സഭയുടെ ലേബലിൽ ഫ്രാൻസിസ് ജോർജ്ജിന്റെ നേതാക്കൾ ഇടതു സ്ഥാനാർത്ഥികളായി; മത്സരിപ്പിക്കാൻ സഭ കൊണ്ടു വന്നവർക്ക് സീറ്റ് കിട്ടിയില്ല; ഹൈറേഞ്ച് സംരക്ഷണ സമിതി ഇക്കുറി ഇടതുപക്ഷത്തെ പിന്തുണച്ചേക്കില്ല; റോഷിക്കെതിരെ രംഗത്തിറങ്ങില്ലെന്ന് കത്തോലിക്കാ കോൺഗ്രസ്; സംരക്ഷണ സമിതിയിൽ ഭിന്നത രൂക്ഷം
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിൻബലത്തിൽ ഇടതുസ്ഥാനാർത്ഥിയായി ജയിച്ചു കയാറാമെന്ന എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ മോഹത്തിന് തിരിച്ചടിയായി ഹൈറേഞ്ച് സംരക്ഷണ സമിതിയിൽ കടുത്ത അഭിപ്രായഭിന്നതയും ഭരണപ്രതിസന്ധിയും രൂക്ഷം. ഇത് ഏറ്റവും കൂടുതൽ തിരിച്ചടിയാകുന്നത് ഇടുക്കി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസീസ് ജോർജിനാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യമില്ലാത്തതിനാൽ ഏതെങ്കിലും ഒരു സ്ഥാനാർത്ഥിക്കോ, മുന്നണിക്കോ പിന്തുണ പ്രഖ്യാപിക്കില്ലെന്നു കത്തോലിക്കാ കോൺഗ്രസ് തീരുമാനിച്ചതും ഇടതുമുന്നണിക്ക് നിരാശയായി.
ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണ ഫ്രാൻസീസ് ജോർജിനാണെന്നു ഇടുക്കി എം. പി ജോയ്സ് ജോർജ് അറിയിച്ചെങ്കിലും ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയോ, സമിതിയുടെ ഹൈപവർ കമ്മിറ്റിയോ പത്രക്കുറിപ്പ് പോലും പുറപ്പെടുവിക്കാൻ കഴിയാത്ത ആശയക്കുഴപ്പത്തിലാണെന്നാണ് റിപ്പോർട്ട്. ഇടുക്കിയിൽനിന്നു യു. ഡി. എഫിനെ, പ്രത്യേകിച്ച് കോൺഗ്രസിനെ കെട്ടുകെട്ടിക്കണമെന്ന അലിഖിത അജണ്ട നടപ്പാക്കാൻ രൂപീകരിച്ചതെന്നു ആരോപിക്കപ്പെടുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഹൈ പവർ കമ്മിറ്റിയുടെ പ്രമുഖ നേതാവിന് സീറ്റ് ലഭിക്കാത്തതും സമിതി നേതാക്കൾ പലരും ഫ്രാൻസീസ് ജോർജിന്റെ പാർട്ടി ഭാരവാഹികളായി മാറിക്കൊണ്ടിരിക്കുന്നതും സമിതിയെ ഉലയ്ക്കുകയാണ്.
സമിതി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി രാഷ്ട്രീയനിലപാട് പരസ്യമായി പുറപ്പെടുവിക്കാനാകാത്ത അഭിപ്രായ ഭിന്നതയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ. ഡി. എഫിന് ഇടുക്കി രൂപതയും സമിതിയുമായിരുന്നു ഏറ്റവും വലിയ ശക്തികൾ. അതൊരു വികാരമായും രാഷ്ട്രീയ കൊടുങ്കാറ്റായും വിശിയപ്പോൾ ഐക്യജനാധിപത്യ മുന്നണയുടെ കോട്ടയിൽ വിള്ളലുണ്ടാക്കി ജോയ്സ് ജോർജ് മികച്ച വിജയം നേടി. എന്നാൽ ഈ സ്ഥിതി തന്നെ ഇക്കുറിയുമുണ്ടാകുമെന്ന ഇടതുപക്ഷത്തിന്റെ ചിന്ത പ്രചാരണത്തിൽ ആദ്യഘട്ടത്തിൽതന്നെ നഷ്ടമായിരിക്കുകയാണ്.
ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഏറ്റവും വലിയ ശക്തി സ്രോതസായ കത്തോലിക്കാ കോൺഗ്രസിന്റെ നിലപാട് തന്നെയാണ് പ്രധാനം. വികസന നായകനെന്നു വിശേഷിക്കപ്പെടുന്ന യു. ഡി. എഫിന്റെ റോഷി അഗസ്റ്റിനെതിരെ പരസ്യനിലപാട് പ്രഖ്യാപിക്കാനുള്ള തടസങ്ങളാണ് മറ്റൊന്ന്. കഴിഞ്ഞ 15 വർഷമായി റോഷിയിൽനിന്നും ഇടുക്കി മണ്ഡലത്തിലുണ്ടായ വികസനം എതിരാളികൾ പോലും അംഗീകരിക്കുന്നതാണ്. രൂപതയും, രൂപതയുടെയും പള്ളികളുടെയും കീഴിലുള്ള സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും.
എംഎൽഎ ഫണ്ട് വാങ്ങിയെടുത്തു നടത്തിയ വികസനങ്ങൾ തള്ളിപ്പറയാൻ രൂപതയ്ക്കു കഴിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തിയ യു. ഡി. എഫ്യു. പി. എ സർക്കാർവിരുദ്ധ സമരങ്ങളിൽ റോഷി പങ്കാളിയായില്ലെങ്കിലും സമിതിയുടെ നിലപാടുകളെ തള്ളിപ്പറഞ്ഞില്ല. ജനകീയപ്രശ്നങ്ങളുടെ പേരിലോ കാർഷിക പ്രശ്നങ്ങൾ സംബന്ധിച്ചോ അല്ല ഇപ്പോൾ ഫ്രാൻസീസ്ജോർജ് ഇടതു പക്ഷത്തേക്കു വന്നതെന്നതും തികച്ചും അധികാര തർക്കവുമായി ബന്ധപ്പെട്ട വിഷയമാണെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു. ഡി. എഫ് സ്ഥാനാർത്ഥിക്കായി നിലപാടുകൾ സ്വീകരിച്ച പ്രമുഖ നേതാവുകൂടിയായ ഫ്രാൻസീസ് ജോർജിനെ അനുകൂലിക്കുന്നതിന് ഉപോത്ബലകമായി ചൂണ്ടിക്കാണിക്കാൻ വിഷയമില്ലാത്ത സ്ഥിതിയിൽ ഹൈറേഞ്ച് സംരക്ഷണ സമിതി പെട്ടുപോയിരിക്കുകയാണ്.
സമിതിയുടെ ഹൈപവർ കമ്മിറ്റിയുടെ ഏകപക്ഷീയ നിലപാടുകൾ അണികളെ നിരാശയിലാക്കുകയും ഒട്ടേറെ പേർ സംഘടന വിട്ടുപോകുന്നതിനും കാരണമാവുകയും ചെയ്തു. ഫാ. സെബാസ്റ്റ്യൻ കെച്ചുപുര, ജോയ്സ് ജോർജ്, ആർ മണിക്കുട്ടൻ, സി. കെ മോഹനൻ, കെ. കെ ദേവസ്യ എന്നിവരടങ്ങിയ കോർ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് സമിതിയിപ്പോൾ. നേരത്തെ ഇവരെ കൂടാതെ ഏതാനും പേർ കൂടി ഉൾപ്പെട്ടിരുന്ന സ്റ്റീയറിങ് കമ്മിറ്റിയാണ് കാര്യങ്ങൾ തീരുമാനിച്ചത്. എന്നാൽ ഫാ. സെബാസ്റ്റ്യന്റെ പല അഭിപ്രായങ്ങളോടും വിയോജിപ്പ് പ്രകടിപ്പിച്ചവരെ ഒഴിവാക്കാൻ സ്റ്റീയറിങ് കമ്മിറ്റി ജംബോ കമ്മിറ്റിയാക്കുകയും അനഭിമതരെ ഒഴിവാക്കി അഞ്ചംഗ ഉന്നതാധികാര സമിതി തീരുമാനങ്ങൾ സ്വീകരിക്കുകയുമായിരുന്നു. ഇതിനിടെ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രതിഷേധവും ശകാരവും ഫാ. സെബാസ്റ്റ്യൻ കൊച്ചുപുര അടക്കമുള്ളവർ ഏറ്റുവാങ്ങുകയും ചെയ്തു. യു. ഡി. എഫിനോട് സന്ധിയില്ലാസമരം ചെയ്യുമ്പോഴും അഡ്ജസ്റ്റ്മെന്റിന് തയാറായതും സംഘടനയിൽ വിമതസ്വരമുയരാൻ കാരണമായി.
പട്ടയ വിഷയവുമായി ബന്ധപ്പെട്ടു യു. ഡി. എഫ് സർക്കാരിനെതിരെ നടത്തിയ സമരത്തിൽനിന്നും അടൂർ പ്രകാശിനെതിരെയുള്ള പ്രതിഷേധം ഒഴിവാക്കിയതായിരുന്നു അഡ്ജസ്റ്റ്മെന്റ്. മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ധനമന്ത്രിയുടെയും വസതികളിലേക്ക് മാർച്ച് നടത്താൻ ഹൈറേഞ്ച് സംരക്ഷണ സമിതി യോഗത്തിൽ ധാരണയായെങ്കിലും മുഖ്യമന്ത്രിക്കെതിരെ തിരുവനന്തപുരത്തും മാണിക്കെതിരെ പാലായിലും സമരം നടത്തിയെങ്കിലും പട്ടയം നൽകേണ്ട അടൂർ പ്രകാശിനെതിരെ സമരം വേണ്ടെന്ന് തീരുമാനിച്ചതിന് പിന്നിൽ ജോയ്സ് ജോർജിന്റെയും അദ്ദേഹത്തിന്റെ ബന്ധുകൂടിയായ മുൻ എംഎൽഎ ഇ. എം ആഗസ്തിയുടെയും താൽപര്യമാണെന്ന് സമിതി നേതാക്കളിൽ പലരും ആക്ഷേപമുന്നയിച്ചു. ഇനി റോഷി അഗസ്റ്റിന്റെ വീട്ടിലേക്കാകാം മാർച്ചെന്നു കോർ കമ്മിറ്റി പറഞ്ഞെങ്കിലും അംഗങ്ങൾ യോജിച്ചിരുന്നില്ല.
റോഷിക്കെതിരെ ഏതെങ്കിലുമൊരു സ്ഥാനാർത്ഥിക്കു പരസ്യമായ പിന്തുണ നൽകുന്നത് രൂപതയിലും പള്ളികളിലും ശക്തമായ വിഭാഗീയതക്ക് ഇടയാക്കുമെന്നും അത്തരമൊരു നീക്കം നടത്തരുതെന്നും കത്തോലിക്കാ സഭയിൽനിന്നും ഫാ. സെബാസ്റ്റ്യനു കർശന നിർദേശമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാൽ ഇടുക്കിയിൽ കോൺഗ്രസിനെയും യു. ഡി. എഫിനെയും ഇല്ലാതാക്കണമെന്നു വാശി പിടിക്കുകയും സമിതിയുടെ ഹിഡൻ അജണ്ടയായി കൊണ്ടുനടക്കുകയും ചെയ്യുന്ന ഫാ. സെബാസ്റ്റ്യൻ, ഹൈ പവർ കമ്മിറ്റിയിലെ മറ്റംഗങ്ങളെ ഉപയോഗിച്ച് എൽ. ഡി. എഫ് ആഭിമുഖ്യം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമിതിയുടെ ഉദ്ദേശ്്യലക്ഷ്യങ്ങളിൽ പലതും പാതിവഴിയിൽ താളം തെറ്റിയതിന്റെ ഇച്ഛാഭംഗവും നേതാക്കൾക്കുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ റോഷിയെ പരാജയപ്പെടുത്താൻ ജോയ്സിനെ സ്ഥാനാർത്ഥിയാക്കാം എന്നായിരുന്നു നേതാക്കളുടെ കണക്കുകൂട്ടൽ.
എന്നാൽ അപ്രതീക്ഷിതമായ ഇടതുനീക്കത്തിൽ ജോയ്സ് സ്ഥാനാർത്ഥിയായതോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം പാളി. സമിതി ഉന്നതാധികാര സമിതി അംഗം ആർ മണിക്കുട്ടൻ സീറ്റുമോഹവുമായി നിലയുറപ്പിച്ചെങ്കിലും ഫലിച്ചില്ല. ജില്ലാ പഞ്ചായത്തംഗം നോബിൾ ജോസഫിനെ മുൻനിർത്തി ചില പ്രചാരണങ്ങൾ നടത്തിയെങ്കിലും ഫ്രാൻസീസ് ജോർജിന്റെ അപ്രതീക്ഷിത വരവ് പലതും തകിടം മറിച്ചു. ഇതിനിടെയാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പല പ്രധാനികളെയും ഫ്രാൻസീസ് ജോർജിന്റെ പാർട്ടിയിൽ ഭാരവാഹിത്വം നൽകി അംഗങ്ങളാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനുണ്ടായ ആവേശത്തിന്റെ പകുതിപോലും ആരവമുയർത്താൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സമിതിക്ക് കഴിഞ്ഞില്ലെങ്കിലും ഇടതു ബാന്ധവത്തിൽ കുറെ സീറ്റുകൾ നേടാനായി. എന്നാൽ തെരഞ്ഞെടുപ്പിനുശേഷം അംഗബലം പാതിയോളമായി കുറഞ്ഞു.
യു. ഡി. എഫ് വിരോധികളായ ഒട്ടേറെ പ്രവർത്തകർ സമിതിയിലൂടെ സി. പി. എമ്മിലെത്തി. അതിനു പിന്നാലെയാണ് പ്രാൻസീസ് ജോർജിന്റെ റിക്രൂട്ട്മെന്റ് സമിതിയെ തളർത്തുന്നത്. ഇടുക്കി രൂപതയിലെ വൈദികരിൽ ഒട്ടേറെപ്പേർ ഇതിൽ പ്രതിഷേധമുള്ളവരാണ്. സമിതി നടത്തിയ കണ്ണീർ യാത്ര ആവേശമാകാതെ പോയതും കത്തോലിക്ക കോൺഗ്രസിന്റെ നിലപാടും എല്ലാം ഫാ. സെബാസ്റ്റ്യനെയും ഉന്നതാധികാര സമിതിയെയും വെട്ടിലാക്കിയിട്ടുണ്ട്. തനി കോൺഗ്രസ് വിരുദ്ധതയാണ് ഫാ. സെബാസ്റ്റ്യനെന്നും ഇടതുതടവറയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും സമിതിയിലെ തന്നെ അംഗങ്ങളായ ചിലർ ആരോപിച്ചിട്ടുണ്ട്. രൂപതയെ ചേർത്തുപിടിച്ചു സഹായിച്ചു നടന്ന റോഷിക്കെതിരെ പ്രതികരിച്ചാൽ കത്തോലിക്കാസഭയിൽ ഫാ. സെബാസ്റ്റ്യൻ ഒറ്റപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്