സൗദിയിൽ ഇറങ്ങിയാൽ ഉടൻ തൊഴിലാളിക്ക് സിം; ചെറിയ കുറ്റങ്ങൾക്ക് ജയിലിൽ കഴിയുന്നവരെ വിട്ടയക്കും; സൗദിയുടെ സുരക്ഷയിൽ ഇരുന്ന് ഇസ്ലാമിക സംരക്ഷകർ ചമഞ്ഞ് മറ്റ് മതങ്ങളെ ആക്ഷേപിച്ചാൽ നാടു കടത്തും; ഇസ്ലാമിക ലോകത്ത് മോദി ഇനി വെറുക്കപ്പെട്ടവനല്ല; ആദരിച്ചത് സൗദിയുടെ പരമോന്നത ബഹുമതി നൽകി
മറുനാടൻ മലയാളി ബ്യൂറോ
റിയാദ്: സൗദി അറേബ്യയുടെ മനസ്സ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വെറുക്കപ്പെട്ടവനെന്ന പേരുമായി ഇസ്ലാമിക ലോക ചർച്ച ചെയ്ത മോദിക്ക ഇനി ആ വിശേഷണം ചേരില്ല. ഇസ്ലാമിക നിയമങ്ങൾ പിന്തുടരുന്ന കർശനക്കാരായ സൗദി അറേബ്യയും മോദിയെ അംഗീകരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് സൗദി രാജാവ് റിയാദിലെ തന്റെ കൊട്ടാരത്തിൽ മോദിക്ക് രാജകീയ സ്വീകരണമാണ് നൽകിയത്. കൊട്ടാരത്തിൽത്തന്നെ നടന്ന ചടങ്ങിൽ മോദിക്ക് സൗദി രാജാവ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയും സമ്മാനിച്ചു. അങ്ങനെ എല്ലാ അർത്ഥത്തിലും ആധരിക്കപ്പെടുകയാണ് മോദി.
പ്രധാനമന്ത്രിയുടെ സൗദി സന്ദർശനം പ്രവാസി മലയാളികൾക്കും ആശ്വാസമാണ്. ഇന്ത്യയിൽ നിന്ന് സൗദിയിൽ എത്തുന്ന ഇന്ത്യാക്കാരായ തൊഴിലാളികൾക്കെല്ലാം സൗജന്യമായി സിം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുമ്പോൾ തന്നെ അവർക്ക് സൗദി അറേബ്യ സിം നൽകും. ഇന്ത്യൻ കോൺസുൽ ജനറൽ ഇതിനുള്ള കാര്യങ്ങൾ ഏകോപിപ്പിക്കും. പ്രി പെയിഡ് സിം ആകും കിട്ടുക. ഇതുൾപ്പെടെ സൗദിയിലെ പ്രവാസികളെ സഹായിക്കാൻ നിരവധി കാര്യങ്ങളും സൗദി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യാക്കാർക്ക് നിയമപരമായ ഉപദേശങ്ങൾ നൽകുന്നതുൾപ്പെടെയുള്ളവ ഇതിൽപ്പെടും.
അതിനിടെ വ്യാപാരം, തൊഴിൽ, ആഭ്യന്തര സുരക്ഷ എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും സൗദി അറേബ്യയും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി ഭരണാധികാരി സൽമാൻ രാജാവും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്. ചെറിയ കുറ്റങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെട്ട് സൗദി ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിന് അനുഭാവപൂർണമായ നടപടികൾ സ്വീകരിക്കാമെന്നും സൗദി രാജാവ് ഉറപ്പ് നൽകി. തടവുകാരുടെ വിഷയങ്ങൾ അനുഭാവപൂർവം പരിശോധിച്ച് തുടർനടപടിയെടുക്കും.
നിക്ഷേപം, തൊഴിൽ, രഹസ്യാന്വേഷണം തുടങ്ങി വിവിധ മേഖലകളിലായി അ!ഞ്ച് ധാരണാപത്രങ്ങളിലാണ് ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവച്ചത്. തീവ്രവാദ സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ പരസ്പരം കൈമാറാനുള്ള ധാരണയാണ് ഇതിൽ പ്രധാനം. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ധനസഹായങ്ങളെ കുറിച്ചും ഹവാല ഇടപാടുകളെ കുറിച്ചുമുള്ള രഹസ്യവിവരങ്ങൾ പരസ്പരം കൈമാറാനും ധാരണയിലെത്തി. ഇന്ത്യയിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, കരകൗശല മേഖലയിലെ പരസ്പര സഹകരണം എന്നിവയാണ് മറ്റു ധാരണാപത്രങ്ങൾ.
സൗദിയിലെ മുപ്പത് പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ ആഹ്വാനം ചെയ്തു. അടിസ്ഥാന സൗകര്യവികസനം, പെട്രോളിയം, പുനരുപയോഗ ഊർജം, പ്രതിരോധം, കൃഷി, എന്നീ മേഖലകളിൽ വലിയ നിക്ഷേപ സാധ്യതകളുണ്ടെന്ന് മോദി പറഞ്ഞു. സൗദി കിരീടാവകാശി, ഉപകിരീടാവകാശി, വിദേശകാര്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായും പ്രധാനമന്ത്രി ചർച്ചകൾ നടത്തി. റിയാദിലെ ടിസിഎസിന്റെ വനിതാ ബിപിഒ സെന്ററും മോദി സന്ദർശിച്ചു.
സൗദിയുടെ സുരക്ഷയിൽ മറ്റ് മതങ്ങളെ കടന്നാക്രമിക്കുന്നവർക്കും രക്ഷയില്ല
അറബ് രാജ്യങ്ങളുടെ സഹായത്തോടെ രാജ്യ സുരക്ഷ ഉറപ്പാക്കുകയാണ് മോദിയുടെ ലക്ഷ്യം. യുഎഇ സന്ദർശനത്തിലും ഇതിനാണ് പ്രാധാന്യം നൽകിയത്. സൗദിയിലും മോദി പ്രധാനമായും ചർച്ച നടത്തിയ് ഇതു തന്നെയാണ്. സൗദിയിൽ ഇരുന്ന് ഇന്ത്യയ്ക്ക് എതിരെ സൈബർ യുദ്ധം നടത്തുന്നവർ ഇനി കുടുങ്ങും. മറ്റ് മതങ്ങളെ അപമാനിച്ചാലും സൗദിക്ക് പുറത്താകും. ഇതിനുള്ള ധാരണയും മോദിയുമായി സൗദിയുണ്ടാക്കിയിട്ടുണ്ട്.
രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കുന്നവരെല്ലാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് ഗൾഫ് മേഖലയിലാണ്. ഭീഷണി ഫോൺ കോളുകളും മറ്റും വരുന്നതും ഈ മേഖലയിൽ നിന്ന്. ഇവിടെ ഇരുന്ന് ഇസ്ലാം മതത്തെ അനുകൂലിക്കുന്നവർ എന്ന വ്യാജേന മറ്റ് മതങ്ങൾക്കെതിരെ സൈബർ ആക്രമണം നടത്തുന്നു. ഇത് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരക്കാരുടെ വിവരങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ സൗദിയുമായി മോദി കൈകോർക്കുന്നത്. സമാനമായ സഹകരണം യുഎഇയുമായുണ്ട്. ഇവിടെ നിന്ന് മോദിയുടെ സന്ദർശനത്തിന് ശേഷം നിരവധി ഇന്ത്യാക്കാരെ നാടുകടത്തിയിരുന്നു.
തീവ്രവാദത്തിനെതിരെ കടുന്ന നടപടിയെടുക്കുന്ന രാജ്യമാണ് സൗദി. യെമനിലും മറ്റും സൗദി സജീവമായ ഇടപെടൽ നടത്തുന്നു. ഈ വസ്തുതകളെല്ലാം വിശദീകരിച്ചാണ് ഇന്ത്യയുടെ വെല്ലുവിളികളെ മോദി അവതരിപ്പിച്ചത്. അത് അംഗീകരിക്കുകയും ചെയ്തു.
ബിസിനസുകാരെ ഇന്ത്യയിലേക്ക് ക്ഷണിച്ചു
നിലവിലെ നികുതി സന്പ്രദായത്തിനു പകരമുള്ള ചരക്ക് സേവന നികുതി യാഥാർത്ഥ്യത്തിന് അരികെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ ചരക്ക് സേവന നികുതി പൂർണമായും എന്ന് പ്രാബല്യത്തിൽ വരുമെന്ന കാര്യം മോദി വെളിപ്പെടുത്തിയില്ല. മുൻ സർക്കാരിന്റെ കാലത്ത് ഇതുമായി ബന്ധപ്പെട്ടുള്ള രണ്ടു കേസുകൾ കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ അതിന്മേൽ യാതൊന്നും ചെയ്യാനാവില്ലെന്നും മോദി പറഞ്ഞു. അവ ഏതൊക്കെയാണെന്ന് മോദി പരാമർശിച്ചില്ലെങ്കിലും വോഡാഫോണും കെയ്ൻ ഇന്ത്യയുമാണ് ആ കന്പനികൾ. സൗദിയിൽ സന്ദർശന നടത്തുന്ന പ്രധാനമന്ത്രി അവിടത്തെ കന്പനികളുടെ സിഇഒമാരും വ്യവസായികളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുയായിരുന്നു.
ഇന്ത്യയിലെ റെയിൽവേ, പ്രതിരോധം, ഊർജ്ജം എന്നീ മേഖലകളിൽ നിക്ഷേപം നടത്താൻ സൗദിയിലെ ബിസിനസുകാരെ മോദി ക്ഷണിച്ചു. വിദേശ നിക്ഷേപത്തിനായി സർക്കാർ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. ആഗോള സാന്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യയാണ് ലോകത്തെ വ്യവസായികളുടെ 'ആശാകിരണം' എന്നും മോദി പറഞ്ഞു. എളുപ്പം നിക്ഷേപം നടത്താനുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. അടുത്ത തവണ ലോക ബാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്പോൾ ഇന്ത്യ ഇതിലും മുന്നിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാരണം വ്യവസായം ആകർഷിക്കുന്നതിന് വേണ്ടി ഭരണപരമായ പരിഷ്കാരങ്ങൾ ഇന്ത്യ നടത്തിക്കഴിഞ്ഞു മോദി ചൂണ്ടിക്കാട്ടി. ദീർഘകാലവും സ്ഥിരതയുള്ളതുമായ നികുതി സംവിധാനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകൾ മാത്രമുള്ള ടി.സി.എസ് കേന്ദ്രം സന്ദർശിച്ചു
സൗദി അറേബ്യയിലെ സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന റിയാദിലെ ടി.സി.എസ് ഐ.ടി കേന്ദ്രം മോദി സന്ദർശിച്ചു. 40 മിനിട്ടോളം അവിടെ ചെലവഴിച്ച മോദി വനിതാ ജീവനക്കാർക്കൊപ്പം സെൽഫിക്ക് പോസു ചെയ്യാനും സമയം കണ്ടെത്തി.
സ്ത്രീ ജീവനക്കാരോട് ഇന്ത്യയിലേക്ക് വരണമെന്ന അഭ്യർത്ഥിച്ച മോദി ഊഷ്മളമായ സ്വീകരണമാണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് പറഞ്ഞു. ലോകത്ത് മത്സരം നടക്കുന്ന ഈ വേളയിൽ, മാനവശേഷി വലിയൊരു പങ്കാണ് വഹിക്കുന്നത്. ഈ രംഗത്ത് സ്ത്രീകളുടെ ശേഷി കൂടി ഉപയോഗിക്കുകയും അത് വികസനവുമായി ബന്ധപ്പെടുത്താൻ കഴിയുകയും ചെയ്താൽ ഏത് രാജ്യവും ദ്രുതഗതിയിൽ പുരോഗതിയിലേക്ക് കുതിക്കുമെന്നും മോദി പറഞ്ഞു. 2013ൽ ആരംഭിച്ച ടി.സി.എസ് കേന്ദ്രത്തിൽ ആയിരം സ്ത്രീകളാണ് ജോലി നോക്കുന്നത്. ഇവരിൽ 85 ശതമാനം പേരും സൗദി സ്വദേശികളാണ്.
സമ്മാനമായി നൽകിയതുകൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ്
സൗദി അറേബ്യയിൽ ദ്വിദിന സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് സമ്മാനമായി നൽകിയത് തൃശൂരിലെ കൊടുങ്ങല്ലൂരിൽ സ്ഥിതിചെയ്യുന്ന ചേരമാൻ ജുമാ മസ്ജിദിന്റെ സ്വർണ മാതൃക. പുരാതന കാലത്ത് ഇന്ത്യയും സൗദിയും തമ്മിലുണ്ടായിരുന്ന വാണിജ്യ ഇടപാടുകളുടെ പ്രതീകമെന്ന നിലയ്ക്കാണിത്. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എഡി 629 ൽ അറബ് വ്യാപാരികൾ സ്ഥാപിച്ചതാണ് ചേരമാൻ പള്ളിയെന്നാണ് ചരിത്രം. ഇന്ത്യയിൽ അറബ് വ്യാപാരികൾ സ്ഥാപിച്ച ആദ്യ പള്ളിയാണെന്നും കരുതുന്നു. ഇക്കാര്യങ്ങളും പള്ളിയുടെ ചരിത്രവും പിഎംഒ ട്വിറ്ററിലൂട വിശദീകരിക്കുന്നുണ്ട്. പുരാതന കാലത്തും ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ശക്തമായ വ്യാപര ബന്ധം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിന്റെ ഉദാഹരണമാണ് ചേരമാൻ ജുമാ മസ്ജിദ്. എല്ലാ മതത്തിൽപ്പെട്ട ആളുകളും ഇവിടെയുള്ള വിളക്കിൽ എണ്ണ നൽകുന്നുവെന്നും ട്വീറ്റിൽ പറയുന്നു.
ഇസ്ലാമതം സ്വീകരിച്ച ചേരമാൻ രാജാവ് ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിലെത്തിയതുമായി ബന്ധപ്പെട്ട നിരവധി കഥകൾ നിലവിലുണ്ട്. മക്കയിൽനിന്ന് തിരികെ വരുംവഴി ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട രാജാവ് ഒമാനിലെ സലാലയിൽവച്ച് മരിച്ചെന്നാണ് ചരിത്രം.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്