പി സി തോമസിനൊപ്പം മാണിയെ ഉപേക്ഷിച്ചു പോയ ജോർജ്ജു കുട്ടി അഗസ്തി മാണിക്ക് വേണ്ടി മത്സരിക്കാൻ പൂഞ്ഞാറിലെത്തും; ഒരേസമയം എസ്ഡിപിഐയുടെയും ബിജെപിയുടെയും പിന്തുണ ഉറപ്പിച്ച് പി സി ജോർജ്ജും രംഗത്ത്: ഒടുവിൽ പൂഞ്ഞാറിലെ കളം വ്യക്തമായി
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പൂഞ്ഞാർ സീറ്റ് പി സി ജോർജ്ജിന് വിട്ടു നൽകില്ലെന്ന് ഇടതുമുന്നണി വ്യക്തമാക്കിയോടെ തന്റെ തനതു ശൈലിയിൽ വിമർശനവുമായി രംഗത്തെത്തി കഴിഞ്ഞു. പൂഞ്ഞാറിൽ മത്സരിക്കുമെന്ന് ഉറപ്പിച്ചു തന്നെയാണ് ജോർജ്ജിന്റെ നീക്കങ്ങൾ. ഇടതു മുന്നണിയിൽ സീറ്റ് ഫാരീസ് അബൂബക്കറും സംഘവും തീരുമാനിക്കുന്നത് പോലെയാണെന്ന് പറഞ്ഞ ജോർജ്ജിനെ ഇടതു മുന്നണി എന്തായാലും അടുപ്പിക്കില്ലെന്ന കാര്യവും ഉറപ്പായി. മണ്ഡലത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസിൽ നിന്നും പി സി ജോസഫ് മത്സരിക്കുമെന്ന കാര്യമാണ് ഏതാണ്ട് ഉറപ്പായിരിക്കുന്നത്. കേരളാ കോൺഗ്രസ് മാണി വിഭാഗം ആരെയാണ് ഇനി സ്ഥാനാർത്ഥിയാക്കുന്നത് എന്ന കാര്യമാണ് അറിയേണ്ടത്.
കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിക്ക് വേണ്ടി കോൺഗ്രസ് സീറ്റ് ചോദിച്ചിട്ടുണ്ടെങ്കിലും ഈ സീറ്റ് വിട്ടുകൊടുക്കാൻ മാണി തയ്യാറായിട്ടില്ല. ഇക്കാര്യം അദ്ദേഹം ശക്തമായി വ്യക്തമാക്കുകയും ചെയ്തു. ഇങ്ങനെ മാണി ശക്തമായി വാദിക്കുന്നതിന് പിന്നിൽ നിലവിൽ ചിത്രത്തിലില്ലാത്ത ഒരു നേതാവാണ്. മുൻപ് കെ എം മാണിക്കൊപ്പം ഉറച്ചു നിൽക്കുകയും പി സി തോമസിനൊപ്പം പാർട്ടി വിടുകയും ചെയ്ത് ഇടക്കാലം കൊണ്ട് സജീവ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കുകയും ചെയ്ത ജോർജ്ജുകുട്ടി അഗസ്തിയെയാണാണ് പരിഗണിക്കുന്നത് എന്നതാണ് സൂചന. മാണി ജോർജ്ജു കൂട്ടിയുമായി ആശയവിനിമയം നടത്തി സ്ഥാനാർത്ഥിയാകണം എന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
മുന്നിയിലെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുമ്പോൾ മാണി തന്നെ ജോർജ്ജ് കുട്ടി അഗസ്തിയുടെ പേര് നിർദ്ദേശിക്കുമെന്നാണ് അറിയുന്നത്. കോരുത്തോട്, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ഏറെ ജനകീയനായ നേതാവാണ് ജോർജ്ജ് കുട്ടി അഗസ്തി. . പി സി തോമസിനൊപ്പം മാണിയുടെ നിലപാടിനോട് വിയോജിച്ചു കൊണ്ടാണ് അദ്ദേഹം പണ്ട് പാർട്ടി വിട്ടത്. എന്നാൽ, പി സി തോമസ് പിൽക്കാലത്ത് പല വള്ളങ്ങളിലായി കാലുവച്ചതോടെ അദ്ദേഹം പതിയെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. അടുത്തകാലത്തായി ആത്മീയ കാര്യങ്ങളിൽ വ്യാപൃതനായിരിക്കയാണ് ജോർജ്ജുകുട്ടി അഗസ്തി..
ആത്മീയ ക്ലാസെടുക്കലും മറ്റുമാണ് അദ്ദേഹം ഇപ്പോൾ സ്ഥിരമായി ചെയ്യുന്നത്. പള്ളികളിൽ മാത്രമല്ല, ആത്മീയ പ്രഭാഷണങ്ങളുമായി അദ്ദേഹം അമ്പലങ്ങളിലും മറ്റ് വേദികളിലും സജീവമാണ്. ജോർജ്ജുകുട്ടി അഗസ്തിയോടാണ് മാണിക്ക് താൽപ്പര്യമെന്ന് വ്യക്തമായതോടെ കേരളാ കോൺഗ്രസിലെ മറ്റ് സ്ഥാനാർത്ഥി മോഹികളും നിരാശരായി. നിർമ്മല, സജി മഞ്ഞക്കടമ്പൻ തുടങ്ങിയവരാണ ഈ സീറ്റിൽ നോട്ടമിട്ടിരുന്നത്. എന്നാൽ, ക്ലീൻ ഇമേജുള്ള ജോർജ്ജുകുട്ടി അഗസ്തിയെ മാണി ദൂതൻ മുഖേന മത്സരിക്കാൻ തയ്യാറായിരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
അതേസമയം ഇതുവരെ നടത്തികള കളികളെല്ലാം പാളിയ പി സി ജോർജ്ജ് സ്വയം മത്സരിക്കാൻ ഒരുങ്ങുകയാണ്. മണ്ഡലത്തിൽ എസ്ഡിപിഐ ഇതുവരെ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. മറിച്ച് ബിഡിജെഎസിന് നൽകിയ സീറ്റിൽ സ്ഥാനാർത്ഥി പ്രചരണം തുടങ്ങുകയും ചെയ്തു. യുഡിഎഫ്, എൽഡിഎഫ്, ബിഡിജെഎസ് സ്ഥാനാർത്ഥികൾക്ക് എതിരെ ജോർജ്ജിനെതിരെ അങ്കത്തിനുണ്ടാകും. ഇവരുടെ ഇടയിൽ പൂഞ്ഞാറിൽ ജയിച്ച് കയറുകയെന്നത് ജോർജിന് അഭിമാന പ്രശ്നവുമാണ്. അതുകൊണ്ട് ബിജെപിയുമായി രഹസ്യമായി ജോർജ്ജ് ധാരണയുണ്ടാക്കുമെന്നാണ് അറിയുന്നത്.
പ്രത്യക്ഷത്തിൽ ജോർജ്ജിനെ പിന്തുണയ്ക്കില്ലെങ്കിലും എസ്ഡിപിഐയും ബിജെപിയും ജോർജ്ജിന് വേണ്ടി വോട്ട് മറിച്ചു നൽകിയേക്കും. യുഡിഎഫിനെതിരെ പടനയിക്കുമ്പോഴും ജോർജിന്റെ പ്രതീക്ഷ എൽഡിഎഫിലായിരുന്നു. അതാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്. മുന്നണി സംവിധാനങ്ങൾക്ക് പറ്റിയ ആളല്ല പി സി ജോർജെന്ന സിപിഐ(എം) മുതിർന്ന നേതാക്കളുടെ അഭിപ്രായമാണ് പിന്തുണ നഷ്ടപ്പെടാൻ കാരണമെന്നാണ് സൂചന. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ എല്ലാ വിവാദ വിഷയങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായും പി.സി. ജോർജ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇതെല്ലാം ജോർജിനെ വിശ്വസിക്കാൻ കഴിയില്ലെന്ന തീരുമാനത്തിലെത്താൻ പിണറായി വിജയനെ പ്രേരിപ്പിച്ചുവെന്നാണ് സൂചന.
കൂടാതെ ജോർജിന്റെ പൂർവകാലവും ചില നേതാക്കൾ പങ്കുവച്ചു. പിണറായി വിജയനെ വിമർശിച്ചു നടന്ന കാലത്ത് വി.എസിനൊപ്പമായിരുന്നു ജോർജ്. പിന്നീട് വി.എസിനെ തള്ളി ഉമ്മൻ ചാണ്ടിക്കൊപ്പം ചേർന്നു. എന്നാൽ, അവിടെയും കൂടുതൽ കാലം നിന്നില്ല. ഇടതു മുന്നണിയെന്ന ലക്ഷ്യത്തോടെ മാണിയോടും യു.ഡി.എഫിനോടും വിടപറഞ്ഞു.
അവസാന നിമിഷത്തിൽ സിപിഐ(എം). സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനിലുമായിരുന്നു ജോർജിന് പ്രതീക്ഷയുണ്ടായത്. ഒട്ടേറെ ചർച്ചകൾക്കും വിലയിരുത്തുലുകൾക്കും ശേഷമാണ് ജോർജിനെ കൈവിടാമെന്ന തീരുമാനത്തിൽ സിപിഐ(എം) എത്തിയിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പിനിടയിലും ജോർജിനെ പിന്തുണച്ചത് സിപിഎമ്മിന്റെ പൂഞ്ഞാർ അടക്കമുള്ള മണ്ഡലം കമ്മറ്റികളായിരുന്നു. മണ്ഡലത്തിൽ ജോർജിനുള്ള സ്വാധീനം പരമാവധി ഉപയോഗപ്പെടുത്താമെന്ന് ഇവർ കണക്കുകൂട്ടി.
മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ മൂന്നെണ്ണവും ഈരാറ്റുപേട്ട നഗരസഭയും പി.സി. ജോർജിന്റെ സെക്യുലറിന്റെ പിന്തുണയോടെ ഇടതു മുന്നണിയാണ് ഭരിക്കുന്നത്. കാഞ്ഞിരപ്പള്ളി,പാല മണ്ഡലങ്ങളിൽ ജയിക്കാൻ ജോർജിന്റെ സഹായം ആവശ്യമാണെന്ന പ്രാദേശിക ഘടകങ്ങളുടെ റിപ്പോർട്ട് അവഗണിച്ചാണ് പാർട്ടി തീരുമാനമെടുത്തത്. എന്നാൽ, ജനാധിപത്യ കേരള കോൺഗ്രസിന് സീറ്റ് നൽകുന്നതിലൂടെ ഇതെല്ലാം പരിഹരിക്കാമെന്ന് സിപിഐ(എം) കണക്ക് കൂട്ടുന്നു. കേരള കോൺഗ്രസിൽ (എം) നിന്ന് ധൈര്യമായി ഇറങ്ങി പോരുമ്പോൾ ജോർജിന്റെ പ്രതീക്ഷ എൽഡിഎഫായിരുന്നു. എന്നാൽ, ഫ്രാൻസിസ് ജോർജും സംഘവും കേരള കോൺഗ്രസ് വിട്ടതോടെ ജോർജിന്റെ നില പരുങ്ങലിലായി. ഇപ്പോഴത് പൂർത്തിയാവുകയും ചെയ്തു.
നിലവിലെ സാഹചര്യത്തിൽ എസ്ഡിപിഐയുടെയും ബിജെപിയുടെയും ഒരു വിഭാഗം സിപിഐ(എം) പ്രവർത്തകരുടെയും പിന്തുണയോടെ ജോർജ്ജ് മത്സര രംഗത്തേക്ക് വരുമെന്നാണ് അറിയുന്നത്. സ്ഥാനാർത്ഥിത്വം നിഷേധിക്കും എന്ന് വ്യക്തമായതോടെ നേരത്തെ മുതൽ തന്നെ മണ്ഡലത്തിൽ സ്വന്തം നിലയിൽ ജോർജ്ജ് ഗ്രിപ്പുണ്ടാക്കിയിരുന്നു. മാദ്ധ്യമങ്ങൾ വഴിയും താൻ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണം ജോർജ്ജ് ഉണ്ടാക്കി. മാണി പിടിച്ചു വാങ്ങുന്ന സീറ്റിൽ ഒരു വിഭാഗം കോൺഗ്രസുകാരും ജോർജ്ജ് അനുകൂലമായി നിലകൊണ്ടാ്ൽ അട്ടിമറി സാധ്യതയുണ്ടെന്ന വിധത്തിലാണ് ജോർജ്ജിന്റെ പ്രചരണം. കാഞ്ഞിരപ്പള്ളി മെത്രാന്റെ പ്രതിനിധിയായി ജോർജ്ജ് ജെ മാത്യുവിനെ മാറ്റാൻ സാധിച്ചത് നേട്ടമായി തന്നെയാണ് ജോർജ്ജ് കാണുന്നതും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍