ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം തികയുമ്പോഴും 'ലോകം കേരളത്തിലേക്ക്' വന്നില്ല; കൊച്ചി സ്മാർട്ട് സിറ്റിയിലെ മുറികളെല്ലാം ഇപ്പോഴും പൂട്ടിക്കിടക്കുന്നു; പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പല കമ്പനികൾക്കും ഇപ്പോൾ താൽപ്പര്യം പോയി; ഇലക്ഷൻ കഴിയുന്നതോടെ കൂടുതൽ കമ്പനികളും പിന്മാറുമെന്ന് സംശയം; അകൽച്ച പാലിച്ച് വൻകിട ഐടി കമ്പനികളും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: യുഡിഎഫ് സർക്കാറിന്റെ ഭരണ നേട്ടങ്ങളിൽ ഏറ്റവും അധികം കൊട്ടിദ്ഘോഷിക്കപ്പെട്ട പദ്ധതിയാണ് കൊച്ചി സ്മർട്ട് സിറ്റിയുടേത്. കമ്പനികൾ ഒന്നു പോലും പ്രവർത്തനം തുടങ്ങിയില്ലെങ്കിലും ഉദ്ഘാടനം വിപുലമായി നടത്തി സർക്കാർ അതിന്മേൽ അവകാശവാദവും ഉന്നയിച്ചു. സ്മാർട്ട് സിറ്റിയിൽ തുടങ്ങുന്ന കമ്പനികൾ മിക്കതു തട്ടിക്കൂട്ട് കമ്പനികളാണെന്നും അന്താരാഷ്ട്ര ഐടി കമ്പനികളൊന്നും ഇല്ലെന്നുള്ള വിവരം ഉദ്ഘാടനം കഴിഞ്ഞ വേളയിൽ പുറത്തുവന്നിരുന്നു. ആദ്യഘട്ടത്തിൽ 27 കമ്പനികൾ പ്രവർത്തനം തുടങ്ങുമെന്നും ഇതുവഴി 5000 പേർക്ക് തൊഴിൽ എന്നതുമാണ് ഒന്നാംഘട്ടത്തിലെ വാഗ്ദാനം. എന്നാൽ, ആകെ എത്തിയത് 22 കമ്പനികൾ മാത്രവും. ഈ കമ്പനികൾ ആകട്ടെ ഐ ടി കമ്പനികൾ പോലും അല്ലെന്നതും പകൽ പോലെ വ്യക്തമായിരുന്നു.
ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത് 'ലോകം കേരളത്തിലേക്ക് വരുമെന്നും, കേരളത്തിന്റെ വാതിൽ ലോകത്തിനു മുൻപിൽ തുറക്കുന്ന പദ്ധതിയാണ് സ്മാർട്ട് സിറ്റി' എന്നുമായിരുന്നു. ഫെബ്രുവരി 20 നു ഉദ്ഘാടനം ചെയ്ത ശേഷം രണ്ട് മാസം തികയാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കുമ്പോൽ മറുനാടൻ മലയാളി അന്വേഷിച്ചത് സ്മാർട്ട് സിറ്റിയിൽ ഏതെങ്കിലും ഐടി കമ്പനി പ്രവർത്തനം തുടങ്ങിയോ എന്നതാണ്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ വ്യക്തമായതാകട്ടെ ഏവരും കൊട്ടിദ്ഘോഷിച്ച സ്മാർട്ട് സിറ്റി ഇപ്പോഴും വെറും കോൺക്രീറ്റ് കെട്ടിടം മാത്രമായി അവശേഷിക്കുന്നു എന്നതാണ്.
കാക്കനാടുള്ള സ്മാർട്ട് സിറ്റി കെട്ടിടത്തിന് പുറത്തുള്ള വാശാലത ഇപ്പോഴും അകത്തില്ല, പകുതി പണികഴിഞ്ഞു, അകത്തുള്ള മുറികൾ പലതും പൂട്ടി ഇട്ടിരിക്കുന്നു. പുറത്തു മോടികുട്ടി അന്ന് വലിയ പരിപാടിയായി കാണിച്ചു. ഉദ്ഘാടനം ചെയ്ത സ്മാർട് സിറ്റി അത്ര സ്മാർട്ടല്ല എന്ന് തെളിവ് സഹിതം ആദ്യം പുറത്തു വിട്ടത് മറുനാടൻ മലയാളി ആയിരുന്നു. അന്ന് കേരളത്തിലെ പത്രമാദ്ധ്യമങ്ങൾ ചടങ്ങിന്റെ വാർത്തകൾ കൊട്ടിഘോഷിച്ചപ്പോൾ പണി ഒന്നും പൂർത്തിയാവാതെ പുറം മാത്രം മോട് പിടിപ്പിച്ചു ചടങ്ങൊപ്പിച്ചു സർക്കാർ നടത്തിയ ഉദ്ഘാടനമാണ് സാമാർട് സിറ്റി. പിന്നീട് കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങൾ ഇത് ചർച്ചയാക്കി ഉമ്മൻ ചാണ്ടി അതിനു ശേഷം ഉദ്ഘാടനം ചെയ്ത കണ്ണൂർ വിമാനത്താവളം ഉൾപ്പടെയുള്ള പദ്ധതികളെല്ലാം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നു ആരോപണം ഉയർന്നു.
കേരളം ഒരു പതിറ്റാണ്ടായി കാത്തിരിക്കുന്ന പദ്ധതിയായ സാമാർട് സിറ്റിയുടെ ഉദ്ഘാടനത്തിന് മുൻപ് തന്നെ 25 ഓളം ലോകത്തിലെ മുൻനിര ഐടി കമ്പനികൾ ഇതിനോടകം സ്ഥലമേറ്റെടുത്തു എന്നും 27 ഇന്ത്യൻ കമ്പനികൾ ഉടൻതന്നെ പ്രവർത്തനം ആരംഭിക്കുമെന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞു രണ്ടു മാസം ആകുന്ന ഈ വേളയിലും ഒരു കമ്പനി പോലും കൊച്ചിയുടെ ഉപഗ്രഹ നഗരമായ കൊച്ചിയിലെ കാക്കനാട്ടുള്ള ഇൻഫോപാർക്കിന്റെ എതിർവശത്തുള്ള സാമാർട് സിറ്റി കെട്ടിടത്തിൽ പ്രവർത്തിക്കുന്നില്ല . ഇപ്പോഴും പണികൾ പൂർത്തിയായിട്ടില്ല എന്നതാണ് സത്യം. ഇതിന്റെ നിജസ്ഥിതി അറിയാൻ എത്തിയപ്പോൾ കണ്ട കാഴ്ചകളും അങ്ങനെയാണ്. ബിൽഡിങ്ങിന്റെ അകത്തുള്ള പല മുറികളും ഇപ്പോഴും പണി തീരാതെ കിടക്കുന്നു.
ആറര ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള സാമാർട് സിറ്റി ഒന്നാം ഘട്ടം എന്ന് പറഞ്ഞ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ ഉടൻ ആരംഭിക്കുമെന്നു പറഞ്ഞിട്ടും ഒരു കമ്പനി പ്രവർത്തനം ആരംഭിക്കാൻ ഇനിയും മാസങ്ങൾ വേണ്ടി വരും. സാമാർട് സിറ്റിയുടെ അകത്തു പ്രവർത്തിക്കാൻ പോകുന്നുവെന്ന് പറയുന്ന ജെംസ് ഇന്റർനാഷണൽ സ്കൂൾ അഡ്മിഷൻ ആരംഭിച്ചു എന്നല്ലാതെ യാതൊരു മാറ്റവും ഇവിടെ ഇല്ലെന്നു പറയാം. മോടി കാണിക്കാൻ ഒപ്പിച്ചു വച്ച് അന്ന് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ പുറം ഭാഗങ്ങളൂം പണികൾ പൂർത്തിയായിട്ടില്ല.
246 ഏക്കറിൽ മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാവുമെന്നുപറയുന്ന സാമാർട് സിറ്റിയുടെ ഒന്നാം ഘട്ടത്തിൽ ഉദ്ഘാടനം ചെയ്തപ്പോൾ സമാർട് സിറ്റി അധികൃതരും, സർക്കാരും പറഞ്ഞതെല്ലാം വോട്ടുകൾ ലക്ഷ്യമാക്കിയായിരുന്നുവെന്നും പ്രചാരത്തിനായുള്ള മരുന്നായിരുന്നു സാമാർട് സിറ്റി പോലുള്ള വലിയ പദ്ധതികൾ എന്ന് കൊട്ടിഘോഷിച്ച് ഉദ്ഘാടന കർമങ്ങൾ എന്നുള്ള ആരോപണങ്ങൾക്കു ശക്തി പകരുന്നതാണ് ഇപ്പോഴും ഒന്നും എത്താതെ നിൽക്കുന്ന സമാർട് സിറ്റി എന്നുള്ളത് സത്യം. എന്നാൽ പണി പൂർത്തിയാക്കുന്ന കെട്ടിടത്തിൽ ലോകത്തെ പ്രമുഖ കമ്പനികളുടെ ഒരു ബോർഡ് പോലും ഈ പരിസരത്തു കാണാൻ കഴിഞ്ഞില്ലെന്നുള്ളതും സത്യമാണ്.
സ്മാർട്ട് സിറ്റിയോട് മിക്ക പ്രമുഖ കമ്പനികൾക്കും അകൽച്ചയുണ്ടെന്നതും വ്യക്തമാക്കുന്നതാണ് ഇപ്പോഴും പദ്ധതിയിൽ അധികമാരും താൽപ്പര്യം പ്രകടിപ്പിക്കാത്തതിൽ നിന്നും വ്യക്തമാകുന്നത്. പദ്ധതിയുടെ ആഘോഷപൂർവ ഉദ്ഘാടനം നടന്ന് ഒരു മാസം കഴിഞ്ഞപ്പോൾ ലതന്നെ പദ്ധതി പ്രദേശത്ത് പ്രവർത്തനം ആരംഭിക്കുമെന്നു പ്രഖ്യാപിച്ച പല കമ്പനികളും പിന്മാറിയെന്നും സൂചനയുണ്ട്. അന്താരാഷ്ട്ര ഐടി കമ്പനികൾ ഒന്നുംതന്നെ ഇതുവരെ ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പോടെ ഇപ്പോഴുള്ള പല കമ്പനികളും കളംവിടുമെന്ന പ്രതീതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
നിരവധി ഓഫറുകൾ വാഗ്ദാനം ചെയ്ത് അന്താരാഷ്ട്ര കമ്പനികളുമായി സ്മാർട്ട് സിറ്റി അധികൃതർ ചർച്ച നടത്തിയെങ്കിലും ടീകോമിനോടു വിശ്വാസ്യത ഇല്ലാത്തതിനാൽ നിലവിൽ ചർച്ച നടത്തിയിരുന്ന കമ്പനികൾ പിന്മാറി. മാൾട്ടയിൽ ടീകോമിന്റെ സ്മാർട്ട് സിറ്റി പദ്ധതി പ്രതിസന്ധിയിലായതും അന്താരാഷ്ട്ര കമ്പനികളെ കൊച്ചി സ്മാർട്ട് സിറ്റിയിൽ നിന്നു പിന്നോട്ടടിച്ചു. സ്മാർട്ട് സിറ്റിയിൽ പ്രവർത്തനം തുടങ്ങുമെന്ന് അറിയിച്ച ചിലത് അടുത്തകാലത്ത് രജിസ്റ്റർ ചെയ്തതുമാണ്. കാര്യമായ നിക്ഷേപമോ വ്യക്തമായ ആശയമോ പല കമ്പനികൾക്കും ഇല്ല. ഐടി മേഖലയിലെ പ്രതിസന്ധികളെ തരണം ചെയ്യുവാൻ ഇവയ്ക്ക് സാധിക്കാതെ വരും. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുംവരെ പദ്ധതിയുമായി സഹകരിക്കാനാണ് സ്മാർട്ട് സിറ്റി അധികൃതരും സർക്കാരും ഈ കമ്പനികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
രാജ്യത്ത് ശക്തമായ വേരോട്ടമുള്ള അന്താരാഷ്ട്ര ഐടി കമ്പനികളായ ഇൻഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ കമ്പനികൾ കേരളത്തിന്റെ സ്വപ്ന പദ്ധതിയോട് ഇതുവരെ അനുഭാവം പ്രകടിപ്പിച്ചിട്ടില്ല. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും തൊണ്ണൂറായിരം പേർക്ക് തൊഴിലും നൽകുമെന്ന വാഗ്ദാനവുമായി സംസ്ഥാന സർക്കാർ തുടക്കം കുറിച്ച സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാവി ഇതോടെ ആശങ്കയിലായിരിക്കുകയാണ്. വിദേശകമ്പനികൾ ഉൾപ്പെടെയുള്ള ഐടി വ്യവസായ ഭീമന്മാർ നിക്ഷേപം ഇറക്കുമെന്ന് പ്രതീക്ഷിച്ച പദ്ധതിയിൽ മുതൽമുടക്കാൻ എത്തിയതിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ള ചെറുകിട കമ്പനികൾ മാത്രമാണ്.
ആലപ്പുഴയിലും തൊടുപുഴയിലും രജിസ്റ്റർ ചെയ്ത ചെറുകിട കമ്പനികളും 22 കമ്പനികളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. 2005ൽ യുഡിഎഫ് ഭരണകാലത്താണ് സ്മാർട് സിറ്റി ആദ്യം പരിഗണിച്ചത്. പിന്നീട് വർഷങ്ങളോളം പദ്ധതി മുടങ്ങിക്കിടന്നു. എൽഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് 2011 ഫെബ്രുവരിയിലാണു ടീകോമുമായി സർക്കാർ കരാർ ഒപ്പുവച്ചത്. യുഡിഎഫ് അധികാരത്തിലേറിയതിനു പിന്നാലെ 2011 ഒക്റ്റോബറിൽ ഓഫിസ് (എക്സ്പീരിയൻസ് പവിലിയൻ) നിർമ്മാണോദ്ഘാടനം നടന്നു. 2012 ജൂണിലാണു പവിലിയൻ ഉദ്ഘാടനവും ആദ്യ ഐടി മന്ദിര നിർമ്മാണോദ്ഘാടനവും നടന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്