ബെന്നിക്ക് വിനയായത് കത്ത് ചോർച്ച? കയ്പമംഗലത്തെ ഇല്ലാത്ത കത്ത് ചർച്ചയാക്കിയത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെന്ന് രാഹുലിനെ ബോധ്യപ്പെടുത്തിയത് സുധീരൻ; തൃക്കാക്കരയിലെ സീറ്റ് നിഷേധത്തിൽ അന്വർത്ഥമായത് ദൈവം പണി നൽകുമെന്ന പ്രതാപന്റെ വാക്കുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൈയും കാലും വെട്ടാനായിരുന്നു പദ്ധതി. ഇത് മനസ്സിലാക്കിയാണ് ഉമ്മൻ ചാണ്ടി ഡൽഹിയിൽ എത്തിയത്. സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായപ്പോൾ ഉമ്മൻ ചാണ്ടിക്ക് നഷ്ടമായത് ബെന്നി ബെഹന്നാനെന്ന ചങ്കിനെയാണ്. ടിഎൻ പ്രതാപന് എതിരെ നടത്തിയ കരുനീക്കമാണ് ബെന്നിക്ക് വിനയായതെന്നാണ് സൂചന. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ ബെന്നിയാണെന്ന് തെളിയിച്ചാണ് തൃക്കാക്കരയിൽ പിടി തമോസിനെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ സ്ഥാനാർത്ഥിയാക്കിയത്. എന്നിക്ക് പണി നൽകിയവർക്ക് ദൈവം താമസിയാതെ പണി നൽകുമെന്നായിരുന്നു വിവാദങ്ങളോട് പ്രതാപന്റെ പ്രതികരണം. ബെന്നിയുടെ സീറ്റ് നിഷേധത്തിലൂടെ പ്രതാപന് നീതി ഉറപ്പാക്കുകയായിരുന്നു സുധീരൻ
തൃപ്പുണ്ണിത്തുറയിൽ കെ ബാബുവിനും ഇരിക്കൂറിൽ കെസി ജോസഫിനും സീറ്റ് നിഷേധിക്കാൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ എന്തും പയറ്റുമെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ മന്ത്രിമാർക്ക് സീറ്റില്ലെങ്കിൽ താനും മത്സരത്തിനില്ലെന്ന് ഭീഷണിപ്പെടുത്തി. തൃക്കാക്കരയിൽ ബെന്നി ബെഹന്നാന് വലിയ പരിക്ക് ഉണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി കരുതിയതേ ഇല്ല. ഇതിനിടെയിൽ എന്തുവന്നാൽ ടിഎൻ പ്രതാപൻ നിയമസഭ കാണരുതെന്ന് എ വിഭാഗം ഉറപ്പിച്ചു. കയ്പ്പമംഗലത്ത് പ്രതാപൻ സ്ഥാനാർത്ഥിയായലും തോൽക്കണം. ഇതിനായി പ്രതാപന്റെ ആദർശ പരിവേഷം പൊളിക്കാൻ തീരുമാനിച്ചു. എന്തുവന്നാലും പ്രതാപൻ മത്സരിക്കുമെന്ന വിശ്വാസത്തിലായിരുന്നു അത്. എന്നാൽ വിവാദങ്ങൾക്ക് പ്രതീക്ഷിച്ചതിലും അധികം കൈവിട്ടു പോയി. മത്സര രംഗത്ത് നിന്ന് പ്രതാപൻ പിന്മാറുകയും ചെയ്തു.
ഇവിടെയാണ് പണി തുടങ്ങുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിൽ പ്രതാപൻ അയച്ചെന്ന് പറയുന്ന കത്ത് രാഹുൽ ഗാന്ധി വായിച്ചു. എ ഗ്രൂപ്പിലെ നേതാക്കളും ഉമ്മൻ ചാണ്ടിയോട് അടുപ്പമുള്ള മാദ്ധ്യമ പ്രവർത്തകരും ഗംഭീരമായി അത് പ്ലാൻ ചെയ്തു. അങ്ങനെ കുറച്ചു നേരം പ്രതാപന്റെ പ്രതിച്ഛായ തകർത്തെറിഞ്ഞു. ഇതിനിടെയിൽ ഡീൻ കുര്യാക്കോസിന്റെ പ്രസ്താവന എത്തി. പ്രതാപനെ തീർത്തും കുറ്റപ്പെടുത്തുന്ന പരാമർശം എത്തിയതോടെ പ്രതാപൻ മത്സരത്തിൽ നിന്ന് പിന്മാറി. എന്നാൽ തീർത്തും നിരാശനായിരുന്നു രാഹുൽ ഗാന്ധി. കത്തിന്റെ കഥ ആരു പ്രചരിപ്പിച്ചെതെന്ന് അന്വേഷിച്ചു. എന്തുകൊണ്ട് ഡീൻ കുര്യാക്കോസ് പ്രസ്താവന ഇറക്കി എന്നതായിരുന്നു തിരക്കിയത്. കത്ത് കഥയുടെ ഉറവിടം ഗ്രൂപ്പും ബെന്നിയുമാണെന്ന് പ്രതാപൻ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ വ്യക്തമായ തെളിവൊന്നുമില്ലായിരുന്നു. ഡീൻ കുര്യാക്കോസിന്റെ പ്രസ്താവനയുടെ മൂലകാരണത്തെ തേടിയുള്ള അന്വേഷണവും എത്തിയത് ബെന്നിയിലാണ്.
ഇക്കാര്യം രാഹുൽ ഗാന്ധിയോട് സുധീരൻ വിശദീകരിച്ചു. രാഹുലിന്റെ നിർദ്ദേശങ്ങളെ സോണിയാ ഗാന്ധിയിലൂടെ ഉമ്മൻ ചാണ്ടി വെട്ടിയെന്ന പത്രവാർത്തകളും കോൺഗ്രസ് ഉപാധ്യക്ഷനെ ചൊടിപ്പിച്ചു. ആർക്കെങ്കിലും സീറ്റ് നിഷേധിക്കുമ്പോൾ പറയാൻ വ്യക്തമായ കാരണം വേണമെന്ന് രാഹുലിന് നിർബന്ധമായിരുന്നു. ഉമ്മൻ ചാണ്ടിക്ക് പോലും സീറ്റ് നൽകണമെന്ന് ആവശ്യപ്പെടാൻ പറ്റാത്ത കാരണം. അവിടെയാണ് പ്രതാപൻ അയച്ചുവെന്ന കത്തിന്റെ ഗൂഢാലോചന ബെന്നിയിലേക്ക് സുധീരൻ പക്ഷം ചാർത്തിയത്. അനാവശ്യ വിവാദം തന്റെ പേരിലുണ്ടാക്കിയ ബെന്നിക്ക് സീറ്റ് നൽകാൻ കഴിയില്ലെന്ന് രാഹുൽ സോണിയയോടും പറഞ്ഞു. ഡീൻ കുര്യാക്കോസിന്റെ പേര് അതിന് മുമ്പേ രാഹുൽ വെട്ടിയിരുന്നു. പ്രതാപന്റെ കത്ത് ആയുധമാക്കി ഉമ്മൻ ചാണ്ടിയുടെ ചങ്ക് രാഹുൽ പറിച്ചെടുത്തു. കടുത്ത വേദനയിൽ സോണിയയെ ഉമ്മൻ ചാണ്ടി വിളിക്കുകയും ചെയ്തു. എന്നാൽ പ്രതാപനെതിരെ വിവാദമുണ്ടാക്കിയ ആൾക്ക് സീറ്റ് നൽകുന്നതിലെ പ്രശ്നങ്ങൾ ഉമ്മൻ ചാണ്ടിയോട് സോണിയ വിശദീകരിച്ചു.
അനുരഞ്ജനങ്ങൾക്കൊന്നും വഴങ്ങാതെ, രാഹുൽ ഗാന്ധിയോടുപോലും എതിർത്തുനിന്ന് ഒടുവിൽ വിജയമാഘോഷിച്ച ഉമ്മൻ ചാണ്ടിക്കു ഹൈക്കമാൻഡിൽനിന്നുള്ള ആദ്യപ്രഹരമായി തൃക്കാക്കര സംബന്ധിച്ച തീരുമാനം. ഉമ്മൻ ചാണ്ടിക്കു മുന്നിൽ പൂർണമായി കീഴടങ്ങിയെന്ന പ്രതീതി ഭാവിയിൽ ഗുരുതരപ്രത്യാഘാതത്തിനിടയാക്കുമെന്ന ആശങ്കയും ഹൈക്കമാൻഡ് നീക്കത്തിനു പിന്നിലുണ്ട്. ഹൈക്കമാൻഡ് നേരിട്ടു നിയോഗിച്ച കെപിസിസി. അധ്യക്ഷൻ വി എം. സുധീരന്റെ നിലപാടുകൾ ഉമ്മൻ ചാണ്ടിയുടെ വാശിക്കുമുന്നിൽ നിഷ്പ്രഭമായതും തൃക്കാക്കരയിലെ നടപടി അനിവാര്യമാക്കി. ഇതിനൊപ്പമാണ് പ്രതാപന്റെ കത്ത് വിവാദം. മന്ത്രിമാരായ അടൂർ പ്രകാശിനെയും കെ. ബാബുവിനെയും കെ.സി. ജോസഫിനെയുമാണു സുധീരൻ ലക്ഷ്യമിട്ടതെങ്കിലും ഉമ്മൻ ചാണ്ടി ഇടപെട്ട് സംരക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് ആദർശ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാൻ കത്ത് വിവാദം എത്തുന്നത്. തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ തന്നെ യുവാക്കൾക്ക് അവസരം ഒരുക്കാനായി മത്സരത്തിൽ നിന്ന് മാറുന്നതായി പ്രതാപന്റെ പ്രഖ്യാപിച്ചിരുന്നു.
ഇതുയർത്തിയാണ് കെസി ജോസഫിനെ പോലുള്ളവരെ ഒതുക്കാൻ സുധീരൻ നീക്കം തുടങ്ങിയത്. ഇതു കൊണ്ട് കൂടിയാണ് പ്രതാപൻ മത്സരിക്കാൻ രഹസ്യ നീക്കം നടത്തിയതെന്ന ആരോപണത്തിന് മാദ്ധ്യമ ശ്രദ്ധ കൂടുതൽ കിട്ടിയത്. ആദർശം പറയുന്ന പ്രതപാനും സുധീരനുമെല്ലാം അധികാരമോഹികളാണെന്ന് വരുത്തുന്ന തരത്തിലാണ് ചർച്ചകൾ എ ഗ്രൂപ്പ് കൊണ്ട് പോയതും. അതുകൊണ്ട് തന്നെ പ്രതാപന്റെ നിരപാരിധിത്വം തെളിയിക്കാൻ സുധീരൻ മുന്നിട്ടു നിന്നു. രാഹുൽ ഗാന്ധിയുടെ പേരിൽ നടന്ന കള്ളപ്രചരണമായി ഇതിനെ ഉയർത്തിക്കാട്ടുകയും ചെയ്തു. ഇതിന്റെ ഫലമായി ബെന്നി ബെഹന്നാന് വില്ലൻ പരിവേഷം നൽകാൻ സുധീരപക്ഷത്തെ സഹായിക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാൻ തന്ത്രശാലിയായ ഉമ്മൻ ചാണ്ടിക്ക് പോലും ആയില്ല. അങ്ങനെ ബെന്നി ബെഹന്നാൻ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും പുറത്തായി.
ബെന്നിയെ നീക്കാനുള്ള തീരുമാനമറിഞ്ഞ് ഉമ്മൻ ചാണ്ടി ഉടക്കിയെങ്കിലും ഇക്കുറി ഹൈക്കമാൻഡ് ഉറച്ചുനിന്നു. സമവായനീക്കവുമായി രമേശ് ചെന്നിത്തലയും ഇടപെട്ടതോടെ ഉമ്മൻ ചാണ്ടിക്കു മറ്റു വഴിയില്ലാതായി. തൃക്കാക്കരയിൽ ബെന്നിക്കു പകരം സ്ഥാനാർത്ഥിയാകുന്ന പി.ടി. തോമസ് എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനേത്തുടർന്ന് പിൻവാങ്ങിനിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണു സുധീരൻ തൃക്കാക്കരയിൽ അദ്ദേഹത്തെത്തന്നെ നിർദ്ദേശിച്ചത്. പ്രതാപൻ പിൻവാതിൽ വഴി സീറ്റ് സംഘടിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആക്ഷേപമാണ് എ ഗ്രൂപ്പ് ഉന്നയിച്ചത്. കൈപ്പമംഗലം സീറ്റിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇമെയിൽ അയച്ചെന്നാണ് ആരോപണം. സ്ക്രീനിങ് കമ്മറ്റി യോഗത്തിൽ രാഹുൽ പ്രതാപന്റെ കത്ത് കേരള നേതാക്കളെ കാണിച്ചതായി വാർത്ത പുറത്തുവന്നു.
ഇതോടെ പ്രതാപന്റെ ആദർശ പൊയ്മുഖം അഴിഞ്ഞുവീണെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻകുര്യാക്കോസ് വിമർശിച്ചു. കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കിടെ പ്രതാപനെ ഡൽഹിക്ക് വിളിപ്പിച്ചതോടെ വീണ്ടും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ചർച്ചയായി. രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥന മാനിച്ച് കൈപ്പമംഗലം സീറ്റിൽ മത്സരിക്കുകയാണെന്നും പ്രതാപൻ അറിയിച്ചു. ഇതിനിടെയാണ് സീറ്റ് ചോദിച്ചു വാങ്ങിയതാണെന്ന വാർത്തകൾ വന്നത്. മൽസരിക്കാനില്ലെന്നും സംഘടനാ പ്രവർത്തനം നടത്താനാണ് താൽപര്യമെന്നും പറഞ്ഞ തന്നെ രാഹുൽ ഗാന്ധിയാണ് മൽസരിക്കാൻ നിർബന്ധിച്ചതെന്നായിരുന്നു പ്രതാപൻ പ്രതികരിച്ചത്. കത്തിന്റെ പേരിലുള്ള കള്ളപ്രചാരണത്തിനും യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെക്കൊണ്ട് പ്രസ്താവന കൊടുപ്പിച്ചതിനും പിന്നിൽ ആരാണെന്നതിനെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്ന് പ്രതാപനും പിന്നീട് പ്രതികരിച്ചു.
പിതൃശൂന്യമായ വാർത്തയായിരുന്നു ആദ്യം വന്നത്. പിന്നാലെ പിതൃത്വമുള്ള പ്രസ്താവനകൾ വന്നു. വരികൾക്കിടയിൽ വായിക്കുന്നവർക്ക് എല്ലാം മനസിലാക്കാൻ കഴിയും. ഈ കത്തിന് പുറകിൽ ആരുടെയെങ്കിലും ഗൂഢാലോചന ഇല്ലാതിരിക്കാൻ സാധ്യതയില്ല. എന്നെ പോലുള്ള ആളുകൾ ഇത്തരമൊരു വിവാദമുണ്ടായാൽ പിന്തിരിയുമെന്ന് അവർക്കറിയാം. അവരുടെ ബുദ്ധിപരമായ പ്ലാനിങ് ഈ കത്തിന് പുറകിലുണ്ടാകാം. പക്ഷേ ഇതുകൊണ്ടൊന്നും വി എം. സുധീരന്റെ നിലപാടുകളെയും തിന്മകൾക്കെതിരായ സുധീരന്റെ പോരാട്ടത്തെയും ചെറുതാക്കാനോ പിന്തിരിപ്പിക്കാനോ കഴിയില്ലെന്നായിരുന്നു പ്രതാപന്റെ പ്രതികരണം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്