത്ത് ലീഗ് സെക്രട്ടറി, പ്രസിഡന്റ് (എൻ ഷംസുദ്ധീൻ, കെ.എം ഷാജി) എന്നിവർക്ക് സീറ്റ് നൽകിയിരുന്നു. എന്നാൽ ഇത്തവണ മത്സരിക്കാൻ യോഗ്യരായവരുടെ തിക്കുംതിരക്കും യൂത്ത് ലീഗിന് സീറ്റ് നഷ്ടമാകുമോ എന്നതാണ് ആശങ്ക ഇടയാക്കിയിട്ടുള്ളത്.
ആശങ്ക പങ്കുവെയ്ക്കുന്നതിനും യൂവ പ്രാതിനിധ്യം കൂടുതൽ ഉറപ്പാക്കുന്നതിനും സംസ്ഥാന യൂത്ത് ലീഗ് ഭാരവാഹികളിൽ ചിലർ കഴിഞ്ഞ ദിവസം ലീഗ് നേതാക്കളെ കണ്ടിരുന്നു. ഹൈദരലി തങ്ങൾ അടക്കമുള്ള ലീഗ് നേതൃത്വത്തെ വിഷയം ധരിപ്പിക്കുകയും നാലിൽ കുറയാത്ത സീറ്റ് യൂത്ത് ലീഗിന് വേണമെന്ന ആവശ്യം മുന്നോട്ടു വെക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ യൂത്ത് ലീഗിന്റെ ആവശ്യം ഇപ്പോൾ തള്ളാനും ഉൾകൊള്ളാനും ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. നേതാക്കൾ കൂടിയാലോചിച്ച ശേഷം സീറ്റ് നിർണയ ചർച്ചയിലായിരിക്കും അന്തിമ തീരുമാനമുണ്ടാവുക. അതേസമയം ഇപ്പോൾ സീറ്റ് ധാരണയാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകൾ ലീഗിനുള്ളിൽ ശക്തിയായി നടക്കുന്നുണ്ട്. ഏതാനും ചില സീറ്റുകളിൽ മാത്രമാണ് ആരെ മത്സരിപ്പിക്കണമെന്ന ചർച്ചയും അഭിപ്രായങ്ങളും നിലനിൽക്കുന്നത്. യു.ഡി.എഫ് ചർച്ച പൂർത്തിയായാലുടൻ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിക്കാനാണ് തീരുമാനം. എന്നാൽ ഇപ്പോൾ നിടക്കുന്ന രഹസ്യ ചർച്ചകളിൽ യൂത്ത് ലീഗ് പ്രതിനിധികളെ പങ്കെടുപ്പിക്കാത്തതിൽ അമർഷം നിലനിൽക്കുന്നുണ്ട്. യൂത്ത് ലീഗ് പ്രതിനിധികൾ മത്സരിക്കേണ്ട വിജയ സാധ്യതയുള്ള മണ്ഡലങ്ങൾ മറ്റുപലർക്കും പകുത്ത് നൽകുന്ന സാഹചര്യത്തിലാണ് യൂത്ത് ലീഗ് നേതാക്കൾ ഇടപെട്ട് നേതാക്കളോട് അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.
യൂത്ത് ലീഗ് അഖിലേന്ത്യാ കൺവീനർ പികെ ഫിറോസ്, സംസ്ഥാന പ്രസിഡന്റ് പിഎം സാദിഖലി, സെക്രട്ടറി സി.കെ സുബൈർ, വൈസ് പ്രസിഡന്റ് സിപിഎ അസീസ് എന്നിവിവരുടെ പേരുകളാണ് യൂത്ത് ലീഗിന്റെ ഭാഗത്ത് നിന്നും മുന്നോട്ടു വച്ചിട്ടുള്ളത്. ഇതിൽ നേതൃത്വത്തിന്റെ അന്തിമ തീരുമാനത്തിനായി യൂത്ത് ലീഗ് വിട്ടിരിക്കുകയാണ്. ഇത്തവണ ഒന്നോ രണ്ടോ സീറ്റ് യൂത്ത് ലീഗിന് നൽകിയാൽ മതിയെന്ന ചർച്ച ലീഗ് നേതാക്കൾ നടക്കുന്നതിനിടെയാണ് യൂത്ത് ലീഗ് ആവശ്യം വ്യക്തമാക്കിയത്. മാത്രമല്ല സിറ്റിംങ് എംഎൽഎമാരായ കെ.എം ഷാജി, എൻ ഷംസുദ്ധീൻ എന്നിവരെ ഇത്തവണയും യൂത്ത് ലീഗിന്റെ പേരിൽ മത്സരിപ്പിച്ച് യൂത്ത് ലീഗിൽ നിന്നും ആർക്കും സീറ്റ് നൽകേണ്ടെന്ന ചർച്ചയും ലീഗിനുള്ളിൽ നടന്നിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ യുവാക്കൾക്ക് വ്യക്തമായ പ്രാതിനിധ്യം കൊടുക്കുമെന്നാണ് അറിയുന്നത്. അതേസമയം പാർലമെന്റ് മോഹമാണ് സംഘടനാ പുനഃസംഘടന വൈകിപ്പിക്കുന്നതിനു പിന്നിലെന്ന ആക്ഷേപം യൂത്ത് ലീഗ് നേതാക്കൾക്കെതിരെ ഉയർന്നിട്ടുണ്ട്.
മൂന്ന് വർഷം കൂടുമ്പോൾ നടക്കേണ്ട യൂത്ത് ലീഗ് അംഗത്വ വിതരണവും പുനഃസംഘടനയും അഞ്ച് വർഷം വരെ നീട്ടികൊണ്ടു പോകുന്ന അവസ്ഥയാണിപ്പോൾ. ഇതിനെതിരെ സംസ്ഥാന നേതാക്കൾക്കെതിരെ നേരത്തെയും വിമർശനം ഉയർന്നിരുന്നു. എന്നാൽ സീറ്റിനു വേണ്ടിയാണ് പു:നസംഘടന തെരഞ്ഞെടുപ്പ് വരെ നീട്ടികൊണ്ടു പോകുന്നതെന്ന ആക്ഷേപമാണ് ഈ സാഹചര്യത്തിൽ വീണ്ടും ശക്തിയായിരിക്കുന്നത്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പും മുസ്ലിലീഗിന്റെ കേരളയാത്രയും വന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനു ശേഷം നടത്തിയാൽ മതിയെന്ന ലീഗ് നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് പു:നസംഘടന നീട്ടികൊണ്ടു പോയതെന്ന് യൂത്ത് ലീഗ് നേതാക്കൾ മറുനാടൻ മലയാളിയോടു വ്യക്തമാക്കി. ഇതിനു പിന്നിൽ സീറ്റ് വ്യാമോഹമില്ലെന്നും അവർ പറഞ്ഞു.
എന്നാൽ യൂത്ത് ലീഗിന് വ്യക്തമായ പ്രാതിനിധ്യം വേണമെന്ന കാര്യത്തിൽ നേതാക്കൾ ഉറച്ചു നിൽക്കുകയാണ്. ഹൈദരലി തങ്ങളുടെ അന്തിമ തീരുമാനത്തിന് വിട്ടിരിക്കുകയാണിവർ. നിലവിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, അഖിലേന്ത്യാ കൺവീനർ പികെ ഫിറോസ് എന്നിവരുടെ പേരുകളാണ് ഏറെ സാധ്യത കൽപിക്കപ്പെടുന്നത്. കോഴിക്കോട് കുന്നമംഗലത്ത് നിന്നും പികെ ഫിറോസ് മത്സരിച്ചാൽ വിജയക്കൊടി പാറിക്കാന്‍ സാധിക്കുമെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. എന്നാൽ യു.സി രാമന് ഇത്തവണയും കുന്നമംഗലം നൽകുകയാണെങ്കിൽ മറ്റൊരു സീറ്റ് കണ്ടെത്തേണ്ടിവരും. പി.എം സാദിഖലിക്ക് സ്വന്തം ജില്ലയായ തൃശൂരിൽ നിന്നാണ് സാധ്യത. ഗുരുവായൂരിലെ സീറ്റിൽ സി.എച്ച് റശീദ്, അഷ്റഫ് കോക്കൂർ എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും സാദിഖലി പരിഗണനയിലുണ്ട്. കുറ്റ്യാടി മണ്ഡലത്തിലാണ് സി.കെ സുബൈറിന് സാധ്യത.
എന്നാൽ സാദിഖലി, സുബൈർ എന്നിവർക്ക് പരിഗണിച്ച സീറ്റ് കിട്ടിയില്ലെങ്കിൽ മലപ്പുറം ജില്ലയിൽ നിന്നും സുരക്ഷിത മണ്ഡലങ്ങൾ നൽകുമെന്നും സൂചനയുണ്ട്. യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സിപിഎ അസീസിന് കോഴിക്കോട് ജില്ലയിലെ വിജയ സാധ്യതയുള്ള സീറ്റ് നൽകിയേക്കും. എത്ര സീറ്റുകൾ യൂത്ത് ലീഗിന് നൽകണമെന്ന അന്തിമ ചർച്ചയിലായിരിക്കും തീരുമാനം. എന്നാൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരമൊരുക്കുമെന്ന ഹൈദരലി തങ്ങളുടെ വാക്കുകളാണ് യൂത്തിലീഗിന് പ്രതീക്ഷ നൽകുന്നത്.
Stories you may Like
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിയമകുരുക്കിൽ
- പ്രതിപക്ഷ സമരത്തെ പൊലീസ് തന്നെ നേരിടും; നവകേരളത്തിൽ 'രക്ഷാപ്രവർത്തനം' തുടരും
- ഏക സിവിൽ കോഡിന്റെ പേരിൽ നടക്കുന്നത് വൻ ഭീതിവ്യാപാരം!
- പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍