മെത്രാൻ കായൽ നികത്താനുള്ള നീക്കത്തിനു പിന്നിൽ വൻകിട ബിസിനസ് താൽപര്യം; റവന്യൂ വകുപ്പ് അനുമതി നൽകിയത് അഞ്ചു വകുപ്പുകളുടെ എതിർപ്പു മറികടന്ന്; ഉത്തരവു പിൻവലിക്കാൻ ആവശ്യപ്പെട്ട് വി എം സുധീരൻ; സർക്കാർ നടപടിയെ വിമർശിച്ചു ജേക്കബ് തോമസും
കൊച്ചി: വൻകിട ബിസിനസ് താൽപ്പര്യത്തിന്റെ ഭാഗമായി മെത്രാൻ കായൽ നികത്താൻ റവന്യൂ വകുപ്പ് കരുക്കൾ നീക്കിയത് അഞ്ചു വകുപ്പുകളുടെ എതിർപ്പു മറികടന്ന്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ കഴിഞ്ഞ ദിവസം തന്നെ ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്തെത്തിയിരുന്നു.
അതിനിടെ, കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഉത്തരവു പിൻവലിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. വയൽ-കായൽ നികത്തൽ സംഭവങ്ങളിൽ ഡിജിപി ജേക്കബ് തോമസും സർക്കാരിനെതിരെ രംഗത്തുവന്നു. അതേസമയം പോരായ്മകളുണ്ടെങ്കിൽ തിരുത്തുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും കെപിസിസി പ്രസിഡന്റുമായും ചർച്ച നടത്തിയശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിലാണ് ഡിജിപി ജേക്കബ് തോമസ് നിലം നികത്തലിനെതിരെ പ്രതികരിച്ചത്. വയൽ/ കായൽ നികത്തൽ ശ്രമങ്ങൾ സൂര്യതാപം ഏൽക്കുന്നവരുടെ ശാപമോ എന്നാണ് ജോക്കബ് തോമസിന്റെ പോസ്റ്റ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുൻപാണ് മെത്രാൻ കായൽ നികത്താൻ റവന്യുവകുപ്പ് ഉത്തരവിട്ടത്. കോട്ടയം കുമരകത്തെ മെത്രാൻ കായലിലെ 378 ഏക്കർ റെക്കിൻഡോ ഡെവലപ്പേഴ്സ് പ്രവൈവറ്റ് ലിമിറ്റഡ് കമ്പനിക്കും അനുബന്ധ കമ്പനികൾക്കും ടൂറിസം പദ്ധതിക്കായി നികത്താം എന്നായിരുന്നു റവന്യൂവകുപ്പിന്റെ ഉത്തരവ്.
തദ്ദേശസ്വയം ഭരണ വകുപ്പ്, മത്സ്യബന്ധന വകുപ്പ്, പരിസ്ഥിതി വകുപ്പ്, കൃഷി വകുപ്പ്, വ്യവസായ വകുപ്പ് എന്നിവയുടെ കടുത്ത എതിർപ്പു മറികടന്നാണു റവന്യുവിഭാഗം മെത്രാൻ കായലിലെ 378 ഏക്കർ നികത്താൻ അനുമതി കൊടുത്തത്. യുഎഇ ആസ്ഥാനമായുള്ള വൻകിട ബിസിനസ് ഗ്രൂപ്പിന്റെ സമ്മർദമാണ് ഇതിനു പിന്നിൽ.
കായൽ നികത്തി 'റാക്കിൻഡോ കുമരകം റിസോർട്ട്' എന്ന പ്രോജക്ട് നടപ്പാക്കാനുള്ള നീക്കമാണ് മറ്റു വകുപ്പുകളുടെയെല്ലാം എതിർപ്പു മറികടന്നുള്ള റവന്യൂ വകുപ്പിന്റെ നടപടികൾക്കു പിന്നിൽ. യുഎഇ ആസ്ഥാനമായ റകീൻ ഗ്രൂപ്പും ഖനന വ്യവസായ രംഗത്തെ ഇന്ത്യയിലെ സംരഭമായ റെട്രാമെക്സും ചേർന്നാണ് റാക്കിൻഡോ ഡെവലപ്പേഴ്സ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിക്ക് രൂപം നൽകിയത്. സെവൻ സ്റ്റാർ റിസോർട്ട്, ഫൈവ് സ്റ്റാർ ഹോട്ടൽ, ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, ലക്ഷ്വറി കോട്ടേജുകൾ, തിയറ്റർ, ഗോൾഫ് ക്ലബ്ബുകൾ എന്നിവയാണ് മെത്രാൻ കായലിലെ നിലം നികത്തി റാക്കിൻഡോ കുമരകം റിസോർട്ടിന്റെ ഭാഗമായി പടുത്തുയർത്തുന്നത്.
ഭൂമിയുടെ 16 ശതമാനം സ്ഥലം പദ്ധതിപ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രം ഉപയോഗിക്കുമെന്നാണ് പറഞ്ഞിരുന്നത്. 150 ഏക്കറിൽ ഗോൾഫ് കോഴ്സും, എട്ടേക്കറിൽ റോഡുകളും, പത്തേക്കറിൽ കുട്ടികളുടെ പാർക്കും നിർമ്മിക്കുകയാണ് ഈ ബിസിനസ് ഗ്രൂപ്പിന്റെ ലക്ഷ്യം. അന്താരാഷ്ട്ര തലത്തിൽ പക്ഷിസങ്കേതമായി പ്രഖ്യാപിച്ച പ്രദേശങ്ങൾ ഇവിടെയുള്ളതിനാൽ 22 ഏക്കറിൽ പക്ഷി സങ്കേതമൊരുക്കാമെന്നും ഇവർ സർക്കാരിനെ അറിയിച്ചു. ഇതിനെയാണ് സർക്കാർ പരിസ്ഥിതി സൗഹാർദ പദ്ധതിയായി വിശദീകരിക്കുന്നതെന്നാണു സൂചന.
ബിനാമി കമ്പനികളുടെ പേരിൽ സ്വന്തമാക്കിയതിനുശേഷമാണ് നിലം നികത്തുന്നതിനുള്ള അനുമതിക്കായി സർക്കാരിനെ സമീപിച്ചത്. 2006 വരെ സജീവമായി നെൽക്കൃഷി നടത്തിയിരുന്ന നിലമാണിത്. ഈ സ്ഥലത്ത് കൃഷി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുമരകം ഗ്രാമപഞ്ചായത്ത് പാസാക്കിയ പ്രമേയം, കൃഷി നടത്തുന്നതിനായി റൈസ് മിഷൻ ഡയറക്റ്റർ കായൽ സന്ദർശിച്ച് നൽകിയ വിശദമായ റിപ്പോർട്ട്, ഈ ടൂറിസം പദ്ധതിക്കെതിരെ കർഷകർ നൽകിയ പരാതി എന്നിവയെല്ലാം അവഗണിച്ചുകൊണ്ടാണ് സർക്കാർ ബിസിനസ് താത്പര്യം മാത്രം ലക്ഷ്യംവച്ച് നിലം നികത്താൻ അനുമതി നൽകിയത്. കുട്ടനാടൻ കായൽ നിലങ്ങളിൽ ഉത്പാദന ക്ഷമതയിൽ വളരെ മുന്നിലാണ് മെത്രാൻ കായൽ. സ്വകാര്യ കമ്പനി കായൽ നിലങ്ങൾ കരസ്ഥമാക്കും മുന്നെ ഒരു തവണത്തെ കൃഷിയിൽ 105500 ക്വിന്റൽ നെല്ലാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇത്തരത്തിലുള്ള എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് ഇവിടെ സ്വകാര്യകമ്പനികൾക്കു വേണ്ടി സ്ഥലം തീറെഴുതി കൊടുക്കുന്നത്.
കുമരകം മെത്രാൻ കായലുൾപ്പെടെ 425 ഏക്കർ നിലം നികത്തലിന് അനുമതി നൽകിയ സർക്കാർ ഉത്തരവ് പാർട്ടിയോട് ആലോചിക്കാതെയുള്ള നീക്കമാണെന്നാണു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ വ്യക്തമാക്കിയത്. ഈ ഉത്തരവു പിൻവലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പാർട്ടിയുമായി ആലോചിക്കാതെയുള്ള ഈ തീരുമാനം കെപിസിസി ഉപസമിതിയുടെ നിലപാടിന് നിരക്കുന്നതല്ല എന്നും സുധീരൻ മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പായിട്ടായിരുന്നു 425 ഏക്കർ സ്ഥലം നികത്താൻ സർക്കാർ അനുമതി നൽകിയത്. കുട്ടനാടിന്റെ പരിസ്ഥിതിക്ക് വൻ പ്രത്യാഘാതം ഉണ്ടാക്കുന്ന ടൂറിസം പദ്ധതിയാണു മെത്രാൻ കായലിൽ തുടങ്ങാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. പാരിസ്ഥിതിക പ്രശ്നം ചൂണ്ടിക്കാട്ടി ഇടത് സർക്കാർ തള്ളിയ പദ്ധതിക്കാണ് ഇപ്പോൾ അനുമതി നൽകിയത്. ചൊവ്വാഴ്ചയാണ് 378 ഏക്കർ മെത്രാൻ കായൽ നികത്താൻ അനുമതി നൽകിയുള്ള ഉത്തരവിറങ്ങിയത്. 2007 നു മുമ്പ് ഇവിടെ കൃഷി നടന്നില്ലെന്ന വാദം ഉയർത്തിയാണ് അനുമതി. 2008ലാണ് നെൽവയൽ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത്. 2200 കോടിരൂപയുടെ നിക്ഷേപം വരുമെന്ന വാദവും രഹസ്യമായി ഇറക്കിയ ഉത്തരവിന്റെ പിൻബലമായി റവന്യുവകുപ്പ് ഉന്നയിക്കുന്നു. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് വേണ്ടി എറണാകുളം ജില്ലയിലെ കടമക്കുടിയിലെ 47 ഏക്കർ നിലം നികത്താനും റവന്യു വകപ്പ് അനുമതി നൽകിയിട്ടുണ്ട്.
Posted by Dr.Jacob Thomas IPS on Saturday, 5 March 2016
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍