വിജയകുമാറുമായി തനിക്ക് വളരെ നല്ല ആത്മബന്ധം; എന്റെ ചോര മനോരമയ്ക്ക് അത്രയ്ക്ക് സ്വാദിഷ്ടമാണെങ്കിൽ കുടിച്ചോളൂവെന്ന് സ്വരാജ്; സംഘടനാ പ്രവർത്തകർക്ക് ഉപരിയായുള്ള ആത്മബന്ധം തങ്ങൾക്കിടയിലുണ്ടെന്ന് വിജയകുമാറും: തമ്മിൽ തെറ്റിക്കാനുള്ള കല്ലുവച്ച നുണക്കെതിരെ സിപിഐ(എം) നേതാക്കൾ
അരുൺ ജയകുമാർ
തിരുവനന്തപുരം: സിപിഐ(എം) നേതാവും മുൻ നിയമസഭാ സ്പീക്കറുമായി എം വിജയകുമാറിനെതിരെ ഡിവൈഎഫ്ഐ സമ്മേളന വേദിയിൽ സെക്രട്ടറി എം സ്വരാജ് ഫ്രോഡ് എന്ന് വിളിച്ചുവെന്ന വാർത്ത ഇന്ന് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മനോരമയും മംഗളവും പ്രസിദ്ധീകരിച്ച ഈ വാർത്ത കല്ലുവച്ച നുണയാണെന്ന് പറഞ്ഞ് എം സ്വരാജ് തന്നെ രംഗത്തെത്തി. പച്ചക്കള്ളം ആവർത്തിച്ച് പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് എം സ്വരാജ് മറുനാടൻ മലയാളിയോട് പറഞ്ഞത്. സ്വരാജ് ഒരിക്കലും അങ്ങനെ പറയില്ലെന്നും സഖാക്കൾ എന്നതിൽ ഉപരിയായുള്ള ആത്മബന്ധം തങ്ങൾക്കിടയിൽ ഉണ്ടെന്ന് എം വിജയകുമാറും പ്രതികരിച്ചു.
ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റമാണ് സെക്രട്ടറിക്കെന്നും സമ്മേളനത്തിൽ വിമർശനമുയർന്നപ്പോൾ സ്വരാജ് വിവാദ പരാമർശം നടത്തിയെന്നാണ് മാദ്ധ്യമ വാർത്തകൾ. 'തിരുവനന്തപുരം ജില്ലയിൽനിന്നുള്ള നേതാക്കളെ കപടവിനയം പഠിപ്പിക്കേണ്ട ആവശ്യമില്ല. എം വിജയകുമാറിനെപ്പോലുള്ള കപട വിനയക്കാരുടെ മാതൃക കണ്ടാണ് അവർ വളരുന്നത്. മനസിലുള്ളത് മറച്ചുവച്ചു കപടമായി ചിരിക്കുന്ന വിജയകുമാറിനെപോലെ ചിരിക്കാൻ എന്നെ കിട്ടില്ല സ്വരാജ് പറഞ്ഞതായാണ് മനോരമയും മംഗളവും റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ മാദ്ധ്യമവാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സ്വരാജ് മറുനാടൻ മലയാളിയോട് പറഞ്ഞു.
പാർട്ടിയിൽ തനിക്ക് ഏറ്റവും അടുപ്പമുള്ള നേതാക്കളിൽ ഒരാളാണ് എം വിജയകുമാറെന്ന് സ്വകാര്യ വ്യക്തമാക്കി. തന്നോട് എപ്പോഴും സ്നേഹത്തോടും വാത്സല്യത്തോടും മാത്രമേ അദ്ദേഹം പെരുമാറിയിട്ടുള്ളൂ. 2008ൽ തന്റെ വിവാഹ സമയത്ത് കാബിനറ്റിൽ നിന്നും പങ്കെടുത്ത ഏകമന്ത്രി എം വിജയകുമാറാണെന്നും അത്രയും അടുപ്പമുള്ള രണ്ട് വ്യക്തികളെ കുറിച്ച് പുറത്ത് വരുന്ന വാർത്തകൾ ചില മാദ്ധ്യമങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾ മാത്രമാണെന്നും സ്വരാജ് പറഞ്ഞു.
ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യങ്ങളെക്കുറിച്ച്് ചിലരുടെ ബോധപൂർവ്വമായ ഇടപെടലാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും സംഘടന എന്നതിലുപരിയുള്ള ബന്ധമാണ് തങ്ങൾക്കിടയിലുള്ളതെന്ന് എം വിജയകുമാറും പ്രതികരിച്ചു, സ്വരാജിന്റെ വിവാഹ സമയത്ത് 2 ഔദ്യോഗിക പരിപാടികൾപ്പോലും മാറ്റിവച്ചാണ് ചടങ്ങിൽ താൻ പങ്കെടുത്തതെന്നും ഇത് സ്വരാജിനോട് തനിക്കുള്ള വ്യക്തിബന്ധത്തിന്റെ തെളിവാമെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.
തിരൂരിൽ ഇന്നലെ സമാപിച്ച ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ തിരുവനന്തപുരത്തെ നേതാക്കൾ കപടവിനയത്തിന്റെ വക്താക്കളാണെന്ന് സ്വരാജ് പ്രസംഗിച്ചെന്നും തിരുവനന്തപുത്തെ ഒരു വിഭാഗം പ്രതിനിധികൾ ഇതിനെതിരെ രംഗത്തുവന്നു എന്ന വാർത്ത തെറ്റാണെന്നും അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും എം സ്വരാജ് പറഞ്ഞു. ചില മാദ്ധ്യമങ്ങൾ എന്നും തനിക്കെതിരെ തെറ്റായ പ്രചരണങളും ബോധപൂർവ്വമായ അക്രമണം നടത്താറുണ്ട്. 2005ൽ താൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലം മുതൽ ഇക്കൂട്ടർ തനിക്കെതിരെ പ്രവർത്തിച്ചുവരികയാണെന്നും സ്വരാജ് പറഞ്ഞു.
മാദ്ധ്യമങ്ങളോട് താൻ അനാവശ്യ സൗഹൃദത്തിന് പോകാത്തതു കൊണ്ടാകാം ഈ വിരോധത്തിന് കാരണമെന്നും സ്വരാജ് പറഞ്ഞു. തൃത്താലയിൽ സ്വരാജ് സ്ഥാനാർത്ഥിയായേക്കും എന്ന വാർത്ത വന്നതാണോ ആക്രമണങ്ങൾക്ക് പിന്നിലെന്ന ചോദ്യത്തോട് അറിയില്ലെന്നായിരുന്നു സ്വരാജിന്റെ മറുപടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ(എം) സ്ഥാനാർത്ഥികളെകുറിച്ച് അന്തിമ തീരുമാനങ്ങൾ പുറത്തുവരാതെ അതെകുറിച്ച് പറയാനാകില്ലെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനേക്കാളും സംഘടനാ പ്രവർത്തനത്തിലാണ് തനിക്ക് താൽപര്യമെന്നും സ്വരാജ് മറുനാടൻ മലയാളിയോട് പറഞ്ഞു.
മനോരമയ്ക്കെതിരെയും സ്വരാജ് ഫേസ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചു. സമ്മേളത്തിൽ പങ്കെടുത്ത 608 പ്രതിനിധികൾ കേൾക്കാത്തതാണ് മനോരമ പ്രതിനിധി കേട്ടതെന്നും സ്വരാജ് പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉജ്ജ്വല റാലിയോടെ സമാപിച്ചപ്പോൾ എരിവും പുളിയുമുള്ളതു കൊണ്ടാണ് മനോരമ ഈ ആരോപണങ്ങൾ ഉന്നയിച്ചത്. മനസറിയാത്ത കാര്യങ്ങളുടെ പേരിൽ തെറി കേട്ടു നല്ല ശീലമുള്ളതുകൊണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്റെ ചോര നിങ്ങൾക്കത്രമേൽ സ്വാദിഷ്ടമാണെങ്കിൽ ഇനിയും ആവോളം കുടിച്ചോളൂ. പക്ഷെ ആദരണീയനായ എം വിജയകുമാറിന്റെ പേരു് ഇതിൽ വലിച്ചിഴക്കാൻ പാടില്ലായിരുന്നു. എനിക്കേറെ സ്നേഹ ബഹുമാനങ്ങളുള്ള നേതാവാണദ്ദേഹം. എന്നും അങ്ങേയറ്റത്തെ വാൽസല്യത്തോടെയാണ് അദ്ദേഹം എന്നോട് പെരുമാറിയിട്ടുള്ളത്. എത്രയോ കാലമായി നില നിൽക്കുന്ന ബന്ധമാണണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മനോരമ ഓൺലൈനിലാണത്രെ എന്നോടുള്ള ഇത്തവണത്തെ സ്നേഹപ്രകടനം. മറ്റു ചില ഓൺലൈൻ കലാകാരന്മാരും ഈ കഥ തുടർന്നു പാടിയിട്ടുണ്ട്. മനോരമ ചാനലിലും ഓൺലൈനിലും ഉള്ള ചില മാന്യ മിത്രങ്ങൾക്ക് എന്നോട് അടക്കാനാവാത്തേ 'സ്നേഹ' മുണ്ടാവാം. അതവർ ഇപ്പോൾ പ്രകടിപ്പിച്ചെന്നേ ഉള്ളൂ. ഒരു കാര്യത്തിൽ മാത്രമേ എനിക്കു സംശയമുള്ളൂ കഴിഞ്ഞ കൃത്യം ഒരു വർഷമായി എനിക്കു നേരെയുള്ള മാദ്ധ്യമ സുഹൃത്തുക്കളുടെ സ്നേഹപ്രകടനം കുറവായിരുന്നു. ഇതെന്താണിങ്ങനെയെന്ന് ഞാൻ അദ്ഭുതപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോൾ സന്തോഷമായി. പൂർവാധികം ഭംഗിയായി പണി തുടങ്ങിയ എല്ലാ സുഹൃത്തുക്കൾക്കുമെന്റെ വിജയാശംസകളെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍