വഴിയരുകിൽ കിടന്നുറങ്ങുന്നവരെ കണ്ടാൽ അപ്പോൾ കല്ലിനിടിച്ച് കൊല്ലും; എറണാകുളം നഗരത്തിൽ മാത്രം റിപ്പർ സേവിയർ കൊന്ന് തള്ളിയത് ഒൻപത് പേർ; കൊച്ചിയുടെ ഉറക്കം കെടുത്തിയ കൊലപാതകങ്ങളുടെ ചുരുൾ അഴിയുമ്പോൾ
കൊച്ചി: എറണാകുളം നഗരത്തിലും പരിസരങ്ങളിലും പത്തുവർഷത്തിനിടെ നടന്ന ഒൻപതു കൊലപാതകങ്ങൾക്കാണ് ഒടുവിൽ തുമ്പുണ്ടായത്. റിപ്പർ മോഡലിൽ ഒൻപതുപേരെ കൊന്നയാൾ അറസ്റ്റിൽ. തേവര മമ്മാഞ്ഞിമുക്ക് കിണറ്റിങ്കൽ വീട്ടിൽ പണിക്കര്‍ കുഞ്ഞുമോൻ എന്നുവിളിക്കുന്ന സേവ്യർ(42) ആണ് ടൗൺ നോർത്ത് പൊലീസിന്റെ പിടിയിലായ റിപ്പർ കൊലപാതകി.
വഴിയരികിൽ ഉറങ്ങുന്ന ഊരും പേരുമില്ലാത്തവരെ പോക്കറ്റടിക്കാനും കൊല്ലാനും സേവ്യർ തുനിഞ്ഞത് കേസിൽനിന്നും രക്ഷപ്പെടാനും കൂടിയാണ്. കൂലിപ്പണിക്കാരനായ സേവ്യർ പല കേസുകളിലായി പലപ്പോഴായി അറസ്റ്റിലായിട്ടുമുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ, ടൗൺ നോർത്ത് സ്റ്റേഷൻ എന്നിവിടങ്ങളിൽ മയക്കുമരുന്നു കേസിൽ സേവ്യർ പിടിക്കപ്പെട്ടിട്ടുണ്ട്. കൊലപാതകം നടത്തിയശേഷം സ്വാഭാവികമായി പെരുമാറാനുള്ള കഴിവാണ് സേവ്യറിനെ സംശയിക്കാതിരിക്കാൻ പ്രധാന കാരണം. രാത്രി പട്രോളിങ്ങിനിടെ സേവ്യറിനെ പൊലീസ് പലവട്ടം പിടികൂടിയിട്ടുണ്ടെങ്കിലും സിനിമാ ടിക്കറ്റ്കാട്ടി രക്ഷപെടാറാണ് പതിവ്. മയക്കുമരുന്നിന്റെയും മദ്യത്തിന്റേയും അമിതമായ ഉപഭോഗംമൂലം ഇയാൾക്ക് രാത്രി ഉറക്കം കുറവായിരുന്നു. സെക്കൻഡ് ഷോ പതിവാക്കിയ സേവ്യർ ഇടവേളയോടെ പുറത്തിറങ്ങും. അതിന് ശേഷമാണ് മോഷണവും കൊലയും.
ലഹരിക്കുള്ള പണത്തിനായാണ് മോഷണം. ഇത് സംഘർഷത്തിലും കൊലയിലേക്കും കാര്യങ്ങൾ എത്തിക്കും. സംഘർഷത്തിനുശേഷം തൽക്കാലത്തേക്കു സ്ഥലംവിടുന്ന സേവ്യർ അയാൾ ഉറങ്ങിയശേഷം 20 കിലോവരെയുള്ള കല്ലുമായെത്തി തലയിലേക്കിടും. മരണം ഉറപ്പാക്കിയശേഷമേ മടങ്ങൂ. ഇത്തരത്തിൽ കല്ലിന് അടിയേറ്റവരിൽ മിക്കവരും സംഭവസ്ഥലത്തുതന്നെ മരിക്കുന്നതിനാൽ മൊഴിയോ തെളിവുകളോ ലഭിച്ചിരുന്നില്ല. കൊലപാതകശേഷം അടുത്തദിവസം മുതൽ സ്വാഭാവിക ജീവിതത്തിലേക്കും ജോലിയിലേക്കും സേവ്യർ കടക്കും. കൊലപാതകിയുടെ മാനസികാവസ്ഥയിൽനിന്നു സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് കടക്കുന്നതിനാൽ സുഹൃത്തുക്കൾക്കിടയിൽപോലും സംശയം ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കലൂർ മണപ്പാട്ടി പറമ്പിനടുത്താണ് സേവ്യർ ഏറെനാൾ താമസിച്ചിരുന്നത്. പിന്നീട് ഇവിടെനിന്നു തേവക്കലിലുള്ള സഹോദരിയുടെ വീട്ടിലേക്കു താമസം മാറ്റുകയായിരുന്നു.
എറണാകുളം ഇ.എസ്.ഐ. ആശുപത്രിക്കുസമീപം ഉണ്ണി(നെഞ്ചുണ്ണി) എന്നയാൾ കല്ലു കൊണ്ടുള്ള ഇടിയേറ്റ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെയാണ് സേവ്യർ പിടിയിലായത്. വഴിയരികിലും റെയിൽവേ പരിസരങ്ങളിലും കിടന്നുറങ്ങിയിരുന്ന എട്ടുപേരെക്കൂടി സമാനരീതിയിൽ കൊന്നതായി ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിക്കുകയായിരുന്നു. ഈ മാസം ഒൻപതിനാണു റിപ്പർമോഡൽ ആക്രമണത്തിനിരയായി നെഞ്ചും വാരിയെല്ലും തകർന്ന ഉണ്ണി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. അബോധാവസ്ഥയിൽ ആയിരുന്നതിനാൽ ഉണ്ണിയുടെ മൊഴിയെടുക്കാനായില്ല. കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട പ്രത്യേക പൊലീസ് സംഘം കല്ലു കൊണ്ടിടിച്ചുള്ള കൊലക്കേസുകളിൽ പ്രതികളായവരെ നിരീക്ഷിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
അതിനിടെ കഴിഞ്ഞദിവസം എറണാകുളം ട്രാഫിക് ജങ്ഷനുസമീപം വഴിയരികിൽ ഉറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം നടന്നു. ആക്രമണത്തിനിരയായ വ്യക്തി നൽകിയ വിവരമാണ് അന്വേഷണം സേവ്യറിനെ കുരുക്കിയത്. കലൂർ മണപ്പാട്ടിപ്പറമ്പിലെ സ്ഥിരം സാന്നിധ്യമായ സേവ്യറിനെ സംഭവശേഷം ഇവിടെ കാണാതിരുന്നതും ഇയാളെ സംശയനിഴലിലാക്കി. മദ്യപിക്കുന്നതിനിടെ ഉണ്ണിയുടെ പണം കവരാനുള്ള ശ്രമം തർക്കത്തിലേക്കു നയിച്ചെന്നും ഉണ്ണിയെ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും ചോദ്യംചെയ്യലിൽ സേവ്യർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
2007-2016 വരെ ജില്ലയുടെ വിവിധഭാഗങ്ങളിലായി എട്ടുപേരെ സമാനരീതിയിൽ കൊന്നതായി സേവ്യർ സമ്മതിച്ചു. 2007ൽ തൃക്കാക്കര മുനിസിപ്പൽ ഷോപ്പിങ് കോപ്ലക്സിന് മുന്നിൽ 75 വയസുള്ള വയോധികൻ, 2008ൽ കലക്ടറേറ്റിനു സമീപമുള്ള ചായക്കടയ്ക്കു മുന്നിൽ 40 വയസുകാരൻ, കളമശേരിയിൽ അബ്ദു ഖാദർ(70), വരാപ്പുഴ ചെറിയപള്ളിക്കു സമീപത്തുവച്ച് പ്രതാപചന്ദ്രൻ(72), 2009ൽ ബ്രോഡ്വേയ്ക്കുസമീപം കടയരികിൽവച്ച് തമിഴ്നാട് സ്വദേശി ചെകിടൻ എന്ന സന്താനം(60), മാർക്കറ്റ് റോഡിൽവച്ച് തകര(60), 2014ൽ ആസാദ് റോഡിൽ ചേരാതൃക്കോവിലിനു സമീപം പരമേശ്വരൻ(70), 2015ൽ നോർത്ത് റെയിൽവേ മേൽപ്പാലത്തിനു കീഴിൽ തമിഴ്നാട് സ്വദേശി സെൽവം(28) എന്നിവരാണ് സേവ്യറിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാത്രി വഴിയരികിൽ കിടന്നുറങ്ങുന്നതിനിടെ കല്ലുകൊണ്ടുള്ള ഇടിയേറ്റായിരുന്നു എല്ലാവരുടെയും മരണം.
മദ്യത്തിനും കഞ്ചാവിനുമായി രാത്രിയിൽ വഴിയരികിൽ കിടന്നുറങ്ങുന്നവരുടെ പണം തട്ടിയെടുക്കുന്നതു സേവ്യർ പതിവാക്കിയിരുന്നു. ഇങ്ങനെയുണ്ടായ സംഘർഷങ്ങളാണ് എല്ലാ കൊലപാതകങ്ങളിലേക്കും നയിച്ചത്. ചോദ്യം ചെയ്ലിയനോട് സേവ്യർ സഹകരിക്കാതിരുന്നതിനെത്തുടർന്ന് മനഃശാസ്ത്രവിദഗ്ധരുടെ സഹായവും പൊലീസ് തേടിയിരുന്നു. കൂടുതൽ കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടോ എന്നറിയാൻ അന്വേഷണം ജില്ലയ്ക്കു പുറത്തേക്കു വ്യാപിപ്പിക്കാനാണ് തീരുമാനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍