ഉമ്മൻ ചാണ്ടി സമ്പൂർണ്ണ വിജയം അവകാശപ്പെട്ടത് ഹൈക്കമാൻഡിന് അതൃപ്തിക്കിടയാക്കി; എങ്കിൽ ഏറ്റവും കരുത്തനെ തന്നെ വെട്ടാൻ അവസാന വട്ടം തീരുമാനം; മറ്റൊരു നിവൃത്തിയില്ലാതെ പിന്മാറി മാനം രക്ഷിച്ചു ബെന്നി; പകരക്കാരനായി എത്തിയത് ഭൂരിപക്ഷം ഇരട്ടിപ്പിക്കാൻ കരുത്തുള്ള ആദർശവാൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ വലംകൈയാണ് ബെന്നി ബെഹനാൻ എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ ബലവും ബെന്നി ബഹനാൻ തന്നെയാണെന്ന് പറയാൻ. സീറ്റ് ചർച്ചയ്ക്കായി ഡൽഹിയിലേക്ക് തിരിക്കും മുമ്പും ബെന്നിയോട് എല്ലാ കാര്യങ്ങളും സംസാരിച്ച് തന്ത്രങ്ങൾ ഊതിക്കാച്ചിയാണ് ഉമ്മൻ ചാണ്ടി പോയത്. സുധീരന്റെ നീക്കങ്ങളെ എങ്ങനെയും തടയുക എന്നതായിരുന്നു ബെന്നിയുടെ ഉദ്ദേശ്യവും. ഇങ്ങനെ ഡൽഹിയിലെത്തിയ ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കി തന്റെ കര്യങ്ങളെല്ലാം നേടുകയും ചെയ്തു. ഇതോടെ കോൺഗ്രസസ് ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിക്ക് വഴങ്ങി എന്ന പൊതു പ്രതീതി ഉണ്ടാകുകയും ചെയ്തു. ഉമ്മൻ ചാണ്ടി മനസു നിറഞ്ഞു ചിരിക്കുകയും ചെയ്തു. ശരിക്കും ഈ ചിരി തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ വലംകൈ ആയ ബെന്നി ബെഹനാനെ വെട്ടിമാറ്റാൻ രാഹുൽ ഗാന്ധി തീരുമാനിക്കാൻ കാരണവും. സുധീരൻ സമർത്ഥമായി തന്നെ കാര്യങ്ങൾ നീക്കിയതോടെ മറ്റ് കാര്യങ്ങളെല്ലാം നേടിയെടുത്തെങ്കിലും കൂട്ടത്തിൽ കരുത്തനെ തന്നെ മുഖ്യമന്ത്രിക്ക് ബലി കൊടുക്കേണ്ടി വന്നു. തൃക്കാക്കരയിൽ സീറ്റ് പോയെങ്കിലും ഇപ്പോഴത്തെ സ്ഥിതിയിൽ മണ്ഡലത്തിൽ അനായാസം വിജയിച്ചു കയറാൻ കെൽപ്പുള്ള സ്ഥാനാർത്ഥി തന്നെയാണ് പി ടി തോമസ്. എങ്കിലും പരിക്കേറ്റ ഉമ്മൻ ചാണ്ടി അവസരം കിട്ടുമ്പോൾ തിരിച്ചടിക്കുക തന്നെ ചെയ്യുമെന്നത് ഉറപ്പാണ്.
തർക്ക സ്ഥാനാർത്ഥികളായിരുന്ന അടൂർ പ്രകാശ്, കെ. ബാബു, കെ.സി. ജോസഫ്, ഡൊമിനിക് പ്രസന്റേഷൻ എന്നിവരെ അന്തിമപട്ടികയിൽ ഇടം നൽകാൻ ഉമ്മൻ ചാണ്ടിക്ക് സാധിച്ചു. എന്നാൽ ഹൈക്കമാൻഡിന് മുകളിൽ ആരുമില്ലെന്ന് വ്യക്തമാക്കുന്നതായി ബെന്നിക്ക് സിറ്റിങ് സീറ്റ് നഷ്ടമായത്. ഉമ്മൻ ചാണ്ടിക്കു തന്റെ വിശ്വസ്തനും സിറ്റിങ് എംഎൽഎയുമായ ബെന്നി ബഹനാന്റെ പുറത്താകൽ താക്കീതുമായി. ഹൈക്കമാൻഡ് നീക്കം മണത്തറിഞ്ഞ ബെന്നി ബെഹനാൻ, കെപിസിസി. അധ്യക്ഷൻ വി എം. സുധീരനെതിരേ വിമർശനമുന്നയിച്ച് സ്ഥാനാർത്ഥിത്വത്തിൽനിന്നു ഇന്നലെ രാവിലെ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ പുറത്തുവന്ന പട്ടികിൽ നിന്നും ബെന്നി പുറത്താകുകയും ചെയ്തു.
അനുരഞ്ജനങ്ങൾക്കൊന്നും വഴങ്ങാതെ, രാഹുൽ ഗാന്ധിയോടുപോലും എതിർത്തുനിന്ന് ഒടുവിൽ വിജയമാഘോഷിച്ച ഉമ്മൻ ചാണ്ടിക്കു ഹൈക്കമാൻഡിൽനിന്നുള്ള ആദ്യപ്രഹരമായി തൃക്കാക്കര സംബന്ധിച്ച തീരുമാനം. ഉമ്മൻ ചാണ്ടിക്കു മുന്നിൽ പൂർണമായി കീഴടങ്ങിയെന്ന പ്രതീതി ഭാവിയിൽ ഗുരുതരപ്രത്യാഘാതത്തിനിടയാക്കുമെന്ന ആശങ്കയും ഹൈക്കമാൻഡ് നീക്കത്തിനു പിന്നിലുണ്ട്. ഹൈക്കമാൻഡ് നേരിട്ടു നിയോഗിച്ച കെപിസിസി. അധ്യക്ഷൻ വി എം. സുധീരന്റെ നിലപാടുകൾ ഉമ്മൻ ചാണ്ടിയുടെ വാശിക്കുമുന്നിൽ നിഷ്പ്രഭമായതും തൃക്കാക്കരയിലെ നടപടി അനിവാര്യമാക്കി.
മന്ത്രിമാരായ അടൂർ പ്രകാശിനെയും കെ. ബാബുവിനെയും കെ.സി. ജോസഫിനെയുമാണു സുധീരൻ ലക്ഷ്യമിട്ടതെങ്കിലും ഉമ്മൻ ചാണ്ടി ഇടപെട്ട് സംരക്ഷിക്കുകയായിരുന്നു. അദ്ദേഹം കേരളത്തിലേക്കു മടങ്ങിയശേഷം ഇതുസംബന്ധിച്ചു രാഹുലും സുധീരനും ചർച്ചനടത്തി. തുടർന്നു മുതിർന്നനേതാക്കളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രിമാരൊഴികെ മറ്റു രണ്ട് ആരോപണവിധേയരിൽ ഒരാളെ മാറ്റിനിർത്താൻ തീരുമാനമായത്. ഡൊമനിക് പ്രസന്റേഷനെ വെട്ടിയാലും ഉമ്മൻ ചാണ്ടിക്കു പ്രശ്നമില്ലെന്നതിനാലാണു ബെന്നിക്കു കുരുക്കിട്ടത്.
സോളാർ കേസ് പ്രതി സരിത എസ്. നായരുടെ ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടി പ്രതിരോധത്തിലായ അവസരം നോക്കിയാണ്ി ഹൈക്കമാൻഡിന്റെ തിരിച്ചടി.
ബെന്നിയെ നീക്കാനുള്ള തീരുമാനമറിഞ്ഞ് ഉമ്മൻ ചാണ്ടി ഉടക്കിയെങ്കിലും ഇക്കുറി ഹൈക്കമാൻഡ് ഉറച്ചുനിന്നു. സമവായനീക്കവുമായി രമേശ് ചെന്നിത്തലയും ഇടപെട്ടതോടെ ഉമ്മൻ ചാണ്ടിക്കു മറ്റു വഴിയില്ലാതായി. തൃക്കാക്കരയിൽ ബെന്നിക്കു പകരം സ്ഥാനാർത്ഥിയാകുന്ന പി.ടി. തോമസ് എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനേത്തുടർന്ന് പിൻവാങ്ങിനിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണു സുധീരൻ തൃക്കാക്കരയിൽ അദ്ദേഹത്തെത്തന്നെ നിർദേശിച്ചത്.
ഹൈക്കമാൻഡിനു മുന്നിൽ ഞായറാഴ്ചയോടെ തർക്കം പരിഹരിച്ചതിനാൽ ഇന്നലെ ഇത്തരമൊരു ക്ലൈമാക്സ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. എ ഗ്രൂപ്പ് കേന്ദ്രങ്ങളെല്ലാം അതീവ ആഹ്ലാദത്തിൽ നിൽക്കുന്ന വേളയിൽ തന്നെയാണ് കടുത്ത പ്രഹരം ഏൽക്കേണ്ടി വന്നതും. പ്രശ്നങ്ങളില്ലെന്ന വിശ്വാസത്തിലാണു നേതാക്കൾ ഡൽഹിയിൽനിന്നു കൊച്ചിയിൽ മടങ്ങിയെത്തിയതും. പ്രശ്നമില്ലെന്നു മുഖ്യമന്ത്രി ഉറപ്പുവരുത്തുകയും ചെയ്തു. എന്നാൽ ശേഷം എന്തു സംഭവിച്ചെന്ന് ആർക്കും നിശ്ചയമില്ല.
സ്ഥാനാർത്ഥിത്വം സംശയത്തിലാണെന്നു ഞായറാഴ്ച രാത്രി ബെന്നിക്കു സൂചന ലഭിച്ചിരുന്നു. അദ്ദേഹത്തിന് അനുകൂലമായി മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിന് സന്ദേശം അയച്ചെങ്കിലും രാവിലെ ശുഭസൂചനയല്ല ലഭിച്ചത്. ഇതോടെ പട്ടിക വരും മുൻപു പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു. പിന്മാറാനുള്ള ബെന്നിയുടെ തീരുമാനം വൈകാരികമായാണു പ്രവർത്തകർ സ്വീകരിച്ചത്. പ്രവർത്തകരും നേതാക്കളും പിന്തുണയുമായി പ്രവഹിച്ചു. അനുഭാവം പ്രകടിപ്പിച്ചു പ്രവർത്തകർ പ്രകടനം നടത്തി. ഹൈബി ഈഡൻ എംഎൽഎയുടെ സന്ദർശനം ഏറെ വൈകാരികമായി. ബെന്നിയുടെ തോളിലേക്കു ചാഞ്ഞ യുവ എംഎൽഎയെ അദ്ദേഹം ആശ്വസിപ്പിച്ചു. മന്ത്രി കെ. ബാബു, കെ.വി. തോമസ് എംപി, കൊച്ചി മേയർ സൗമിനി ജെയിൻ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവരും എത്തി. ബെന്നിയുടെ പിന്മാറ്റത്തിനിടയാക്കിയ സാഹചര്യം അങ്ങേയറ്റം ദുഃഖകരമാണെന്നായിരുന്നു ബാബുവിന്റെ പ്രതികരണം.
ബെന്നിയോട് അനുഭാവം പ്രകടിപ്പിക്കുമ്പോഴും പുതിയ സ്ഥാനാർത്ഥിയോടു കോൺഗ്രസ് പ്രവർത്തകർക്ക് എതിർപ്പില്ലെന്നതു ശ്രദ്ധേയമാണ്. തൃക്കാക്കര യുഡിഎഫ് കോട്ടയാണെന്നും ആരു മൽസരിച്ചാലും ജയിക്കുമെന്നും ബെന്നി പറഞ്ഞത് ഇതു മനസ്സിൽ വച്ചാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ബെന്നി നേരത്തെ ആരംഭിച്ചിരുന്നു. ബൂത്ത് പ്രസിഡന്റുമാർ മുതൽ മുകളിലോട്ടുള്ള നേതാക്കളെ പങ്കെടുപ്പിച്ചു നേതൃസംഗമത്തോടെയായിരുന്നു തുടക്കം. എല്ലാ ബൂത്തുകളിലും പ്രവർത്തകയോഗം നടത്തിയതു ഞായറാഴ്ചയാണ്. ഒട്ടേറെ യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. മാസങ്ങൾക്കു മുൻപ് പാടിവട്ടത്ത് വീടു വാടകയ്ക്കെടുത്ത് ഇലക്ഷൻ കമ്മിറ്റി ഓഫിസ് തുറന്നിരുന്നു.
ആര്യാടൻ മുഹമ്മദ്, സി.എൻ.ബാലകൃഷ്ണൻ, തേറമ്പിൽ രാമകൃഷ്ണൻ, പി.എ.മാധവൻ, ടി.എൻ.പ്രതാപൻ എന്നിവർ നേരത്തേ പിന്മാറിയിരുന്നു. തർക്ക സീറ്റുകളിലെ മറ്റ് എംഎൽഎമാരെക്കാൾ താരതമ്യേന ലഘുവായ ആരോപണങ്ങൾ നേരിട്ടിട്ടും ബെന്നിക്കു മേൽ വാൾ വീണതെങ്ങനെയെന്നതിനു വ്യക്തമായ മറുപടിയില്ല. മുഖ്യമന്ത്രിയുടെ വാദങ്ങൾ ഏകപക്ഷീയമായി അംഗീകരിക്കപ്പെട്ടെന്നും ഹൈക്കമാൻഡ് കീഴടങ്ങിയെന്നുമുണ്ടായ വ്യാഖ്യാനങ്ങൾ പുനർവിചിന്തനത്തിനു കാരണമെന്നത് വ്യക്തമാണ്.
'കെപിസിസി പ്രസിഡന്റ് വി എം.സുധീരന്റെ നിലപാടു പൂർണമായി തള്ളുന്നത് അദ്ദേഹത്തെ അപമാനിക്കലാവുമെ'ന്ന വിശദീകരണമാണ് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് നൽകിയത്. തീരുമാനം നീതിപൂർവകമെന്നു സ്ഥാപിക്കുന്നതിന് ഒരാളെ ബലികഴിക്കുന്നുവെന്നല്ലാതെ 'എന്തുകൊണ്ടു ബെന്നി ബഹനാൻ' എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം പാർട്ടി വൃത്തങ്ങൾ നൽകുന്നില്ല.
ഡൽഹിയിൽ ചർച്ചകൾ പൂർത്തിയാക്കി മുഖ്യമന്ത്രി കേരളത്തിലേക്കു മടങ്ങിയശേഷമുണ്ടായ സംഭവവികാസങ്ങളാണു ബെന്നി ബഹനാന്റെ പിന്മാറ്റത്തിനു പിന്നിൽ. തർക്കസീറ്റുകളിൽ ഒന്നിൽപോലും സ്ഥാനാർത്ഥിയെ മാറ്റാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തിനു ഹൈക്കമാൻഡിൽ സ്വീകാര്യത ലഭിച്ചെന്ന ധാരണയിലാണു മുഖ്യമന്ത്രിയും സംഘവും ഡൽഹിയിൽനിന്നു മടങ്ങിയത്. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ തന്റെ അഭിപ്രായങ്ങളും മാനിക്കപ്പെടണമെന്നു വി എം. സുധീരനും ശക്തമായ നിലപാടെടുത്തെന്നാണു സൂചന.
രാത്രിയിൽ പല ഘട്ടങ്ങളിലായി നടന്ന ചർച്ചകൾക്കൊടുവിൽ ബെന്നിക്കു പകരം സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ടുവരെ താനുൾപ്പെടെയുള്ളവർക്കു സീറ്റ് ഉണ്ടായിരുന്നെന്നും രാത്രി എന്തു സംഭവിച്ചെന്ന് അറിയില്ലെന്നുമായിരുന്നു ബെന്നിയുടെ പ്രതികരണം. സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ പാർട്ടിയെയും മുഖ്യമന്ത്രിയെയും പ്രതിസന്ധിയിലാക്കാൻ താൽപര്യമില്ലാത്തതിനാലാണു മാറിനിൽക്കുന്നത്. ചർച്ചകൾ നീട്ടിക്കൊണ്ടുപോയി മൊത്തം പട്ടിക വൈകിപ്പിക്കാനോ, പ്രതിസന്ധിയുണ്ടാക്കോനോ ആഗ്രഹമില്ല.
ഡൽഹിയിൽ എത്തുംവരെ തൃക്കാക്കരയിൽ തന്റെ പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജില്ലാ സമിതിയും ബൂത്ത് തലം മുതലുള്ള പ്രവർത്തകരും ഒരുപേരേ നിർദേശിച്ചുള്ളൂ. ഡൽഹിയിൽ എത്തിയതോടെയാണു പട്ടികയിൽ വേറെ പേരു കയറ്റിയത്. തൃക്കാക്കരയിൽ ആരു മൽസരിച്ചാലും ജയിക്കും. തൃക്കാക്കര യുഡിഎഫിന്റെ കോട്ടയാണ്. പാർട്ടിയെ അനുസരിക്കുകയെന്നതാണു തന്റെ രാഷ്ട്രീയ സംസ്കാരം. കെഎസ്യു പ്രവർത്തകനായി പൊതുപ്രവർത്തനം തുടങ്ങിയ തനിക്ക് അതു തുടരാൻ എംഎൽഎ സ്ഥാനം അത്യന്താപേക്ഷിതമല്ലെന്ന് പറഞ്ഞാണ് ബെന്നി പിന്മാറ്റം പ്രഖ്യാപിച്ചത്.
എംഎൽഎ സ്ഥാനം ഇല്ലെങ്കിലും എ ഗ്രൂപ്പിന്റെ കരുത്തനായ വക്തവായി ബെന്നി ബെഹനാൻ തുടരും. എന്നാൽ ഗ്രൂപ്പ് മാനേജർമാർക്കെതിരായ സുധീരന്റെ ആദ്യ വിജയം തന്നെണ് ഇപ്പോഴുണ്ടായിരിക്കുന്നതും. അതുകൊണ്ട് മറ്റുള്ളവർക്കും ഒരു താക്കീത് നൽകാത് ഈ തീരുമാനത്തിലൂടെ സാധിച്ചു. കോൺഗ്രസ് ഹൈക്കമാൻഡ് തന്നെയാണ് ഏറ്റവും മുകളിൽ എന്ന് അരക്കിട്ടുറപ്പിക്കുന്നത് കൂടിയാണ് ഈ തീരുമാനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്