മാണിയുടെ കൈയിൽ ആകെയുള്ളത് 40,000 രൂപയത്രേ! തിരുവഞ്ചൂർ വെറും ആറര ലക്ഷം മാത്രം സ്വത്തുള്ള പാവം; 30 ലക്ഷം സെന്റിന് വിലയുള്ള കവടിയാറിൽ കടകംപള്ളിയുടെ ഭാര്യയുടെ നാല് സെന്റിന് എട്ട് ലക്ഷം രൂപ; എത്ര മറച്ചുവച്ചിട്ടും മുരളീധരനും ഭാര്യയ്ക്കുമായി 11 കോടിയുടെ സ്വത്തുക്കൾ; കള്ളക്കണക്കുകളുടെ വസന്തകാലത്തിന് തുടക്കമായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പത്രികാ സമർപ്പണം തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയത്തിലൂടെ ജനങ്ങളെ സേവിക്കുന്നവർ തങ്ങളുടെ സ്വത്ത് വിവരം വെളിപ്പെടുത്തേണ്ട കാലം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ വിചിത്രമായ പല കണക്കുകളും കേൾക്കുന്ന കാലം. ബാർ കോഴയിൽ ഒരു നയാപൈസ അഴിമതി പണം വാങ്ങിയിട്ടില്ലെന്നാണ് ധനമന്ത്രിയായിരുന്ന കെഎം മാണി പറഞ്ഞിരുന്നത്. അത് ശരിവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങളും. പക്ഷേ ആർക്കും വിശ്വസിക്കാനാവാത്ത കണക്ക്. വെറും 40,000 രൂപ മാത്രമാണ് ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച റിക്കോർഡ് സ്വന്തമായുള്ള കേരളാ കോൺഗ്രസിന്റെ എല്ലാം എല്ലാമായ പാലയിലെ മാണിക്യം മാണിയുടെ കൈയിലുള്ളത്. ഇത്തരത്തിൽ പല അവിശ്വനീയ കണക്കുകളും പുറംലോകത്ത് എത്തുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനു നാമനിർദ്ദേശ പത്രിക ഇന്നലെയാണ് സ്വീകരിച്ചു തുടങ്ങിയത്. പലപ്രമുഖരും പത്രിക സമർപ്പിക്കുകയും ചെയ്തു. ആദ്യദിനം പത്രിക നൽകിയവരിൽ ധനികൻ കെപിസിസി. മുൻ അധ്യക്ഷനും വട്ടിയൂർക്കാവിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയുമായ കെ. മുരളീധരൻ. എതിരാളിയായ ബിജെപി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനു സ്വന്തമായി വീടോ വാഹനമോ ഇല്ല. കഴക്കൂട്ടത്തെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന് എതിരേയുള്ളത് 45 കേസുകൾ.
പാലാഴി റബ്ബർ ടയേഴ്സിൽ ഓഹരി, അന്നമ്മാ മാണിയുടെ കൈയിൽ 35,000 രൂപ
പാലയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ മുൻ ധനമന്ത്രി കെ.എം. മാണിയുടെ കൈവശം പണമായി നാൽപ്പതിനായിരം രൂപ മാത്രം. വിവിധ ബാങ്കുകളിലും മറ്റും നിക്ഷേപങ്ങളിലായി 2.48 ലക്ഷം രൂപയുണ്ട്. 12.20 ലക്ഷം രൂപയുടെ ഇന്നോവാ കാറും സ്വന്തമായുണ്ട്. എന്നാൽ ഒരു രൂപയുടെ പോലും സ്വർണ്ണമോ മറ്റ് ആഭരണങ്ങളോ കൈവശമില്ല. പാലാ എസ്.ബി. ഐ, തിരുവനന്തപുരം സൗത്ത് ഇന്ത്യൻ ബാങ്ക്, മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക്, ഗവ. ട്രഷറി എന്നിവിടങ്ങിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. പാലാഴി റബ്ബർ ടയേഴ്സിലിടക്കം ഷെയറുമുണ്ട്.
മാണിയുടെ ഭാര്യ അന്നമ്മ മാണിയുടെ കൈവശം 35,000 രൂപയാണ് പണമായുള്ളത്. വിവിധ ബാങ്കുകളിലും മറ്റും നിക്ഷേപമായി 1.46ലക്ഷം രൂപയുണ്ട്. 6.67 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളുമുണ്ട്. അഞ്ച് സർവേ നമ്പരുകളിലായി കെ.എം. മാണിക്ക് 6.86 ഏക്കർ ഭൂമിയാണുള്ളത്. ഇവയ്ക്ക് 17.41 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ളാലത്ത് 68.80 ലക്ഷം രൂപ വിലയുള്ള 4,232 സ്ക്വയർഫീറ്റ് വീടും സ്വന്തമായുണ്ട്. ഭാര്യയ്ക്ക് കോഴിക്കോടും കോട്ടയത്തുമായി 10.30 കോടി രൂപയുടെ ഭൂമിയുണ്ട്.
1.25 കോടി രൂപയുടെ സ്വത്തുക്കളാണ് കേരള കോൺഗ്രസിനുള്ളത്. തിരുനക്കരയിൽ പാർട്ടി ഓഫീസ് ഇരിക്കുന്ന 76 ലക്ഷം രൂപയുടെ 28 സെന്റ് ഭൂമിയും അവിടെ 49 ലക്ഷം രൂപയുടെ കെട്ടിടവും പാർട്ടിക്കു വേണ്ടി ചെയർമാൻ കെ.എം. മാണിയുടെ പേരിലുണ്ടെന്നും സത്യവാംങ്മൂലത്തിൽ പറയുന്നു.
എല്ലാമുള്ള മുരളിയും ഒന്നുമില്ലാത്ത കുമ്മനവും
വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ കൈയിലുള്ളത് കൈവശമുള്ളത് 20,000 രൂപ. വിവിധ ബാങ്കുകളിലായി 1.49 കോടിയുടെ സ്ഥിരം നിക്ഷേപം. സബ്ട്രഷറിയിലും ബാങ്കുകളിലുമായി 32.77 ലക്ഷം സേവിങ്സ് നിക്ഷേപം. സ്ഥാവരജംഗമ വസ്തുക്കളുടെ ആകെ ആസ്തി 7.45 കോടി.
കോഴിക്കോട് വെസ്റ്റ്ഹില്ലിൽ 13,20,000 രൂപ വിലയ്ക്ക് 1987ൽ വാങ്ങിയ 20.5 സെന്റ് വസ്തുവും വീടും 19,80,000 രൂപയ്ക്ക് 1999ൽ ഗുരുവായൂരിൽ വാങ്ങിയ ഫ്ളാറ്റും മുരളിക്കുണ്ട്. തൃശൂർ അയ്യന്തോളിൽ പാരമ്പര്യമായി കിട്ടിയ 85 ലക്ഷം രൂപ വിലവരുന്ന 2500 സ്ക്വയർ ഫീറ്റ് വീടും ഒമ്പത് ലക്ഷം രൂപ വിലവരുന്ന വസ്തുവുമുണ്ട്. ഡി.ഐ.സി പാർട്ടിക്ക് വേണ്ടി കെ. കരുണാകരൻ വാങ്ങിയ 60 ലക്ഷം രൂപ വിലവരുന്ന കെട്ടിടവും ഇപ്പോൾ മുരളിക്ക് സ്വന്തമാണ്. കൂടാതെ 29.98 ലക്ഷത്തോളം വിലവരുന്ന രണ്ട് ഇന്നോവ കാറുകളും അഞ്ചുലക്ഷം രൂപ വിലവരുന്ന വീട്ടു സാധനങ്ങളും ജനപ്രിയ കമ്മ്യൂണിക്കേഷനിൽ 3.39 കോടിയുടെ ഓഹരിയും മാതൃഭൂമിയിൽ 100 രൂപയുടെ ഓഹരിയും മുരളിക്കുണ്ട്. സെയിൽസ്ടാക്സ് നിക്ഷേപമായി 10,000 രൂപയും 30,000 രൂപയുടെ ആഭരണവുമാണ് മുരളിക്കുള്ളത്.
ഭാര്യ എസ്. ജ്യോതിക്ക് സ്വർണം, ബാങ്ക് നിക്ഷേപങ്ങൾ, കമ്പനി ഷെയറുകൾ അടക്കം 5.17 കോടിയുടെ ആസ്തിയുണ്ട്. മൂത്തമകൻ അരുൺ നാരായണന് സ്ഥിരം നിക്ഷേപങ്ങളും സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളുമായി 26.48 ലക്ഷത്തിന്റെയും ഇളയമകൻ ശബരിനാഥിന് 15.72 ലക്ഷത്തിന്റെയും ആസ്തിയുണ്ടെന്നും നാമനിർദ്ദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ് മൂലത്തിൽ മുരളീധരൻ വെളിപ്പെടുത്തി.
എന്നാൽ എതിരാളിയായ ബിജെപിയിലെ കുമ്മനം രാജശേഖരന്റെ കഥ ഇങ്ങനെയല്ല. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന് സാമ്പത്തികബാധ്യതയില്ല. കോട്ടയം അയ്മനം വില്ലേജിൽ 25.5 സെന്റ് ഭൂമി. പണമായി കൈയിൽ 10,000 രൂപ. ബാങ്കിൽ 34,614 രൂപ. ജന്മഭൂമിയിൽ 5,100 രൂപയുടെ ഓഹരി. കേസുകൾ ഇല്ല. സ്വന്തമായി വാഹനമില്ല.
കടകംപള്ളിയക്ക് കവടിയാറിൽ 33 ലക്ഷം രൂപയുടെ ആസ്തി, സ്വന്തമായി ഭൂമിയില്ലാതെ വി മുരളീധരൻ
കഴക്കുട്ടത്തെ സിപിഐ(എം) സ്ഥാനാർത്ഥിയായ കടകംപള്ളിയുടെ കൈവശമുള്ളത് 15,000 രൂപ. പൊലീസ് കേസുകൾ 45. കടകംപള്ളി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കിൽ 10,000 രൂപ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കാമ്പസിലെ എസ്.ബി.ടി. ശാഖയിൽ 930 രൂപ. ജില്ലാ ട്രഷറിയിൽ 24,141 രൂപ. മലയാളം കമ്യൂണിക്കേഷൻസിൽ 10,000 രൂപയുടെ ഓഹരി. കടകംപള്ളി വില്ലേജിൽ 12 സെന്റ് ഭൂമിയും 850 ചതുരശ്ര അടി വിസ്തീർണമുള്ള വീടും.
ഭാര്യ തിരുമല ഏബ്രഹാം മെമോറിയൽ ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപികയായ സുലേഖയുടെ കൈവശം പണമായി 5,000 രൂപ. നിക്ഷേപങ്ങളും ആഭരണവും കാറും ഉള്ളൂർ വില്ലേജിൽ 50 സെന്റും കവടിയാർ വില്ലേജിൽ നാലു സെന്റും 1200 ചതുരശ്ര അടിയുള്ള വീടും ഭാര്യയുടെ പേരിൽ. ഭാര്യയുടെ പേരിലുള്ള വസ്തുവകകളുടെ മൂല്യം 33 ലക്ഷം രൂപ.
കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരെ മത്സരിക്കുന്ന ബിജെപി നേതാവ് വി മുരളീധരൻ സ്വന്തമായി ഭൂമിയില്ല. യാതൊരുവിധ ബാധ്യതകളുമില്ല. ആറു ഗ്രാമിന്റെ സ്വർണ മോതിരം. കൈയിൽ പണമായി 1,000 രൂപ. ബാങ്കിൽ 56,791.75 രൂപ. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഏഴു കേസുകൾ. ഒന്നിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
ഭാര്യയ്ക്കും ഭാര്യാസഹോദരനും കൂടി ആലപ്പുഴ പാലമേൽ വില്ലേജിൽ 53 സെന്റ് കുടുംബസ്വത്ത്. ഭാര്യയുടെ പേരിൽ കോഴിക്കോട് കേച്ചേരി വില്ലേജിൽ രണ്ടു സെന്റ്. ഭാര്യയുടെ കൈയിൽ 2,000 രൂപ. ബാങ്കിൽ 39,381 രൂപ നിക്ഷേപം. ഭാര്യയ്ക്ക് 164 ഗ്രാം സ്വർണവും 2004 മോഡൽ മാരുതി ഓൾട്ടോ കാറും.
ശക്തനും ഭാര്യയ്ക്കുമായുള്ളത് 79,66,830 രൂപയുടെ ആസ്തി
സ്ഥാവര ജംഗമ വസ്തുക്കളുടെ മതിപ്പുവില 2,34,010 രൂപ. ഭാര്യയുടെ പേരിലുള്ള സ്ഥാരജംഗമവസ്തുക്കളുടെ മൂല്യം 67,32,820 രൂപ. ഇരുവരുടെയും പേരിൽ ആകെയുള്ള വസ്തുവകകളുടെ മൂല്യം 79,66,830 രൂപ.
ശക്തന്റെ കൈവശം 10,000 രൂപ.കാഞ്ഞിരംകുളത്ത് 22 സെന്റ് കൃഷിഭൂമി വിപണിവില 11 ലക്ഷം. നാല് ബാങ്ക് അക്കൗണ്ടുകളിലായി 6,010 രൂപ. ഒരു ലക്ഷം രൂപ മൂല്യമുള്ള 40 ഗ്രാം സ്വർണാഭരണം. ഭാര്യയുടെ കൈവശം 6,000 രൂപ. നിക്ഷേപമായി 2,23,195 രൂപ. 320 ഗ്രാം സ്വർണാഭരണത്തിനു വില ഒൻപതു ലക്ഷം. 5,43,625 രൂപ വിലയുള്ള സ്വിഫ്റ്റ് കാർ. കോട്ടുകാലിൽ ഒരേക്കർ കൃഷിഭൂമി വിപണിവില 50 ലക്ഷം.
തിരുവഞ്ചൂരിന്റെ കൈയിലുള്ളത് 2600 രൂപ
കോട്ടയത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കൈവശമുള്ളത് 2,600 രൂപ. ഭാര്യയുടെ കൈയിലുള്ളത് 1,900 രൂപ. തിരുവഞ്ചൂരിന് എസ്.ബി.ടി. തിരുവനന്തപുരം സ്റ്റാച്യു ശാഖയിൽ 19,412 രൂപ നിക്ഷേപം. ട്രഷറിയിൽ 499 രൂപ. പഞ്ചാബ് നാഷണൽ ബാങ്ക് കോട്ടയം ശാഖയിൽ ഇരുവരുടെയും ജോയിന്റ് അക്കൗണ്ടിൽ 14,047 രൂപ. ഭാര്യയ്ക്കു പെൻഷനുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് കോട്ടയം ശാഖയിൽ 50,335 രൂപയുടെ നിക്ഷേപവും.
ആദായനികുതി റിട്ടേണിൽ തിരുവഞ്ചൂരിന് ആകെ 4,26,830 രൂപയുടെയും ഭാര്യയ്ക്കു 4,55,219 രൂപയുടെയും വരുമാനം. തിരുവഞ്ചൂരിനു 36,558 രൂപയുടെയും ഭാര്യയ്ക്കു 36,17,941 രൂപയുടെയും ജംഗമ ആസ്തി. തിരുവഞ്ചൂരിനു 66,50,000 രൂപ വിപണിവിലയുള്ള ഭൂമി. ഭാര്യയുടെ പേരിലുള്ള ഭൂമിക്കു വില 56,25,000 രൂപ.ഭാര്യയ്ക്ക് 9,895 വാർഷിക അടവുള്ള ഒരു ലക്ഷത്തിന്റെ എൽ.ഐ.സി. പോളിസി. ഭാര്യയുടെ കൈവശം 16.50 ലക്ഷത്തിന്റെ സ്വർണം. തിരുവഞ്ചൂരിന്റെ പേരിൽ 1.23 ഏക്കർ സ്ഥലം. ഭാര്യയുടെ പേരിൽ പലയിടത്തായി 79.10, 81 സെന്റ് ഭൂമി. ഭാര്യയുടെ പേരിൽ 3.08 ലക്ഷം രൂപയുടെ ബാധ്യത.
കാഞ്ഞിരപ്പള്ളിയിലെ സിപിഐ നേതാവ് വി.ബി. ബിനുവിന് 97 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 27,28,572 രൂപയുടെയും ആസ്തി. ബിനുവിന്റെ പേരിൽ എസ്.ബി.ടി. കോട്ടയം ശാഖയിൽ നാല് അക്കൗണ്ടിലായി 13,75,701 രൂപ സ്ഥിരനിക്ഷേപം. രണ്ടു സേവിങ്സ് അക്കൗണ്ടുകളിൽ 2,07,442 രൂപ. 4.70 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ്. 9.75 ലക്ഷം രൂപ വിലമതിക്കുന്ന കാർ. ഒരു പവൻ സ്വർണം. 67 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലവും വീടും.ഭാര്യയുടെ പേരിൽ മൂന്ന് അക്കൗണ്ടുകളിലായി 8,15,138 രൂപയുടെ സ്ഥിരനിക്ഷേപം. എസ്.ബി. അക്കൗണ്ടിൽ 22,699 രൂപ. പോസ്റ്റൽ സേവിങ്സിൽ 735 രൂപ. 2.20 ലക്ഷം രൂപയുടെ എൽ.ഐ.സി. പോളിസിയും 6.75 ലക്ഷം രൂപ വിലമതിക്കുന്ന കാറും. 9.90 ലക്ഷം രൂപയുടെ സ്വർണം. വി.ബി. ബിനു അഭിഭാഷകൻ. ഭാര്യ എൻജിനീയർ. മകൻ ഹൈദരാബാദിൽ ഫിനാൻസ് കമ്പനി എക്സിക്യൂട്ടീവ് ഓഫീസറാണെന്നും വിശദീകരിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്