ഗീതാഞ്ജലി ഗ്രൂപ്പിന്റെ ജൂവലറി തട്ടിപ്പിനെതിരെ നിയമനടപടിക്കൊരുങ്ങി കേരളത്തിലെ ഫ്രാഞ്ചൈസി ഉടമകൾ; ദക്ഷിണേന്ത്യയിൽ ആകെ പ്രവർത്തിക്കുന്നത് ബംഗളൂരുവിലെ ഫ്രാഞ്ചൈസി മാത്രം
കൊച്ചി: സ്വർണ്ണത്തേക്കാൾ പണം നിക്ഷേപിക്കാനിപ്പോൾ ഏറ്റവും നല്ല മാർഗ്ഗം വജ്രമാണെന്ന പരസ്യവാചകം പറഞ്ഞ് ഉത്തരേന്ത്യൻ ജുവലറി ഗീതാഞ്ജലി ഗ്രൂപ്പ് കേരളത്തിൽ നടത്തിയ കോടികളുടെ തട്ടിപ്പിൽ കബളിപ്പിക്കപ്പെട്ടവരിൽ കേരളത്തിലെ നിരവധി ഫ്രാഞ്ചൈസികളും. നിക്ഷേപകർക്കു പുറമെ കമ്പനി ഫ്രാഞ്ചൈസി എടുത്തവർക്കും കോടിക്കണക്കിന് രൂപയാണു നഷ്ടപ്പെട്ടതെന്നാണു വിവരം.
വലിയ പരസ്യങ്ങൾ കണ്ട് വഞ്ചിതരായി ഇവരുടെ കോടികൾ ആണ് നഷ്ടപ്പെട്ടത്. നിവൃത്തിയില്ലാതെ ഷോറൂം അടച്ച മാനനഷ്ടം വേറെയും. കേരളത്തിൽ ഇപ്പോൾ ഗീതാഞ്ജലി ജുവലറി ഗ്രൂപ്പിന്റെ ഒരു ഫ്രാഞ്ചൈസി പോലും തുറന്നു പ്രവർത്തിക്കുന്നില്ല. കമ്പനിയുടെ കബളിപ്പിക്കലിൽ ഇരയായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോയമ്പത്തൂർ കമ്പനി ഫ്രാഞ്ചൈസി ഉടമകൾ കോടികൾ കിട്ടാനുള്ള കമ്പനിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ഗീതാഞ്ജലി ഗ്രൂപ്പ് സൗത്ത് ഇന്ത്യയിൽ ബാംഗ്ലൂരൊഴിച്ച് ഒരു ഫ്രാഞ്ചൈസി പോലുമിപ്പോൾ തുറക്കുന്നില്ലയെന്നാണ് മറുനാടൻ നടത്തിയ അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. എന്നാൽ കമ്പനി ഇത്രയേറെ തട്ടിപ്പുകൾ നടത്തി നിക്ഷേപകരേയും ഫ്രാഞ്ചൈസി ഉടമകളേയും പറ്റിച്ചിട്ടും, പുതിയ ഫ്രാഞ്ചൈസികൾ തുടങ്ങാനായി ആളുകളെ ക്ഷണിക്കുന്ന പരസ്യങ്ങൾ പല പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലും കൊടുക്കുന്നുണ്ട്.
ഉത്തരേന്ത്യൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗീതാഞ്ജലി ഗ്രൂപ്പെന്ന സ്ഥാപനം കൊച്ചിയിൽ ലുലുമാളിൽ ഗ്രൗണ്ട് ഫ്ളോറിൽ മായ ഡയമണ്ട് എന്ന പേരിൽ ഫ്രാഞ്ചൈസി തുടങ്ങിയത് 2013 മാർച്ചിലാണ്. വലിയ പരസ്യത്തോടെയായിരുന്നു ഇതിന്റെ ഉദ്ഘാടനവും മറ്റും അന്ന് നടന്നത്. കൊച്ചിയിലെ ഷോറും അന്ന് ഉദ്ഘാടനം ചെയ്തത് ഗ്ലാമർ താരം ബിപാഷ ബസുവായിരുന്നു. ബിപാഷ കമ്പനിയുടെ ബ്രാന്റ് അംബാസിഡറാണ് എന്നാണ് കമ്പനി ഉടമകൾ കൊച്ചി ഫ്രാഞ്ചൈസി നടത്തിപ്പുകാരെ അറിയിച്ചത്. ഇതിനു ബിപാഷയ്ക്ക് പ്രതിഫലമായി 30 ലക്ഷം രൂപയോളം ചെലവായി ഇതിന്റെ പകുതി പണം ഫ്രാഞ്ചൈസി ഉടമകളാണ് കൊടുത്തത്. ലുലുവിലും തിരുവനന്തപുരത്തും മറ്റും വാടകക്കെടുത്ത കെട്ടിടത്തിന്റെ അഡ്വാൻസ് തുകയും ഉദ്ഘാടനത്തിനും, ഷോറൂം പണികൾ പൂർത്തിയാക്കുവാനും ഫ്രാഞ്ചൈസി ഉടമകൾക്ക് ലക്ഷങ്ങളാണ് ചെലവായത്. ഒപ്പം സ്റ്റോക്ക് ഇനത്തിലും കമ്പനി ഇവരെ പറ്റിച്ചതായും കേൾക്കുന്നു.
ഡയമണ്ട് വാങ്ങിക്കാൻ തവണ വ്യവസ്ഥയിൽ പണം കൊടുത്തവരെയാണ് കമ്പനി വെട്ടിലാക്കിയത്. തവണ വ്യവസ്ഥയിലുള്ള പണവും ചെക്കുകളും കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പോയിക്കൊണ്ടിരുന്നതെന്നാണ് ഫ്രാഞ്ചൈസി ഉടമകൾ പറയുന്നത്. ഈ സ്കീമിനൊപ്പം ഇതിൽ ചേർന്നിട്ടുള്ളവർക്ക് ലക്കിഡ്രോയും മാസങ്ങളിൽ നടത്തിയിരുന്നു. അതും ഫ്രാഞ്ചൈസി ഉടമകൾക്ക് പണിയായി. ലക്കിഡ്രോയിൽ സമ്മാനം അടിച്ചവർക്ക് ആഭരണങ്ങൾ കൊടുത്തതു ഫ്രാഞ്ചൈസികളാണ്. ഇവർ ആദ്യം പണം കൊടുത്ത് കമ്പനിയിൽ നിന്ന് വാങ്ങിച്ച സ്റ്റോക്കിൽ നിന്നുള്ള ആഭരണങ്ങളാണ് കമ്പനിയുടെ സ്കീമിൽ സമ്മാനം അടിച്ചവർക്ക് കൊടുത്തിരുന്നത്. ഇതിന്റെ പണം കമ്പനി ഇവർക്കു തിരിച്ചു നൽകാമെന്നും പറഞ്ഞിരുന്നു പക്ഷേ കിട്ടിയില്ലെന്നാണ് ഇവരുടെ ആരോപണം.
കേരളത്തിൽ ഇറങ്ങുന്ന പ്രമുഖ പത്രങ്ങളിൽ ഉത്തരേന്ത്യയിലെ പ്രമുഖ ജുവലറി ഗ്രൂപ്പ് ഫ്രാഞ്ചൈസി ക്ഷണിക്കുന്നുവെന്ന വലിയ പത്ര പരസ്യങ്ങൾ കണ്ടാണ് ഇവർ ഫ്രാഞ്ചൈസികൾക്കായി കമ്പനിയെ സമീപിച്ചത്. ഷോറൂം തുടങ്ങുന്നതിനു മുമ്പുതന്നെ കമ്പനിയിൽ നിന്നും കോടികൾ കൊടുത്തു ഡയമണ്ട് ആഭരണങ്ങൾ ഇവർ വാങ്ങി. ഇതിൽ കുറെ വിറ്റുപോയി. ചിലത് ലക്കിഡ്രോ സമ്മാനമായി കൊടുത്തു. കോടികളുടെ സ്റ്റോക്ക് ഇപ്പോഴും തിരുവനന്തപുരം, കൊച്ചി ഷോറൂം ഉടമകൾ ഇപ്പോഴും കൈവശം വച്ചിരിക്കുകയാണെന്നും, പണം തരാതെ ഡയമണ്ട് തിരിച്ചു വാങ്ങിക്കാൻ പൂട്ടിയ സമയത്ത് കമ്പനി ശ്രമം നടത്തിയതായും അറിയുന്നു. എന്നാൽ ഇവർ ഡയമണ്ട് തിരിച്ചു കൊടുക്കാൻ തയ്യാറായില്ലെന്ന് അറിയുന്നു. ഇപ്പോൾ കേരളത്തിൽ ഇവരുടെ ഒരു ഫ്രാഞ്ചൈസി പോലും പ്രവർത്തിക്കുന്നില്ല. കമ്പനിയുമായി സഹകരിച്ച ഫ്രാഞ്ചൈസി ഉടമകൾക്ക് കോടികൾ കമ്പനി തിരിച്ചു നൽകാനുണ്ട് ഇത് കിട്ടിയാൽ മാത്രമേ ബാക്കി സ്റ്റോക്കുകൾ കമ്പനിക്ക് തിരിച്ചു കൊടുക്കുകയുള്ളൂ എന്ന നിലപാടിലാണിവർ. ഒപ്പം കേരളത്തിലെ എല്ലാ ഫ്രാഞ്ചൈസി ഉടമകളും കൂടി കമ്പനിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോവാൻ ഒരുങ്ങുകയാണിപ്പോൾ. പക്ഷേ കമ്പനി ഉടമ വേറെ ഒരു കേസിൽ ഡൽഹിയിൽ വച്ചു പൊലീസ് പിടിയിലായി എന്നുള്ള സ്ഥിരീകരിക്കാത്ത വാർത്തയുമുണ്ട്.
ഓൺലൈൻ വഴിക്കും പത്രങ്ങൾ വഴിക്കും വൻ പരസ്യങ്ങൾ ഇവർ ആദ്യം തന്നെ ഡയമണ്ട് നിക്ഷേപത്തെക്കുറിച്ച് കൊടുത്തിരുന്നു. ഓൺലൈൻ വഴിക്കും പണം കൊടുത്ത് ഇതേ സ്കീമിൽ ചേർന്നു കമ്പനി പറ്റിച്ചവരും കുറവല്ല എന്നറിയുന്നു. സ്വർണ്ണത്തിന്റെ വില കുത്തനെ കുറഞ്ഞപ്പോൾ പല ജുവലറികളുടെയും സ്വർണ്ണ നിക്ഷേപ പദ്ധതികൾക്കു വൻതോതിൽ ഇടിവ് സംഭവിച്ചിരുന്നു. ഈ സമയങ്ങളിൽ ഡയമണ്ട് നിക്ഷേപമെന്ന പദ്ധതിക്ക് പ്രാധാന്യം നൽകി നിക്ഷേപ പദ്ധതികൾ വമ്പൻ ജുവലറി ഉടമകൾ കൊണ്ടുവന്നിരുന്നു. ഇതിന്റെ ചുവടു പിടിച്ച് ഉത്തരേന്ത്യൻ ജൂവലറി ഗീതാഞ്ജലി ഗ്രൂപ്പ് തുടങ്ങിയ ഈ പദ്ധതി മണി ചെയിൻ മാതൃകയിലുള്ള ഒരു തട്ടിപ്പാണോയെന്നും സംശയങ്ങൾ നിലനിൽക്കുന്നു. കമ്പനിയുടെ ഒരു ഷോറൂം പോലും കേരളത്തിൽ ഇപ്പോൾ പ്രവർത്തിക്കാത്ത സാഹചര്യത്തിലും കമ്പനി ഫ്രാഞ്ചൈസികൾ ക്ഷണിക്കുന്നു എന്ന പത്ര പരസ്യം പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങളിൽ ഇപ്പോഴും കൊടുക്കുന്നുണ്ട് എന്നാണറിവ്.
Stories you may Like
- ഡയമണ്ട് ലീഗ് ഫൈനലിൽ നിന്ന് മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കർ പിന്മാറി
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
- മറുനാടൻ പ്രതിനിധി പീയൂഷിന് നേരേ ഭീഷണിയും കയ്യേറ്റശ്രമവും
- സൂററ്റ് ഡയമണ്ട് ബോഴ്സ് എന്ന ഓഫീസ് ബിൽഡിങ് പിന്നിലാക്കുന്നത് പെന്റഗണിനെ
- അൽ മുക്താദിർ ഗ്രൂപ്പിന്റെ ജൂവലറികളിൽ റെയ്ഡ്
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍